- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
Author: news editor
പാലക്കാട്: വടക്കഞ്ചേരിക്കു സമീപം കണ്ണമ്പ്ര പൂത്തറയില്‍ സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി 8 പേര്‍ക്ക് പരിക്കേറ്റു.ഒരു വീടിന്റെ നിര്‍മാണപ്രവൃത്തി കഴിഞ്ഞു മടങ്ങുകയായിരുന്ന സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മഞ്ഞപ്രയിലെ ജോലിക്കു ശേഷം പുളിങ്കൂട്ടം റോഡില്‍ ബസ് കാത്തുനില്ക്കുകയായിരുന്നു സ്ത്രീകള്‍.കാറോടിച്ചയാളെയും അപകടമുണ്ടാക്കിയ കാറും വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
കോഴിക്കോട്: ഉരുള്‍പൊട്ടലിനു പിന്നാലെ വയനാട് തുരങ്കപാതയ്ക്കെതിരെ ആശങ്കയുയര്‍ത്തി പ്രതിപക്ഷവും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടും പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുതന്നെ എന്നു വ്യക്തമാക്കി ബജറ്റ്.വയനാട് തുരങ്ക പാതയ്ക്കായി 2,134 കോടി രൂപയാണ് ഇത്തവണയും സംസ്ഥാന ബജറ്റില്‍ നീക്കിവെച്ചത്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍നിന്ന് തുടങ്ങി മേപ്പാടി കള്ളാടിയില്‍ അവസാനിക്കുന്ന തരത്തിലാണ് തുരങ്കപാത നിര്‍മിക്കുന്നത്. കള്ളാടിക്കു സമീപത്താണ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മലയും മുണ്ടക്കൈയും. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ തുരങ്കം പണിയുന്നത് വലിയ പാരിസ്ഥിതിക പ്രശ്നമുണ്ടായേക്കുമെന്ന് പ്രതിപക്ഷമുള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിട്ടും പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന ഉറച്ച തീരുമാനത്തിലാണ് സര്‍ക്കാര്‍.പദ്ധതിക്ക് 2043.75 കോടിയുടെ ഭരണാനുമതിയും 2134.50 കോടി രൂപയുടെ സാമ്പത്തിക അനുമതിയും നേരത്തെ തന്നെ സര്‍ക്കാര്‍ നല്‍കിയതാണ്. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി 17.263 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കാന്‍ വനംവകുപ്പിന്റെ സ്റ്റേജ്- 1 ക്ലിയറന്‍സ് ലഭിച്ചു. സ്റ്റേജ്- 2 ക്ലിയറന്‍സിനായി 17.263 ഹെക്ടര്‍ സ്വകാര്യഭൂമി വനഭൂമിയായി പരിവര്‍ത്തനം ചെയ്യാനുള്ള നടപടികളും പൂര്‍ത്തിയായി. പദ്ധതിക്കായി കോഴിക്കോട്…
മനാമ: ഫലസ്തീന് വിഷയവുമായി ബന്ധപ്പെട്ട് കെയ്റോയില്‍ അടിയന്തര അറബ് ഉച്ചകോടി നടത്തുന്നതിന് ബഹ്റൈന്‍ പിന്തുണ നല്‍കുന്നതായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സിക്ക് (ബി.എന്‍.എ) നല്കിയ പ്രസ്താവനയില്‍ പറഞ്ഞു.മേഖലയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് അറബ് രാജ്യങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ കൂടിയാലോചനകള്‍ തുടരേണ്ടതുണ്ടെന്ന് ഡോ. അല്‍ സയാനി പറഞ്ഞു. സംഘര്‍ഷം ലഘൂകരിക്കുക, ഗാസയില്‍ വെടിനിര്‍ത്തല്‍ നിലനിര്‍ത്തുക, സാധാരണക്കാര്‍ക്ക് മാനുഷിക സഹായത്തിനായി അടിയന്തര പ്രവേശനം സാധ്യമാക്കുക, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങള്‍.ഫലസ്തീന് വിഷയത്തില്‍ അറബ് നിലപാട് ഉറച്ചതും ഏകീകൃതവുമായി തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവരുടെ ഭൂമിയില്‍നിന്ന് അവര്‍ കുടിയിറക്കപ്പെടുന്നത് തടയുക, പൂര്‍ണ്ണ പരമാധികാരമുള്ള ഒരു സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുക, അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി ഇസ്രായേലുമായി സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാക്കുക എന്നിവയെ ആശ്രയിച്ചിരിക്കും മിഡില്‍ ഈസ്റ്റിലെ സമഗ്ര സമാധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റിയാദ്: ബഹ്റൈന്‍-സൗദി ബിസിനസ് കൗണ്‍സിലുമായി സഹകരിച്ച് ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡും (ഇ.ഡി.ബി) സൗദി നിക്ഷേപ മന്ത്രാലയവും ചേര്‍ന്ന് സംഘടിപ്പിച്ച സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം, ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലാണ് ബഹ്റൈന്‍ പ്രതിനിധി സംഘം സമ്മേളനത്തില്‍ പങ്കെടുത്തത്.ദമ്മാമിലെ ദഹ്റാന്‍ എക്സ്പോയില്‍ നടന്ന പരിപാടിയില്‍ കിഴക്കന്‍ പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്, സൗദി നിക്ഷേപ മന്ത്രി ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഫാലിഹ്, ഇരു രാജ്യങ്ങളിലെയും പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനും സംയുക്തമായി…
ദുബായ്: ദുബായ് ക്വാളിറ്റി ഗ്രൂപ്പ് സംഘടിപ്പിച്ച ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡിന്റെ പതിനേഴാമത് പതിപ്പില്‍ ബഹ്റൈനിലെ റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് (ആര്.എച്ച്.എഫ്) രണ്ട് അവാര്‍ഡുകള്‍ നേടി.ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും ദുബായ് എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്റ് ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവും ദുബായ് ക്വാളിറ്റി ഗ്രൂപ്പിന്റെ ഓണററി പ്രസിഡന്റുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ ദുബായിലാണ് അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. അല്‍ ഫാരെസ് ഇന്‍സുലിന്‍ പമ്പ്സ് പ്രോജക്റ്റിനുളള ഐഡിയ അവാര്‍ഡും നെതാജ് ഖൈര്‍ അല്‍ ബഹ്റൈന്‍ പ്രോജക്റ്റിനുള്ള ചാരിറ്റബിള്‍ ഇനിഷ്യേറ്റീവ് അവാര്‍ഡുമാണ് ആര്.എച്ച്.എഫ്. നേടിയത്. ഫൗണ്ടേഷന്റെ സെക്രട്ടറി ജനറല്‍ ഷെയ്ഖ് അലി ബിന്‍ ഖലീഫ അല്‍ ഖലീഫ അവാര്‍ഡുകള്‍ സ്വീകരിച്ചു.18 വയസ്സ് വരെ ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പമ്പുകള്‍ നല്‍കുക, സങ്കീര്‍ണതകള്‍ കുറയ്ക്കുക, ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുക എന്നിവയാണ് അല്‍ ഫാരെസ് ഇന്‍സുലിന്‍ പമ്പ്സ് പദ്ധതിയിലൂടെ ചെയ്യുന്നത്. 2024…
കൊച്ചി: കണ്ണൂര്‍ മുന്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തെക്കുറിച്ച് സി.ബി.ഐയോ ഉന്നതോദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.സി.ബി.ഐ. അന്വേഷണം നിരാകരിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു മഞ്ജുഷയുടെ ആവശ്യം. ക്രൈംബ്രാഞ്ച് അന്വേഷണം എന്ന ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല. തുടര്‍ന്ന് ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അപ്പീല്‍ ഉത്തരവിനായി മാറ്റി.പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്.ഐ.ടി) വിശ്വാസമില്ലെന്നും നിഷ്പക്ഷമായ അന്വേഷണമാണ് ആവശ്യമെന്നും വ്യക്തമാക്കിയാണ് അപ്പീല്‍ നല്‍കിയത്. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയെ സംരക്ഷിക്കാനാണ് നിലവിലെ അന്വേഷണം നടത്തുന്നതെന്നാണ് നവീന്റെ ഭാര്യയുടെ ആരോപണം.നരഹത്യാ സാധ്യത മുന്‍നിര്‍ത്തി പോലീസ് ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നും പ്രതിചേര്‍ക്കപ്പെട്ട സി.പി.എം. നേതാവ് പി.പി.ദിവ്യയ്ക്ക് ഉന്നത സ്വാധീനമുണ്ടെന്നും ചൂണ്ടിക്കാട്ടി സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്നു പറഞ്ഞ കോടതി ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്നാണ് വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാതെയാണ് സിംഗിള്‍ ബെഞ്ച്…
തിരുവനന്തപുരം: അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയതില്‍ യാത്രക്കാരുടെ പ്രതിഷേധം.ഇന്ന് രാത്രി 8.40ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ തിരുവനന്തപുരം- അബുദാബി വിമാനം നാളെ രാവിലെ 7.15ന് മാത്രമേ പുറപ്പെടൂ എന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ യാത്രക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു. സാങ്കേതിക തകരാറ് മൂലമാണ് വിമാനം വൈകിയതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍: തൊഴില്‍ മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
മനാമ: ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ര്ടേഷന്‍ (ഐ.പി.എ) സംഘടിപ്പിച്ച ഖെബെറാത്ത് (അനുഭവങ്ങള്‍) പ്രോഗ്രാമിന്റെ രണ്ടും മൂന്നും പതിപ്പുകളുടെ സമാപന ചടങ്ങില്‍ നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസഫ് ബിന്‍ അബ്ദുല്‍ഹുസൈന്‍ ഖലഫും ഐ.പി.എ. ഡയറക്ടര്‍ ജനറല്‍ ഡോ. ശൈഖ റാന ബിന്ത് ഈസ ബിന്‍ ദുഐജ് അല്‍ ഖലീഫയും പങ്കെടുത്തു. തൊഴില്‍ വിപണിയില്‍ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിന് യുവ ബഹ്റൈനികളെ പ്രൊഫഷണല്‍ കഴിവുകളും പ്രായോഗിക പരിചയവും നല്കി സജ്ജരാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.യുവ പ്രൊഫഷണലുകളെ തൊഴിലിന് ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പിന് ആവശ്യമായ പരിശീലനവും വിഭവങ്ങളും നല്‍കിക്കൊണ്ട് ശാക്തീകരിക്കുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധതയെക്കുറിച്ച് മന്ത്രി സംസാരിച്ചു. തൊഴിലന്വേഷകരെ പിന്തുണയ്ക്കാനും തൊഴില്‍ ശക്തിയില്‍ അവരെ സംയോജിപ്പിക്കാനും സുസ്ഥിര വികസനത്തിന് ഫലപ്രദമായി സംഭാവന നല്‍കാനും കഴിവുകള്‍ നല്‍കുന്നതിലൂടെ അവരെ പിന്തുണയ്ക്കുന്ന ഒരു പ്രധാന സംരംഭമാണ് ഖെബെറത്ത് പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ മന്ത്രാലയവും ഐ.പി.എയും…
അബുദാബി: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ എത്തി.വിമാനത്താവളത്തില്‍ അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് ഹമദ് രാജാവിനെ സ്വീകരിച്ചു.ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരു സംഘം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.
കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധി എം.പി. ഫെബ്രുവരി 8 മുതല്‍ 10 വരെ വയനാട്ടിലെത്തും. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് നേതാക്കളുടെ സംഗമങ്ങളില്‍ അവര്‍ പങ്കെടുക്കും.വയനാട് ലോക്സഭാ മണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങള്‍, കണ്‍വീനര്‍മാര്‍, ഖജാന്‍ജിമാര്‍, ജില്ലാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും.എട്ടിന് രാവിലെ 9.30ന് മാനന്തവാടിയില്‍ നാലാം മൈല്‍ എ.എച്ച്. ഓഡിറ്റോറിയത്തിലും 12 മണിക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ എടത്തറ ഓഡിറ്റോറിയത്തിലും 2 മണിക്ക് കല്‍പ്പറ്റയില്‍ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലുമായിരിക്കും സംഗമങ്ങള്‍. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, വന്യജീവി ആക്രമണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രിയങ്ക പാര്‍ട്ടി നേതാക്കളുമായി സംവദിക്കും.