
മനാമ:79 വയസ്സുള്ള മാതാവിന്റെ വീടിന് മനഃപൂർവം തീകൊളുത്തി സ്വത്തിനും മറ്റുള്ളവരുടെ ജീവനും അപകടം സൃഷ്ടിച്ച കേസിൽ ബഹ്റൈൻ സ്വദേശിയായ 40 കാരന് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 300 BDപിഴയും വിധിച്ചു. മാതാവിനോടുള്ള തർക്കത്തിനിടെയാണ് പ്രതി വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭീഷണി യാഥാർഥ്യമാകുമെന്ന ഭയത്തിൽ മാതാവ് സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയിരുന്നു. ഈ സമയത്തിലാണ് തീകൊളുത്തിയത്.
അമ്മ പൊലീസ് സംഘത്തോടൊപ്പം വീട്ടിലെത്തിയപ്പോൾ വീടിന്റെ ഭാഗം തീയിൽ കത്തിനശിച്ച നിലയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഗ്രൗണ്ട് ഫ്ലോറിലെ ലിവിങ് റൂമിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചതെന്നും ഇത് മനഃപൂർവം സൃഷ്ടിച്ചതാണെന്നും സ്ഥിരീകരിച്ചു.


