- കേരളത്തില്‍ സര്‍വീസ് നടത്തുന്ന 6 സ്പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരം സര്‍വീസാക്കും
- ഒമാനിലെ ബഹ്റൈന്‍ എംബസി ബഹ്റൈനി-ഒമാനി പ്രദര്‍ശനം സംഘടിപ്പിച്ചു
- ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല
- ഹണിട്രാപ്പ് കേസ് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും; സഫ്നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം
- മദ്യനയക്കേസ്: കേജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍; സി.ബി.ഐക്കെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം
- പ്രധാനമന്ത്രി മാര്‍ച്ച് 11ന് കേരളത്തില്‍; ബി.ജെ.പി. പ്രകടനപത്രിക പുറത്തിറക്കും
- പൈതൃക ഗ്രാമ സായാഹ്നോത്സവം മാര്‍ച്ച് 3ന് തുടങ്ങും
- നെതന്യാഹുവിനൊപ്പം വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി, ഇന്ത്യയുടെ യുപിഐ ഇനി ഇസ്രയേലിലും; സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്നും പ്രധാനമന്ത്രി
Author: news editor
മനാമ: ഐക്യരാഷ്ട്ര വികസന സമിതി (യു.എന്‍.ഡി.പി) പുറത്തിറക്കിയ മാനവ വികസന റിപ്പോര്‍ട്ടില്‍ അറബ് രാജ്യങ്ങളില്‍ ബഹ്റൈന്‍ മൂന്നാം സ്ഥാനം.0.899 സ്കോറോടെ ആഗോളതലത്തില്‍ 38ാം സ്ഥാനമാണ് രാജ്യത്തിനുള്ളത്. വിദ്യാഭ്യാസം, ജീവിത പ്രതീക്ഷ, ആളോഹരി വരുമാനം എന്നിവയിലെ നില അടിസ്ഥാനമാക്കിയാണ് മാനവ വികസന സൂചിക തയ്യാറാക്കുന്നത്.0.940 സ്കോറോടെ യു.എ.ഇ. അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ 15ാം സ്ഥാനവും നേടി. അറബ് മേഖലയില്‍ രണ്ടാം സ്ഥാനം സൗദി അറേബ്യയ്ക്കാണ്. ആഗോള തലത്തില്‍ 37ാം സ്ഥാനവും. സ്കോര്‍ 0.900. ഖത്തറിന് അറബ് മേഖലയില്‍ നാലാം സ്ഥാനവും ആഗോളതലത്തില്‍ 43ാം സ്ഥാനവുമാണ്. സ്കോര്‍ 0.886.0.858 സ്കോറുമായി അറബ് മേഖലയില്‍ അഞ്ചാം സ്ഥാനത്ത് ഒമാനാണ്. ആഗോളതലത്തില്‍ 50ാം സ്ഥാനത്തും. കുവൈത്ത് അറബ് മേഖലയില്‍ ആറാം സ്ഥാനത്തും ആഗോളതലത്തില്‍ 52ാം സ്ഥാനത്തുമാണ്.
മനാമ: സെപ്റ്റംബര്‍ 25, 26 തിയതികളില്‍ നടക്കുന്ന ബഹ്റൈന്‍ കൊളോറെക്റ്റല്‍ സര്‍ജറി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ സംഘാടക, ശാസ്ത്ര സമിതികള്‍ പൂര്‍ത്തിയാക്കി. ഗവണ്മെന്റ് ഹോസ്പിറ്റല്‍സ് അഡ്മിനിസ്ട്രേഷന് ‘എഡ്യൂക്കേഷന്‍ പ്ലസുമായി’ സഹകരിച്ച്ാണ് പരിപാടി സംഘടിപ്പിക്കുന്നത്.ബഹ്റൈനിലെ മെഡിക്കല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനുമാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ഗവണ്മെന്റ് ആശുപത്രി വകുപ്പിലെ ജനറല്‍ ആന്റ് കൊളോറെക്റ്റല്‍ സര്‍ജറിയിലെ കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണും കണ്‍സള്‍ട്ടന്റുമായ ഡോ. ഇസ്രാ സാമി പറഞ്ഞു.കൊളോറെക്ടല്‍ സര്‍ജറിയിലെ സമീപകാല പുരോഗതികള്‍, മിനിമലി ഇന്‍വേസീവ് ടെക്നിക്കുകള്‍, കൊളോറെക്ടല്‍ കാന്‍സറുകള്‍ക്കുള്ള ചികിത്സകള്‍, കോശജ്വലന- മലവിസര്‍ജ്ജന രോഗങ്ങളുടെ നിയന്ത്രണം, രോഗികളുടെ ജീവിതനിലവാരം നിലനിര്‍ത്തുന്നതില്‍ കൃത്യതയുള്ള ശസ്ത്രക്രിയയുടെ പങ്ക് എന്നിവ ഈ പരിപാടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് അവര്‍ അറിയിച്ചു.ബഹ്റൈനില്‍നിന്നും വിദേശത്തുനിന്നുമുള്ള പ്രമുഖ പ്രഭാഷകരുടെ പങ്കാളിത്തത്തോടെ തിരഞ്ഞെടുത്ത ഗവേഷണ പ്രബന്ധങ്ങളും അവതരണങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും സമ്മളനത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യും.
മനാമ: സെപ്റ്റംബര്‍ 25, 26 തിയതികളില്‍ നടക്കുന്ന ബഹ്റൈന്‍ കൊളോറെക്റ്റല്‍ സര്‍ജറി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ സംഘാടക, ശാസ്ത്ര സമിതികള്‍ പൂര്‍ത്തിയാക്കി. ഗവണ്മെന്റ് ഹോസ്പിറ്റല്‍സ് അഡ്മിനിസ്ട്രേഷന് ‘എഡ്യൂക്കേഷന്‍ പ്ലസുമായി’ സഹകരിച്ച്ാണ് പരിപാടി സംഘടിപ്പിക്കുന്നത്.ബഹ്റൈനിലെ മെഡിക്കല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനുമാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ഗവണ്മെന്റ് ആശുപത്രി വകുപ്പിലെ ജനറല്‍ ആന്റ് കൊളോറെക്റ്റല്‍ സര്‍ജറിയിലെ കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണും കണ്‍സള്‍ട്ടന്റുമായ ഡോ. ഇസ്രാ സാമി പറഞ്ഞു.കൊളോറെക്ടല്‍ സര്‍ജറിയിലെ സമീപകാല പുരോഗതികള്‍, മിനിമലി ഇന്‍വേസീവ് ടെക്നിക്കുകള്‍, കൊളോറെക്ടല്‍ കാന്‍സറുകള്‍ക്കുള്ള ചികിത്സകള്‍, കോശജ്വലന- മലവിസര്‍ജ്ജന രോഗങ്ങളുടെ നിയന്ത്രണം, രോഗികളുടെ ജീവിതനിലവാരം നിലനിര്‍ത്തുന്നതില്‍ കൃത്യതയുള്ള ശസ്ത്രക്രിയയുടെ പങ്ക് എന്നിവ ഈ പരിപാടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് അവര്‍ അറിയിച്ചു.ബഹ്റൈനില്‍നിന്നും വിദേശത്തുനിന്നുമുള്ള പ്രമുഖ പ്രഭാഷകരുടെ പങ്കാളിത്തത്തോടെ തിരഞ്ഞെടുത്ത ഗവേഷണ പ്രബന്ധങ്ങളും അവതരണങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും സമ്മളനത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യും.
അനധികൃത ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്കി; ബഹ്റൈനില്‍ 10 പേര്‍ക്ക് തടവുശിക്ഷ
മനാമ: ബഹ്റൈനില്‍ അനധികൃതമായി കഴിയുന്ന ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കുകയും അവരെ സഹായിക്കുകയും ചെയ്ത കുറ്റത്തിന് 10 പേര്‍ക്ക് മൈനര്‍ ക്രിമിനല്‍ കോടതി രണ്ടു മുതല്‍ മൂന്നു വരെ മാസം തടവും പിഴയും വിധിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ ഇവരില്‍ വിദേശികളായ എട്ടുപേരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.ജനറല്‍ ഡയരക്ടറേറ്റ് ഓഫ് നാഷനാലിറ്റി- പാസ്പോര്‍ട്ട്- റസിഡന്‍സ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഒരു ബഹ്റൈനി പുരുഷനും ഭാര്യയും ഒരു കെട്ടിടത്തില്‍ വിദേശികളായ അഞ്ച് അനധികൃത ഗാര്‍ഹികത്തൊഴിലാളികളെ താമസിപ്പിച്ചതായി കണ്ടെത്തിയത്. തൊഴിലാളികളെ ഇവര്‍ പല വീടുകളിലും ജോലിക്കയയ്ക്കുകയും ചെയ്തിരുന്നു.പരിശോധനയെത്തുടര്‍ന്ന് ബഹ്റൈനി ദമ്പതികളെ അറസ്റ്റ് ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സഹായികളും വിദേശികളുമായ എട്ടു പേരെ കൂടി പിടികൂടിയത്.
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ ഏഷ്യക്കാരന് ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.ഒരു ആഫ്രിക്കന്‍ രാജ്യത്തുനിന്ന് വിമാനം വഴി എത്തിയ പാര്‍സല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്കാന്‍ ചെയ്തു പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങള്‍ക്കുള്ളില്‍ മയക്കുരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആന്റി നാര്‍ക്കോട്ടിക് ഡയരക്ടറേറ്റില്‍ വിവരമറിയിച്ചു. അവിടെനിന്ന് എത്തിയ ഉദ്യോഗസ്ഥര്‍ പാര്‍സല്‍ കൈപ്പറ്റാനെത്തിയയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാള്‍ മയക്കുരുന്ന് കച്ചവടക്കാരനാണെന്ന് കണ്ടെത്തി. ഇയാളുടെ താമസസ്ഥാലത്ത് നടത്തിയ പരിശോധനയിലും മയക്കുമരുന്ന് കണ്ടെത്തി.
സ്ത്രീയെ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ചു; ബഹ്റൈനില്‍ നാലു വിദേശികള്‍ക്ക് അഞ്ചു വര്‍ഷം തടവ്
മനാമ: ബഹ്റൈനില്‍ യുവതിയെ നിര്‍ബന്ധിച്ച് ലൈംഗികത്തൊഴില്‍ ചെയ്യിച്ച കേസില്‍ നാലു വിദേശി പുരുഷന്മാര്ക്ക് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം വീതം തടവും 2,000 ദിനാര്‍ പിഴയും ശിക്ഷ വിധിച്ചു.അതിജീവിതയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ചെലവ് ഇവര്‍ വഹിക്കണം. ശിക്ഷ പൂര്‍ത്തിയായാല്‍ ഇവരെ നാടുകടത്താനും ഉത്തരവിട്ട കോടതി ഇവര്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു.ഈ വര്‍ഷം തുടക്കത്തിലാണ് ഒന്നാം പ്രതി ഹെയര്‍ ഡ്രസ്സര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. ഇവിടെയെത്തിയപ്പോള്‍ പ്രതികള്‍ യുവതിയെ ഒരിടത്ത് താമസിപ്പിച്ച് പാസ്പോര്‍ട്ട് പിടിച്ചുവാങ്ങി. ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. യുവതി വിസമ്മതിച്ചപ്പോള്‍ അവരെ മര്‍ദിക്കുകയും ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.പിന്നീട് മറ്റൊരു ഫ്ളാറ്റില്‍ താമസിപ്പിച്ച് യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴില്‍ ചെയ്യിച്ചു. അവിടെനിന്ന് രക്ഷപ്പെട്ടാണ് അവര്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരാതി ശരിയാണെന്ന് തെളിഞ്ഞു.
വലപ്പാട്: മുന്‍ ആയുര്‍വേദ ഡയറക്ടറും ആയുര്‍വേദ ചികിത്സാ രംഗത്തെ പ്രമുഖനുമായ തൃശൂര്‍ വലപ്പാട് ചന്തപ്പടിയില്‍ താമസിക്കുന്ന പൊക്കഞ്ചേരിഡോ. പി.ആര്. പ്രേംലാല്‍ (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.പരേതനായ പൊക്കഞ്ചേരി രാമകൃഷ്ണന് വൈദ്യരുടെ മകനാണ്. തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ പൂര്‍ത്തിയാക്കി. തൃശൂര്‍ ജില്ലയുടെ തീരദേശമേഖലയില്‍ ആയുര്‍വേദ ചികിത്സകനായും വിഷവൈദ്യനായും സേവനം ചെയ്തു. രോഗികളോടുള്ള സമീപനം അദ്ദേഹത്തിന് ജനഹൃദയങ്ങളില്‍ മികച്ച സ്ഥാനം നല്കി.തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ), ജോയിന്റ് ഡയറക്ടര്‍,ആയുര്‍വേദ ഡയറക്ടര്‍ എന്നീ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചു. അദ്ദേഹം ആയുര്‍വേദ ഡയറക്ടറായ കാലഘട്ടത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറിലധികം പുതിയ ആയുര്‍വേദ ആശുപത്രികള്‍ സ്ഥാപിച്ചത്. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് 2001ല്‍ വിരമിച്ചശേഷം പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പലായി മൂന്നു വര്‍ഷം സേവനമനുഷ്ഠിച്ചു.ഭാര്യ: വാസന്തി. മക്കള്‍: ദേവന്, ഡോ. ദേവി. മരുമകന്: ഡോ. രവീഷ്.
മനാമ: അമേരിക്കയുടെ മദ്ധ്യസ്ഥതയില്‍ അസര്‍ബൈജാനും അര്‍മേനിയയും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവെച്ചതിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കും കോക്കസസ് മേഖലയിലെ എല്ലാ ജനങ്ങള്‍ക്കും അഭിവൃദ്ധി, സുസ്ഥിര സമാധാനം, പരസ്പര നേട്ടം എന്നിവ കൈവരിക്കാനും ഈ കരാര്‍ സഹായകമാകുമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും കരാര്‍ സഹായകമാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
മനാമ: ഗാസ മുനമ്പില്‍ പൂര്‍ണ്ണ സൈനിക നിയന്ത്രണമേര്‍പ്പെടുത്താനുള്ള ഇസ്രായേലിന്റെ നീക്കത്തെ അറബ്-ഇസ്ലാമിക് രാജ്യങ്ങള്‍ അപലപിച്ചു.ഗാസ മുനമ്പിലെ സംഭവവികാസങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന 23 അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ സംയുക്ത അസാധാരണ ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതിയാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്. ഗാസ മുനമ്പില്‍ പൂര്‍ണ്ണ സൈനിക നിയന്ത്രണമേര്‍പ്പെടുത്താനുള്ള ഇസ്രായേലിന്റെ നീക്കത്തെ ശക്തമായി അപലപിക്കുന്നതായി പ്രസ്താവനയില്‍ പറഞ്ഞു.ബഹ്റൈന്‍, ഈജിപ്ത്, ഇന്തോനേഷ്യ, ജോര്‍ദാന്‍, നൈജീരിയ, പലസ്തീന്, ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി, ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ്, ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ- ഓപ്പറേഷന്, ബംഗ്ലാദേശ്, ചാഡ്, ജിബൂട്ടി, ഗാംബിയ, കുവൈത്ത്, ലിബിയ, മലേഷ്യ, മൗറിറ്റാനിയ, ഒമാന്‍, പാകിസ്ഥാന്, സൊമാലിയ, സുഡാന്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യെമന്‍ എന്നിവയുടെ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.ഇസ്രാഈലിന്റെ പ്രഖ്യാപനം അപകടകരവും അസ്വീകാര്യവും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനവുമാണ്. ഇസ്രായേലിന്റെ ഈ പ്രഖ്യാപിത നടപടി കൊലപാതകം, ജനതയെ പട്ടിണിക്കിടല്‍, പലസ്തീന് ഭൂമി പിടിച്ചെടുക്കല്‍, നിര്‍ബന്ധിത കുടിയിറക്കല്‍ ശ്രമങ്ങള്‍ തുടങ്ങിയ മനുഷ്യരാശിക്കെതിരായ…
മനാമ: ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ അഴിച്ചുപണി. പ്രോസിക്യൂഷന് ഓഫീസുകളില്‍ പുതിയ തലവന്മാരെയും അവരുടെ ഡെപ്യൂട്ടികളെയും നിയമിച്ചുകൊണ്ടും ചില അംഗങ്ങളെ സ്ഥലംമാറ്റിക്കൊണ്ടും അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫദ്ല് അല്‍ ബുഐനൈന്‍ ഉത്തരവ് പുറപ്പെടുവിച്ചു.മേജര്‍ പ്രോസിക്യൂഷന് അംഗമായി പ്രോസിക്യൂഷന് മേധാവി ഇബ്രാഹിം ഇസ അല്‍ ബിന്‍ ജാസിമിനെ നിയമിച്ചു. ജുഡീഷ്യല്‍ ഇന്സ്പെക്ഷന് അംഗമായി അബ്ദുല്ല സലാഹ് അല്‍ തവാദിയെ നിയമിച്ചു. പ്രോസിക്യൂഷന് മേധാവി നൂര്‍ അബ്ദുല്ല ഷെഹാബിനെ അപ്പീല്‍ പ്രോസിക്യൂഷന് അംഗമായി നയമിച്ചു. നാസര്‍ ഇബ്രാഹിം അല്‍ ഷൈബിനെ കാപ്പിറ്റല്‍ പ്രോസിക്യൂഷന് മേധാവിയായി നിയമിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ യൂസിഫ് അലി അല്‍ മാല്‍ക്കിയെ കാപ്പിറ്റല്‍ പ്രോസിക്യൂഷന് ഡെപ്യൂട്ടി മേധാവിയായി നിയമിച്ചു. ഖാലിദ് അഹമ്മദ് അല്‍ തമീമിയെ മുഹറഖ് പ്രോസിക്യൂഷന് മേധാവിയായി നിയമിച്ചു.മറിയം ഇസ അല്‍ ഖൈസിനെ സതേണ്‍ പ്രോസിക്യൂഷന് ഡെപ്യൂട്ടി മേധാവിയായി നിയമിച്ചു. നൂറ ജമാല്‍ അല്‍ മാലയെ കുടുംബ, കുട്ടികളുടെ പ്രോസിക്യൂഷന് മേധാവിയായി നിയമിച്ചു. സഹ്റ ഹുസൈന് മുറാദിനെ സൈബര്‍…
