- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
Author: news editor
കോഴിക്കോട്: കോഴിക്കോട്ട് റോഡ് തടസ്സപ്പെടുത്തി സമരം നടത്തിയ സി.പി.എം. നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. സമരത്തില്‍ പങ്കെടുത്ത വലിയ നേതാക്കളെ ഒഴിവാക്കിയാണ് കേസെടുത്തത്.കേന്ദ്ര അവഗണനയ്ക്കെതിരെ മാനാഞ്ചിറ ആദായനികുതി ഓഫീസിന് മുന്നിലെ റോഡ് തടസ്സപ്പെടുത്തി നടത്തിയ ഉപരോധത്തില്‍ സംഘാടകര്‍ക്കെതിരെയാണ് കേസ്. ഗതാഗതം തടസ്സപ്പെടുത്തി റോഡിലാണ് കസേരയിട്ടത്. അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും സി.പി.എം. നേതാക്കളായ പി. നിഖില്‍, കെ.കെ. ദിനേശ്, കെ.കെ. മുഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണന്, കെ.ടി. ഇസ്മയില്‍ എന്നിവരുടെ പേരിലാണ് കേസ്. സമരത്തിന് നേതൃത്വം നല്കിയ എ. വിജയരാഘവന്, ജില്ലാ സെക്രട്ടറി എം. മെഹബൂബ് തുടങ്ങിയവരെ പ്രതിചേര്‍ത്തിട്ടില്ല.കാടിറങ്ങിവരുന്ന ആനയുടെ ഉടമസ്ഥന് പിണറായി വിജയനല്ലെന്നും മനുഷ്യനും വന്യജീവികളുമായുള്ള സംഘര്‍ഷം ലോകമെങ്ങുമുള്ള പ്രതിഭാസമാണെന്നും സമരം ഉദ്ഘാടനം ചെയ്ത എ. വിജയരാഘവന് പറഞ്ഞു. വനനിയമങ്ങള്‍ മാറ്റിയെഴുതാനാണെങ്കില് അത് ചെയ്യേണ്ടത് നരേന്ദ്രമോദിയാണ്, പിണറായി വിജയനല്ല. ആശാ വര്‍ക്കര്‍മാര്‍ പാവങ്ങളാണ്. അവര്‍ക്ക് ഇത്രയെങ്കിലും ഓണറേറിയം ലഭിക്കുന്നത് കേരളത്തിലാണ്. ആശാ വര്‍ക്കര്‍മാരെ മുന്നില്‍ നിര്‍ത്തി നടത്തുന്നത് സ്പോണ്‍സേര്‍ഡ് സമരമാണെന്നും വിജയരാഘവന്…
മനാമ: അസര്ബൈജാന് പ്രസിഡന്റ് ഇല്‍ഹാം അലിയേവിന്റെ പെണ്മക്കളായ ലെയ്ല അലിയേവയും അര്‍സു അലിയേവയും പ്രസിഡന്റിന്റെ അസിസ്റ്റന്റ് അനാര്‍ അലക്ബറോവും ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ സഖിര്‍ കൊട്ടാരത്തില്‍ സന്ദര്‍ശിച്ചു.’മദര്‍ നേച്ചര്‍’ ഇന്റര്‍നാഷണല്‍ ആര്‍ട് എക്സിബിഷനില്‍ പങ്കെടുക്കാന്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ആര്‍ട്സ് ചെയര്മാന് ഷെയ്ഖ് റാഷിദ് ബിന്‍ ഖലീഫ അല്‍ ഖലീഫയുടെ ക്ഷണപ്രകാരം അവര്‍ ബഹ്റൈന്‍ സന്ദര്‍ശിച്ച വേളയിലായിരുന്നു കൂടിക്കാഴ്ച. ബഹ്റൈന്റെ തുടര്‍ച്ചയായ പുരോഗതിക്കും സമൃദ്ധിക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ലെയ്ലയും അര്‍സു അലിയേവയും പ്രസിഡന്റ് അലിയേവിന്റെ ആശംസകളും അഭിനന്ദനങ്ങളും രാജാവിനെ അറിയിച്ചു.ലെയ്ലയെയും അര്‍സു അലിയേവയെയും രാജാവ് സ്വാഗതം ചെയ്യുകയും ബഹ്റൈനില്‍ അവര്‍ക്ക് സന്തോഷകരമായ താമസം ആശംസിക്കുകയും ചെയ്തു. അസര്ബൈജാന് ജനതയ്ക്ക് കൂടുതല്‍ വികസനവും സമൃദ്ധിയും ആശംസിച്ചുകൊണ്ട് അസര്ബൈജാന് പ്രസിഡന്റിന് രാജാവ് ആശംസകള്‍ നേര്‍ന്നു.
അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും നേപ്പാള്‍ എംബസിയും ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ നേപ്പാള്‍ എംബസി, നേപ്പാളി ക്ലബ് എന്നിവയുടെ സഹകരണത്തോടെ ബഹ്റൈനിലെ നേപ്പാളി സമൂഹത്തിനായി അല്‍ ഹിലാല്‍ മനാമ സെന്‍ട്രല്‍ ബ്രാഞ്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.മനാമ സെന്‍ട്രലില്‍ നടന്ന പരിപാടി നേപ്പാള്‍ അംബാസഡര്‍ തീര്‍ത്ഥ രാജ് വാഗ്ലെ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നേപ്പാളി ക്ലബ് പ്രസിഡന്റ് ദീപക് ഗുരുങ്, അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, സി.ഇ.ഒ. ഡോ. ശരത് ചന്ദ്രന്, മാര്‍ക്കറ്റിംഗ് മേധാവി ഉണ്ണി, മനാമ സെന്‍ട്രല്‍ ബ്രാഞ്ച് മേധാവി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.ബ്ലഡ് ഷുഗര്‍, ടോട്ടല്‍ കൊളസ്ട്രോള്‍, എസ്ജിപിടി (കരള്‍), ക്രിയാറ്റിനൈന്‍ (വൃക്ക), യൂറിക് ആസിഡ് ലെവല്‍, സൗജന്യ ഡോക്ടര്‍ കണ്സള്ട്ടേഷന് എന്നിവയുള്‍പ്പെടെ നിരവധി പരിശോധനകള്‍ നടന്നു. 350ലധികം പേര് പങ്കെടുത്തു.പങ്കെടുത്ത എല്ലാവര്ക്കും പ്രിവിലേജ് കാര്‍ഡുകള്‍ വിതരണം ചെയ്തു. അല്‍ ഹിലാലില്‍നിന്ന് കൂടുതല്‍ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തു.
പാലക്കാട്: മകന്റെ സുഹൃത്തായ 14കാരനെ വീട്ടമ്മ തട്ടിക്കൊണ്ടുപോയതായി പരാതി.പാലക്കാട് ആലത്തൂരിലെ കുതിരപ്പാറ സ്വദേശിനിയാണ് മകന്റെ കൂട്ടുകാരനോടൊപ്പം നാടുവിട്ടത്. പരീക്ഷയ്ക്കു സ്കൂളില്‍ പോയ കുട്ടി ഏറെ വൈകിയിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.പോലീസിന്റെ അന്വേഷണത്തില്‍ കുട്ടി യുവതിക്കൊപ്പമുണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് പാലക്കാട്ടുനിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലക്കാട്ടെത്തിച്ച കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. എങ്ങോട്ടെങ്കിലും പോകാമെന്നു കുട്ടി യുവതിയോടു പറഞ്ഞെന്ന് പോലീസ് പറയുന്നു.കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പോക്സോ നിയമപ്രകാരം യുവതിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
റഷ്യ- ഉക്രെയ്ന് സമാധാനത്തിനുള്ള യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
മനാമ: സംഘര്‍ഷം വേഗത്തില്‍ അവസാനിപ്പിക്കാനും റഷ്യയ്ക്കും ഉക്രെയ്നുമിടയില്‍ ശാശ്വത സമാധാനം പ്രോത്സാഹിപ്പിക്കാനും ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2774നെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.അമേരിക്ക നിര്‍ദേശിച്ചതും റഷ്യയുടെ പിന്തുണയോടെ നടപ്പിലാക്കിയതുമായ പ്രമേയം പാസാക്കുന്നതിലേക്ക് നയിച്ച നയതന്ത്ര ശ്രമങ്ങള്‍ക്ക് ബഹ്റൈന്‍ നന്ദി പറയുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും അന്താരാഷ്ട്ര സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സംഭാവന നല്‍കാനുമുള്ള സുപ്രധാന ചുവടുവെപ്പാണ് പ്രമേയമെന്ന് മന്ത്രാലയം പറഞ്ഞു.
മനാമ: പുണ്യമാസത്തില്‍ തങ്ങളുടെ ജീവകാരുണ്യ പദ്ധതികള്‍ക്ക് സമൂഹ പിന്തുണ പ്രോത്സാഹിപ്പിക്കുന്നതിനായി ബഹ്റൈനിലെ റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് (ആര്.എച്ച്.എഫ്.) ‘ചേഞ്ചിംഗ് ദെയര്‍ ലൈവ്സ്’ എന്ന വാര്‍ഷിക റമദാന് കാമ്പയിന് ആരംഭിച്ചു.മാനുഷിക സംരംഭങ്ങളില്‍ സമൂഹത്തെ ഉള്‍പ്പെടുത്താനും സാമൂഹിക ഐക്യദാര്‍ഢ്യം പ്രോത്സാഹിപ്പിക്കാനുമുള്ള ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഈ കാമ്പയിനെന്ന് ആര്.എച്ച്.എഫിലെ ചാരിറ്റബിള്‍ റിസോഴ്സസ് ഡവലപ്മെന്റ് ഡയറക്ടര്‍ മായ് അഹമ്മദ് അല്‍ സായി പറഞ്ഞു.ഈ വര്‍ഷ, കുട്ടികള്‍ക്കുള്ള ഇന്‍സുലിന്‍ പമ്പുകള്‍, തിമിര ശസ്ത്രക്രിയ എന്നിവയുള്‍പ്പെടെ ആരോഗ്യ സംരക്ഷണത്തിന് സംഭാവനകള്‍ നല്‍കും. ആര്.എച്ച്.എഫ്. ഗുണഭോക്താക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളിലൂടെ വിദ്യാഭ്യാസം, സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതിന് ഉല്‍പ്പാദനക്ഷമതയുള്ള കുടുംബങ്ങളെ സഹായിച്ചുകൊണ്ട് സാമ്പത്തിക ശാക്തീകരണം എന്നിവ നടത്തും. കൂടാതെ നേതാജ് ഖൈര്‍ അല്‍ ബഹ്റൈനുമായി സഹകരിച്ച് 17 ആര്.എച്ച്.എഫ്. അമ്മമാരും കുട്ടികളും ചേര്‍ന്ന് 325 ദൈനംദിന ഇഫ്താര്‍ ഭക്ഷണങ്ങള്‍ തയ്യാറാക്കും.
മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കും വേണ്ടിയുള്ള പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ സെക്കന്‍ഡറി സ്കൂളുകള്‍ക്കായുള്ള നാസര്‍ ബിന്‍ ഹമദ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ അല്‍ ഹിദായ അല്‍ ഖലീഫിയ സെക്കന്‍ഡറി ബോയ്സ് സ്കൂള്‍ ടീം വിജയിച്ചു.അല്‍ ഹിദായ അല്‍ ഖലീഫിയ സ്കൂള്‍ ടീം 1-0ന് റിഫാ ഈസ്റ്റ് സെക്കന്‍ഡറി ബോയ്സ് സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്. അല്‍ ഹിദായ അല്‍ ഖലീഫിയയ്ക്ക് ഒന്നാം സ്ഥാനത്തിനും റിഫാ ഈസ്റ്റ് രണ്ടാം സ്ഥാനത്തിനും നാസര്‍ സയന്റിഫിക് ആന്റ് ടെക്നിക്കല്‍ സെന്ററിന് മൂന്നാം സ്ഥാനത്തിനുമുള്ള ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് ടൂര്‍ണമെന്റ് ട്രോഫികള്‍ സമ്മാനിച്ചു.എസ.്സി.വൈ.എസ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ.്എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ, ജി.എസ്.എ. വൈസ് പ്രസിഡന്റ്…
മനാമ: കുവൈത്തിന്റെ ദേശീയ വിമോചന ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈന്‍.ആഘോത്തോടനുബന്ധിച്ച് ബഹ്റൈനിലുടനീളമുള്ള പ്രധാന കേന്ദ്രങ്ങളും സര്‍ക്കാര്‍, സ്വകാര്യ കെട്ടിടങ്ങളും നീല പ്രകാശത്താല്‍ അലങ്കരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കാനാണ് ആഘോഷത്തില്‍ ബഹ്റൈന്‍ പങ്കുചേര്‍ന്നത്.
മനാമ: ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) 57ാം വാര്‍ഷികത്തോടനുബന്ധിച്ച് ബഹ്റൈന്‍ റോയല്‍ ഷീല്‍ഡ്സ് 55ാം വാര്‍ഷികം ആഘോഷിച്ചു. ചടങ്ങില്‍ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമി പങ്കെടുത്തു.വിശുദ്ധ ഖുര്‍ആന്‍ പാരായണത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് റോയല്‍ ഷീല്‍ഡ്സിന്റെ കമാന്‍ഡര്‍ പ്രസംഗിച്ചു. ഈ യൂണിറ്റില്‍ സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചടങ്ങില്‍ ആദരിച്ചു.
ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക സ്റ്റീവി അവാര്‍ഡ്
റാസ് അല്‍ ഖൈമ: നവീകരണം, സ്ഥാപന മികവ്, ബിസിനസ് സര്‍ഗാത്മകത എന്നിവയ്ക്കുള്ള അന്താരാഷ്ട്ര അവാര്‍ഡായ മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക സ്റ്റീവി അവാര്‍ഡ് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചു.ഈ നേട്ടത്തില്‍ അഭിമാനം പ്രകടിപ്പിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് നാസര്‍ ബിന്‍ അബ്ദുറഹ്മാന് അല്‍ ഖലീഫ, ഈ അവാര്‍ഡ് രണ്ടാം തവണയും നേടിയത് നവീകരണം, സ്ഥാപന സുസ്ഥിരത, ആഗോള തലത്തിലെ മികച്ച രീതികള്‍ എന്നിവയോടുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.ഭരണം, സേവന കാര്യക്ഷമത, തന്ത്രപരമായ ആസൂത്രണം, ആധുനിക സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം എന്നിവയിലെ മന്ത്രാലയത്തിന്റെ വിജയത്തിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് അദ്ദേഹം പറഞ്ഞു.യു.എ.ഇയില്‍ നടന്ന മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക സ്റ്റീവി അവാര്‍ഡ് ദാന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. വിശിഷ്ട ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തികളും പങ്കെടുത്തു.