- ക്ഷേത്രക്കുളത്തിൽ റീല്‍സ് ചിത്രീകരണം; ഗുരുവായൂരിൽ പുണ്യാഹമടക്കം ശുദ്ധി കർമ്മങ്ങൾ നാളെ, രാവിലെ 5 മുതൽ ഉച്ചവരെ ദർശന നിയന്ത്രണം
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം; വിവരങ്ങൾ പുറത്തുവിടേണ്ട, വിവരാവകാശ കമ്മീഷന് ഉത്തരവ് റദ്ദാക്കി ദില്ലി ഹൈക്കോടതി
- ‘ലഹരി മരുന്ന് ഉപയോഗിച്ചത് കൂടിപ്പോയി, മരിച്ചതോടെ മൃതദേഹം ചതുപ്പില്‍ കെട്ടിത്താഴ്ത്തി’; നിർണായകമായത് മൊഴികളിലെ വൈരുദ്ധ്യമെന്ന് പൊലീസ്
- ബലാത്സംഗക്കേസ്: തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടൻ്റെ അഭിഭാഷകൻ, കോടതിയിൽ കനത്ത വാദപ്രതിവാദങ്ങൾ, വിധി ബുധനാഴ്ച
- കൂട്ടാളികളെക്കുറിച്ച് വിവരങ്ങള്‍ നല്കി; ബഹ്റൈനില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ ഇന്ത്യക്കാരന് ശിക്ഷ ഇളവ്
- ഹഫീറയിലെ ബ്ലോക്ക് 995ല്‍നിന്ന് 3,180 ടണ്‍ മാലിന്യം നീക്കം ചെയ്തു
- ബഹ്റൈനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തീപിടിച്ചത് 800ഓളം വാഹനങ്ങള്‍ക്ക്
- നിമിഷ പ്രിയ വധശിക്ഷ; മാധ്യമ വാർത്തകൾ വിലക്കണമെന്ന കെ എ പോളിന്റെ ഹർജി തള്ളി സുപ്രീംകോടതി, സര്‍ക്കാരിനെ വിമര്‍ശിച്ച് കെ എ പോള്‍
Author: news editor
കല്‍പ്പറ്റ: വയനാട് ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എയെ പോലീസ് 4 മണിക്കൂറിലധികം ചോദ്യം ചെയ്തു. രാവിലെ പത്തേ മുക്കാലിനു തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് അവസാനിച്ചത്.വിജയന് കെ.പി.സി.സ.ി പ്രസിഡന്റിന് എഴുതിയ കത്തിലെ പരാമര്ശങ്ങളെക്കുുറിച്ചും അര്‍ബന്‍ ബാങ്കിലെ നിയമനത്തിനായുള്ള എം.എല്‍.എയുടെ ശുപാര്‍ശക്കത്തു സംബന്ധിച്ചും ചോദ്യങ്ങളുണ്ടായെന്ന് അറിയുന്നു.നിയമന കാര്യങ്ങളില്‍ ഇടപെട്ടിരുന്നോ, ഇടപാടുകള്‍ എന്തെങ്കിലും നടന്നിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണസംഘം എം.എല്‍.എയോടു ചോദിച്ചറിഞ്ഞതായി സൂചനയുണ്ട്. അര്‍ബന്‍ ബാങ്കിലെ നിയമനത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകള്‍ക്കു വേണ്ടി എഴുതിയ കത്തു സംബന്ധിച്ചും ചോദ്യങ്ങളുണ്ടായെന്നും അറിയുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകളില്‍ ഒരു ബന്ധവുമില്ലെന്ന മറുപടിയാണ് ബാലകൃഷ്ണന് നല്‍കിയത്. നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നു ഐ.സി. ബാലകൃഷ്ണന് പറഞ്ഞു.ബാലകൃഷ്ണനെ നാളെയും ചോദ്യം ചെയ്യും. കോടതി നിര്‍ദേശപ്രകാരം ശനിയാഴ്ച വരെ അദ്ദേഹത്തെ ചോദ്യം ചെയ്യാം. അതിനു ശേഷം അറസ്റ്റ് ചെയ്യും. കോടതി മുന്‍കൂര്‍ ജാമ്യം നല്കിയതിനാല് അറസ്റ്റിനു ശേഷം ജാമ്യത്തില്‍ വിടും.
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ജനുവരി 22, 23 വരെ തിയതികളിലായി ‘സുസ്ഥിര ഭാവിയിലേക്ക്’ എന്ന വിഷയത്തില്‍ വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു.ബഹ്റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി, ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്മാന് ഖാലിദ് ഹുസൈന് താഖി, ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജെഫ്രി ഗോ എന്നിവരും ഗള്‍ഫ് എയറിന്റെ സീനിയര്‍ മാനേജ്മെന്റ് ടീമും എയര്‍ലൈനിന്റെ ആഗോള ശൃംഖലയിലുടനീളമുള്ള എയര്‍പോര്‍ട്ട് മാനേജര്‍മാരും കണ്ട്രി മാനേജര്‍മാരും സമ്മേളനത്തില്‍ പങ്കെടുത്തു.ടൂറിസവും വ്യോമയാന വ്യവസായവും തമ്മിലുള്ള ശക്തമായ ബന്ധം സമ്മേളനത്തില്‍ മന്ത്രി പരാമര്‍ശിച്ചു. നാഷണല്‍ കാരിയറിന്റെ വിശാലമായ ശൃംഖല നല്കുന്ന സുപ്രധാന അവസരങ്ങളും ബഹ്റൈനിലെ വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിലും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിലും അതിന്റെ വലിയ സ്വാധീനവും അവര്‍ ചൂണ്ടിക്കാട്ടി.വ്യോമയാനരംഗത്ത് സുസ്ഥിരമായ ഭാവിക്ക് സഹകരണത്തിനും നവീകരണത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് എയര്‍ ഗ്രൂപ്പ് ചെയര്മാന് പറഞ്ഞു.സമ്മേളനത്തില്‍ 2024ലെ എയര്‍ലൈനിന്റെ തുടര്‍വിജയത്തിന് നിര്‍ണായക സംഭാവനകള്‍ നല്കിയ മികച്ച എയര്‍പോര്‍ട്ട്…
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷം ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനം സൗദി അറേബ്യയില്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്.അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വാങ്ങാന്‍ സൗദി തയാറായാല്‍ തന്റെ ആദ്യ സന്ദര്‍ശനം ആ രാജ്യത്താക്കുന്ന കാര്യം ആലോചിക്കുമെന്ന് അധികാരത്തിലേറിയതിന്റെ ആദ്യ ദിവസം തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. തന്റെ മുന്‍ ഭരണകാലത്ത് 450 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സൗദി കരാറുണ്ടാക്കിയ കാര്യം അദ്ദേഹം അനുസ്മരിക്കുകയും ചെയ്തിരുന്നു.സൗദി വീണ്ടും 450 അല്ലെങ്കില്‍ 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തയാറായാല്‍ അമേരിക്ക പണപ്പെരുപ്പം ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ വ്യാപാരവും നിക്ഷേപവും കുറഞ്ഞത് 600 ബില്യണ്‍ ഡോളറായി വര്‍ദ്ധിപ്പിക്കാന്‍ സൗദി അറേബ്യ പദ്ധതിയിടുന്നതായി സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി.
ദാവോസ്: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറം യോഗത്തിനിടയില്‍ ബഹ്റൈന്‍ ധനകാര്യ- ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയില്‍ ബഹ്റൈന്‍ സുസ്ഥിര വികസന മന്ത്രിയും സാമ്പത്തിക വികസന ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവുമായ നൂര്‍ ബിന്ത് അലി അല്‍ഖുലൈഫ്, വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു, ബഹ്റൈന്‍ മുംതലകത്ത് ഹോള്‍ഡിംഗ് കമ്പനിയുടെ സി.ഇ.ഒ. ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരും സംബന്ധിച്ചു.വിവിധ മേഖലകളില്‍, പ്രത്യേകിച്ച് ധനം, സമ്പദ്വ്യവസ്ഥ, നിക്ഷേപം എന്നിവയില്‍ ബഹ്റൈന്‍-ഇന്ത്യ ബന്ധങ്ങളുടെ തുടര്‍ച്ചയായ വികസനവും വളര്‍ച്ചയും മന്ത്രി പരാമര്‍ശിച്ചു. ഇരുവരും ബഹ്റൈന്‍- ഇന്ത്യ ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു. സാമ്പത്തിക സഹകരണവും പങ്കാളിത്തവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
ദാവോസ്: ‘ജിഡിപിക്ക് അപ്പുറം വളര്‍ച്ച അളക്കുന്നതിനുള്ള പുതിയ സമീപനങ്ങള്‍’ എന്ന വിഷയത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ (ഡ.ബ്ല്യു.ഇ.എഫ്) 55ാമത് വാര്‍ഷിക യോഗത്തില്‍ ഈസ ബിന്‍ സല്മാന് എജുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനും ലേബര്‍ ഫണ്ടിന്റെ (തംകീന്‍) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് ഈസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ബഹ്റൈന്‍ പ്രതിനിധി സംഘം പങ്കെടുത്തു.ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരന് സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദും വേള്‍ഡ് ഇക്കണോമിക് ഫോറത്തിന് നല്കുന്ന പിന്തുണയ്ക്ക് ഷെയ്ഖ് ഈസ ബിന്‍ സല്മാന് നന്ദി പ്രകടിപ്പിച്ചു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പിന്തുടരേണ്ട മാതൃകയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.ബഹ്റൈന്‍ സാമ്പത്തിക, ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫയും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും…
മനാമ: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ബോലു പ്രവിശ്യയിലെ കാര്‍ട്ടാല്‍കായ സ്കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര് മരിച്ചതില്‍ ബഹ്റൈന്‍ അനുശോചിച്ചു.തുര്‍ക്കി സര്‍ക്കാരിനും ഇരകളുടെ കുടുംബങ്ങള്‍ക്കും ബഹ്റൈന്‍ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നതായും തുര്‍ക്കിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.
മനാമ: ബഹ്റൈനില്‍ വ്യക്തിഗത ടാക്സികള്‍ക്കായി സ്മാര്‍ട്ട് ടാക്സി മീറ്റര്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കിയതായി ഗതാഗത ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് പോസ്റ്റ് അഫയേഴ്സ് അണ്ടര്‍സെക്രട്ടറി ഫാത്തിമ അബ്ദുല്ല അല്‍ ദാന്‍ അറിയിച്ചു.ഭൂഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഡിജിറ്റല്‍ മുന്നേറ്റങ്ങളുമായി യോജിപ്പിക്കാനും ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നീതിയും സുതാര്യതയും ഉറപ്പാക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. സ്മാര്‍ട്ട് മീറ്ററുകള്‍ കൃത്യമായ ഡ്രൈവര്‍, ട്രിപ്പ് വിവരങ്ങള്‍, റൂട്ട് വിശദാംശങ്ങള്‍, നിരക്ക് കണക്കുകൂട്ടല്‍, അംഗീകൃത താരിഫുകള്‍ എന്നിവ നല്‍കുമെന്ന് അല്‍ ദാന്‍ വ്യക്തമാക്കി. ഓട്ടോമേറ്റഡ് ഫെയര്‍ കമ്പ്യൂട്ടേഷന്‍, ആധുനിക റൈഡ്-ഹെയ്ലിംഗ് ആപ്പുകളുമായി സമന്വയിപ്പിച്ച സ്മാര്‍ട്ട് മാപ്പുകള്‍, ബാങ്ക് കാര്‍ഡുകള്‍, ബെനിഫിറ്റ് ആപ്പ് തുടങ്ങിയ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളുമായി ഭാവിയില്‍ സംയോജിപ്പിക്കാനുള്ള സാധ്യതകള്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്നതായും അവര്‍ പറഞ്ഞു.
മനാമ: 26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് നേടിയ ബഹ്റൈന്‍ ദേശീയ ഫുട്ബോള്‍ ടീമിനെ ശൂറ, പ്രതിനിധി കൗണ്‍സിലുകള്‍ ആദരിച്ചു.ചടങ്ങില്‍ പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലം, ശൂറ കൗണ്‍സില്‍ ചെയര്മാന് അലി ബിന്‍ സാലിഹ് അല്‍ സാലിഹ്, ബഹ്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അലി ബിന്‍ ഈസ ബിന്‍ സല്മാന് അല്‍ ഖലീഫ, കളിക്കാര്‍, കോച്ചിംഗ്- അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ബഹ്റൈന്‍ ടീമിന്റെ വിജയത്തില്‍ സ്പീക്കറും ചെയര്‍മാനും അഭിമാനം പ്രകടിപ്പിച്ചു. എല്ലാ ബഹ്റൈനികള്‍ക്കും സന്തോഷം നല്കിയ ‘ദേശീയ ആഘോഷം’ എന്ന് വിജയത്തെ വിശേഷിപ്പിച്ചു. കളിക്കാരെ അവര്‍ അഭിനന്ദിച്ചു.
മനാമ: സൗദി-ബഹ്റൈന്‍ കോ- ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ കമ്മിറ്റികളുടെ പ്രതിനിധികള്‍ക്കായുള്ള ശില്പശാല മനാമയില്‍ തുടങ്ങി. അടുത്ത രണ്ടു ദിവസങ്ങളിലും ശില്പശാല തുടരും.ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉഭയകക്ഷി ബന്ധങ്ങളുടെ ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ അലി അല്‍ ഖലീഫ സെഷന് ഉദ്ഘാടനം ചെയ്തു. സൗദി വിദേശകാര്യ മന്ത്രാലയത്തിലെ കമ്മിറ്റി ഇംപ്ലിമെന്റേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ അബ്ദുല്ല ബിന്‍ ഇബ്രാഹിം അബബ്തൈനും ഇരു രാജ്യങ്ങളിലെയും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്തു.കഴിഞ്ഞ വര്‍ഷം റിയാദില്‍ നടന്ന മൂന്നാമത് കോ- ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ യോഗത്തിന്റെ ഫലങ്ങള്‍ നടപ്പാക്കാനും കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങള്‍ അവലോകനം ചെയ്യാനും നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ ഏകോപിപ്പിക്കാനും സമിതികള്‍ക്ക് ശില്പശാല അവസരമൊരുക്കുന്നതായി ശൈഖ് അബ്ദുല്ല ബിന്‍ അലി പറഞ്ഞു. ശില്പശാലയ്ക്ക് ബഹ്റൈന്‍ ആതിഥേയത്വം വഹിച്ചതില്‍ അബ്ദുല്ല ബിന്‍ ഇബ്രാഹിം അഭിനന്ദനമറിയിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള അടുത്ത ഘട്ടത്തിനായുള്ള പദ്ധതികള്‍ ശില്പശാലയില് വിശദീകരിച്ചു.
മനാമ: കാപ്പിറ്റല്‍ ഗവര്‍ണറേറ്റിന്റെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്റൈന്‍ കാറ്റലിസ്റ്റ് ഡിസെബിലിറ്റി അസോസിയേഷന് വാട്ടര്‍ ഗാര്‍ഡനില്‍ സംഘടിപ്പിച്ച ‘ബി എ മോട്ടിവേറ്റര്‍’ മാരത്തണിന്റെ നാലാം പതിപ്പ് ഭിന്നശേഷിക്കാര്‍ക്ക് ആത്മവീര്യം പകരുന്നതായി. കാപ്പിറ്റല്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഹസന് അബ്ദുല്ല അല്‍ മദനി സമാപന ചടങ്ങില്‍ സംബന്ധിച്ചു. വിവിധ അസോസിയേഷനുകളില്‍നിന്നും ഭിന്നശേഷി കേന്ദ്രങ്ങളില്‍നിന്നും സ്ഥാപനങ്ങളില്നിന്നുമുള്ളവര് മാരത്തണില്‍ പങ്കെടുത്തു. ഭിന്നശേഷിക്കാര്‍ക്ക് സമൂഹം നല്കുന്ന പിന്തുണ അവരുടെ നിശ്ചയദാര്‍ഢ്യവും അഭിലാഷങ്ങള്‍ കൈവരിക്കാനുള്ള ഇച്ഛാശക്തിയും വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിനും സമൂഹത്തിര്‍ അവരുടെ പങ്ക് പ്രോത്സാഹിപ്പിക്കുന്നതിനും ഗവര്‍ണറേറ്റ് ഗണ്യമായ പ്രാധാന്യം നല് കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈന്‍ കാറ്റലിസ്റ്റ് ഡിസെബിലിറ്റീസ് അസോസിയേഷന് പ്രസിഡന്റ് റിയാദ് അല്‍ മര്‍സൂഖ് തലസ്ഥാന ഗവര്‍ണര്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുറഹ്മാന് അല്‍ ഖലീഫയ്ക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചു.