- സനയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം, പ്രസിഡന്റിന്റെ കൊട്ടാരത്തിലും ബോംബ് വര്‍ഷം
- ബഹ്റൈൻ എ. കെ. സി. സി. യുടെ അക്ഷരക്കൂട്ട് നവ്യാനുഭവം.. ഷീജ ചന്ദ്രൻ.
- സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; എട്ട് പേര് ചികിത്സയില്‍
- രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്കായി മുറവിളി; ഗ്രൂപ്പ് വ്യത്യാസമില്ലാതെ കൂട്ടത്തോടെ രാജി ആവശ്യവുമായി നേതാക്കൾ
- കെട്ടിടങ്ങളിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ രണ്ടാം ഘട്ട എ.ഐ. സംവിധാനം: എസ്.എൽ.ആർ.ബി. കരാർ ഒപ്പുവെച്ചു
- ബഹ്റൈനിൽ പുതുതായി നിയമിതരായ ഗവർണർമാർക്ക് ആഭ്യന്തര മന്ത്രി സ്വീകരണം നൽകി
- ബഹ്റൈൻ വ്യവസായ മന്ത്രാലയം ബാക്ക്-ടു-സ്കൂൾ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു
- ഐ.വൈ.സി.സി ബഹ്റൈൻ, ” ഫലക് ” മാഗസിൻ, മാത്യു കുഴൽനാടൻ എം.എൽ.എ പ്രകാശനം ചെയ്തു.
Author: news editor
മനാമ: രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സിന്റെ സഹകരണത്തോടെ നീതിന്യായ, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രാലയം സംഘടിപ്പിക്കുന്ന 29ാമത് ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ് മത്സരത്തിന്റെ പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ അല്‍ ഫത്തേഹ് ഇസ്ലാമിക് സെന്ററില്‍ ആരംഭിച്ചു.മത്സരത്തില്‍ മൊത്തം 4,242 പേര് പങ്കെടുത്തു. 703 പേര് പ്രാഥമിക ഘട്ടത്തിലേക്ക് മുന്നേറി.ഇന്റേണല്‍ യോഗ്യതാ മത്സരങ്ങള്‍ മുതല്‍ അവസാന ഘട്ടം വരെ മത്സരാര്‍ത്ഥികള്‍ ഒന്നിലധികം റൗണ്ടുകളിലൂടെ മുന്നേറുമെന്ന് മന്ത്രാലയത്തിലെ ഹോളി ഖുര്‍ആന്‍ അഫയേഴ്സ് ഡയറക്ടര്‍ അബ്ദുല്ല അല്‍ ഒമാരി പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിയുള്ളവര്‍, അന്തേവാസികള്‍, അറബി ഇതര ഭാഷ സംസാരിക്കുന്നവര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി മനഃപാഠം, പാരായണം, പ്രത്യേക മത്സരങ്ങള്‍ എന്നിവയ്ക്കായി ഏഴ് വിഭാഗങ്ങളാണ് മത്സരത്തിലുള്ളത്.പ്രധാന വിഭാഗങ്ങള്‍ക്ക് പുറമെ മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞവര്‍, പ്രായം കൂടിയവര്‍, മികച്ച ഖുര്‍ആന്‍ സെന്റര്‍, മികച്ച പ്രാദേശിക മത്സരം എന്നീ വിഭാഗങ്ങളിലായി നിരവധി പ്രോത്സാഹന…
മനാമ: സമുദ്ര സുരക്ഷയും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കോസ്റ്റ് ഗാര്‍ഡ് ബഹ്റൈന്‍ ബേയില്‍ വാരാന്ത്യത്തില്‍ ബോധവല്കരണ കാമ്പയിന് നടത്തി.കാമ്പയിനില്‍ പട്രോളിംഗ് നിരീക്ഷണം, സമുദ്ര നിയന്ത്രണങ്ങളും സുരക്ഷാ ആവശ്യകതകളും പാലിക്കല്‍, സമുദ്ര ഗതാഗതം സുരക്ഷിതമാക്കല്‍, സമുദ്ര ഉപയോക്താക്കള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവും പിന്തുണയും നല്കല് എന്നിവ ഉള്‍പ്പെടുന്നു. അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനും പൊതു സുരക്ഷ ഉറപ്പാക്കാനുമുള്ള ദ്രുതപ്രതികരണ ശേഷി വര്‍ധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.കപ്പല്‍ കയറുന്നതിനു മുമ്പ് കാലാവസ്ഥാ സാഹചര്യങ്ങള്‍ പരിശോധിക്കാനും 17700000 അല്ലെങ്കില്‍ 994 വഴി സംഭവങ്ങളും ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യാനും കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡ് സമുദ്ര ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.
സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
പേരാമ്പ്ര: നടുവണ്ണൂര്‍ പഞ്ചായത്തിലെ വെള്ളിയൂരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീടിനു നേരെ അജ്ഞാതര്‍ സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു.നടുവണ്ണൂര്‍ പഞ്ചായത്തിലെ കരുവണ്ണൂര്‍ അഞ്ചാം വാര്‍ഡിലെ പുതുവാണ്ടി മീത്തല്‍ ഗിരീഷിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ഗിരീഷിന്റെ മക്കളാണ് കരുവണ്ണൂര്‍ ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ ജഗനും ഡി.വൈ.എഫ്.ഐ. കരുവണ്ണൂര്‍ യൂണിറ്റ് അംഗമായ സ്നേഹയും. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആക്രമണ സമയത്ത് ജഗനും സ്നേഹയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗിരീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്.രാത്രിയില്‍ ഉറങ്ങിയ വീട്ടുകാര്‍ പുറത്തുനിന്ന് കനത്ത ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീടിനു പുറത്തെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു വീടിനുള്ളിലേക്ക് എത്താതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.ജഗന് ജനലിനു സമീപം കിടന്നുറങ്ങുകയായിരുന്നു. സമീപത്തെ ക്ഷേത്രോത്സവത്തിനിടയിലുണ്ടായ തര്‍ക്കം ആക്രമണത്തിലേക്ക് നയിച്ചതാകാമെന്ന് സംശയിക്കപ്പെടുന്നു. ഉത്സവപ്പറമ്പില്‍ ലഹരി ഉപയോഗിച്ച് ചിലര്‍ സ്ത്രീകളെ ശല്യം ചെയ്തതതു പ്രദേശവാസികള്‍ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമാകാമെന്നാണ് വീട്ടുകാരുടെ സംശയം.പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി…
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ഇടത്തരക്കാരായ ജനങ്ങളുടെ കൈവശം കൂടുതല്‍ പണം എത്തിക്കുന്നതും സാധാരണക്കാര്‍ക്ക് സാമ്പത്തിക നേട്ടം നല്‍കുന്നതുമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. ആദായ നികുതി ഇളവ് പ്രഖ്യാപിച്ചതിലൂടെ ഉപഭോക്തൃ വിപണി സജീവമാകുന്നതിനു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും സ്റ്റാര്‍ട്ട്അപ്പ് മേഖലയ്ക്കും കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതാണ് ബജറ്റ്. പ്രാദേശിക ഉല്‍പ്പാദനം വര്‍ധിക്കുന്നതിനും പുതിയ പ്രഖ്യാപനങ്ങള്‍ വഴിയൊരുക്കും. വനിതാ സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും മികച്ച പിന്തുണ നല്കുന്നതുകൂടിയാണ് ബജറ്റ്. കയറ്റുമതി പ്രോത്സാഹന മിഷന് പ്രഖ്യാപനം രാജ്യത്തിന്റെ കയറ്റുമതി മേഖലയില്‍ പുതിയ ഊര്‍ജ്ജം നല്‍കും. കളിപ്പാട്ട മേഖലയെ ഗ്ലോബല്‍ ഹബ്ബ് ആക്കുമെന്ന പ്രഖ്യാപനം തദ്ദേശിയ കളിപ്പാട്ട നിര്‍മ്മാണ മേഖലയിലയെ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനും കൂടുതല്‍ നിക്ഷേപമെത്തുന്നതിനും ഉപകരിക്കും.രാജ്യത്ത് നിക്ഷേപവും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രോണിക്സ് നിര്‍മ്മാണ മേഖലയില്‍ പിന്തുണ നല്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ലളിതമായ നികുതി വ്യവസ്ഥകള്‍ ബജറ്റില്‍ നടപ്പിലാക്കുന്നത് സ്വാഗതാര്‍ഹമാണ്.2030 ആകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ…
മനാമ: ബഹ്റൈനിലെ ശരത്കാല മേള 2025 ആഗോള ശ്രദ്ധയാകര്‍ഷിച്ചു. 20 രാജ്യങ്ങളില്‍നിന്നുള്ള 600 പ്രദര്‍ശകര്‍ പങ്കെടുത്തു.22,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള മേള വൈവിധ്യമാര്‍ന്ന ഷോപ്പിംഗ് അനുഭവം നല്കി. നിരവധി അന്താരാഷ്ട്ര പവലിയനുകളും ബഹ്റൈന്‍ ഇന്‍ഡസ്ട്രീസ് പവലിയനുമുണ്ട്. ഭക്ഷണ പാനീയ മേഖലയും സന്ദര്‍ശകരെ ആകര്‍ഷിച്ചു.ഒരു ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തിയെന്നാണ് കണക്കാക്കപ്പെടുന്നത്. മുന്‍കൂര്‍ രജിസ്ട്രേഷനോടെ പ്രവേശനം സൗജന്യമാണ്.
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസി 2025ലെ ആദ്യത്തെ ഓപ്പണ്‍ ഹൗസ് ജനുവരി 31 ന് അംബാസഡര്‍ വിനോദ് കുര്യന് ജേക്കബിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ചു.ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി നടത്തിയ ഓപ്പണ്‍ ഹൗസില്‍ 30 ഓളം കേസുകളാണ് ലഭിച്ചത്. എംബസിയുടെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ടീമും കോണ്‍സുലാര്‍ ടീമും പാനല്‍ അഭിഭാഷകരും സന്നിഹിതരായിരുന്നു.ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനായി എംബസി സംഘടിപ്പിച്ച പതാക ഉയര്‍ത്തല്‍ ചടങ്ങിലും സായാഹ്ന സ്വീകരണത്തിലും ഇന്ത്യക്കാരുടെ വന്‍ പങ്കാളിത്തമുണ്ടായതില്‍ അംബാസഡര്‍ സന്തോഷം പ്രകടിപ്പിച്ചു.നിയമപരമായ സങ്കീര്‍ണതകള്‍ തടയുന്നതിന്, ലൈസന്‍സില്ലാത്ത പണമിടപാടുകാരില്‍നിന്ന് വായ്പ വാങ്ങുന്നത് ഒഴിവാക്കാന്‍ അംബാസഡര്‍ കമ്മ്യൂണിറ്റി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പ നേടാന്‍ ഒരേ രാജ്യക്കാരായ വ്യക്തികളുമായി ഇടപാട് നടത്തുന്ന ഒരു കൂട്ടം തൊഴിലാളികളെക്കുറിച്ചും വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് ഈ വ്യക്തികള്‍ പ്രവര്‍ത്തിക്കുന്നതെന്നും എംബസിക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഈ വായ്പാ പ്രവര്‍ത്തനങ്ങള്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ സൂചനയായിരിക്കാമെന്നും അംബാസഡര്‍ പറഞ്ഞു.പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പാസ്പോര്‍ട്ട് അപേക്ഷ…
മനാമ: പ്രാദേശിക നിര്‍മ്മാതാക്കളുടെ പരിശോധനയ്ക്കു ശേഷം നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ പിന്‍വലിച്ച കൊക്കകോള ഉല്‍പ്പന്നങ്ങള്‍ ബഹ്റൈനിലെ വിപണികളില്‍ ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.രാജ്യത്ത് ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ എല്ലാ അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്. പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റിലെ ഫുഡ് കണ്ട്രോള് വിഭാഗം പ്രാദേശികമായി ലഭ്യമായ കൊക്കകോള ഉല്പന്നങ്ങളുടെ സാമ്പിള്‍ എടുക്കുകയും പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. ക്ലോറേറ്റുകളുടെ അസാധാരണമായ അളവുകളൊന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.ബഹ്റൈനിലെ വിപണികളില്‍ ലഭ്യമായ എല്ലാ ഭക്ഷ്യ-പാനീയ ഉല്‍പ്പന്നങ്ങളും പ്രാദേശിക, ഗള്‍ഫ്, അന്തര്‍ദേശീയ ആരോഗ്യ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സ്ഥിരമായ പരിശോധനകള്‍ക്കും ഗുണനിലവാര നിയന്ത്രണ നടപടിക്രമങ്ങള്‍ക്കും വിധേയമാകുകയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോഴിക്കോട്: ആണുങ്ങളോട് മാധ്യമങ്ങള്‍ കരുണ കാണിക്കണമെന്ന് രാഹുല്‍ ഈശ്വര്‍. തനിക്കെതിരെ വ്യാജ കേസ് നല്കിയ നടിക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വ്യാജ കേസ് വരുന്നതിന്റെ വേദന എന്താണെന്ന് നടി അറിയണം. കേസുമായി ഏതറ്റം വരെയും പോകും. തനിക്കു വേണ്ടി താന്‍ തന്നെ വാദിക്കുമെന്നും രാഹുല്‍ പറഞ്ഞു.സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. നടി നല്കിയ പുതിയ പരാതിയിലാണ് ബി.എന്‍.എസ്. 79, ഐ.ടി. ആക്ട് 67 പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. നേരത്തെ നടി നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നില്ല.പോലീസ് കഴമ്പില്ലെന്നു പറഞ്ഞ കാര്യത്തിലാണ് കേസെടുത്തതെന്ന് രാഹുല്‍ പറഞ്ഞു. നിയമം ദുരുപയോഗം ചെയ്യുകയാണ്. പുരുഷനെതിരെ കേസെടുക്കുന്നതാണ് പുരോഗമനം എന്നാണ് ചിലര്‍ കരുതുന്നത്. നടിയോട് ബഹുമാനപൂര്‍വമായി മാത്രമേ പെരുമാറിയിട്ടുള്ളൂ. പുരുഷന്മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുരുഷ കമ്മീഷന് വേണം.നടന് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ വന്നത് വ്യാജ പോക്സോ കേസാണ്.…
വടകര: സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം. മെഹബൂബിനെ തെരഞ്ഞെടുത്തു. വടകരയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് മെഹബൂബ് തെരഞ്ഞെടുക്കപ്പെട്ടത്.പി. മോഹനന് സെക്രട്ടറി സ്ഥാനത്ത് 3 ടേം കാലാവധി പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന മെഹബൂബിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ്.ജില്ലാ സെക്രട്ടറിയേറ്റ് മുന്നോട്ടുവെച്ച പേര് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സി.പി.എം. ബാലുശ്ശേരി ഏരിയാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സഹകരണ മേഖലയില്‍ ഏറെ പ്രവര്‍ത്തനപരിചയമുള്ള നേതാവാണ് മെഹബൂബ്. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വളരെ ചെറിയ പ്രായത്തില്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റായി.സമ്മേളനം തുടങ്ങുന്നതിന് മുമ്പുതന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മെഹബൂബിന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നു. അതേസമയം, വനിതാ സെക്രട്ടറി വേണമെന്ന ചര്‍ച്ചയും സമ്മേളനത്തില്‍ ഉയര്‍ന്നതായി അറിയുന്നു.
കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി.നിവേദ്യ എന്ന ഐഡിയില്‍നിന്നാണ് ഇ മെയില്‍ ഭീഷണി സന്ദേശമെത്തിയത്. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തില്‍ പ്രതികാരമായാണ് ഇതെന്ന് ഭീഷണി സന്ദേശത്തിലുണ്ട്. സര്‍വകലാശാലയില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.