- കൊടിയത്തൂരില്‍ യുവാവിന് സൂര്യാതപമേറ്റു; കൈകളിലും കാലിലും പൊള്ളല്‍
- നിതിന്‍ രാജിന്റെ മരണം: എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല
- പാറമേക്കാവിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; രാസപരിശോധനാ ഫലം പുറത്ത്
- ജെയിംസ് മാത്യുവിന് എ.കെ.സി.സി. യാത്രയയപ്പ് നല്കി
- ‘പോടാ പുല്ലേ പോലീസേ’ മുദ്രാവാക്യം: ശ്രീലേഖയ്ക്കെതിരെ കേസ്
- ദര്‍ശന നിയന്ത്രണം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മെയ് 1, 2 തീയതികളില്‍ ശുദ്ധി ചടങ്ങുകള്‍
- കുവൈത്തിന്റൈ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്കു നേരെ ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- “നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങള്‍ക്കൊപ്പം നടന്നവന് ജനങ്ങളെ നയിക്കട്ടെ”- വീണ്ടും ഫ്ലക്സ്
Author: news editor
മനാമ: ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ ആരംഭിച്ചു.റോഡ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണിതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ആദ്യഘട്ടത്തില്‍ ക്യാമറകള്‍ തിരഞ്ഞെടുത്ത ചിലയിടങ്ങളില്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ക്യാമറകളുടെ സാങ്കേതിക കാര്യക്ഷമത പരിശോധിക്കാന്‍ വേണ്ടിയാണിത്. തുടര്‍ന്ന് ക്യാമറകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മനാമ: ബഹ്റൈനില്‍ റോഡില്‍ വാഹനാഭ്യാസപ്രകടനം നടത്തിയ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.ഇയാള്‍ ഓടിച്ച വാഹനം അഭ്യാസപ്രകടനത്തിനിടെ മറ്റൊരു വാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായിഡയറക്ടറേറ്റ് അധികൃതര്‍ അറിയിച്ചു.
മനാമ: ബഹ്റൈനില്‍ ബിസിനസുകാരന് ചമഞ്ഞ് മൂന്നു പേരില്‍നിന്നായി ഏതാണ്ട് രണ്ടു ദശലക്ഷം ദിനാര്‍ തട്ടിയെടുത്ത കേസില്‍ ബഹ്റൈന്‍ പൗരന് ഹൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവും ഒരു ലക്ഷം ദിനാര്‍ പിഴയും വിധിച്ചു.കൂടാതെ തട്ടിപ്പിലൂടെ ഇയാള്‍ നേടിയെടുത്ത സമ്പാദ്യം കണ്ടുകെട്ടാനും തട്ടിപ്പിലൂടെ കൈക്കലാക്കിയ തുക തിരിച്ചുനല്‍കാനും ഇരകള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ഏഴായിരം ദിനാര്‍ ഇയാളില്‍നിന്ന് ഈടാക്കി അത് ഇരകള്‍ക്ക് വീതിച്ചുനല്‍കാനും കോടതി ഉത്തരവിട്ടു.സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്റെ അനുമതി നേടാതെ ബിസിനസിലെ മുതല്‍മുടക്ക് എന്ന പേരിലാണ് ഇയാള്‍ ഒരു യു.എ.ഇ. പൗരനില്‍നിന്നും സൗദി പൗരനില്‍നിന്നും ബഹ്റൈന്‍ പൗരനില്‍നിന്നും പണം കൈക്കലാക്കിയത്. പിന്നീട് ഇത് തട്ടിപ്പാണെന്ന് മനസിലാക്കി അവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
മനാമ: ബഹ്റൈന്‍ ധനകാര്യ- ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ, കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇക്കണോമിക് ഡെവലപ്മെന്റിന്റെ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ വലീദ് ഷംലാന് അല്‍ ബഹാറുമായി അദ്ദേഹത്തിന്റെ ബഹ്റൈന്‍ സന്ദര്‍ശനവേളയില്‍ കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയില്‍ ബഹ്റൈന്‍ സര്‍ക്കാരും കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇക്കണോമിക് ഡെവലപ്മെന്റും തമ്മിലുള്ള 220, 66 കെ.വി. വൈദ്യുതി ട്രാന്സ്മിഷന് നെറ്റ്വര്‍ക്ക് വികസന പദ്ധതിക്ക് ധനസഹായം നല്‍കാനുള്ള വായ്പാ കരാറില്‍ ഒപ്പുവെച്ചു.വൈദ്യുതി, ജല അതോറിറ്റി (ഇ.ഡബ്ല്യു.എ) പ്രസിഡന്റ് കമാല്‍ ബിന്‍ അഹമ്മദ് മുഹമ്മദും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
മനാമ: നവംബര്‍ 14ന് റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ് റേസിംഗ് ക്ലബ്ബില്‍ നടക്കാനിരിക്കുന്ന ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ട്രോഫിക്കുള്ള ഏഴാം എഡിഷന് കുതിരപ്പന്തയത്തില്‍ പങ്കെടുക്കുന്ന ജോക്കികള്ക്കുള്ള നറുക്കെടുപ്പ് ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ബഹ്റൈന്‍ ബേയില്‍ നടന്നു.നറുക്കെടുപ്പില്‍ പ്രധാന മത്സരത്തില്‍ പങ്കെടുക്കുന്ന വിദേശ, ബഹ്റൈന്‍ കുതിരകള്‍ക്ക് സ്റ്റാര്‍ട്ടിംഗ് ഗേറ്റ് നമ്പറുകള്‍ നിശ്ചയിച്ചു. ഗേറ്റ് 1ല്‍ ലയണ്‍സ് പ്രൈഡ്, ഗേറ്റ് 2ല്‍ മിലിട്ടറി ഓര്‍ഡര്‍, ഗേറ്റ് 3ല്‍ റോയല്‍ ചാമ്പ്യന്‍, ഗേറ്റ് 4ല്‍ ബ്രൈറ്റ് പിക്ചര്‍, ഗേറ്റ് 5ല്‍ ഗാലന്, ഗേറ്റ് 6ല്‍ പ്രൈഡ് ഓഫ് അറാസ്, ഗേറ്റ് 7ല്‍ പെര്‍സിക്ക, ഗേറ്റ് 8ല്‍ കാലിഫ് എന്നിങ്ങനെയാണ് സ്റ്റാര്‍ട്ടിംഗ് നമ്പറുകള്‍.നറുക്കെടുപ്പ് ചടങ്ങില്‍ പ്രധാനമന്ത്രിയുടെ കോര്‍ട്ട് കാര്യ മന്ത്രിയും റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ് റേസിംഗ് ക്ലബ് (ആര്.ഇ.എച്ച്.സി) ഹൈ കമ്മിറ്റി ചെയര്‍മാനുമായ ഷെയ്ഖ് ഇസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു.ബഹ്റൈന്‍ ആതിഥേയത്വം വഹിക്കുന്ന നിരവധി അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകളും കായിക ഇനങ്ങളും രാജ്യത്തിന്റെ…
ബഹ്റൈനില്‍ സ്വകാര്യ ശുചീകരണ സ്ഥാപനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കാന്‍ നിര്‍ദേശം
മനാമ: ബഹ്റൈനില്‍ സ്വകാര്യ ശുചീകരണ സ്ഥാപനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കാന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം.സ്വകാര്യ ശുചീകരണ സ്ഥാപനങ്ങള്‍ മാലിന്യ ശേഖരണത്തിന് ചെറുകിട- ഇടത്തരം സംരംഭകരില്‍നിന്ന് അന്യായവും വ്യവസ്ഥയില്ലാത്തതുമായ ഫീസ് ഈടാക്കുന്നു എന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണിത്. ഡോ. മഹ്ദി അല്‍ ഷുവൈഖിന്റെ നേതൃത്വത്തില്‍ 5 എം.പിമാര്‍ ചേര്‍ന്നാണ് നിര്‍ദേശം സഭയില്‍ കൊണ്ടുവന്നത്.ഒരു മാലിന്യ കണ്ടെയ്നറിന് പ്രതിമാസ ഫീസായി 110 ദിനാറിലധികവും ഓരോ അഡീഷണല്‍ കണ്ടെയ്നറിനും 20 ദിനാറിലധികവും ഈടാക്കുന്ന കമ്പനികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഈ ചെലവ് താങ്ങാനാവുന്നില്ലെന്ന് നിരവധി ചെറുകിട സംരംഭകര്‍ പരാതിപ്പെടുന്നുണ്ടെന്ന് അല്‍ഷുവൈഖ് പറഞ്ഞു.
മനാമ: ബഹ്റൈനിലെ നാഷണല്‍ റവന്യൂ ഏജന്‍സിക്ക് (എന്‍.ആര്.എ) പൊതുമേഖലാ സൈബര്‍ വിഷന്‍ അവാര്‍ഡ് ലഭിച്ചു.നാഷണല്‍ സൈബര്‍ സുരക്ഷാ സെന്റര്‍ ആഗോള ‘ഡി.ഇ.എഫ്. കോണ്‍’ കോണ്‍ഫറന്‍സുമായി സഹകരിച്ച് സംഘടിപ്പിച്ച മൂന്നാമത് അറബ് ഇന്റര്‍നാഷണല്‍ സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സ് ആന്റ് എക്സിബിഷന്റെ (ഐ.സി.എസ്. 2025) ഭാഗമായി നടന്ന സൈബര്‍ സുരക്ഷാ അവാര്‍ഡ് ദാന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.വിവരസംരക്ഷണ ചട്ടക്കൂട് ശക്തിപ്പെടുത്താനും സൈബര്‍ സുരക്ഷയില്‍ ആഗോളതലത്തിലെ മികച്ച രീതികളും മാനദണ്ഡങ്ങളും നടപ്പിലാക്കാനും ഡാറ്റയുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാനും എന്‍.ആര്.എ. നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് അവാര്‍ഡ്.
മനാമ: ബഹ്റൈനിലെ എല്ലാ പൊതുമേഖലാ ജീവനക്കാരെയും പ്രശംസിച്ചും അവരുടെ അക്ഷീണ പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ചും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ ഇ-മെയില്‍ സന്ദേശമയച്ചു.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ സമഗ്ര വികസനം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള രാജ്യത്തെ പൊതുമേഖലാ ജീവനക്കാരുടെ നിര്‍ണായക സംഭാവനകളെ അദ്ദേഹം ചൂണ്ടിക്കാട്ടി.ഗവണ്മെന്റ് പ്രവര്‍ത്തന ധാരകളെ ശക്തിപ്പെടുത്തുന്നതും രാജ്യത്തിന്റെ പൗരര്‍ക്കും താമസക്കാര്‍ക്കും സേവനം നല്‍കുന്നതുമായ നൂതന ആശയങ്ങളും ഗുണനിലവാരമുള്ള സംരംഭങ്ങളും അവതരിപ്പിക്കാനുള്ള ദേശീയ തൊഴില്‍ സേനയുടെ തുടര്‍ച്ചയായ കഴിവില്‍ അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.ഗവണ്മെന്റ് ഇന്നൊവേഷന് കോമ്പറ്റീഷന്റെ (ഫിക്ര) ഏഴാം പതിപ്പ് പൊതുമേഖലാ ജീവനക്കാര്‍ക്ക് ഗവണ്മെന്റ് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനുള്ള അവസരം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.പൊതുമേഖലാ ജീവനക്കാരുടെ സര്‍ഗ്ഗാത്മകതയും നവീകരണവും പരിപോഷിപ്പിക്കുക എന്നതാണ് മത്സരം ലക്ഷ്യമിടുന്നത്.മത്സരത്തില്‍ എല്ലാ പൊതുമേഖലാ ജീവനക്കാര്‍ക്കും പങ്കെടുക്കാം. അതിന് https://pmo.gov.bh/category/fikra. എന്ന ലിങ്ക് വഴി പ്രവേശിക്കാം.
മനാമ: പാക്കിസ്ഥാനില്‍ നടന്ന രണ്ട് ഭീകരാക്രമണങ്ങളെ ബഹ്റൈന്‍ അപലപിച്ചു.ഇസ്ലാമാബാദിലെ ഒരു കോടതി കെട്ടിടത്തിനും പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വാന ജില്ലയിലെ ഒരു കാഡറ്റ് കോളേജിനും നേരെയുണ്ടായ ആക്രമണങ്ങളില്‍ നിരവധി പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, പാക്കിസ്ഥാന് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും ബഹ്റൈന്റെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.എല്ലാതരം അക്രമങ്ങള്‍ക്കും ഭീകരതയ്ക്കുമെതിരായ ബഹ്റൈന്റെ ഉറച്ചതും തത്വാധിഷ്ഠിതവുമായ നിലപാട് മന്ത്രാലയം ചൂണ്ടിക്കാട്ടി. സുരക്ഷയും സ്ഥിരതയും തകര്‍ക്കാനും നിരപരാധികളായ സാധാരണക്കാരെ ഭയപ്പെടുത്താനും ശ്രമിക്കുന്ന ഈ ഹീനമായ പ്രവൃത്തികളെ ചെറുക്കുന്നതിന് അന്താരാഷ്ട്ര നടപടികള്‍ ശക്തമാക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ ബഹ്റൈനിലെ നിക്ഷേപാവസരങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഇ.ഡി.ബി.
മനാമ: സിംഗപ്പൂര്‍ എക്സ്പോയില്‍ ഇന്നാരംഭിച്ച സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവല്‍ 2025ല്‍ ബഹ്റൈനിലെ നിക്ഷേപാവസരങ്ങളെക്കുറിച്ച് ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡ് (ബഹ്റൈന്‍ ഇ.ഡി.ബി) സംഘടിപ്പിച്ച പ്രദര്‍ശനം ശ്രദ്ധ നേടുന്നു.സിംഗപ്പൂരുമായുള്ള നിക്ഷേപബന്ധം ശക്തിപ്പെടുത്താനും നവീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വളര്‍ച്ച എന്നിവയ്ക്കുള്ള ഒരു പ്രാദേശിക കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ഉയര്‍ത്തിക്കാട്ടാനും ലക്ഷ്യമിട്ടാണ് ഇവിടെ ബഹ്റൈന്‍ പവലിയന് (ഹാള്‍ 5, ബൂത്ത് 5ഡി 33) ഒരുക്കിയത്.സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലിലൂടെ ഗള്‍ഫ് മേഖലയുടെ വളര്‍ച്ചയ്ക്കുള്ള ലോഞ്ച്പാഡ് എന്ന നിലയില്‍ ബഹ്റൈന്റെ അതുല്യമായ പങ്ക് എടുത്തുകാണിക്കുന്നതാണ് പ്രദര്‍ശനമെന്ന് ഇ.ഡി.ബിയിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദലാല്‍ ബുഹെജ്ജി പറഞ്ഞു.
