- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Author: news editor
സെപ്റ്റംബര്‍ ഒന്നു മുതല്‍ തിരക്കേറിയ സമയങ്ങളില്‍ കിംഗ് ഹമദ് ഹൈവേയില്‍ ഭാരമേറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം
മനാമ: ബഹ്റൈനില്‍ പ്രധാന ഹൈവേകളിലെ ഗതാഗതം മെച്ചപ്പെടുത്താനും റോഡ് സുരക്ഷ വര്‍ധിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമായി സെപ്റ്റംബര്‍ ഒന്നു മുതല്‍ രാവിലെ 6.30 മുതല്‍ 8 വരെയും ഉച്ചകഴിഞ്ഞ് 2 മുതല്‍ 3 വരെയും തിരക്കേറിയ സമയങ്ങളില്‍ കിംഗ് ഹമദ് ഹൈവേയില്‍ ഭാരക്കൂടുതലുള്ള (3 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള) വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.അടിയന്തരാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്കും മുന്‍കൂട്ടി അംഗീകരിച്ച പൊതു സേവന വാഹനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല. എല്ലാ കമ്പനികളോടും സ്ഥാപനങ്ങളോടും ഡ്രൈവര്‍മാരോടും തിരക്കേറിയ സമയത്തെ നിയന്ത്രണങ്ങള്‍ പാലിക്കാനും ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കാനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആഹ്വാനം ചെയ്തു.റോഡ് നിയമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തീരുമാനം നടപ്പിലാക്കുന്നതിനൊപ്പം ഫീല്‍ഡ് പരിശോധനകള്‍ ശക്തമാക്കുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
മനാമ: അടുത്ത ഹജ്ജ് സീസണില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന 67 ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരില്‍നിന്ന് അപേക്ഷകള്‍ ലഭിച്ചതായി ബഹ്റൈനിലെ ഹജ്ജ്, ഉംറ കാര്യ സുപ്രീം കമ്മിറ്റി അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് ഒന്നായിരുന്നു.അംഗീകൃത വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ അപേക്ഷകളും കമ്മിറ്റി അവലോകനം ചെയ്യാന്‍ തുടങ്ങി. ആവശ്യകതകള്‍ പൂര്‍ണ്ണമായും നിറവേറ്റിയവരെ കണ്ടെത്തി അന്തിമ പട്ടിക പ്രഖ്യാപിക്കും.ടൂര്‍ ഓപ്പറേറ്റര്‍മാരെ അംഗീകരിച്ചതായി ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞാല്‍ അവര്‍ക്ക് അവരുടെ സേവനങ്ങളും ചാര്‍ജ് നിര്‍ണ്ണയവും പ്രഖ്യാപിക്കാന്‍ തുടങ്ങാമെന്ന് കമ്മിറ്റി വ്യക്തമാക്കി.
മനാമ: വിവിധ രാജ്യങ്ങളിലേക്ക് ബഹ്റൈന്‍ പുതുതായി നിയമിച്ച അംബാസഡര്‍മാര്‍ക്ക് അല്‍ സഫ്രിയ കൊട്ടാരത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സ്വീകരണം നല്കി.ബെല്‍ജിയത്തിലെ അംബാസഡര്‍ ഡോ. മുഹമ്മദ് അലി ബെഹ്സാദ്, തായ്ലന്ഡിലെ അംബാസഡര്‍ ഖലീല്‍ യാക്കൂബ് അല്‍ ഖയ്യാത്ത്, ജര്‍മ്മനിയിലെ അംബാസഡര്‍ അഹമ്മദ് ഇബ്രാഹിം അല്‍ ഖുറൈനീസ് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. അംബാസഡര്‍മാര്‍ രാജാവിനു മുമ്പാകെ നിയമപരമായ സത്യപ്രതിജ്ഞ ചെയ്തു.അംബാസഡര്‍മാരെ രാജാവ് അഭിനന്ദിച്ചു. നയതന്ത്ര ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിലും ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിലും അവര്‍ക്ക് വിജയം ആശംസിച്ചു. അംബാസഡര്‍മാര്‍ നിയമനം നേടിയ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്ക്കും രാജാവ് ആശംസകള്‍ നേര്‍ന്നു. രാജാവ് തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അംബാസഡര്‍മാര്‍ നന്ദിഅറിയിച്ചു.
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കേസുകളില്‍ ജീവപര്യന്തം തവുശിക്ഷ അനുഭവിക്കുന്ന മൂന്നു പേര്‍ക്കെതിരെ 80,000 ദിനാര്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി.പ്രതികളിലൊരാള്‍ അമേരിക്കക്കാരനും ഒരാള്‍ ബഹ്റൈനിയുമാണ്. ഇവര്‍ മയക്കുമരുന്ന് വിപണനം നടത്തി സമ്പാദിച്ച പണമാണ് വെളുപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസ് കോടതി ഓഗസ്റ്റ് 11ലേക്കു മാറ്റി.മയക്കുമരുന്ന് ഉല്‍പ്പാദനം, വിപണനം തുടങ്ങിയ കേസുകളിലാണ് ഇവരിപ്പോള്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നത്.
മനാമ: ബഹ്റൈനില്‍ നിരോധിത മേഖലയില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടികൂടി.ബോട്ടിലുണ്ടായിരുന്ന രണ്ട് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാര്‍ഡിന്റെ പതിവ് റോന്തുചുറ്റലിനിടയിലാണ് ബോട്ട് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡ് അറിയിച്ചു.
മനാമ: ഓഗസ്റ്റ് മാസം ആരംഭിച്ചതോടെ ബഹ്റൈനില്‍ ചൂടിന് ശക്തി കൂടി. ഗള്‍ഫ് മേഖലയിലുടനീളം ചൂട് ശക്തിപ്രാപിക്കുകയും അന്തരീക്ഷ ഈര്‍പ്പമുണ്ടാകുകയും ചെയ്യുന്ന കാലയളവാണിത്.ഈ അവസ്ഥ ആഴ്ച അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ ഡയറക്ടറേറ്റ് പറയുന്നു. പകലും രാത്രിയും ചൂടും അന്തരീക്ഷ ഈര്‍പ്പവുമുണ്ടാകും. പകല്‍ സമയത്തെ ഉയര്‍ന്ന താപനില 43നും 45നും ഇടയില്‍ ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ഈര്‍പ്പം 90 ശതമാനം വരെ ഉയരുന്നതിനാല്‍ ഇതില്‍ കൂടുതല്‍ ചൂട് തോന്നും.രാവിലെ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെയുള്ള സമയം ദീര്‍ഘനേരം നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മനാമ: മനുഷ്യക്കടത്തിന് ഇരകളായവരെ സഹായിക്കാന്‍ ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിന് കീഴില്‍ ഒരു പ്രത്യേക ഓഫീസ് തുറന്നു.അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഈ ഓഫീസ്, ഇരകള്‍ക്ക് മൊഴി നല്‍കുന്നതിന് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. കുട്ടികള്‍ക്കായി ഒരു പ്രത്യേക ഇടവുമുണ്ട്. അന്വേഷണം മുതല്‍ പ്രോസിക്യൂഷന് വരെ ജുഡീഷ്യല്‍ അധികാരികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.ഫോറന്‍സിക് മീഡിയ ഡിവിഷന് തുടര്‍ച്ചയായ ബോധവല്‍ക്കരണ ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹോട്ട്ലൈന്‍ 555, ഓപ്പറേഷന്‍സ് റൂം 999, അല്ലെങ്കില്‍ 555@interior.gov.bh എന്ന ഇമെയില്‍ വിലാസം എന്നിവയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അറിയിക്കുന്ന വിവരങ്ങള്‍ക്ക് പൂര്‍ണ്ണ രഹസ്യാത്മകതഉറപ്പുനല്കും.
മനാമ: വിമാനത്താവളത്തിലെ ദുരന്ത നിവാരണത്തിനായുള്ള ‘ഗെറ്റ് എയര്‍പോര്‍ട്ട്സ് റെഡി ഫോര്‍ ഡിസാസ്റ്റര്‍ (ഗാര്‍ഡ്)’ പദ്ധതിക്ക് ബഹ്റൈനില്‍ തുടക്കം കുറിച്ചു. ആഭ്യന്തര മന്ത്രിയും സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ നിര്‍ദ്ദേശമനുസരിച്ചാണിത്.പബ്ലിക് സെക്യൂരിറ്റി മേധാവിയും നാഷണല്‍ കമ്മിറ്റി ഫോര്‍ സിവില്‍ എമര്‍ജന്‍സി മാനേജ്മെന്റ് ചെയര്‍മാനുമായ ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസ്സന് അല്‍ ഹസ്സന് പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഔദ്യോഗിക ഒപ്പുവെക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു. ഗതാഗത- ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി (ബി.എ.സി), ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി (യു.എന്‍.ഡി.പി), ആഗോള ലോജിസ്റ്റിക്സ് പ്രമുഖരായ ഡി.എച്ച്.എല്‍. എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.അപകടങ്ങളെ നേരിടാനുള്ള സംയോജിത പ്രതികരണ പദ്ധതികള്‍ വികസിപ്പിച്ചുകൊണ്ടും അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന ലോജിസ്റ്റിക്കല്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിമാനത്താവളങ്ങളിലെ പ്രതിസന്ധി മാനേജ്മെന്റ് പ്രോട്ടോക്കോളുകള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടും വ്യോമയാന മേഖലയിലെ ദുരന്തനിവാരണ ശേഷി വര്‍ധിപ്പിക്കുക എന്നതാണ് ഗാര്‍ഡ് പദ്ധതി ലക്ഷ്യമിടുന്നത്.കൂടുതല്‍ കാര്യക്ഷമവും പ്രതിരോധശേഷിയുള്ളതുമായ ഒരു ദേശീയ…
മനാമ: മുഹറഖ്, നോര്‍ത്തേണ്‍ ഗവര്‍ണറേറ്റുകളെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ‘ആരോഗ്യമുള്ള ഗവര്‍ണറേറ്റുകള്‍’ ആയി ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ആഹ്ലാദ നിറവില്‍ ബഹ്റൈന്‍.അംഗീകാരത്തിന് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയെയും ആരോഗ്യ മന്ത്രി ജലീല ബിന്ത് സയ്യിദ് ജവാദ് ഹസനെയും ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ അഭിന്ദിച്ചു. അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഇരു ഗവര്‍ണറേറ്റുകളും അവരുടെ ആരോഗ്യപ്രവര്‍ത്തകരും കാണിച്ച അര്‍പ്പണബോധത്തെ അദ്ദേഹം പ്രശംസിച്ചു.2024 നവംബറില്‍ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് ഡബ്ല്യു.എച്ച്.ഒ. മാനദണ്ഡങ്ങള്‍ പാലിച്ചു. 2025 ഫെബ്രുവരിയില്‍ മുഹറഖ് ഗവര്‍ണറേറ്റും മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി.
മനാമ: ബഹ്റൈനില്‍ മുന്‍ കാമുകിയെ കൊല്ലാന്‍ ശ്രമിച്ച ആഫ്രിക്കക്കാരനായ യുവാവിന് ക്രിമിനല്‍ കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.ബന്ധം സൗഹൃദത്തോടെ പിരിയാനാഗ്രഹിച്ച യുവതി ഇക്കാര്യം സംസാരിക്കാന്‍ യുവാവിനെ തന്റെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചിരുന്നു. അവിടെവെച്ച് യുവതിയെ തള്ളിയിട്ട് യുവാവ് ചുറ്റികകൊണ്ട് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ ഓടി രക്ഷപ്പെട്ടു.ഫ്ളാറ്റിലെ ഗ്യാസ് സിലിണ്ടര്‍ മാറ്റാനെത്തിയയാളാണ് യുവതിയെ പരിക്കേറ്റ് നിലത്തു വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ ആദ്യം പ്രതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട്സമ്മതിച്ചു.
