മനാമ: പലസ്തീനെ അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രമായി ഉയര്‍ത്താനുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ) ജനീവയില്‍ നടന്ന പൊതുസമ്മേളനത്തിന്റെ തീരുമാനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.
ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ്ണ അംഗത്വത്തിനുള്ള പലസ്തീന്റെ അവകാശത്തിനുള്ള വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരമായാണ് രാജ്യം ഈ നടപടിയെ കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത് യു.എന്‍. പൊതുസഭയുടെ പ്രമേയത്തിനും ബഹ്റൈന്‍ ഉച്ചകോടിയുടെയും കെയ്റോയില്‍ നടന്ന പലസ്തീന് ഉച്ചകോടിയുടെയും ഫലങ്ങള്‍ക്കും അനുസൃതമാണ്.
ഇത് അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായതും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്. സ്വാതന്ത്ര്യം, സ്വയംനിര്‍ണ്ണയാവകാശം, സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കല്‍ എന്നിവയ്ക്കുള്ള പലസ്തീന് ജനതയുടെ അവകാശങ്ങള്‍ക്ക് ബഹ്റൈന്റെ ഉറച്ച പിന്തുണയുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
Trending
- അജു ടി. കോശിക്ക് യാത്രയയപ്പ് നൽകി
- നിയാർക്ക് ബഹ്റൈൻ 20 ഭിന്ന ശേഷി കുട്ടികൾക്കുള്ള സഹായം കൈമാറി
- ഇന്ത്യയുമായി അടുത്ത ബന്ധം; ഇന്ത്യൻ കപ്പലുകൾ കടത്തിവിടാൻ കൂടുതൽ തയ്യാറെടുപ്പ് വേണമെന്ന് ഇറാൻ
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 523 ഡ്രോണുകളും തകര്‍ത്തു
- യു.എ.ഇ. പ്രസിഡന്റ് ബഹ്റൈന്‍ സന്ദര്‍ശിച്ചു
- യുദ്ധത്തിനെതിരായ സമാധാന ആഹ്വാനങ്ങള്‍ ഇനിയും തുടരും, ട്രംപ് ഭരണകൂടത്തെ ഭയപ്പെടുന്നില്ല: മാര്‍പാപ്പ
- 25 കോടിയോളം രൂപ മൂല്യം വരുന്ന രണ്ട് മോഷണ കേസുകളിലായി ഒമ്പത് പേരെ അറസ്റ്റ് ചെയ്തു
- ബിലാജ് അല്‍ ജസായര്‍ ബീച്ച് മോടിപിടിപ്പിക്കല്‍ പ്രവൃത്തി തുടങ്ങി

