- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: news editor
സ്പാ-ഫ്രാങ്കോര്‍ചാംപ്സ്: സ്പാ-ഫ്രാങ്കോര്‍ചാംപ്സില്‍ നടന്ന ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ബഹ്റൈന്‍ മുംതലക്കത്ത് ഹോള്‍ഡിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടീം മക്ലാരന് ടീം ഇരട്ട വിജയം നേടി.കനത്ത മഴ കാരണം മത്സരം 80 മിനിറ്റിലധികം വൈകിയതിനെത്തുടര്‍ന്ന് വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയില്‍ നടന്ന മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളാണ് ടീം നേടിയത്.ബ്രിട്ടീഷ് സഹതാരം ലാന്‍ഡോ നോറിസിനെ മറികടന്ന് ഓസ്ട്രേലിയന്‍ ഡ്രൈവര്‍ ഓസ്കാര്‍ പിയാസ്ട്രി ഒന്നാം സ്ഥാനം നേടി മികച്ച പ്രകടനം കാഴ്ചവച്ചു. സേഫ്റ്റി കാറിന് പിന്നില്‍ ശ്രദ്ധാപൂര്‍വ്വം റീസ്റ്റാര്‍ട്ട് ചെയ്തതിന് ശേഷം ആദ്യ ലാപ്പില്‍ തന്നെ പിയാസ്ട്രി ലീഡ് നേടി. നോറിസ് 3.41 സെക്കന്‍ഡ് പിന്നിലായി ഫിനിഷ് ചെയ്തു. ഫെരാരിയുടെ ചാള്‍സ് ലെ ക്ലര്‍ക്ക് മൂന്നാം സ്ഥാനം നേടി.ഈ വിജയം കണ്‍സ്ട്രക്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ 516 പോയിന്റുമായി മക്ലാരന്റെ ലീഡ് ഉയര്‍ത്തി. 248 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഫെരാരിയേക്കാള്‍ വളരെ മുന്നിലാണ് മക്ലാരന്.ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ മക്ലാരന് ഡ്രൈവര്‍മാര്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടി.
മനാമ: ബഹ്റൈന്‍ രാജാവിന്റെ പത്നി സബീക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരി അധ്യക്ഷയായ സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) ബഹ്റൈനി സ്ത്രീകളുടെ പുരോഗതിക്കായുള്ള 2025- 2026 വര്‍ഷത്തെ ദേശീയ പദ്ധതിക്ക് തുടക്കം കുറിച്ചു.കുടുംബ സ്ഥിരത, തീരുമാനമെടുക്കല്‍, സാമ്പത്തിക പങ്കാളിത്തം, ജീവിത നിലവാരം എന്നീ മുന്‍ഗണനാ മേഖലകളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നയങ്ങള്‍, ലിംഗഭേദം കണക്കിലെടുത്ത് ബജറ്റിംഗ്, അവബോധവും പരിശീലനവും, ഓഡിറ്റിംഗും മേല്‍നോട്ടവും, നിരീക്ഷണവും വിലയിരുത്തലും എന്നീ പ്രധാന മാനങ്ങളിലുള്ള സംരംഭങ്ങള്‍ ഓരോ മേഖലയിലും ഉള്‍പ്പെടുന്നു.ബഹ്റൈന്‍ ഇക്കണോമിക് വിഷന്‍ 2030, വിഷന്‍ 2050ന്റെ പ്രതീക്ഷകള്‍, ഗവണ്മെന്റ് പ്രോഗ്രാം, നാഷണല്‍ ജെന്‍ഡര്‍ ബാലന്‍സ് മോഡല്‍ എന്നിവയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ പദ്ധതി.
മനാമ: ‘ഷോര്‍ട്ട് ഫിലിംസ് ഗ്രേറ്റ് സ്റ്റോറീസ്’ എന്ന പ്രമേയത്തില്‍ 2025 ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 4 വരെ നടക്കുന്ന ബഹ്റൈന്‍ ഫിലിം ഫെസ്റ്റിവല്‍ അഞ്ചാം പതിപ്പിനുള്ള ലോഗോ പ്രകാശനം ചെയ്തു. ബഹ്റൈന്‍ സിനിമ ക്ലബ്ബും ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവും സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്.കഥപറച്ചിലിന്റെ ആഴത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ തീം എന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ അമ്മാര്‍ സൈനല്‍ പറഞ്ഞു. ഓരോ ഇരിപ്പിടത്തിലും ഒരു കഥ അടങ്ങിയിരിക്കുന്നുവെന്നും ഓരോ നിഴലും വെളിച്ചത്തിനായി കാത്തിരിക്കുന്നത് അതിന്റെ ഭംഗി വെളിപ്പെടുത്തുന്നുവെന്നുമുള്ള ആശയം ഊന്നിപ്പറയുകയാണ് ഈ മേളയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ഫെസ്റ്റിവലിന്റെ ഔദ്യോഗിക മത്സരത്തിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് ജൂലൈ 20ന് അവസാനിച്ചു. മത്സരത്തില്‍ അഞ്ച് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ഹ്രസ്വ വിവരണ സിനിമകള്‍, ഹ്രസ്വ ഡോക്യുമെന്ററി സിനിമകള്‍, ഹ്രസ്വ ആനിമേറ്റഡ് സിനിമകള്‍, വിദ്യാര്‍ത്ഥി സിനിമകള്‍, ബഹ്റൈനി ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവ.
മനാമ: ബഹ്റൈനിലെ പ്രതിഭകളെ കണ്ടെത്താനായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവുവുമായി സഹകരിച്ച് എം.ബി.സി ഗ്രൂപ്പ് ആക്ടിംഗ് ഓഡിഷനുകള്‍ ആരംഭിച്ചു. ഓഡിഷനുകള്‍ ജൂലൈ 28 വരെയുണ്ടാകും.വ്യക്തിഗത അഭിമുഖങ്ങളിലൂടെയും റെക്കോര്‍ഡ് ചെയ്ത പ്രകടനങ്ങളിലൂടെയും കഴിവുകള്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വിജയികളെ എം.ബി.സി. ഗ്രൂപ്പിന്റെ ടാലന്റ് ഡാറ്റാബേസിലേക്ക് ചേര്‍ക്കും, കൂടാതെ ഗള്‍ഫ്, അറബ് മേഖലകളിലുടനീളമുള്ള ബഹ്റൈനി കലാകാരന്മാരുടെ സര്‍ഗ്ഗാത്മകതയും മികവും ഉയര്‍ത്തിക്കാട്ടുന്ന ഭാവി നാടക നിര്‍മ്മാണങ്ങളില്‍ പങ്കെടുക്കാനും കഴിയും.എല്ലാ പ്രായത്തിലെയും ലിംഗത്തിലെയും പുതിയ പ്രതിഭകളെയാണ് ഓഡിഷനുകളില്‍ തേടുന്നത്. പങ്കെടുക്കുന്നവര്‍ ഒരു തത്സമയ അഭിനയ രംഗം അവതരിപ്പിക്കുകയും ക്ലാസിക്കല്‍ അറബി കവിതയുടെ നാല് വരികള്‍ ചൊല്ലുകയും ചെയ്യണം.ജൂലൈ 28 വരെ അംവാജ് ദ്വീപിലുള്ള സ്ഥിതി ചെയ്യുന്ന എ.ആര്.ടി. ഹോട്ടല്‍ ആന്റ് റിസോര്‍ട്ടില്‍ ഉച്ചയ്ക്ക് ഒരുമണി മുതല്‍ വൈകുന്നേരം 7 മണി വരെ രജിസ്ട്രേഷന് കൗണ്ടര്‍ തുറന്നിരിക്കും.
പോലീസെന്ന വ്യാജേനയുള്ള വീഡിയോ കോളുകളെ കരുതിയിരിക്കുക; ബഹ്റൈനില്‍ പോലീസിന്റെ മുന്നറിയിപ്പ്
മനാമ: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോളുകള്‍ ചെയ്ത് തട്ടിപ്പു നടത്തുന്ന ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നും അവരെ കരുതിയിരിക്കണമെന്നും പോലീസിന്റെ മുന്നറിയിപ്പ്.ചിലര്‍ വീഡിയോ കോളുകളില്‍ പോലീസിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട് കാലഹരണപ്പെട്ട രേഖകള്‍ നിങ്ങള്‍ കൈവശം വെച്ചിട്ടുണ്ടെന്നും അല്ലെങ്കില്‍ മറ്റെന്തെങ്കിലും നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പറഞ്ഞു പിഴയായി പണം ചോദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് എക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളോ ഇവര്‍ ചോദിക്കാറുണ്ട്.ആരെന്നറിയാത്ത കോളുകളില്‍നിന്ന് ആവശ്യപ്പെടുന്ന വ്യക്തിഗത, സാമ്പത്തിക വിവരങ്ങള്‍ കൈമാറരുതെന്ന് പോലീസ് മുന്നറിയിപ്പു നല്കി.
മനാമ: ബഹ്റൈനിലെ മാമീറില്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ അസ്വാഭാവികമായി പെരുമാറിയ രണ്ട് ഏഷ്യക്കാരെ കാപ്പിറ്റല്‍ പോലീസ് അറസ്റ്റ് ചെയ്തു.ഇവര്‍ ലഹരിയുടെ സ്വാധീനത്തിലായിരുന്നെന്ന് പോലീസ് അറിയിച്ചു. ഒരാള്‍ നിരവധി കാറുകള്‍ക്ക് കേടുവരുത്തി. മറ്റൊരാള്‍ നടക്കാന്‍ പാടുപെടുന്നതും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ റോഡ് മുറിച്ചുകടക്കുന്നതും കണ്ടു.ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പോലീസ് ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
മനാമ: നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- എ.ഐ) ഉപയോഗത്തിനായുള്ള ബഹ്റൈന്റെ ദേശീയ നയം ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി (ഐ.ജി.എ) ഔദ്യോഗിക വെബ്സൈറ്റായ www.iga.gov.bh ല്‍ പ്രസിദ്ധീകരിച്ചു.കൂടാതെ എ.ഐയുടെ നൈതിക ഉപയോഗത്തെക്കുറിച്ചുള്ള ജി.സി.സി. മാര്‍ഗരേഖ അംഗീകരിച്ചതായും പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രിയും ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി മന്ത്രിതല സമിതിയുടെ ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പിലാക്കിയ ഈ പ്രഖ്യാപനം എ.ഐയുടെ ഉത്തരവാദിത്തവും ധാര്‍മ്മികവുമായ ഉപയോഗത്തിനായി സമഗ്രമായ ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നതിനു വേണ്ടിയുള്ളതാണ്.ബഹ്റൈന്‍ സാമ്പത്തിക ദര്‍ശനം 2030, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നിവയ്ക്കനുസൃതമായി സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയെ പിന്തുണയ്ക്കാനും സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും എ.ഐയുടെ സുരക്ഷിതവും ധാര്‍മ്മികവുമായ പ്രയോഗം ഉറപ്പാക്കുക എന്നതാണ് നയത്തിന്റെ ലക്ഷ്യമെന്ന് ഐ.ജി.എ. ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അലി അല്‍ ഖ്വയ്ദ് പറഞ്ഞു.വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമം, സംസ്ഥാന രേഖകളുടെയും വിവരങ്ങളുടെയും സംരക്ഷണ നിയമം, ഓപ്പണ്‍ ഡാറ്റാ നയം, എ.ഐയുടെ നൈതിക ഉപയോഗത്തെക്കുറിച്ചുള്ള…
കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ട് മിന്നല്‍ച്ചുഴലി.പ്രദേശത്ത് കൃഷിനാശമടക്കം കനത്ത നാശനഷ്ടങ്ങളുണ്ടായി. കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ് ഭാഗങ്ങളില്‍ പുലര്‍ച്ചെ വീശിയ കാറ്റില്‍ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും മേല്‍ മരങ്ങള്‍ വീണു. കല്ലാച്ചി തര്‍ബിയ മദ്രസയുടെ മേല്‍ക്കൂര പറന്നുപോയി.പുലര്‍ച്ചെ ആഞ്ഞുവീശിയ കാറ്റില്‍ താമരശ്ശേരി കാരാടി ഭാഗത്ത് പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി.
മനാമ: 20 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ബഹ്റൈനി സ്ത്രീക്ക് ഉന്നത ശരീഅത്ത് കോടതി പിന്‍വലിക്കാനാവാത്ത വിവാഹമോചനം അനുവദിച്ചു.2004ല്‍ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു രാജ്യം വിട്ട വ്യക്തി പിന്നീട് തിരിച്ചുവരികയോ കുടുംബവുമായി ബന്ധം പുലര്‍ത്തുകയോ ചെയ്തിട്ടില്ലെന്ന് കോടതി കണ്ടെത്തി. കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റണമെന്ന കീഴ്ക്കോടതി വിധി ലംഘിക്കുകയും ചെയ്തു.ഈ കാലയളവില്‍ ഭര്‍ത്താവ് തന്റെ കക്ഷിക്ക് സാമ്പത്തിക പിന്തുണ നല്‍കിയിട്ടില്ലെന്നും കുടുംബവുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും സ്ത്രീക്ക് വേണ്ടി ഹാജരായ അഭിഭാഷക സാദിഖ അല്‍ മുവാലി കോടതിയെ അറിയിച്ചു. ഇതു കാരണം തന്റെ കക്ഷിക്ക് അവരുടെ കുടുംബത്തെ ആശ്രയിക്കേണ്ടിവന്നു എന്നും അഭിഭാഷക പറഞ്ഞു.ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം തങ്ങളാണ് സ്ത്രീയെ സംരക്ഷിച്ചതെന്ന് അവരുടെ ബന്ധുക്കള്‍ കോടതിയെ അറിയിച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
മനാമ: എല്ലാ വര്‍ഷവും ജൂലൈ 26ന് ആചരിക്കുന്ന അന്താരാഷ്ട്ര കണ്ടല്‍ പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ബഹ്റൈനില്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം യുവജനകാര്യ മന്ത്രാലയവുമായി സഹകരിച്ച് കണ്ടല്‍ സംരക്ഷണത്തെക്കുറിച്ച് യുവാക്കള്‍ക്കായി അവബോധ ശില്പശാല നടത്തി.ബഹ്റൈന്‍ സയന്‍സ് സെന്ററില്‍ നടന്ന ശില്പശാലയില് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ കൃഷി, മൃഗസംരക്ഷണ വിഭവശേഷി അണ്ടര്‍സെക്രട്ടറി അസിം അബ്ദുല്‍ത്തീഫ് അബ്ദുല്ല, യുവജന സംഘടനാ പ്രതിനിധികള്‍, മന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.യുവാക്കളില്‍ പരിസ്ഥിതി അവബോധം വളര്‍ത്താനും രാജ്യത്തിന്റെ തീരദേശ ആവാസവ്യവസ്ഥയെ, പ്രത്യേകിച്ച് കണ്ടല്‍ക്കാടുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തില്‍ രാജ്യത്തിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശനവുമുണ്ടായിരുന്നു.
