Author: news editor

മനാമ: 2024 ബിഗ് ബോസ് ഫെയിമും ടെലിവിഷന്‍ സെലിബ്രിറ്റിയുമായ വിവിയന്‍ ഡിസേനയെ ബോബ്‌സ്‌കോ ഹോള്‍ഡിംഗ്‌സ് ബഹ്‌റൈന്‍ ആന്റ് ഫ്‌ളൈമെഡ് ഇന്റര്‍നാഷണല്‍ ഡബ്ല്യു.എല്‍.എല്‍ സി.എം.ഡിയുമായ ബോബന്‍ തോമസ് ആദരിച്ചു. ബഹ്‌റൈന്‍ കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഫോളോ-അപ്പ് ഡയറക്ടര്‍ യൂസഫ് ലോരി, ബഹ്‌റൈന്‍ ക്രിക്കറ്റ് ഫെഡറേഷന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് മന്‍സൂര്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Read More

കല്‍പ്പറ്റ: വയനാട്ടിലെ തലപ്പുഴയില്‍ കടുവകള്‍ ജനവാസ മേഖലയിലെത്തി. പ്രദേശത്ത് കണ്ടെത്തിയ കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.വാഴത്തോട്ടത്തില്‍ കടുവയെയും രണ്ടു കുട്ടികളെയും കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. പുല്ലരിയാന്‍ വന്നവരാണ് ആദ്യം കടുവയെ കണ്ടത്. പ്രദേശത്ത് 20 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ഇവിടെ പട്രോളിംഗ് നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചു.

Read More

പാലക്കാട്: മദ്ധ്യവയസ്‌കയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പാലക്കാട് ഉപ്പുംപാടം സ്വദേശി ചന്ദ്രിക(53)യെയാണ് ഭര്‍ത്താവ് രാജന്‍ കുത്തിക്കൊന്നത്.വീട്ടിനകത്തുവെച്ച് പരസ്പരം വഴക്കിട്ടതിനു പിന്നാലെയാണ് രാജന്‍ ഭാര്യയെ കുത്തിയത്. ശേഷം രാജന്‍ സ്വയം കുത്തി. രാജനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്ന അമ്മയെയും അച്ഛനെയും കണ്ടത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചുവരുകയാണ്. ഒന്നര വര്‍ഷം മുമ്പ് രാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഇതിനു മുമ്പും ചന്ദ്രികയെ രാജന്‍ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നറിയുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

Read More

മലപ്പുറം: എളങ്കൂറിലെ വിഷ്ണുജയുടെ ആത്മഹത്യാക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ഭര്‍ത്താവ് പ്രഭിനെ ജോലിയില്‍നിന്ന് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.വിഷ്ണുജയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിരിക്കുന്നത്. സൗന്ദര്യം കുറഞ്ഞെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും പറഞ്ഞ് വിഷ്ണുജയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നാണ് പ്രഭിനെതിരായ പരാതി.പ്രഭിന്റെ പേലേപ്പുറത്തുള്ള വീട്ടിലെ കിടപ്പുമുറിയിലെ ജനലിലാണ് വിഷ്ണുജ തൂങ്ങിമരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പ്രഭിന്റെയും വിഷ്ണുജയുടെയും ഫോണുകള്‍ പോലീസിന്റെ സൈബര്‍ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഫോണിലെ ചില ശബ്ദസന്ദേശങ്ങളും ഫോട്ടോകളും പോലീസ് പരിശോധിച്ചുവരികയാണ്. ഭര്‍തൃവീട്ടില്‍ വിഷ്ണുജ കടുത്ത പീഡനം നേരിട്ടിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. വിവരം ആരോഗ്യവകുപ്പിന് പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

Read More

മനാമ: ബഹ്റൈന്‍ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി യുവജനകാര്യ മന്ത്രാലയം ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയവുമായും ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുമായും (യു.എന്‍.ഡി.പി) സഹകരിച്ച് സ്മാരക തപാല്‍ സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്യുന്നതിനും പുറത്തിറക്കുന്നതിനുമായി ദേശീയ മത്സരം ആരംഭിച്ചു.ബഹ്റൈന്‍ യുവാക്കളുടെ അഭിലാഷങ്ങളും നേട്ടങ്ങളും പ്രതിഫലിപ്പിക്കുന്ന സ്റ്റാമ്പ് രൂപകല്‍പ്പനയിലൂടെ അവരുടെ സര്‍ഗാത്മകത ഉയര്‍ത്തിക്കാട്ടുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ദേശീയ മൂല്യങ്ങളും സ്വത്വവും ഉള്‍ക്കൊള്ളുന്ന സമകാലികവും നൂതനവുമായ ഡിസൈനുകളിലൂടെ ബഹ്റൈന്‍ യുവജന ദിനത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് പ്രദര്‍ശിപ്പിക്കാനുള്ള അവസരം യുവ കലാകാരന്മാര്‍ക്കും ഡിസൈനര്‍മാര്‍ക്കും ഈ മത്സരം നല്‍കുന്നു. സൃഷ്ടിപരമായ ആവിഷ്‌കാരത്തിനുള്ള വേദിയായി ഇത് പ്രവര്‍ത്തിക്കുന്നു. ഇത് യുവാക്കളെ ദേശീയ ആഘോഷങ്ങളില്‍ അര്‍ത്ഥവത്തായ രീതിയില്‍ സംഭാവന നല്‍കാന്‍ പ്രാപ്തമാക്കുന്നു.18നും 35നുമിടയില്‍ പ്രായമുള്ള ബഹ്റൈന്‍ പൗരര്‍ക്ക് പങ്കെടുക്കാം. ഡിസൈനുകള്‍ ഒറിജിനല്‍ ആയിരിക്കണം. വ്യക്തിഗതമായോ പരമാവധി രണ്ട് പേരടങ്ങുന്ന ടീമായോ സമര്‍പ്പിക്കണം. കമ്പനികള്‍ക്ക് പങ്കെടുക്കാന്‍ യോഗ്യതയില്ല. മികച്ച ഡിസൈനിന് 500 ദിനാര്‍ സമ്മാനം നല്‍കും.

Read More

കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരില്‍ പുനരധിവസിപ്പിക്കേണ്ടവരുടെ ഒന്നാംഘട്ട പട്ടികയ്ക്കു ദുരന്തനിവാരണ അതോറിറ്റി യോഗം അംഗീകാരം നല്‍കി.വീട് നഷ്ടപ്പെട്ടവര്‍, വാടകയ്ക്ക് താമസിച്ചിരുന്നവര്‍, പാടികളില്‍ താമസിച്ചിരുന്നവര്‍ എന്നിവരെയാണ് ഒന്നാംഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ വീടില്ലാത്തവരാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.ദുരന്ത മേഖലയില്‍ ഉള്‍പ്പെട്ടതും എന്നാല്‍ നാശനഷ്ടം സംഭവിച്ചിട്ടില്ലാത്തതുമായ വീടുകള്‍, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകള്‍, ദുരന്തം മൂലം ഒറ്റപ്പെട്ട വീടുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കും രണ്ടാംഘട്ട പട്ടിക തയ്യാറാക്കുക. കരട് പട്ടികയില്‍ നിന്നുള്ള 235 പേരുടെ ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തിയ 7 പേരടക്കം മൊത്തം 242 പേരുടെ അന്തിമ ഒന്നാംഘട്ട പട്ടികയാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകളുടെ ഉടമസ്ഥര്‍ക്ക് വേറെ എവിടെയെങ്കിലും താമസയോഗ്യമായ വീട് ഇല്ലെങ്കില്‍ മാത്രമാണ് പുനരധിവാസത്തിന് അര്‍ഹരാവുക. മറ്റെവിടെയെങ്കിലും വീടുള്ള പക്ഷം വീടുകളുടെ നാശനഷ്ടത്തിന് 4 ലക്ഷം രൂപ നിലവിലുള്ള മാനദണ്ഡങ്ങള്‍ പ്രകാരം നഷ്ടപരിഹാരമായി അനുവദിക്കും.അന്തിമ പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളുമുണ്ടെങ്കില്‍ ദുരന്ത നിവാരണ വകുപ്പില്‍…

Read More

അങ്കാറ: ബഹ്റൈന്‍ പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍-മുസല്ലമും തുര്‍ക്കിയിലെ ഗ്രാന്‍ഡ് നാഷണല്‍ അസംബ്ലി പ്രസിഡന്റ് നുമാന്‍ കുര്‍തുല്‍മുഷും ഇരുപക്ഷവും തമ്മിലുള്ള പാര്‍ലമെന്ററി സഹകരണ പ്രോട്ടോക്കോളില്‍ ഒപ്പുവച്ചു.സാംസ്‌കാരിക മൂല്യങ്ങള്‍ പങ്കിടാനും ബഹ്‌റൈനും തുര്‍ക്കിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും പ്രതിനിധി കൗണ്‍സിലും തുര്‍ക്കിയുടെ ഗ്രാന്‍ഡ് നാഷണല്‍ അസംബ്ലിയും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഉഭയകക്ഷി പാര്‍ലമെന്ററി സഹകരണ പ്രോട്ടോക്കോള്‍. എല്ലാ മേഖലകളിലുമുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക, സ്ഥാപനപരമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ഉഭയകക്ഷി ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര സഹകരണം എന്നിവ ഇത് ലക്ഷ്യമിടുന്നു.സംയുക്ത പദ്ധതികള്‍, സംരംഭങ്ങള്‍, പരിപാടികള്‍ എന്നിവയിലൂടെയുള്ള ഒരു തുടര്‍നടപടി സംവിധാനം, വിവിധ മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കല്‍, പാര്‍ലമെന്ററി, പ്രാദേശിക, അന്താരാഷ്ട്ര വേദികളില്‍ പരസ്പര വിഷയങ്ങളില്‍ നിലപാടുകള്‍ ഏകോപിപ്പിക്കല്‍ എന്നിവ പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുന്നു.

Read More

മനാമ: കുതിരയുടെ കടിയേറ്റ് 5% ശാരീരിക വൈകല്യം സംഭവിച്ച ബഹ്‌റൈനി സ്ത്രീക്ക് 3,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ രാജ്യത്തെ ഹൈ സിവില്‍ കോടതി ഉത്തവിട്ടു.കുതിരാലയത്തിന്റെ ഉടമ നഷ്ടപരിഹാരം നല്‍കമമെന്നാണ് കോടതിവിധി. ഈ കുതിരാലയത്തില്‍ ഒരു കുതിരപ്പുറത്ത് സവാരി ചെയ്യുന്നതിനിടെ ഇതേ സ്ഥാപനത്തിലെ മറ്റൊരു കുതിരയാണ് സ്ത്രീയെ ആക്രമിച്ചത്. കുതിരപ്പുറത്തുനിന്ന് താഴെ വീണ യുവതിയെ കുതിര കടിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് 5% ശാരീരിക വൈകല്യം സംഭവിച്ചതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു.കുതിരയുടെ സൂക്ഷിപ്പുകാരനെന്ന നിലയില്‍ ഉടമ സംഭവത്തിന് ഉത്തരവാദിയാണെന്ന് ഉത്തരവില്‍ പറയുന്നു. സ്തീക്ക് ഭൗതിക നഷ്ടപരിഹാരമായി 2,500 ദിനാറും ധാര്‍മിക നഷ്ടപരിഹാരമായി 500 ദിനാറും നല്‍കാനാണ് ഉത്തരവ്.

Read More

കോഴിക്കോട്: മുക്കത്തിനടുത്ത മാമ്പറ്റയില്‍ ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ കുടുംബം പുറത്തുവിട്ടു. അറസ്റ്റിലായ ഒന്നാം പ്രതി ദേവദാസ് യുവതിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളാണ് പുറത്തുവിട്ടത്. യുവതിയുടെ ശരീരത്തെക്കുറിച്ചുള്ള വര്‍ണനകളും ലൈംഗിക താല്‍പര്യവും വ്യക്തമാക്കുന്നതാണ് ചാറ്റുകള്‍.പലവട്ടം ദേവദാസ് അപമര്യാദയായി പെരുമാറിയതോടെ ജോലി രാജിവെക്കുമെന്ന് യുവതി അറിയിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ ക്ഷമാപണം നടത്തി സന്ദേശങ്ങളയച്ചു. തന്റെ ഭാഗത്തുനിന്ന് ഇനി മോശമായ ഒരു പെരുമാറ്റവുമുണ്ടാവില്ലെന്നും ബിസിനസ് സംബന്ധമായ ബന്ധങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും വിശ്വസിപ്പിച്ചു. കടമായി നല്‍കിയ പണം തിരിച്ചയക്കരുതെന്നും ‘നീ ഈ സ്ഥാപനത്തിലെ മാലാഖ’ ആണെന്നും വാട്‌സാപ്പ് സന്ദേശത്തിലുണ്ട്. മോശമായ പെരുമാറ്റവും സന്ദേശങ്ങളും ഉണ്ടാകരുതെന്ന് യുവതി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും സന്ദേശങ്ങളില്‍ വ്യക്തമാണ്. മോശമായ പെരുമാറ്റത്തിനു പലവട്ടം മാപ്പ് പറഞ്ഞ ദേവദാസ്, യുവതി പിുക്കു പറ്റി ആശുപത്രിയിലായശേഷം ഭീഷണി സന്ദേശമയച്ചു. ‘നിനക്കുള്ള ആദ്യ ഡോസാണിത്’ എന്നായിരുന്നു ഭീഷണി.ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മാമ്പറ്റയിലെ ഹോട്ടലുടമ ദേവദാസ് (68) ഫെബ്രുവരി 5ന് കുന്നംകുളത്ത്…

Read More

പാലക്കാട്: വടക്കഞ്ചേരിക്കു സമീപം കണ്ണമ്പ്ര പൂത്തറയില്‍ സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി 8 പേര്‍ക്ക് പരിക്കേറ്റു.ഒരു വീടിന്റെ നിര്‍മാണപ്രവൃത്തി കഴിഞ്ഞു മടങ്ങുകയായിരുന്ന സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മഞ്ഞപ്രയിലെ ജോലിക്കു ശേഷം പുളിങ്കൂട്ടം റോഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു സ്ത്രീകള്‍.കാറോടിച്ചയാളെയും അപകടമുണ്ടാക്കിയ കാറും വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

Read More