മനാമ: ബഹ്റൈനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പിരിക്കുന്ന പണം പൊതുപണമായി കണക്കാക്കുമെന്ന് സാമൂഹ്യ വികസന മന്ത്രാലയം വ്യക്തമാക്കി.
ഈ ആവശ്യത്തിനായി പണം പിരിക്കാനുള്ള പെര്‍മിറ്റിന്റെ കാലാവധി ഒരു വര്‍ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കാലാവധി അവസാനിച്ചാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സാമ്പത്തിക ഓഡിറ്റിംഗ് നടത്തണമെന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് പിരിവ് സംബന്ധിച്ച് പാര്‍ലമെന്റില്‍ ബസ്മ മുബാറക്കിന്റെ ചോദ്യത്തിന് മറുപടിയായി സാമൂഹ്യ വികസന മന്ത്രി ഉസാമ അല്‍ അലവി പറഞ്ഞു.
പൊതുപണത്തിന്റെ അതേ രീതിയില്‍ ഫണ്ടുകള്‍ തരംതിരിക്കുന്നതിനാല്‍ ജീവകാരുണ്യ ഫണ്ട് പിരിവ് അനുവദിക്കുന്നതിനോടൊപ്പം പിരിവുകള്‍ നിയമത്തിന്റെ പരിധിയില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. പിരിവിന് പെര്‍മിറ്റ് ലഭിക്കാന്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. പൂര്‍ണ്ണമായ അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ മന്ത്രാലയം 30 ദിവസത്തിനകം തീരുമാനമെടുക്കും. അപേക്ഷിക്കുന്നത് വ്യക്തികളായാലും സ്ഥാപനങ്ങളായാലും സംഭാവന സ്വീകരിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഒരു പ്രത്യേക അക്കൗണ്ട് തുറക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Trending
- നീറ്റ് – സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേട്: വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കണം – പ്രവാസി വെൽഫെയർ
- ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് പൂർണ്ണ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
- തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ
- മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിന് ജൂൺ 16 വരെ തടഞ്ഞ് ഹൈക്കോടതി
- “ഉദ്യോഗസ്ഥർ രാജ്യം വിടണം” – ഇറാൻ ആക്രമണത്തിൽ കടുത്ത നിലപാടുമായി കുവൈത്ത്
- വടകര കാഫിർ സ്ക്രീൻഷോട്ടിൽ തുടരന്വേഷണത്തിന് ഏഴംഗ എസ്ഐടിയെ നിയോഗിച്ചു
- ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ

