തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സർക്കാർ തെറ്റ് ചെയ്തില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികള്‍ മാത്രമാണിതെന്നും അത് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പതിവ് വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകർ ഇക്കാര്യം ആരാഞ്ഞപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ശിവശങ്കറിനെ കാട്ടി സർക്കാരിനെതിരെ യുദ്ധം ചെയ്യേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
രാജ്യാതിർത്തി കടന്നുവരുന്ന സാധനങ്ങൾ ഡ്യൂട്ടി അടച്ചിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനും ധനമന്ത്രാലയത്തിനുമാണ്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് നികുതി അടയ്ക്കാതെ കൊണ്ടുവന്ന സ്വർണം കണ്ടെത്തിയത്. അതുമായി ബന്ധപ്പെട്ട ഒരു പ്രതിയുമായി അടുപ്പമുണ്ടായിരുന്നു എന്ന് കണ്ടപ്പോൾ തന്നെ ശിവശങ്കറിനെ പദവിയിൽ നിന്ന് മാറ്റി.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെല്ലാം വിശ്വസ്തരാണ്. സർക്കാർ അധികാരത്തിലെത്തുന്നതിന് മുൻപ് ശിവശങ്കറിനെ പരിചയമില്ലായിരുന്നു. തന്റെ സർക്കാർ അധികാരമേറ്റപ്പോൾ ഉയർന്നു വന്ന ഉദ്യേഗസ്ഥരുടെ പേരുകളിൽ ഒന്ന് മാത്രമാണ് ശിവശങ്കർ. സ്ഥാനക്കയറ്റം നേടിയാണ് ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറിയായത്.
അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ശിവശങ്കറിനെതിരെ നടപടിയെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.