- മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ വന്‍ തീപിടിത്തം
- ബഹ്റൈന്‍ കെ.എം.സി.സി. പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന നിര്യാതയായി
- ദേശീയ സുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടിക്ക് ഹമദ് രാജാവിന്റെ നിര്‍ദേശം
- സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാഭ്യാസ മന്ത്രി പരിശോധന നടത്തി
- ട്രാഫിക് പിഴ: വ്യാജ സന്ദേശങ്ങളെ കരുതിയിയിക്കാന് മുന്നറിയിപ്പ്
- ഇത് അവസാന അവസരം: കരാറിൽ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ ഇറാൻ മുഴുവൻ ബോംബിട്ട് തകർക്കും: ഡോണൾഡ് ട്രംപ്
- ബഹ്റൈനിൽ മരണപ്പെട്ട സജീവൻ ചന്ദ്രൻറെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാളെ നാട്ടിൽ കൊണ്ട് പോകും
- കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണി; പൊലീസിന് മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാൻ സാധിക്കില്ല- ഫർമാൻ ഖാൻ
Author: news editor
മനാമ: ബഹ്റൈനില്‍ തവാസുല്‍ ആപ്പ് വഴി ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ലഭിച്ച 2,415 പരാതികളില്‍ ഏറ്റവുമധികം മാലിന്യം സംബന്ധിച്ച്.825 പരാതികളാണ് മാലിന്യം സംബന്ധിച്ച് ലഭിച്ചതെന്ന് കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് അറിയിച്ചു. ഇത് മൊത്തം പരാതികളുടെ 24.5% വരും. തലസ്ഥാനത്തെ മോശപ്പെട്ട ശുചിത്വാവസ്ഥയാണ് ഇതിന് കാരണമെന്നും ബോര്‍ഡ് പറഞ്ഞു.നിരീക്ഷണവും പരിശോധനയും സംബന്ധിച്ച് 325 പരാതികളും മുനിസിപ്പല്‍ ഫീസുമായി ബന്ധപ്പെട്ട് 320 പരാതികളും ലഭിച്ചു. പാര്‍ക്കുകളും പൂന്തോട്ടങ്ങളുമായി ബന്ധപ്പെട്ട 183 പരാതികളുമുണ്ട്.
പ്രമേഹ-അമിതവണ്ണ വിരുദ്ധ കാമ്പയിനിന്റെ അന്തിമ റിപ്പോര്‍ട്ട് സതേണ്‍ ഗവര്‍ണറേറ്റ് പുറത്തിറക്കി
മനാമ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ബഹ്റൈന്‍ ഡയബറ്റിസ് സൊസൈറ്റിയുമായി സഹകരിച്ച് നടത്തിയ പ്രമേഹ-അമിതവണ്ണ വിരുദ്ധ കാമ്പയിനിന്റെ അന്തിമ റിപ്പോര്‍ട്ട് സതേണ്‍ ഗവര്‍ണറേറ്റ് പുറത്തിറക്കി.സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ അല്‍ ഖലീഫയുടെ സാന്നിധ്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. അന്താരാഷ്ട്ര ആചരണങ്ങളുമായി യോജിച്ചുപോകുന്ന ആരോഗ്യ, സമൂഹ സംരംഭങ്ങള്‍ തുടരാനും പ്രസക്തമായ സ്ഥാപനങ്ങളുമായും അസോസിയേഷനുകളുമായും സമൂഹ പങ്കാളിത്തവും ഏകോപനവും വര്‍ധിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
മനാമ: ഒമാന്റെ ദേശീയ ദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹ്റൈനിലുടനീളം പ്രധാന ഇടങ്ങളും കെട്ടിടങ്ങളും ഒമാനി പതാകയുടെ നിറങ്ങളില്‍ അലങ്കരിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായി ഈ ഐക്യദാര്‍ഢ്യം.
ബഹ്റൈനിലെ മുതിര്‍ന്ന പൗരര്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് വിശ്വസ്തരെ മാത്രം ആശ്രയിക്കണമെന്ന് നിര്‍ദേശം
മനാമ: ബഹ്റൈനിലെ മുതിര്‍ന്ന പൗരരും ഓണ്‍ലൈന്‍ പണമിടപാടിനുള്ള സാങ്കേതികവിദ്യ അറിയാത്തവരുമായ വ്യക്തികള്‍ അത്തരം ഇടപാടുകള്‍ക്ക് വിശ്വസ്തരായ വ്യക്തികളെ മാത്രം ആശ്രയിക്കണമെന്ന് നിര്‍ദേശം.അവരുടെ സഹായത്തോടെ നടത്തുന്ന ഇടപാടുകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും ഹിദ്ദ് പോലീസ് സ്റ്റേഷന് മേധാവി ഡോ. ഉസാമ ബഹര്‍ മുന്നറിയിപ്പ് നല്കി. അല്ലാത്തപക്ഷം വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കാനിടയുണ്ടെന്നും അല്‍ അമന് സമൂഹമാധ്യമ പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.പണമിടപാട് ചുമതല വീട്ടുജോലിക്കാരനെ ഏല്‍പ്പിച്ച ഒരു മുതിര്‍ന്ന പൗരന് ഈയിടെ 10,000 ദിനാര്‍ നഷ്ടമായ സംഭവമുണ്ടായി. ഒരു മൊബൈല്‍ ആപ്പ് വഴി പണമിടപാട് നടത്താന്‍ വേണ്ടി വീട്ടുജോലിക്കാരന് പാസ്സ്വേഡ് പറഞ്ഞുകൊടുത്തിരുന്നു. പണം നഷ്ടപ്പെട്ടത് എങ്ങനെയെന്നറിയാന്‍ അദ്ദേ ബാങ്കിനെ സമീപിച്ചു. ഇത് പലതവണയായി അദ്ദേഹത്തിന്റെ അക്കൗണ്ടില്‍നിന്ന് ട്രാന്‍സ്ഫര്‍ ചെയ്തതാണെന്നും അര്‍ധരാത്രിയോടെയാണ് അത് നടന്നതെന്നും കണ്ടെത്തി. മക്കളുടെ സഹായത്തോടെ അദ്ദേഹം ഇതു സംബന്ധിച്ച് പരാതി നല്കി. ഈ കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഉസാമ ബഹര്‍ പറഞ്ഞു.
നിര്‍മ്മിതബുദ്ധി പ്രയോജനപ്പെടുത്തല്‍: ബഹ്റൈന്‍ ഗണ്യമായ പുരോഗതിയെന്ന് യു.എന്‍. റിപ്പോര്‍ട്ട്
മനാമ: നിര്‍മ്മിതബുദ്ധി (എ.ഐ) പ്രയോജനപ്പെടുത്തുന്നതില്‍ ബഹ്റൈന്‍ ഗണ്യമായ പുരോഗതി കൈവരിച്ചതായി യു.എന്‍. റിപ്പോര്‍ട്ട്.എ.ഐ. റെഡിനസ് അസസ്മെന്റ് മെത്തേഡോളജി (ആര്.എ.എം) പ്രയോജനപ്പെടുത്തുന്നതില്‍ ബഹ്റൈന്‍ ജി.സി.സി. രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ടെന്ന് യുനൈറ്റഡ് നേഷന്‍സിന്റെ എജുക്കേഷനല്‍, സയന്റിഫിക് ആന്റ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്റെ (യുനെസ്കോ) ആഗോള വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എന്‍. ഇ- ഗവണ്മെന്റ് ഡവലപ്പ്മെന്റ് ഇന്‍ഡക്സില്‍ ഉയര്‍ന്ന റാങ്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്റൈന്‍ ഇടം നേടിയിട്ടുമുണ്ട്. അടിസ്ഥാനസൗകര്യ മേഖലയില്‍ എ.ഐ. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ ബഹ്റൈന്‍ പൂര്‍ണമായി വിജയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.
ബഹ്റൈനില്‍ വിദേശ തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ ഒരു മാസം ഇളവ്: ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും
മനാമ: ബഹ്റൈനില്‍ വിദേശ തൊഴിലാളികള്‍ക്ക് കാലാവധി കഴിഞ്ഞ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ ഒരു മാസംകൂടി അധികസമയം അനുവദിക്കാനുള്ള നിയമ ഭേദഗതി നിര്‍ദേശം ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും.2006ലെ തൊഴില്‍ വിപണി നിയമത്തിലെ 26ാം വകുപ്പ് ഭേദഗതി ചെയ്ത് ഇളവ് നടപ്പാക്കാനുള്ള നിര്‍ദേശം ശൂറ കൗണ്‍സിലിന്റെ സര്‍വീസസ് കമ്മിറ്റി തള്ളിയിട്ടുണ്ട്. ഈ ഭേദഗതി അനാവശ്യമാണെന്നാണ് ഡോ. ജമീല അല്‍ സല്മാന് അദ്ധ്യക്ഷയായ സര്‍വീസസ് കമ്മിറ്റിയുടെ നിലപാട്.തൊഴില്‍ മന്ത്രാലയവും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും (എല്‍.എം.ആര്.എ) ഭേദഗതിയെ എതിര്‍ക്കുന്നുണ്ട്. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 30 ദിവസംകൂടി അനുവദിക്കുന്നത് പരിശോധനാ നടപടികള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നും നിയമാനുസൃതമുള്ളവരും അല്ലാത്തവരുമായ തൊഴിലാളികള്‍ക്കിടയില്‍ നീതീകരിക്കാനാവാത്ത പൊരുത്തക്കേടുകള്‍ സൃഷ്ടിക്കുമെന്നുമാണ്അവരുടെ നിലപാട്.
മനാമ: മുഹറഖ് ഗവര്‍ണറേറ്റില്‍ മഴക്കാലത്തുണ്ടാകാവുന്ന വെള്ളപ്പൊക്കവും മറ്റു കെടുതികളും നേരിടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പൊതുമരാമത്ത് മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേര്‍ന്ന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തി. ഗവര്‍ണറേറ്റില്‍ സ്ഥിരമായി മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകാറുള്ള 50 ഇടങ്ങളില്‍ 13 സ്ഥലത്ത് വെള്ളപ്പൊക്ക സാധ്യതകള്‍ പരിഹരിച്ചതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി.ഗലാലിയിലെയും ഹിദ്ദിലെയും ജനവാസ മേഖലകള്‍ പോലെ വെള്ളപ്പൊക്കമുണ്ടാകാറുള്ള ഇടങ്ങളില്‍ നിര്‍ണായകമായ പരിഹാരനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ ആക്ടിംഗ് ചെയര്മാന് സാലിഹ് ബുഹാസ പറഞ്ഞു.
മനാമ: ഭക്ഷ്യവസ്തുക്കളുടെ 90% ഇറക്കുമതി ചെയ്യുന്ന രാജ്യമായിട്ടും ബഹ്റൈനില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കുറഞ്ഞു.2025 മാര്‍ച്ചില്‍ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെയും മദ്യം ഒഴികെയുള്ള പാനീയങ്ങളുടെയും വില 1.7% കുറഞ്ഞതായി ട്രേഡിംഗ് ഇക്കണോമിക്സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ മൊത്തത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില 1.6 ശതമാനമാണ് കുറഞ്ഞത്.സര്‍ക്കാര്‍ നടപ്പാക്കിയ വിലനിയന്ത്രണ നടപടികള്‍ ഇതിനു പ്രധാന കാരണമായി. ഇതുമൂലം പണപ്പെരുപ്പം 0.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
സ്ത്രീകളെ കൊണ്ടുവന്ന് ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ചു; ബഹ്റൈനില്‍ നിശാ ക്ലബ് മാനേജര്‍ക്ക് 3 വര്‍ഷം തടവ്
മനാമ: ബഹ്റൈനിലേക്ക് രണ്ടു സ്ത്രീകളെ കടത്തിക്കൊണ്ടുവന്ന് ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ച കേസില്‍ ഏഷ്യക്കാരനായ നിശാ ക്ലബ് മാനേജര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി 3 വര്‍ഷം തടവും 2,000 ദിനാര്‍ പിഴയും വിധിച്ചു.ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ ബഹ്റൈനില്‍നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. കൂടാതെ രണ്ടു സ്ത്രീകളെയും നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ചെലവ് ഇയാളില്‍നിന്ന് ഈടാക്കുകയും ചെയ്യും.നിശാ ക്ലബ്ബില്‍ നര്‍ത്തകിമാരായി ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ രണ്ട് ഏഷ്യക്കാരികളെ ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. ഇവിടെയെത്തിയ ഉടന്‍ അവരുടെ പാസ്പോര്‍ട്ട് പിടിച്ചുവെച്ചു. ഇടവേളകളില്ലാതെ ജോലി ചെയ്യിച്ചു.ഇതിനുപുറമെ ഇവരെ ലൈംഗികത്തൊഴിലിനു നിര്‍ബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോള്‍ നാട്ടിലേക്ക് പോകുന്നത് തടയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. നിര്‍ബന്ധപൂര്‍വ്വം ഇവരെക്കൊണ്ട് ലൈംഗികത്തൊഴില്‍ ചെയ്യിക്കുകയും അങ്ങനെ കിട്ടിയ കാശ് കൈക്കലാക്കുകയും ചെയ്തു. ഇയാളുടെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട സ്ത്രീകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
മനാമ: ബഹ്റൈനില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമതയും വ്യാപ്തിയും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശകാര്യ മന്ത്രാലയം ഗുദൈബിയയിലെ അബ്ദുല്ല ബിന്‍ ജബര്‍ അല്‍ ദോസാരി സ്ട്രീറ്റില്‍ നാലാമത്തെ ലെജിസ്ലേഷന് (നിയമവിധേയമാക്കല്‍) ഓഫീസ് തുറന്നു.പൗരര്‍ക്കും വിദേശികള്‍ക്കും വേഗത്തിലുള്ളതും കൃത്യവും കാര്യക്ഷമവുമായ നടപടിക്രമങ്ങള്‍ ഉറപ്പാക്കുന്നതിന് അപ്പോസ്റ്റില്, പരമ്പരാഗത സാക്ഷ്യപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെയുള്ള കോണ്‍സുലാര്‍ അറ്റസ്റ്റേഷന് സേവനങ്ങളുടെ പൂര്‍ണ സംവിധാനം പുതിയ ഓഫീസിലുണ്ടാകും.സര്‍ക്കാര്‍ സേവനങ്ങള്‍ വികസിപ്പിക്കാനും പൊതുജനങ്ങള്‍ക്ക് പ്രവേശനം സുഗമമാക്കാനുമുള്ള ബഹ്റൈന്റെ ശ്രമങ്ങള്‍ക്കനുസൃതമായി സമഗ്രമായ ഡിജിറ്റൈസേഷന് കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പ്രകടനം മെച്ചപ്പെടുത്താനും ജീവനക്കാരുടെ കഴിവുകള്‍ ശക്തിപ്പെടുത്താനും കോണ്‍സുലാര്‍ സേവനങ്ങളിലുടനീളം ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്താനുമുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ വിപുലീകരണമെന്ന് മന്ത്രാലയത്തിലെ കോണ്‍സുലാര്‍ സേവന വിഭാഗം അറിയിച്ചു.
