- സ്റ്റാർവിഷൻ ഇവെന്റിസിൻറെ ബാനറിൽ ബൃന്ദാവനി ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറ്റം മെയ് 3 ന്
- ട്രിപ്പ് അഡൈ്വസറിന്റെ ഇന്ത്യയിലെയും ഏഷ്യയിലെയും മികച്ച ആഡംബര ഹോട്ടല്‍ അവാര്‍ഡുകള്‍ മൂന്നാര്‍ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്
- ICRF വ്യത്യസ്തതയോടെ 2024 അന്താരാഷ്ട്ര തൊഴിൽ ദിനം ആഘോഷിച്ചു
- ഇരുചക്ര വാഹനങ്ങളില്‍ അമിതമായി ഭാരം കയറ്റരുത്; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
- അടുത്ത മാസം ട്രയൽ റൺ, വിഴിഞ്ഞം തുറമുഖം തുറക്കുന്നു, സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് മന്ത്രി വി.ൻ.വാസവൻ
- മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ
- കോവാക്സീന് പാർശ്വഫലങ്ങളുണ്ടാകില്ല, പൂർണമായും സുരക്ഷിതം: വിവാദങ്ങൾക്കിടെ ഭാരത് ബയോടെക്ക്
- ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ഒരു ലേസർ സിഗ്നൽ; വിവരങ്ങൾ പുറത്തുവിട്ട് നാസ
Author: Starvision News Desk
തിരുവനന്തപുരം: കെ എസ് യു പ്രവർത്തകർ ഏജീസ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. എൻ സി ആർ ടി പാഠപുസ്തകത്തിൽ കാവിവൽക്കരണം എന്ന് ആരോപിച്ചാണ് കെ എസ് യു പ്രവർത്തകർ മാർച്ച് നടത്തിയത്. പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.ഇതിനിടെ പ്രവർത്തകരിൽ ഒരാളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ട്പോയി. പിന്നാലെ കെ എസ് യു പ്രവർത്തകർ എം ജി റോഡ് ഉപരോധിച്ചു. പ്രവർത്തകർ പൊലീസ് ബസിന്റെ ചില്ല് തകർത്തു.
കൊല്ലം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂർ ജംഗ്ഷനുകളിൽ എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി.മുരളീധരൻ ഉടൻ ദേശീയപാത, ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ചർച്ച നടത്തും. നിതിൻ ഗഡ്കരിയുടെ ഓഫീസിലാകും ചർച്ച. ദേശീയപാത അതോറിട്ടി തിരുവനന്തപുരം റീജണൽ ഓഫീസർ മീണയും ചർച്ചയിൽ പങ്കെടുക്കും.കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി ജംഗ്ഷനുകളിൽ മണ്ണിട്ട് ഉയർത്തിയുള്ള പാലത്തിന് പകരം എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാർ നിതിൻ ഗഡ്കരിക്കും വി.മുരളീധരനും നിവേദനം നൽകിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് മൂന്ന് ജംഗ്ഷനുകളും കേന്ദ്രീകരിച്ചുള്ള ആക്ഷൻ കൗൺസിലുകളും വി. മുരളീധരന് നിവേദനം നൽകിയിട്ടുണ്ട്. ബി.ബി.ഗോപകുമാർ നേരിൽ കണ്ട് നിവേദനം നൽകിയപ്പോൾ തന്നെ, ഇതുസംബന്ധിച്ച റിപ്പോർട്ട് നിതിൻ ഗഡ്കരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജംഗ്ഷനുകളിൽ വാഹനങ്ങൾക്ക് ആറുവരിപ്പാത മുറിച്ചുകടക്കാൻ പാലത്തിന് അടിയിൽ ഒന്നോ രണ്ടോ ഓപ്പണിംഗുകൾ അനുവദിക്കാമെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ. ഈ സാഹചര്യത്തിലാണ് പുതിയ…
കോഴിക്കോട്: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം – കണ്ണൂര്‍ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.10 ന് കണ്ണൂരിലേക്ക് തിരിച്ച ട്രെയിന്‍ 12.20-ന് കണ്ണൂരിലെത്തി. 7 മണിക്കൂര്‍ 10 മിനിട്ടുകൊണ്ടാണ് ട്രെയിന്‍ കണ്ണൂരിലെത്തിയത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട് സ്‌റ്റേഷനുകളിലാണ് ട്രയല്‍ റണ്ണിനിടെ ട്രെയിന്‍ നിര്‍ത്തിയത്. ആദ്യത്തെ പരീക്ഷണ ഓട്ടത്തില്‍ തന്നെ ഏഴ് മണിക്കൂര്‍ 10 മിനിറ്റില്‍ ഓടിയെത്താനായി. ഇനി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി നടന്നേക്കും. അപ്പോഴേക്കും സ്‌റ്റോപ്പുകള്‍ നിശ്ചയിച്ച് കുറച്ചുകൂടി സമയലാഭം നേടാന്‍ കഴിഞ്ഞേക്കും. ചുരുക്കത്തില്‍ വന്ദേഭാരതില്‍ ഏഴ് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം-കണ്ണൂര്‍ യാത്ര സാധ്യമായേക്കും. ഇനി കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചും പരീക്ഷണഓട്ടം നടത്തും. വന്ദേഭാരത് എക്‌സ്പ്രസിന്റെ അന്തിമ സമയക്രമം ചൊവ്വാഴ്ചയ്ക്ക് മുമ്പ് അറിയാന്‍ കഴിയുമെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. ട്രയല്‍റണ്ണിനിടെ വന്ദേഭാരത് എക്‌സ്പ്രസ് വിവിധ സ്റ്റേഷനുകളിലെത്തിയ സമയം: 06.00 AM കൊല്ലം…
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വീണ്ടും ആശങ്ക ഉയർത്തുന്നു. പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചു. 8.40 ശതമാനമാണ് നിലവിലെ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 9111 പേർക്കാണ്. ഇന്നലെ റിപ്പോർട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 10,093 ആയിരുന്നു. 5.61 ശതമാനമായിരുന്നു ഇന്നലെ പോസിറ്റിവിറ്റി നിരക്ക്. നിലവിൽ രാജ്യത്ത് 60,313 ആളുകളാണ് ചികിത്സയിലുള്ളത്.കഴിഞ്ഞ ദിവസം 23 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,31,114 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച് രാജ്യവ്യാപകമായി രോഗമുക്തി നിരക്ക് 98.68 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്. രോഗം ഭേദമായവരുടെ എണ്ണം ഇന്നലെ 4,42,35,772 ആയി ഉയർന്നിരുന്നു.മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം രാജ്യത്ത് 220.66 കോടി ഡോസ് കൊവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്. അതേസമയം, രാജ്യതലസ്ഥാനം കൊവിഡ് ഹോട്ട് സ്‌പോട്ടായി മാറുകയാണ്. ഇന്നലെ 1634 പുതിയ കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. 29.68 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഒരാഴ്ചയ്ക്കിടെ ഡൽഹിയിൽ 24 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട്…
ആലപ്പുഴ: എട്ടംഗസംഘത്തിന്റെ വീടുകയറിയുള്ള ആക്രമണത്തില്‍ ഗര്‍ഭിണി ഉള്‍പ്പെടെ നാല് സ്ത്രീകള്‍ക്ക് പരിക്ക്. അമ്പലപ്പുഴ വടക്ക് വളഞ്ഞവഴി അയോധ്യനഗറിലാണ് സംഭവം.ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് എട്ടുയുവാക്കള്‍ സംഘടിച്ചെത്തി സ്ത്രീകളെ ആക്രമിച്ചത്. നേരത്തെ ഉത്സവസ്ഥലത്ത് ഇവരുടെ വീട്ടുകാരും യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പകരം ചോദിക്കാനായാണ് യുവാക്കള്‍ അയോധ്യനഗറിലെ വീട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ വടി കൊണ്ടും മറ്റും ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പോലീസെത്തിയിട്ടും യുവാക്കള്‍ പിരിഞ്ഞുപോയില്ല. പോലീസിന്റെ സാന്നിധ്യത്തിലും ഇവര്‍ സ്ത്രീകള്‍ക്കെതിരേ അസഭ്യംവിളി തുടരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അജിത്, ബിലാല്‍, രാഹുല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി അനില്‍കുമാറാണ് മരിച്ചത്. വീട്ടിലെ മാമോദീസ ചടങ്ങിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.കൊല്ലപ്പെട്ട അനില്‍കുമാറും മാമോദീസ ചടങ്ങ് നടത്തിയ കുട്ടിയുടെ അമ്മയുടെ സഹാദരന്‍ ജിതിനും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും പിന്നീട് വീട്ടില്‍ നിന്നും പിരിഞ്ഞ് പോവുകയുമായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിന് സമീപം ഇവര്‍ വീണ്ടും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടയില്‍ അനില്‍കുമാറിന്റെ കാലിന് കുത്തേല്‍ക്കുകയും ഞരമ്പ് മുറിയുകയുമായിരുന്നു. തുടര്‍ന്ന് രക്തം നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംഭവത്തില്‍ പള്ളുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജിതിന്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണെന്നാണ് ലഭ്യമാകുന്ന വിവരം. നിരവധി കേസുകളില്‍ പ്രതിയാണ് മരിച്ച അനില്‍കുമാര്‍.
ഭട്ടിൻഡ: ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പുണ്ടായ സംഭവത്തിൽ സൈനികൻ പിടിയിൽ. കഴിഞ്ഞ ദിവസം നാല് സൈനികരെ പൊലീസ് ചോദ്യം ചെയ്തിരുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. പിടിയിലായ സൈനികന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, അന്വേഷണ പുരോഗതി വിശദീകരിക്കാൻ പഞ്ചാബ് പൊലീസ് ഇന്ന് ഉച്ചയ്ക്ക് 12ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.ഏപ്രിൽ 12ന് രാവിലെ 4.35നാണ് വെടിവയ്‌പ്പുണ്ടായത്. ഉറങ്ങിക്കിടന്ന നാല് സൈനികരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് പ്രതികൾ പ്രദേശത്തെ വനത്തിലേയ്ക്ക് കടന്നുകളയുകയായിരുന്നു. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെടുത്തതായി പഞ്ചാബ് പൊലീസ് നേരത്തേ അറിയിച്ചിരുന്നു. വെടിവയ്പ്പിന്റെ കാരണമെന്താണെന്നും ഇപ്പോൾ പിടികൂടിയ സൈനികന്റെ കൂടെയുണ്ടായിരുന്നത് ആരാണ് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.80 മീഡിയെ റെജിമെന്റിലെ സൈനികരായ സാഗർ, കമലേഷ്, സന്തോഷ്, യോഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണം അല്ലെന്ന് പഞ്ചാബ് പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് സൈനിക കേന്ദ്രത്തിൽ നിന്ന് 28 വെടിയുണ്ടകളുള്ള ഒരു ഇൻസാസ് റൈഫിൾ കാണാതായിരുന്നു. അതേ റൈഫിൾ തന്നെയാണോ കൊലപാതകത്തിന്…
ആലപ്പുഴ : മുസ്ലിം ലീഗ് ആലിശ്ശേരി വാർഡ് കമ്മിറ്റിയുടെ റമളാൻ റിലീഫ് വിതരണവും മർഹൂം ഹാജി എസ് മുഹമ്മദ് കബീർ അനുസ്മരണവും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം നസീർ നിർവഹിച്ചു. റിലീഫ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ (ബാബു സാർ) അധ്യക്ഷത വഹിച്ചു.റിലീഫ് കമ്മിറ്റി ജനറൽ കൺവീനർ രാജാ എ കരീം സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് എ.എ.റസാഖ് ആമുഖ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് എ.എം.നൗഫൽ ടൗൺ പ്രസിഡൻറ് നൗഷാദ് കൂരയിൽ ജനറൽ സെക്രട്ടറി ഏ.കെ.ഷിഹാബുദ്ദീൻ സാജിദ്, ഇക്ബാൽ എന്നിവർ ആശംസകൾ അർപ്പിച്ചു ഹാരീസ് നന്ദി രേഖപ്പെടുത്തി.
താനൂര്‍ (മലപ്പുറം): ലോറി ബൈക്കിലും ഇലക്ട്രിക്‌പോസ്റ്റിലും ഇടിച്ച് തീപ്പിടിത്തമുണ്ടായി ബൈക്ക് യാത്രികന് ദാരുണാന്ത്യം. താനൂര്‍ സ്‌കൂള്‍പടിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍നിന്ന് നിയന്ത്രണംവിട്ടെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിക്കടിയില്‍പ്പെട്ടു. തൊട്ടുപിന്നാലെ സമീപത്തെ വൈദ്യുതിപോസ്റ്റിലും ലോറിയിടിച്ചു. ഇതോടെ ലോറിക്കടിയില്‍പ്പെട്ട ബൈക്കിന് തീപ്പിടിക്കുകയും ബൈക്ക് യാത്രികന്‍ വെന്തുമരിക്കുകയുമായിരുന്നു.ഓടിക്കൂടിയ നാട്ടുകാരും താനൂര്‍ അഗ്നിരക്ഷാസേന അംഗങ്ങളും ചേര്‍ന്നാണ് തീയണച്ചത്. ഒരുകിലോമീറ്ററിനുള്ളില്‍ തന്നെ അഗ്നിരക്ഷാനിലയമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി. ലോറിയുടെ ഡീസല്‍ടാങ്കിലേക്ക് തീ പടരുന്നതിന് മുന്‍പേ തീയണക്കുകയും ചെയ്തു. എന്നാല്‍ ഇതിനകം ബൈക്ക് യാത്രികന് മാരകമായി പൊള്ളലേല്‍ക്കുകയും മരണം സംഭവിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് തിരൂര്‍-കടലുണ്ടി റോഡില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
കോട്ടയം : മണിമലയിൽ സഹോദരന്മാരായ ജിസും ജിൻസും വാഹനാപകടത്തിൽ മരിക്കാൻ ഇടയായ കേസിൽ ജോസ് കെ. മാണി എം.പിയുടെ മകൻ കുഞ്ഞുമാണിയെ രക്ഷിക്കാൻ വഴിവിട്ട നീക്കം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല. വ്യാജമൊഴിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും രക്തപരിശോധന നടത്താതിരുന്നതുമടക്കം ഗുരുതര വീഴ്ചയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. പൊലീസുകാർക്കെതിരെ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി പറയുന്നത്. ജില്ലാ പൊലീസ് മേധാവി അവധിയിലാണ്. അപകട സമയത്ത് വീട്ടിലുണ്ടായിരുന്നയാളുടെ മൊഴി വ്യാജമായി രേഖപ്പെടുത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അപകടമുണ്ടാക്കിയ കാർ ഓടിച്ചത് 45 വയസുകാരനെന്നായിരുന്നു എഫ്.ഐ.ആർ. ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതിരുന്നതും കുഞ്ഞുമാണിയെ രക്ഷിക്കാനുള്ള പൊലീസ് തന്ത്രമായിരുന്നു. സംഭവം വിവാദമായപ്പോഴാണ് കുഞ്ഞുമാണിയെ പ്രതിയാക്കിയതും 24 മണിക്കൂറിന് ശേഷം രഹസ്യമായി അറസ്റ്റ് ചെയ്തതും. ഈ സാഹചര്യത്തിൽ രക്ത പരിശോധനയിൽ നിന്ന് ഒഴിവാകാനുമായി. വ്യക്തിപരമായ കാരണങ്ങളാൽ തിങ്കളാഴ്ച വരെ അവധിയിലാണ്. തിരിച്ചെത്തിയ ശേഷം നടപടികൾ കൈക്കൊള്ളും