- കൊടിയത്തൂരില്‍ യുവാവിന് സൂര്യാതപമേറ്റു; കൈകളിലും കാലിലും പൊള്ളല്‍
- നിതിന്‍ രാജിന്റെ മരണം: എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല
- പാറമേക്കാവിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; രാസപരിശോധനാ ഫലം പുറത്ത്
- ജെയിംസ് മാത്യുവിന് എ.കെ.സി.സി. യാത്രയയപ്പ് നല്കി
- ‘പോടാ പുല്ലേ പോലീസേ’ മുദ്രാവാക്യം: ശ്രീലേഖയ്ക്കെതിരെ കേസ്
- ദര്‍ശന നിയന്ത്രണം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മെയ് 1, 2 തീയതികളില്‍ ശുദ്ധി ചടങ്ങുകള്‍
- കുവൈത്തിന്റൈ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്കു നേരെ ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- “നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങള്‍ക്കൊപ്പം നടന്നവന് ജനങ്ങളെ നയിക്കട്ടെ”- വീണ്ടും ഫ്ലക്സ്
Author: news editor
മനാമ: ബഹ്റൈനില്‍ യുവജന ക്ഷേമത്തിനായുള്ള ഖദ പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.നിരവധി മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും കലാപ്രവര്‍ത്തകരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.അച്ചടക്കം, നേതൃത്വശേഷി, വെല്ലുവിളികള്‍ നേരിടല്‍, പ്രതിബദ്ധത എന്നിവയെ അടിസ്ഥാനമാക്കിയുള്ള ബഹ്റൈനി യുവജനതയുടെ സ്വഭാവരൂപീകരണം ലക്ഷ്യംവെച്ചാണ് ഈ പ്രോഗ്രാമെന്ന് മന്ത്രി പറഞ്ഞു.
സ്വകാര്യ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാനുള്ള പുതിയ നിയമത്തിന് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
മനാമ: ബഹ്റൈനില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാനുള്ള പുതിയ നിയമത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി.1998 മുതല്‍ നിലവിലുള്ള നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ളതാണ് പുതിയ നിയമം. നഴ്സറികള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, പരിശീലന കേന്ദ്രങ്ങള്‍, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കമ്മ്യൂണിറ്റി സ്കൂളുകള്‍ തുടങ്ങി എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുക, ഭരണം ശക്തിപ്പെടുത്തുക, ദേശീയ വിദ്യാഭ്യാസ നയവുമായി അവ യോജിച്ചുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് നിയമത്തിന്റെ ലക്ഷ്യങ്ങള്‍. സ്കൂള്‍ ഉടമസ്ഥാവകാശ പിന്തുടര്ച്ച നിയന്ത്രിക്കല്‍, ട്യൂഷന് ഫീസ് നിരീക്ഷിക്കല്‍, പാഠ്യപദ്ധതി ദേശീയവും മതപരവുമായ മൂല്യങ്ങളെ മാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിലവിലെ നിയമത്തിനുള്ള ചില പരിമിതികള്‍ പുതിയ നിയമം പരിഹരിക്കുമെന്ന് പാര്‍ലമെന്ററി സര്‍വീസസ് കമ്മിറ്റി വ്യക്തമാക്കി.പുതിയ നിയമം വിപുലമായ നിയന്ത്രണാധികാരം നല്‍കുന്നുണ്ടെന്നും വിദ്യാലയങ്ങളുടെ മേല്‍നോട്ടം സാധ്യമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. നിയമനങ്ങള്‍ക്ക് പിഴ ചുമത്താനും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രാലയത്തിന് അധികാരമുണ്ടാകും. കൂടാതെ ബഹ്റൈന്‍ പൗരരുടെ തൊഴിലിനു മുന്‍ഗണന നല്‍കിക്കൊണ്ട് നിക്ഷേപകര്‍ക്ക്…
മനാമ: ന്യൂഡല്‍ഹിയില്‍ ഒരു ഡസനിലധികം നിരപരാധികളുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തെ ബഹ്റൈന്‍ അപലപിച്ചു.ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇന്ത്യന്‍ ഗവണ്മെന്റിനും ജനങ്ങള്‍ക്കും ബഹ്റൈന്റെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.നിരപരാധികളായ സാധാരണക്കാരുടെ സുരക്ഷ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ അക്രമങ്ങള്‍ക്കും ഭീകരതയ്ക്കുമെതിരെ ബഹ്റൈന്‍ ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.
26ാമത് യു.എന്‍. വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് ജനറല്‍ അസംബ്ലിയില്‍ ബഹ്റൈന്‍ ടൂറിസം മന്ത്രി പങ്കെടുത്തു
റിയാദ്: റിയാദില്‍ നടന്ന യു.എന്‍. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (യു.എന്‍.ഡബ്ല്യു.ടി.ഒ) 26ാമത് ജനറല്‍ അസംബ്ലി സെഷനില്‍ ബഹ്റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി പങ്കെടുത്തു.വിനോദസഞ്ചാരത്തിന്റെ ഭാവി പുനര്‍നിര്‍വചിക്കുന്നതില്‍ നിര്‍മിതബുദ്ധിയുടെ പങ്കിനെക്കുറിച്ചായിരുന്നു ഉന്നതതല ചര്‍ച്ച. ടൂറിസം വ്യവസായത്തിന്റെ വികസനത്തിലും നിലനില്പ്പിലും ആധുനിക സാങ്കേതികവിദ്യ വഹിക്കുന്ന നിര്‍ണായക പങ്കിനുള്ള ആഗോള അംഗീകാരമാണ് ടൂറിസത്തില്‍ എ.ഐ. ഉപയോഗിക്കുന്നത് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ഗാത്മകതയും നവീകരണവും വര്‍ധിപ്പിക്കാന്‍ വിവിധ മേഖലകളില്‍, പ്രത്യേകിച്ച് ടൂറിസത്തില്‍ എ.ഐയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതില്‍ ബഹ്റൈന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതികള്ക്കിടയിലുള്ള ടൂറിസം മേഖലയുടെ ഭാവിയെക്കുറിച്ച് അസംബ്ലി ചര്‍ച്ച ചെയ്തു.
എസ്.സി.എച്ച്. ചെയര്മാന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ കാര്‍ഡിയോളജി യൂണിറ്റ് സന്ദര്‍ശിച്ചു
മനാമ: സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ കാര്‍ഡിയോളജി യൂണിറ്റ് സന്ദര്‍ശിച്ച് അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.പ്രത്യേക കാര്‍ഡിയാക് കെയര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കായുള്ള തുടര്‍നടപടികളും അദ്ദേഹം സ്വീകരിച്ചു. ഏറ്റവും പുതിയ അന്താരാഷ്ട്ര മെഡിക്കല്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നല്കുന്ന രോഗനിര്‍ണയ, ചികിത്സാ സേവനങ്ങളെക്കുറിച്ചും ആരോഗ്യ സംരക്ഷണ നിലവാരം ശക്തിപ്പെടുത്താനും സര്‍ക്കാര്‍ ആശുപത്രികളിലുടനീളം പ്രത്യേക സേവനങ്ങള്‍ വിപുലീകരിക്കാനുമായി യൂണിറ്റ് നടത്തുന്ന പരിശീലന, ഗവേഷണ പരിപാടികളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. ഹൃദയരോഗ പരിചരണത്തിലെ നൂതന സേവനങ്ങള്‍ക്ക് അദ്ദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിനെ പ്രശംസിച്ചു.സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനും ശേഷി വര്‍ധിപ്പിക്കാനുമുള്ള തുടര്‍ച്ചയായ പദ്ധതികളുടെ ഭാഗമാണ് കാര്‍ഡിയോളജി യൂണിറ്റിന്റെ വികസനമെന്ന് ഗവണ്മെന്റ് ഹോസ്പിറ്റല്‍സ് അഡ്മിനിസ്ട്രേഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മറിയം അത്ബി അല്‍ ജലഹമ പറഞ്ഞു.
മനാമ: ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയുടെ (യുനെസ്കോ) ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ ബോര്‍ഡില്‍ ബഹ്റൈന്‍ അംഗത്വം നേടി.യുനെസ്കോ പൊതുസമ്മേളനത്തിന്റെ 43ാമത് സെഷനോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനമുണ്ടായത്. വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്നുള്ള രാജ്യത്തിന്റെ നോമിനിയായ ഡോ. മാഫിസ് ആണ് ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ഈ നേട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് പ്ലാനിംഗ് ഡയറക്ടര്‍ ഡോ. ഷെയ്ഖ അബ്ദുല്ല മാഫിസിനെ ബഹ്റൈന്‍ ദേശീയ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക കമ്മീഷന് ചെയര്‍മാനും വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ഡോ. ജുമ അഭിനന്ദിച്ചു.പ്രാദേശിക, അന്തര്‍ദേശീയ വേദികളില്‍ തങ്ങളുടെ കഴിവും മത്സരശേഷിയും തെളിയിക്കുന്നതില്‍ ബഹ്റൈനിലെ വിദ്യാഭ്യാസ പ്രൊഫഷണലുകളുടെ ശക്തിയും കഴിവും ഈ നേട്ടം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മനാമ: അഴിമതിയെ നേരിടാനായി ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ (ഒ.ഐ.സി) മക്ക സമ്മേളനത്തിലുണ്ടാക്കിയ ഉടമ്പടിക്ക് ബഹ്റൈന്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്കി.ഇതിന് നേരത്തെ പ്രതിനിധിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച ബില്‍ ഡോ. അലി അല്‍ റുമൈഹിയുടെ നേതൃത്വത്തിലുള്ള ശൂറ കൗണ്‍സിലിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി അവലോകനം ചെയ്തതിനു ശേഷമാണ് കൗണ്‍സിലിന്റെ പരിഗണനയ്ക്ക് കൊണ്ടുവന്നത്. ഇത് ബഹ്റൈന്റെ നിയമവ്യവസ്ഥയുമായി പൂര്‍ണമായും ഒത്തുപോകുന്നതാണെന്ന് റുമൈഹി വ്യക്തമാക്കി.ഇരു സഭകളും അംഗീകരിച്ചതിനെ തുടര്‍ന്ന് ബില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പരിഗണനയ്ക്ക് വിട്ടു.
മനാമ: പാക്കിസ്ഥാനില്‍നിന്ന് ബഹ്റൈനിലേക്ക് 16കാരിയെ കടത്തിക്കൊണ്ടുവന്ന് ലൈംഗിക തൊഴിലിനു നിര്‍ബന്ധിച്ച കേസില്‍ പ്രതികളായ മൂന്നു വിദേശികളുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.36കാരനായ ബംഗ്ലാദേശിയും 32കാരിയായ പാക്കിസ്ഥാനി വനിതയും 34കാരനായ പാക്കിസ്ഥാനി ബിസിനസുകാരനുമാണ് കേസിലെ പ്രതികള്‍. ജോലി വാഗ്ദാനം ചെയ്താണ് ഇവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊണ്ടുവന്നത്. കുട്ടിയെ വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന് ജഫൈറിലെ ഒരു ഫ്ളാറ്റില്‍ താമസിപ്പിച്ച് പാസ്പോര്‍ട്ട് കൈക്കലാക്കി. പിന്നീട് പെണ്‍കുട്ടിയെ ലൈംഗിക തൊഴിലിനു നിര്‍ബന്ധിക്കുകയായിരുന്നു.അതിനു വിസമ്മതിച്ച പെണ്‍കുട്ടിയോട് ഇവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ശാരീരികമായി ഉപദ്രവിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇവരുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പുറത്തിറങ്ങി ചിലരോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.
മനാമ: 2026ലെ ഹജ്ജ് സീസണിലെ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍ സ്ഥാപനങ്ങളുടെ പട്ടിക ഹജ്ജ്, ഉംറ കാര്യ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.ടൂര്‍ ഓപ്പറേറ്ററായി പ്രവര്‍ത്തിക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ തീര്‍ത്ഥാടകരുടെ എണ്ണം 90 എന്ന മാനദണ്ഡം പാലിക്കാനായവരുടെ പട്ടികയാണ് ആദ്യഘട്ടത്തില്‍ പ്രസിദ്ധീകരിച്ചത്. നവംബര്‍ 11 മുതല്‍ 16 വരെയുള്ള കാലയളവില്‍ ഈ ഈ മാനദണ്ഡം പാലിക്കാനാവാത്ത എല്ലാ ടൂര്‍ ഓപ്പറേറ്റര്‍മാരും ഏറ്റവും കുറഞ്ഞ പരിധി പൂര്‍ത്തിയാക്കിയ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍ സ്ഥാപനങ്ങളിലൊന്നില്‍ ഇലക്ട്രോണിക് ഹജ്ജ് പ്ലാറ്റ്ഫോം വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.ഈ വര്‍ഷം അല്‍ നാദ, അല്‍ സലാം, അല്‍ ഫത്തേഹ്, അല്‍ ഹമര്‍, അല്‍ മവാസം, അല്‍ ദിയാഫ, അല്‍ മുര്‍തദ, അല്‍ സൈറാഫി, അല്‍ മൊവാലി, അല്‍ ഒറൈബി, അല്‍ കാദിം, അല്‍ അര്‍ഖാം, യാദ്കര്, അല്‍ മഹ്ഫൂസ്, സുഹൈബ് അല്‍ ഷറഫ്, അല്‍ റൂമി, അല്‍ നദ, അല്‍ സലാം, അല്‍ ഫത്തേഹ്, അല്‍ ഹമര്‍, അല്‍ മവാസം,…
മനാമ: ബഹ്റൈനില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അടുത്തിടെ അംഗീകരിച്ച പ്രസ് ആന്റ് ഡിജിറ്റല്‍ മീഡിയ നിയമത്തിന്റെ പ്രധാന നേട്ടങ്ങള്‍ അവലോകനം ചെയ്യാനായി ഉന്നതതല മാധ്യമ യോഗം ചേര്‍ന്നു. ബഹ്റൈന്‍ ജേണലിസ്റ്റ് അസോസിയേഷന് (ബി.ജെ.എ) പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.രാജാവിന്റെ മാധ്യമകാര്യ ഉപദേഷ്ടാവ് നബീല്‍ ബിന്‍ യാക്കൂബ് അല്‍ ഹമര്‍, വാര്‍ത്താവിനിമയ മന്ത്രി ഡോ. റംസാന് ബിന്‍ അബ്ദുല്ല അല്‍ നുഐമി, കിരീടാവകാശിയുടെ കോര്‍ട്ടിലെ മാധ്യമകാര്യ ഉപദേഷ്ടാവ് ഇസ ബിന്‍ അബ്ദുറഹ്മാന് അല്‍ ഹമ്മദി, വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി യൂസിഫ് അല്‍ ബിന്ഖലീല്, നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ (എന്‍.സി.സി) സി.ഇ.ഒ. അഹമ്മദ് ഖാലിദ് അല്‍ അറൈഫി എന്നിവരും പങ്കെടുത്തു.ബഹ്റൈന്റെ സമഗ്ര വികസനത്തെ പിന്തുണയ്ക്കുന്നതില്‍ ദേശീയ മാധ്യമങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ബി.ജെ.എ. നേതാവ് ഇസ അല്‍ ഷൈജി പറഞ്ഞു. അസോസിയേഷന് ഭൂമി അനുവദിക്കാനും സ്ഥിരമായ ഒരു ആസ്ഥാനം പണിയാനുമുള്ള രാജാവിന്റെ ഉത്തരവിനെ അദ്ദേഹം സ്വാഗതം ചെയ്തു.
