മനാമ: ഹയർ എജ്യുക്കേഷൻ കൗൺസിലും ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും (ഐജിഒഎഐ) സഹകരിച്ച് സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിന്റെ രണ്ടാം പതിപ്പിന് തുടക്കമായി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി ജനറലും വൈസ് ചെയർപേഴ്സണുമായ ഡോ. ശൈഖ റാണ ബിൻത് ഈസ ബിൻ ദുഐജ് അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.
2030ഓടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും പഠനങ്ങളിലുമുള്ള നിക്ഷേപത്തിന്റെ മൂല്യം 25.7 ബില്യൺ ഡോളറിലെത്തുമെന്ന് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോർട്ട് പ്രതീക്ഷിക്കുന്നതായി ഡോ. ശൈഖ റാണ ബിൻത് ഈസ ബിൻ ദുവായിജ് അൽ ഖലീഫ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസനം സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സംബന്ധിച്ച പുതിയ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. പുതിയ യൂണിവേഴ്സിറ്റി വിഭാഗങ്ങൾ സൃഷ്ടിക്കേണ്ടതിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും സാങ്കേതികവിദ്യയിലും നിക്ഷേപം നടത്തേണ്ടതിന്റെയും ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യയെയും വിദ്യാഭ്യാസത്തിൽ നിർമ്മിത ബുദ്ധിയുടെ ഉപയോഗത്തെയും നേരിടാൻ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. ശൈഖ റാണ ബിൻത് ഈസ ബിൻ ദുവായിജ് അൽ ഖലീഫ പറഞ്ഞു. വിദ്യാർത്ഥികളെ പഠിക്കാൻ സഹായിക്കുന്നതിനും അധ്യാപകർക്ക് അക്കാദമിക് പിന്തുണ നൽകുന്നതിനും സാങ്കേതികവിദ്യയുടെ പങ്ക് അവർ ചൂണ്ടിക്കാട്ടി.