- കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെച്ചു
- കണ്ണൂരിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു
- സി.എം.ആർ.എൽ- എക്‌സാലോജിക് ഇടപാട്: മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്
- സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്; നീക്കിയത് മോട്ടോർ വാഹന നിയമ ലംഘനങ്ങളുള്ള വീഡിയോകൾ
- തടവുകാര്‍ക്ക് മാപ്പ്: പി.ഡി.ആര്‍.സി. സ്വാഗതം ചെയ്തു
- ഐ.എം.ഡിയുടെ ലോക മത്സരക്ഷമതാ റാങ്കിംഗില്‍ ബഹ്റൈന്‍ 21ാം സ്ഥാനം
- ‘മണിപ്പൂരിൽ ഇടപെടൽ’, ചര്‍ച്ചയ്ക്ക് തീരുമാനിച്ച് കേന്ദ്രം, നിയമം കയ്യിലെടുത്താൽ കര്‍ശന നടപടിക്ക് നിര്‍ദേശം
- ‘അതിയായ ആഹ്ലാദവും അഭിമാനവും പകരുന്നു’ രാഹുല്‍ ഗാന്ധിക്ക് നന്ദി, പ്രിയങ്കാ ഗാന്ധിക്ക് സ്വാഗതം: കെ സുധാകരൻ
Author: Starvision News Desk
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദം നിയമസഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം. വീണ വിജയന് എതിരായ ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍ സഭയില്‍ കത്തിക്കാനാണ് യു ഡി എഫ് നീക്കം. വീണ വിജയന് മൂന്ന് വര്‍ഷത്തിനിടെ സ്വകാര്യ കമ്പനിയില്‍നിന്ന് 1.72 കോടി നല്‍കി ലഭിച്ചു എന്നാണ് കണ്ടെത്തല്‍. സേവനം നല്‍കാതെ വീണക്ക് പണം നല്‍കി എന്നാണ് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് പറയുന്നത്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്പനിയാണ് വീണയ്ക്ക് പണം നല്‍കിയിരിക്കുന്നത്. എക്‌സാലോജിക് സൊല്യൂഷ്യന്‍സ് എന്ന വീണയുടെ സ്ഥാപനം ഐടി, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി, സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കാം എന്ന് പറഞ്ഞ് സി എം ആര്‍ എലുമായി കരാറുണ്ടാക്കിയിരുന്നു. വീണയില്‍നിന്ന് ഐടി, മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്‍സി സേവനങ്ങള്‍ ലഭിക്കാന്‍ 2016 ഡിസംബറിലും എക്‌സാലോജിക്കുമായി 2017 മാര്‍ച്ചിലുമാണ് കരാറുണ്ടാക്കിയിരുന്നത്. ഇത് പ്രകാരം കമ്പനി വീണയ്ക്ക് എല്ലാ മാസവും…
മനാമ: പ്രമുഖ സിനിമാ സംവിധായകൻ സിദ്ദീഖിൻ്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമാണെന്ന് ഫ്രൻ്റ്സ് സർഗവേദി അഭിപ്രായപ്പെട്ടു. കൈരളിക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായിരുന്നു അദ്ദേഹം. 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ അദ്ധേഹം തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സിനിമാലോകത്ത് സജീവമായിരുന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും സംവിധായകന്റെ മേലങ്കി സിദ്ദീഖ് അണിഞ്ഞിരുന്നു. വിവിധ ടിവി പരിപാടികളുടെ അവതാരകനുമായിരുന്നു. 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ ഫ്രൻ്റ്സ് സർഗവേദി അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ പ്രയാസം അനുഭവിക്കുന്ന കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഫ്രൻ്റ്സ് സർഗവേദി ഇറക്കിയ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ബീമാപള്ളിയിൽ നിർമിക്കുന്ന അമിനിറ്റി സെൻ്റെറിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 2.58 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. 2,06,22,242/- രൂപയായിരുന്നു ആദ്യം അനുവദിച്ചത്. നിർമ്മാണ സ്ഥലത്തിന്റെ പ്രത്യേകതയും പള്ളിക്കമ്മിറ്റിയുടെ അഭ്യർത്ഥനയും പരിഗണിച്ച് പദ്ധതി രൂപരേഖയിൽ മാറ്റം വരുത്തിയതിനാൽ പ്രസ്തുത തുകയിൽ പണി പൂർത്തിയാക്കുവാൻ സാധിക്കാത്തതിനെ തുടർന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് പുതുക്കിയ ഭരണാനുമതിയ്ക്കുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 52,18,407/- രൂപ കൂടി അനുവദിച്ച് 2,58,40,649/- രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് ഇപ്പോള്‍ ലഭിച്ചത്. റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിച്ചതോടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുവാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2023 സെപ്റ്റംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്. ആഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂഷ്മപരിശോധന ആഗസ്റ്റ് 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21 ആണ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍ നടക്കുക. പെരുമാറ്റച്ചട്ടം ഇന്നു മുതൽ നിലവിൽ വന്നു. ഇതു സംബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ആഗസ്റ്റ് 10ന് പുറപ്പെടുവിക്കും.
മനാമ: “സാമൂഹിക നന്മക്കു സമർപ്പിത യുവത്വം” എന്ന ആപ്തവാക്യം ഉൾക്കൊണ്ട് കഴിഞ്ഞ 10 വർഷമായി ബഹ്‌റൈനിൽ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, കലാ കായിക മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കു പുറത്തെ ആദ്യ കോൺഗ്രസ്സ് യുവജന സംഘടനയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 9 വരെ നടക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആശയങ്ങൾ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ സംഘടനയോട് ചേർത്ത് നിർത്തുകയാണ് ലക്‌ഷ്യം. സംഘടനയിലേക്കു പുതുതായി കടന്നുവരുന്നവർക്ക് അംഗത്വം എടുക്കുവാനും, നിലവിലുള്ള അംഗങ്ങൾ അവരുടെ അംഗത്വം പുതുക്കുവാനും സാധിക്കും. വളരെ ലളിതമായി തങ്ങളുടെ വിവരങ്ങൾ ചേർക്കാവുന്ന തരത്തിലാണ് മെമ്പർഷിപ്പ് ഫോം തയ്യാറാക്കിയിരിക്കുന്നത് (സംഘടനയിലെ നിലവിലുള്ള അംഗങ്ങൾ നിർബന്ധമായും അംഗത്വം പുതുക്കേണ്ടതാണ്). മെമ്പർഷിപ്പ് ക്യാമ്പയിൻ അവസാനിച്ച ശേഷം രജിസ്റ്റർ ചെയ്യ്ത മുഴുവൻ അംഗങ്ങൾക്കും സാധ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്ന രീതിയിലാണ് മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്യുന്നത്. ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ…
മനാമ: ബഹ്റൈൻ ശൂരനാട് കൂട്ടായ്മയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് മനാമ അൽ റബീഹ് മെഡിക്കൽ സെന്ററുമായി ആയി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് ഈ വരുന്ന വെള്ളിയാഴ്ച 11-08-23 രാവിലെ 8:00 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ നടത്താൻ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചു . ക്യാമ്പിൽ ബഹ്റൈൻ നിലെ സാധാരണക്കാരായ പ്രവാസികൾക്ക് വേണ്ടി നിരവധി ഫ്രീ ചെക്കപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട് . എല്ലാ പ്രവാസി സഹോദരി സഹോദരന്മാരും കുട്ടികൾക്കും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് BSK എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി പ്രസിഡൻറ്. ശ്രീ ഹരീഷ് നായർ ജനറൽ സെക്രട്ടറി. ശ്രീ അൻവർ ശൂരനാട് എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: ക്യാമ്പ് കൺവീനർമാർ:- ഷെമീർ ( 66367260 ) , സതീഷ് ചന്ദ്രൻ ( 39851402) സുമി ഷെമീർ ( 66367241 ) പ്രദീപ് കുമാർ ( 37795068).
മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. കുക്കിസംഘടനയായ ഇൻ്റിജീനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിൻ്റെ നാലംഗ സംഘമാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുക. കുക്കികളുടെ സുരക്ഷയ്ക്കായി എല്ലാ മലയോര ജില്ലകളിലെയും മെയ്തേയ് സംസ്ഥാന പൊലീസ് വിന്യാസം ഒഴിവാക്കുക, ഇംഫാലിലെ കുകി ജയിൽ തടവുകാരെ സുരക്ഷ മുൻനിർത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക, പ്രത്യേക ഭരണകൂടം ഉൾപ്പെടെ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്. കുക്കിസംഘടന മുന്നോട്ട് വച്ച അഞ്ച് വിഷയങ്ങളും ചർച്ച ചെയ്യും. മണിപ്പൂരിൽ കലാപം അവസാനിപ്പിക്കാനുള്ള നിർണ്ണായക നീക്കമാണ് ഈ ചർച്ച. കുക്കികളുടെ സുരക്ഷയ്ക്കായി എല്ലാ മലയോര ജില്ലകളിലെയും മെയ്തേയ് സംസ്ഥാന പൊലീസ് വിന്യാസം ഒഴിവാക്കുക, ഇംഫാലിലെ കുകി ജയിൽ തടവുകാരെ സുരക്ഷ മുൻനിർത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക, പ്രത്യേക ഭരണകൂടം ഉൾപ്പെടേ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്. അതേസമയം മണിപ്പൂർ വിഷയത്തിൽ ഇടപെടലുമായി സുപ്രിംകോടതി രംഗത്തുവന്നു. അന്വേഷണത്തിന് മൂന്ന് ഹൈക്കോടതി ജഡ്ജിമാർ ഉൾക്കൊള്ളുന്ന…
തിരുവനന്തപുരം: കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മകമായ നിലപാടാണു സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ. കിഫ്ബി മികച്ച വിശ്വാസ്യതയിലാണു നിലനില്‍ക്കുന്നത്. പക്ഷേ, സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനത്തിന് കേന്ദ്രത്തിന്റെ സമീപനം തടസമായി വരുന്നു. കിഫ്ബി പദ്ധതികള്‍ സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.‘‘കിഫ്ബി മുഖേന എടുക്കുന്ന വായ്പ സര്‍ക്കാരിന്റെ കടമെടുപ്പായി കണക്കാക്കണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റി എടുത്തിട്ടുള്ള വായ്പ കേന്ദ്ര സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കുന്നില്ല. അത്തരം ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ക്കു വേണ്ടി എടുക്കുന്ന വായ്പകള്‍ കേന്ദ്ര സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കുന്നില്ല.’ ‘‘അവിടെ അങ്ങനെയാകാം, എന്നാല്‍ ഇവിടെ വരുമ്പോള്‍ കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാന സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കുമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇത് പക്ഷപാതപരമായ നിലപാടാണ്. നമ്മുടെ സംസ്ഥാനത്തോടുള്ള അങ്ങേയറ്റത്തെ അതിക്രൂരമായ അവഗണനയുടെ ഭാഗം കൂടിയാണ്’ എന്ന് മുഖ്യമന്ത്രി പറഞ്ഞു
പാലക്കാട്∙ ഗോവിന്ദാപുരം മോട്ടർ വാഹന വകുപ്പ് ചെക് പോസ്റ്റില്‍ പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ 16,450 രൂപ കൈക്കൂലി പിടികൂടി വിജിലൻസ്. പായയ്ക്കടിയിലും കസേരയ്ക്ക് പിന്നിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. രണ്ടര മണിക്കൂറിനിടെയാണ് ഈ പണം പിടികൂടിയത്. അതേസമയം 25 മണിക്കൂറിനിടെ സര്‍ക്കാര്‍ ഖജനാവിലേക്ക് രേഖയാക്കിയത് 12,900 രൂപ മാത്രമാണ്. പുലര്‍ച്ചെ രണ്ടുമണിക്കാണ് പരിശോധന ആരംഭിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് ഏജന്റ് പണം നല്‍കിയതും വിജിലന്‍സ് കണ്ടിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ചെക് പോസ്റ്റുകളില്‍ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാലക്കാട്ടെ വിവിധ ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിവരികയായിരുന്നു. കൈക്കൂലിപ്പണത്തിനു പുറമേ, ഓറഞ്ചും ആപ്പിളുമടക്കമുള്ള പഴവര്‍ഗങ്ങള്‍ ഉദ്യോഗസ്ഥരുടെ വാഹനത്തിലും ഓഫിസ് മുറിയിലുമെല്ലാം കണ്ടെത്തി. ചെക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കും. ഓണം വിപണി കേന്ദ്രീകരിച്ചു ഇപ്പോൾ കൂടുതൽ കൈക്കൂലിയാണ് ചെക്പോസ്റ്റുകളിൽ ഉദ്യോഗസ്‌ഥർ വാങ്ങുന്നത്. കൈക്കൂലി കൊടുത്താൽ മാത്രം മതി ഒന്നും നോക്കാതെ ഉദ്യോഗസ്ഥര്‍ ഇൻവോയ്സിൽ സീൽ…
തിരുവനന്തപുരം : കാട്ടാക്കടയില്‍ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. സ്വത്തിന് വേണ്ടി ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്തര കൊലക്കേസിന് സമാനമായ സംഭവമാണ് കാട്ടാക്കടയിൽ ഉണ്ടായത്. അമ്പലത്തിന്‍ കാല രാജുവിനെയാണ് കിച്ചു എന്ന ഗുണ്ട് റാവു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതിയായ കിച്ചു പാമ്പിനെ രാജുവിന്റെ മുറിയിലേക്ക് എറിയുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണരുകയും പാമ്പിനെ കണ്ടു. ഇതിനെ തല്ലിക്കൊല്ലാന്‍ ശ്രമിച്ചു, ഇതിനിടെ അടിയേറ്റ പാമ്പ് വീട്ടില്‍ നിന്ന് ഇഴഞ്ഞു പോയി. പ്രതി പാമ്പിനെ എറിഞ്ഞുവെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പൊലീസ് ആദ്യം വിശ്വസിച്ചില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആക്രമണ സംഭവം സത്യമാണെന്ന് മനസിലായത്. രാജുവിന്റെ മകളെ പ്രതി പല തവണ ശല്യം ചെയ്തിരുന്നു. ഇത് ചോദ്യംചെയ്ത കാരണത്തിൽ ആണ് രാജുവിനെ പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.