- ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
- ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത
- ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് തുടക്കമായി
- ബഹ്റൈനില്‍ നവംബറില്‍ ആരോഗ്യ സമ്മേളനവും പ്രദര്‍ശനവും
- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
- രജനി ലോകേഷ് ടീമിന്റെ ‘കൂലിക്ക്’ വന്‍ പണി കൊടുത്ത് ‘വാര് 2’ നിര്‍മ്മാതക്കളായ യാഷ് രാജ് ഫിലിംസ്
- 5 രാജ്യങ്ങൾ, 8 ദിവസം, 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനം; വലിയ ലക്ഷ്യങ്ങൾ, ‘പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് അപലപിക്കും’
- ഗുരുവായൂർ അനക്കോട്ടയിലെ കരിവീരൻമാരുടെ സുഖചികിത്സ മുപ്പത്തിയഞ്ച് വര്‍ഷം പിന്നിടുന്നു
Author: news editor
കോഴിക്കോട്: പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നതു തടയാന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഷുഹൈബ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്. ഇട്ടതും ഷുഹൈബ് ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്തതും. വിശ്വാസ വഞ്ചനയടക്കം 7 വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്. റജിസ്റ്റര്‍ ചെയ്തത്.
മനാമ: ബഹ്റൈനില്‍ അനധികൃത മാലിന്യ നിര്‍മാര്‍ജനം തടയുക എന്ന ലക്ഷ്യത്തോടെ മാലിന്യ ഗതാഗത ലൈസന്‍സ് ഏര്‍പ്പെടുത്തിക്കൊണ്ട് രാജാവിന്റെ വ്യക്തിഗത പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ ഉത്തരവ് 2024 (7) പുറപ്പെടുവിച്ചു.മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും ഏകോപിച്ചാണ് ഇത് നടപ്പാക്കുകയെന്ന് എണ്ണ, പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന പറഞ്ഞു.മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ശൈഖ് അബ്ദുല്ല ബിന്‍ ഹമദിന്റെ നിര്‍ദ്ദേശങ്ങള്‍ പാരിസ്ഥിതിക സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും മാലിന്യത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനും പാരിസ്ഥിതിക നിര്‍മാര്‍ജനത്തിന് പകരം പുനരുപയോഗത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്നതായി ഡോ. ബിന്‍ ദൈന പറഞ്ഞു.പുതിയ ഉത്തരവ് പുറപ്പെടുവിച്ച് മൂന്നു മാസത്തിനു ശേഷം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി അറിയിച്ചു. വാഹനങ്ങള്‍ക്കുള്ള ലൈസന്‍സിംഗ് സംവിധാനം എസ്.സി.ഇ. ഉടന്‍ പ്രഖ്യാപിക്കും. അപകടകരവും അല്ലാത്തതുമായ മാലിന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാതരം മാലിന്യങ്ങളുടെയും ഗതാഗതം…
മനാമ: ബഹ്റൈന്‍ സാമൂഹിക വികസന മന്ത്രാലയം അറബ് ലീഗുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കൗണ്‍സില്‍ ഓഫ് അറബ് മിനിസ്റ്റേഴ്സ് ഓഫ് സോഷ്യല്‍ അഫയേഴ്സിന്റെ 44ാമത് സെഷന്റെ ഭാഗമായി ‘ഉല്പാദക കുടുംബങ്ങളും സംരംഭകത്വവും’ എന്ന വിഷയത്തില്‍ ഉന്നതതല സംഗമം നടത്തി. അറബ് മന്ത്രിമാരും സാമൂഹിക കാര്യ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനകളും പങ്കെടുത്തു.സംഗമത്തിന് ബഹ്റൈനിലെത്തിയവരെ സാമൂഹിക വികസന മന്ത്രി ഒസാമ അല്‍ അലവി സ്വാഗതം ചെയ്തു. ഉല്പാദക കുടുംബള്‍ക്ക് സബീക്ക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ അവാര്‍ഡ് ഏര്‍പ്പെടുത്തിയതുള്‍പ്പെടെയുള്ള പ്രോത്സാഹനങ്ങള്‍ ബഹ്റൈന്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കുടുംബങ്ങളെ സംരംഭകരാക്കി വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറലും സാമൂഹിക കാര്യ വിഭാഗം മേധാവിയുമായ ഡോ. ഹൈഫ അബു ഗസാലെ പറഞ്ഞു.കുടുംബങ്ങള്‍ക്ക് ബിസിനസുകള്‍ നടത്താന്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടെന്ന്് ബഹ്റൈനിലെ യുണൈറ്റഡ് നേഷന്‍സ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഓര്ഗനൈസേഷന് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ടെക്നോളജി പ്രൊമോഷന് ഓഫീസ് മേധാവി ഡോ. ഹാഷിം ഹുസൈന് പറഞ്ഞു.
കോഴിക്കോട്: താമരശേരി പുതുപ്പാടിയില്‍ സ്കൂട്ടര്‍ യാത്രയ്ക്കിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി യാത്രക്കാരി മരിച്ചു. സി.പി.എം. പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ. വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്.വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക്പോസ്റ്റിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.മക്കള്‍: സ്റ്റാലിന് (സി.പി.എം. ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി), മുംതാസ് (പുതുപ്പാടി കോ ഓപറേറ്റീവ് ബാങ്ക് അഗ്രി ഫാം ജീവനക്കാരി).
കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ നീക്കം. രണ്ടു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടന്നോ എന്നറിയാനാണ് പരിശോധന.ഷുഹൈബിന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും ഫൊറന്‍സിക് പരിശോധനയ്ക്കയയ്ക്കും. മൊബൈല്‍ ഡാറ്റ ഫോര്‍മാറ്റ് ചെയ്ത നിലയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് നടത്തുന്ന പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങി 7 വകുപ്പുകള്‍ ചേര്‍ത്താണ് എം.എസ്. സൊല്യൂഷന്‍സിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയടക്കം സഹായം കിട്ടിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മറ്റു സ്വകാര്യ ട്യൂഷന് സ്ഥാപനങ്ങളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായും ജി.സി.സി. മേഖലിലെ തടവുകാരുടെ ഏകീകൃത വാരാചരണത്തോടനുബന്ധിച്ചും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റിഫോര്മേഷന് ആന്റ് റീഹാബിലിറ്റേഷന്‍ ബഹ്റൈന്‍ തടവുകാര്‍ക്കായി പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചു.ഫുട്ബോള്‍, വോളിബോള്‍ തുടങ്ങിയ കായിക ഇനങ്ങള്‍, പരമ്പരാഗത ഗെയിമുകള്‍, ഫിസിക്കല്‍, ഇലക്ട്രോണിക് പ്രവര്‍ത്തനങ്ങള്‍, സിനിമാ പ്രദര്‍ശനം, ഗള്‍ഫ് കപ്പ് മത്സരങ്ങള്‍ കാണല്‍, ചിത്രരചന, കവിതാരചന മത്സരം എന്നിവ ഉള്‍പ്പെടെയുള്ള പരിപാടികളാണ് നടന്നത്. മാന്‍ (ഒരുമ) കേന്ദ്രവുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.അതോടൊപ്പം തടവുകാരുടെ തൊഴില്‍ വൈദഗ്ധ്യവും കഴിവുകളും പ്രകടിപ്പിക്കുന്ന പ്രദര്‍ശനങ്ങളും നീതിന്യായ, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രാലയവുമായി ചേര്‍ന്ന് ബഹ്റൈന്‍ ഖുറാന് ഗ്രാന്‍ഡ് കോമ്പറ്റീഷനും (ഗുഫ്റാന്‍) നടന്നു.
മനാമ: ബഹ്റൈന്‍ ചെസ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചുകൊണ്ട് സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സിന്റെ (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ ഉത്തരവ് 2024 (24) പുറപ്പെടുവിച്ചു.2024-2028 കാലയളവിലേക്കാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡിന്റെ നിയമനം. അന്മാര് ഇബ്രാഹിം അഹമ്മദി അദ്ധ്യക്ഷനും ശൈഖ ഹമീദ് തരീഫ്, ഐഷ ഹമദ് അല്‍ ഒമൈരി, ഫാത്തിമ മഹമൂദ് ഗുലാം, നര്‍ജീസ് അബ്ദുല്ല അലി, മുസ്തഫ സലാഹ് സെയ്ദ് എന്നിവര്‍ അംഗങ്ങളുമാണ്.
മുംബൈ: ഇന്ത്യന്‍ സിനിമയ്ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ വിശ്വവിഖ്യാത സംവിധായകന് ശ്യാം ബെനഗല്‍ (90) അന്തരിച്ചു.ഇന്ന് വൈകുന്നേരം 6.30ഓടെ മുംബൈയിലായിരുന്നു അന്ത്യം. മകള്‍ പിയ ബെനഗല്‍ ആണ് മരണവിവരം അറിയിച്ചത്.ഇന്ത്യന്‍ സമാന്തര സിനിമയുടെ തുടക്കക്കാരനായ അദ്ദേഹം 1970കള്‍ക്ക് ശേഷമുള്ള ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരില് ഒരാളായി കണക്കാക്കപ്പെടുന്നു. 1934 ഡിസംബര്‍ 14ന് ആന്ധ്രപ്രദേശിലായിരുന്നു ജനനം. അങ്കുര്‍, നിശാന്ത്, ഭൂമിക, മാമ്മോ, സര്‍ദാരി ബീഗം, സുബൈദ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലോകശ്രദ്ധ നേടിയവയാണ്. 18 ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, ഫിലിംഫെയര്‍ അവാര്‍ഡ്, നന്ദി അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.1976ല്‍ പത്മശ്രീ പുരസ്കാരവും 1991ല്‍ പത്മഭൂഷണ്‍ പുരസ്കാരവും നല്കി രാജ്യം ആദരിച്ചു. 2005ല്‍ രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായ ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.
മനാമ: ഉദ്യോഗാര്‍ത്ഥികളായ ആയിരത്തിലധികം ബഹ്റൈനികള്‍ക്ക് വെര്‍ച്വല്‍ സാങ്കേതിക പരിശീലനത്തിന് ലേബര്‍ ഫണ്ട് (തംകീന്‍) അവസരമൊരുക്കുന്നു. ആഗോള ഓണ്‍ലൈന്‍ പരിശീലന പ്ലാറ്റ്ഫോമായ പ്ലൂറല്സൈറ്റുമായി സഹകരിച്ചാണ് ഈ പദ്ധതി.ഈ പദ്ധതി വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 7,000ത്തിലധികം കോഴ്സുകളുടെ വിപുലമായ ലൈബ്രറിയിലേക്ക് പ്രവേശനം നല്‍കും. ഭാവിയിലെ ജോലികള്‍ക്കായി അവരെ സജ്ജമാക്കുക, തൊഴിലില്‍ വളരാന്‍ പ്രാപ്തരാക്കുക, തൊഴില്‍ വിപണിയിലെ മത്സരശേഷി വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ബഹ്റൈനികളുടെ സാങ്കേതിക വൈദഗ്ധ്യം വര്‍ധിപ്പിക്കാനുള്ള തംകീന്റെ ശ്രമത്തിന്റെ ഭാഗമായാണിത്.ഈ സംരംഭം ഐ.സി.ടി. മേഖലയില്‍ ജോലി ചെയ്യുന്ന ബഹ്റൈനികളുടെ വൈദഗ്ധ്യം വിലയിരുത്തുന്നതിന് പുറമെ വിവിധ മേഖലകളിലെ വിപുലമായ പരിശീലന കോഴ്സുകളില്‍ പങ്കാളികളാകാന്‍ അവരെ സഹായിക്കുകയും ചെയ്യും. കൂടാതെ, പങ്കെടുക്കുന്നവര്‍ പഠന ലക്ഷ്യങ്ങള്‍ ഫലപ്രദമായി കൈവരിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് അവര്‍ക്ക് അനുയോജ്യമായ വ്യക്തിഗത പഠനപാതകളിലേക്ക് പ്രവേശനം നല്‍കുകയും ചെയ്യും.രാജ്യത്തിന് അഭിമാനമായ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ തംകീന്‍ ചീഫ് എക്സിക്യൂട്ടീവ് മഹ അബ്ദുല്‍ഹമീദ് മൊഫീസ് അഭിനന്ദിച്ചു. പ്രവര്‍ത്തിക്കുന്ന ഏതൊരു സംരംഭത്തിന്റെയും ഡിജിറ്റല്‍…
മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളിലായി 2024 ഡിസംബര്‍ 15 മുതല്‍ 21 വരെയുള്ള കാലയളവില്‍ 272 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) അറിയിച്ചു. പരിശോധനയില്‍ നിയമലംഘനം നടത്തിയ 39 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. വിദേശികളായ 95 നിയമലംഘകരെ നാടുകടത്തി.പരിശോധനയില്‍ ബഹ്റൈനിലെ റെസിഡന്‍സി നിയമങ്ങളും വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി.ആഭ്യന്തര മന്ത്രാലയം, ദേശീയത, പാസ്പോര്‍ട്ട്, റെസിഡന്‍സ് അഫയേഴ്സ് (എന്‍.പി.ആര്.എ), ഗവര്‍ണറേറ്റിലെ ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷന്‍ ആന്റ് ഫോറന്‍സിക് എവിഡന്‍സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് വെര്‍ഡിക്റ്റ് എന്‍ഫോഴ്സ്മെന്റ്, ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി തുടങ്ങിയ വിഭാഗങ്ങള്‍ പരിശോധനകളില്‍ പങ്കെടുത്തു.രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ ശക്തമാക്കുമെന്നും തൊഴില്‍ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും നിയമലംഘനങ്ങളോ പ്രവര്‍ത്തനങ്ങളോ ഉണ്ടെങ്കില്‍ കണ്ടെത്തി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള സംയുക്ത ഏകോപനം തുടരുമെന്നും അതോറിറ്റി…