Author: news editor

മനാമ: അയര്‍ലന്റിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിലെ (ആര്‍.സി.എസ്.ഐ) മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പരിശീലനത്തിന് സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ടൂള്‍ നല്‍കാന്‍ ബഹ്റൈനിലെ ലേബര്‍ ഫണ്ടായ തംകീനും മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ബഹ്റൈനും കരാര്‍ ഒപ്പിട്ടു.വിവിധ വലുപ്പത്തിലും മേഖലകളിലും വികസന ഘട്ടങ്ങളിലുമുള്ള സ്വകാര്യമേഖലാ സംരംഭങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനുള്ള തങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പങ്കാളിത്തമെന്ന് തംകീന്‍ ചീഫ് എക്‌സിക്യൂട്ടീവ് മഹ അബ്ദുല്‍ഹമീദ് മൊഫീസ് അഭിപ്രായപ്പെട്ടു. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലന്റിന് ബഹ്റൈന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റി നല്‍കുന്ന പ്രാധാന്യത്തിന്റെയും വിശ്വാസത്തിന്റെയും തെളിവാണിതെന്നും അവര്‍ പറഞ്ഞു.ബഹ്റൈനിലെ ഡിജിറ്റല്‍ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതിയെ പിന്തുണയ്ക്കുന്നതിനും തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ തംകീനിനോട് നന്ദിയുള്ളവരാണെന്ന് ബഹ്റൈനിലെ ആര്‍.സി.എസ്.ഐ. മെഡിക്കല്‍ യൂണിവേഴ്സിറ്റി മാനേജിംഗ് ഡയറക്ടര്‍ സ്റ്റീഫന്‍ ഹാരിസണ്‍- മിര്‍ഫീല്‍ഡ് പറഞ്ഞു.

Read More

തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ-ചൂരല്‍മല പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വൈകാതെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപജീവനമാര്‍ഗമുള്‍പ്പെടെയുള്ള പുനരധിവാസപദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്‍പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ് ടൗണ്‍ഷിപ്പിനായി തിരഞ്ഞെടുത്തത്. എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.5 ഹെക്ടറും നെടുമ്പാലയില്‍ 48.96 ഹെക്ടറും ഏറ്റെടുക്കും. ഡ്രോണ്‍ സര്‍വേയിലൂടെയാണ് സ്ഥലം കണ്ടെത്തിയത്. ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ക്കു പുറമെ മാര്‍ക്കറ്റ്, ആരോഗ്യകേന്ദ്രം, വിദ്യാലയം, അങ്കണവാടി, കുടിവെള്ളം, വൈദ്യുതി തുടങ്ങി എല്ലാ സൗകര്യങ്ങളുമേര്‍പ്പെടുത്തും. ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമലിസ്റ്റ് ജനുവരി 25നകം പുറത്തിറക്കാന്‍ കഴിയും.പി.കെ. കുഞ്ഞാലിക്കുട്ടി, രാഹുല്‍ ഗാന്ധിയുടെ പ്രതിനിധി, കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതിനിധി, ഡി.വൈ.എഫ്.ഐ, കെ.സി.ബി.സി, നാഷണല്‍ സര്‍വീസ് സ്‌കീം, ശോഭ സിറ്റി തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. പുനരധിവാസം ഏകോപിപ്പിക്കാന്‍ സ്പെഷല്‍ ഓഫീസറെ നിയമിക്കും. വയനാട് ദുരന്തത്തെ അതിതീവ്രസ്വഭാവമുള്ള ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചതായി അറിയിപ്പു ലഭിച്ചെങ്കിലും കേരളത്തിന് ലഭിക്കേണ്ട ധനസഹായത്തെക്കുറിച്ചോ വായ്പകള്‍ എഴുതിത്തള്ളുന്നതിനെക്കുറിച്ചോ മാനദണ്ഡങ്ങളില്‍ ഇളവു നല്‍കുന്നതിനെക്കുറിച്ചോ…

Read More

തിരുവനന്തപുരം: നിയുക്ത കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാര്‍, എം.പിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ അര്‍ലേകറെ സ്വീകരിച്ചു.നാളെ ഗവര്‍ണറുടെ സത്യപ്രതിജ്ഞ നടക്കും. രാവിലെ 10.30ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ ഗവര്‍ണര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലുള്‍പ്പെടെ അഞ്ചു വര്‍ഷത്തിലേറെ സംഭവബഹുലമായ കാലാവധിക്കു ശേഷം ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ പിന്‍ഗാമിയായാണ് അര്‍ലേക്കര്‍ കേരളത്തിലേക്കെത്തുന്നത്.ജനുവരി 17 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

Read More

കോഴിക്കോട്: പുതുക്കിപ്പണിത ശേഷം വീണ്ടും സര്‍വീസ് തുടങ്ങിയ നവകേരള ബസിന് ബുക്കിംഗ് ഫുള്‍. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് ഗരുഡ പ്രീമിയം സര്‍വീസ് ഇന്നുരാവിലെ നിറയെ ആളുകളുമായാണ് സര്‍വീസ് ആരംഭിച്ചത്.സമയവും ടിക്കറ്റ് നിരക്കും പുതുക്കിയിട്ടുണ്ട്. രാവിലെ 8.25നാണ് കോഴിക്കോട്ടുനിന്ന് സര്‍വീസ് ആരംഭിക്കുന്നത്. രാത്രി 10.25ന് ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്കു തിരിക്കും. ബത്തേരി, മൈസൂരു വഴിയാണ് യാത്ര.മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഏറെക്കാലം വെറുതെ കിടന്ന ശേഷം കഴിഞ്ഞ മെയ് അഞ്ചിന് സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ യാത്രക്കാരില്ലാതെ സര്‍വീസ് നിര്‍ത്തിവെച്ചു. പിന്നീട് ഏറെക്കാലം പൊടിപിടിച്ചു കിടന്നശേഷമാണ് പുതുക്കിപ്പണിതത്. 11 സീറ്റുകള്‍ കൂടി വര്‍ദ്ധിപ്പിച്ച് 37 സീറ്റാക്കി. ശുചിമുറി നിലനിര്‍ത്തി. ഹൈഡ്രോളിക് ലിഫ്റ്റ് അടങ്ങുന്ന മുന്‍ഭാഗത്തുള്ള വാതില്‍ ഒഴിവാക്കി സാധാരണ വാതിലാക്കി. പിന്‍വാതിലും ഒഴിവാക്കി.സര്‍വീസ് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും പിന്നീട് കുറയുകയായിരുന്നു. സൗകര്യപ്രദമല്ലാത്ത സമയക്രമവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുമായിരുന്നു കാരണം. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് വീണ്ടും ബസ് സര്‍വീസ് തുടങ്ങിയത്.ഗരുഡ പ്രീമിയത്തിന്റെ രണ്ടാം…

Read More

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ നടത്താനുദ്ദേശിക്കുന്ന പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ പുനരധിവാസ പദ്ധതിയുടെ രൂപരേഖ ചീഫ് സെക്രട്ടറി അവതരിപ്പിച്ചിരുന്നു. ഇതു വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇന്ന് അംഗീകാരം നല്‍കിയത്. ദുരിതബാധിതര്‍ക്ക് വീടു വെച്ചു നല്‍കുന്നതുള്‍പ്പെടെ സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ഇന്ന് സെക്രട്ടേറിയറ്റില്‍ കൂടിക്കാഴ്ച നടത്തും. 50 വീടുകളില്‍ കൂടുതല്‍ നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചവരുമായാണ് ചര്‍ച്ച. പുനരധിവാസ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി ഇവരോടു വിശദീകരിക്കും. സഹായവാഗ്ദാനം നല്‍കിയിട്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതിനിധിയും നൂറ് വീടുകള്‍ വാഗ്ദാനം ചെയ്ത കര്‍ണാടക സര്‍ക്കാരിന്റെ പ്രതിനിധിയും പങ്കെടുക്കും. ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി എസ്റ്റേറ്റ് ഭൂമി നഷ്ടപരിഹാരം നല്‍കി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.

Read More

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തി. ഇന്നലെ രാത്രി ബെംഗളൂരുവില്‍ നിന്നാണ് വിഷ്ണുവിനെ എലത്തൂര്‍ പോലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം നാട്ടില്‍നിന്ന് മാറിനിന്നതാണെന്നാണ് വിഷ്ണു പറയുന്നത്.വിഷ്ണുവിന്റെ ചില സുഹൃത്തുക്കളില്‍നിന്ന് കിട്ടിയ വിവരമനുസരിച്ചാണ് പോലീസ് ബെംഗളൂരുവിലെത്തിയത്. കഴിഞ്ഞ മാസം 17നാണ് പുനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് അവധിക്ക് നാട്ടിലേക്കു തിരിച്ച വിഷ്ണുവിനെ കാണാതായത്. വിഷ്ണുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈനികരും വിഷ്ണുവിനായി അന്വേഷണം നടത്തിയിരുന്നു.

Read More

കുവൈത്ത് സിറ്റി: ജാബര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഗള്‍ഫ് കപ്പ് (ഖലീജി സെയ്ന്‍ 26) ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ കുവൈത്തിനെ 1-0ന് തോല്‍പ്പിച്ച് ബഹ്റൈന്‍ ദേശീയ ഫുട്ബോള്‍ ടീം ഫൈനലില്‍ ഇടം നേടി.74ാം മിനിറ്റില്‍ മുഹമ്മദ് ജാസിം മര്‍ഹൂണാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. മഹ്ദി അബ്ദുള്‍ ജബ്ബാര്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് 51ാം മിനിറ്റില്‍ പത്ത് പേരുമായാണ് ബഹ്‌റൈന്‍ കളിച്ചത്. ഗള്‍ഫ് കപ്പ് ഫൈനലില്‍ ബഹ്റൈന്‍ ഒമാനെ നേരിടും.

Read More

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വശീകരിച്ച് പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അദ്ധ്യാപകന് 111 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധിച്ചു.മണക്കാട് സ്വദേശി മനോജി(44)നെയാണ് ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. പ്രതി കുട്ടിയെ പീഡിപ്പിച്ച വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ സംരക്ഷകന്‍ കൂടിയാകേണ്ട അദ്ധ്യാപകനായ പ്രതി ചെയ്ത കുറ്റം യാതൊരു ദയയും അര്‍ഹിക്കുന്നില്ലന്ന് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു.2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനസ്പദമായ സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി വീട്ടില്‍ ട്യൂഷന്‍ ക്ലാസ് നടത്തിയിരുന്നു. അന്ന് സ്‌പെഷ്യല്‍ ക്ലാസുണ്ടന്ന് പറഞ്ഞ് കുട്ടിയെ വരുത്തിയാണ് പീഡിപ്പിച്ചത്. പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ എടുക്കുകയും ചെയ്തു. ഫോട്ടോ എടുത്തത് കുട്ടി എതിര്‍ത്തെങ്കിലും പ്രതി സമ്മതിച്ചില്ല. ഇതിന് മുമ്പും പല ദിവസങ്ങളില്‍ പീഡനശ്രമങ്ങള്‍ നടത്തിയെങ്കിലും കുട്ടി വഴങ്ങിയിരുന്നില്ല. പീഡനത്തിന് ശേഷം കുട്ടി ഭയന്ന്…

Read More

കൊച്ചി: വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മാധ്യമം ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ക്കും ലേഖകന്‍ അനിരു അശോകനും ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടീസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.വാര്‍ത്തയുടെ ഉറവിടവും ലേഖകന്റെ മൊബൈല്‍ ഫോണും ഹാജരാക്കണമെന്നായിരുന്നു പി.എസ്.സിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ലേഖകനോട് ആവശ്യപ്പെട്ടിരുന്നത്. പി.എസ്.സിയുമായി ബന്ധപ്പെട്ട വാര്‍ത്തയിലായിരുന്നു ക്രൈംബ്രാഞ്ചിന് അന്വേഷണം. നോട്ടീസില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയ കോടതി, കേസ് ജനുവരി 16ന് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു.

Read More

കോഴിക്കോട്: ചോദ്യക്കടലാസ് ചോര്‍ച്ചക്കേസില്‍ എം.എസ്. സൊലൂഷന്‍സ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോഴിക്കോട് സെക്കന്‍ഡ് അഡീഷനല്‍ സെഷന്‍സ് കോടതി ജനുവരി മൂന്നിലേക്ക് മാറ്റി.ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് ഷുഹൈബിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് കേസില്‍പെടുത്തിയത്. വന്‍കിട കമ്പനികള്‍ക്കെതിരെ അന്വേഷണം നടക്കുന്നില്ല. ചോദ്യക്കടലാസ് ചോര്‍ത്തിയിട്ടില്ല. പ്രവചനം മാത്രമാണ് നടത്തിയത്. ചോദ്യം എവിടെനിന്ന് ചോര്‍ന്നെന്ന് പോലീസ് അന്വേഷിക്കുന്നില്ലെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അഭിഭാഷകരായ എം. മുഹമ്മദ് ഫിര്‍ദൗസ്, പി. കുമാരന്‍കുട്ടി എന്നിവര്‍ ഷുഹൈബിന് വേണ്ടി ഹാജരായി. ഒരു കാരണവശാലും ജാമ്യം കൊടുക്കാന്‍ പാടില്ലെന്ന് ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. ജയദീപ് വാദിച്ചു.ഷുഹൈബും എം.എസ്. സൊലൂഷന്‍സിലെ അദ്ധ്യാപകരും ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഷുഹൈബും അദ്ധ്യാപകരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. സ്ഥാപനത്തിലെ അദ്ധ്യാപകരായ ജിഷ്ണു, ഫഹദ് എന്നിവര്‍ക്കാണ് രണ്ടാം തവണയും നോട്ടീസ് നല്‍കിയിരുന്നത്. ഷുഹൈബിന് ക്രൈം ബ്രാഞ്ച് രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായില്ല.…

Read More