- ഒരടി പോലും പിന്നോട്ടില്ല, മോദിയും അമിത്ഷായും നിർദേശിച്ചത് പ്രകാരം കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്തു, രാഹുൽ ഗാന്ധി
- അഹമ്മദ് ഖൈരി സുന്നി എൻഡോവ്സ്മെൻ്റ്സ് ഡയറക്ടർ ജനറൽ
- അലി അഹമ്മദ് അൽ ദറാസി ബഹ്റൈൻ മനുഷ്യാവകാശ ഇൻസ്റ്റിറ്റ്യൂഷൻ പ്രസിഡൻ്റ്
- ശ്രദ്ധയ്ക്ക്, ജലനിരപ്പ് ഉയരുന്നു, ഒൻപത് ഡാമുകളിൽ റെഡ് അലർട്ട്, പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം
- ‘അവന് സ്വാഭാവികമായും ടീമിലെത്തേണ്ടതാണ്’, ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലെ ഓപ്പണറെക്കുറിച്ച് അശ്വിന്
- വോട്ടര്‍ പട്ടിക വിവാദം; പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്, ‘കമ്മീഷന് പക്ഷമില്ല, വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണ്’
- ഇന്ത്യൻ ക്ലബ് സമ്മർ ക്യാമ്പ് വേദിയിൽ പ്രകാശം പരത്തി പിഞ്ചു താരങ്ങൾ
- വോട്ടര്‍ പട്ടിക വിവാദം; പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്, ‘കമ്മീഷന് പക്ഷമില്ല’
Author: news editor
മനാമ: സെപ്റ്റംബര്‍ 25, 26 തിയതികളില്‍ നടക്കുന്ന ബഹ്റൈന്‍ കൊളോറെക്റ്റല്‍ സര്‍ജറി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ സംഘാടക, ശാസ്ത്ര സമിതികള്‍ പൂര്‍ത്തിയാക്കി. ഗവണ്മെന്റ് ഹോസ്പിറ്റല്‍സ് അഡ്മിനിസ്ട്രേഷന് ‘എഡ്യൂക്കേഷന്‍ പ്ലസുമായി’ സഹകരിച്ച്ാണ് പരിപാടി സംഘടിപ്പിക്കുന്നത്.ബഹ്റൈനിലെ മെഡിക്കല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനുമാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ഗവണ്മെന്റ് ആശുപത്രി വകുപ്പിലെ ജനറല്‍ ആന്റ് കൊളോറെക്റ്റല്‍ സര്‍ജറിയിലെ കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണും കണ്‍സള്‍ട്ടന്റുമായ ഡോ. ഇസ്രാ സാമി പറഞ്ഞു.കൊളോറെക്ടല്‍ സര്‍ജറിയിലെ സമീപകാല പുരോഗതികള്‍, മിനിമലി ഇന്‍വേസീവ് ടെക്നിക്കുകള്‍, കൊളോറെക്ടല്‍ കാന്‍സറുകള്‍ക്കുള്ള ചികിത്സകള്‍, കോശജ്വലന- മലവിസര്‍ജ്ജന രോഗങ്ങളുടെ നിയന്ത്രണം, രോഗികളുടെ ജീവിതനിലവാരം നിലനിര്‍ത്തുന്നതില്‍ കൃത്യതയുള്ള ശസ്ത്രക്രിയയുടെ പങ്ക് എന്നിവ ഈ പരിപാടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് അവര്‍ അറിയിച്ചു.ബഹ്റൈനില്‍നിന്നും വിദേശത്തുനിന്നുമുള്ള പ്രമുഖ പ്രഭാഷകരുടെ പങ്കാളിത്തത്തോടെ തിരഞ്ഞെടുത്ത ഗവേഷണ പ്രബന്ധങ്ങളും അവതരണങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും സമ്മളനത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യും.
അനധികൃത ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്കി; ബഹ്റൈനില്‍ 10 പേര്‍ക്ക് തടവുശിക്ഷ
മനാമ: ബഹ്റൈനില്‍ അനധികൃതമായി കഴിയുന്ന ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കുകയും അവരെ സഹായിക്കുകയും ചെയ്ത കുറ്റത്തിന് 10 പേര്‍ക്ക് മൈനര്‍ ക്രിമിനല്‍ കോടതി രണ്ടു മുതല്‍ മൂന്നു വരെ മാസം തടവും പിഴയും വിധിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ ഇവരില്‍ വിദേശികളായ എട്ടുപേരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.ജനറല്‍ ഡയരക്ടറേറ്റ് ഓഫ് നാഷനാലിറ്റി- പാസ്പോര്‍ട്ട്- റസിഡന്‍സ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഒരു ബഹ്റൈനി പുരുഷനും ഭാര്യയും ഒരു കെട്ടിടത്തില്‍ വിദേശികളായ അഞ്ച് അനധികൃത ഗാര്‍ഹികത്തൊഴിലാളികളെ താമസിപ്പിച്ചതായി കണ്ടെത്തിയത്. തൊഴിലാളികളെ ഇവര്‍ പല വീടുകളിലും ജോലിക്കയയ്ക്കുകയും ചെയ്തിരുന്നു.പരിശോധനയെത്തുടര്‍ന്ന് ബഹ്റൈനി ദമ്പതികളെ അറസ്റ്റ് ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സഹായികളും വിദേശികളുമായ എട്ടു പേരെ കൂടി പിടികൂടിയത്.
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ ഏഷ്യക്കാരന് ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.ഒരു ആഫ്രിക്കന്‍ രാജ്യത്തുനിന്ന് വിമാനം വഴി എത്തിയ പാര്‍സല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്കാന്‍ ചെയ്തു പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങള്‍ക്കുള്ളില്‍ മയക്കുരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആന്റി നാര്‍ക്കോട്ടിക് ഡയരക്ടറേറ്റില്‍ വിവരമറിയിച്ചു. അവിടെനിന്ന് എത്തിയ ഉദ്യോഗസ്ഥര്‍ പാര്‍സല്‍ കൈപ്പറ്റാനെത്തിയയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാള്‍ മയക്കുരുന്ന് കച്ചവടക്കാരനാണെന്ന് കണ്ടെത്തി. ഇയാളുടെ താമസസ്ഥാലത്ത് നടത്തിയ പരിശോധനയിലും മയക്കുമരുന്ന് കണ്ടെത്തി.
സ്ത്രീയെ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ചു; ബഹ്റൈനില്‍ നാലു വിദേശികള്‍ക്ക് അഞ്ചു വര്‍ഷം തടവ്
മനാമ: ബഹ്റൈനില്‍ യുവതിയെ നിര്‍ബന്ധിച്ച് ലൈംഗികത്തൊഴില്‍ ചെയ്യിച്ച കേസില്‍ നാലു വിദേശി പുരുഷന്മാര്ക്ക് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം വീതം തടവും 2,000 ദിനാര്‍ പിഴയും ശിക്ഷ വിധിച്ചു.അതിജീവിതയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ചെലവ് ഇവര്‍ വഹിക്കണം. ശിക്ഷ പൂര്‍ത്തിയായാല്‍ ഇവരെ നാടുകടത്താനും ഉത്തരവിട്ട കോടതി ഇവര്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു.ഈ വര്‍ഷം തുടക്കത്തിലാണ് ഒന്നാം പ്രതി ഹെയര്‍ ഡ്രസ്സര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. ഇവിടെയെത്തിയപ്പോള്‍ പ്രതികള്‍ യുവതിയെ ഒരിടത്ത് താമസിപ്പിച്ച് പാസ്പോര്‍ട്ട് പിടിച്ചുവാങ്ങി. ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. യുവതി വിസമ്മതിച്ചപ്പോള്‍ അവരെ മര്‍ദിക്കുകയും ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.പിന്നീട് മറ്റൊരു ഫ്ളാറ്റില്‍ താമസിപ്പിച്ച് യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴില്‍ ചെയ്യിച്ചു. അവിടെനിന്ന് രക്ഷപ്പെട്ടാണ് അവര്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരാതി ശരിയാണെന്ന് തെളിഞ്ഞു.
വലപ്പാട്: മുന്‍ ആയുര്‍വേദ ഡയറക്ടറും ആയുര്‍വേദ ചികിത്സാ രംഗത്തെ പ്രമുഖനുമായ തൃശൂര്‍ വലപ്പാട് ചന്തപ്പടിയില്‍ താമസിക്കുന്ന പൊക്കഞ്ചേരിഡോ. പി.ആര്. പ്രേംലാല്‍ (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.പരേതനായ പൊക്കഞ്ചേരി രാമകൃഷ്ണന് വൈദ്യരുടെ മകനാണ്. തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ പൂര്‍ത്തിയാക്കി. തൃശൂര്‍ ജില്ലയുടെ തീരദേശമേഖലയില്‍ ആയുര്‍വേദ ചികിത്സകനായും വിഷവൈദ്യനായും സേവനം ചെയ്തു. രോഗികളോടുള്ള സമീപനം അദ്ദേഹത്തിന് ജനഹൃദയങ്ങളില്‍ മികച്ച സ്ഥാനം നല്കി.തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ), ജോയിന്റ് ഡയറക്ടര്‍,ആയുര്‍വേദ ഡയറക്ടര്‍ എന്നീ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചു. അദ്ദേഹം ആയുര്‍വേദ ഡയറക്ടറായ കാലഘട്ടത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറിലധികം പുതിയ ആയുര്‍വേദ ആശുപത്രികള്‍ സ്ഥാപിച്ചത്. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് 2001ല്‍ വിരമിച്ചശേഷം പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പലായി മൂന്നു വര്‍ഷം സേവനമനുഷ്ഠിച്ചു.ഭാര്യ: വാസന്തി. മക്കള്‍: ദേവന്, ഡോ. ദേവി. മരുമകന്: ഡോ. രവീഷ്.
മനാമ: അമേരിക്കയുടെ മദ്ധ്യസ്ഥതയില്‍ അസര്‍ബൈജാനും അര്‍മേനിയയും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവെച്ചതിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കും കോക്കസസ് മേഖലയിലെ എല്ലാ ജനങ്ങള്‍ക്കും അഭിവൃദ്ധി, സുസ്ഥിര സമാധാനം, പരസ്പര നേട്ടം എന്നിവ കൈവരിക്കാനും ഈ കരാര്‍ സഹായകമാകുമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും കരാര്‍ സഹായകമാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
മനാമ: ഗാസ മുനമ്പില്‍ പൂര്‍ണ്ണ സൈനിക നിയന്ത്രണമേര്‍പ്പെടുത്താനുള്ള ഇസ്രായേലിന്റെ നീക്കത്തെ അറബ്-ഇസ്ലാമിക് രാജ്യങ്ങള്‍ അപലപിച്ചു.ഗാസ മുനമ്പിലെ സംഭവവികാസങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന 23 അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ സംയുക്ത അസാധാരണ ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതിയാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്. ഗാസ മുനമ്പില്‍ പൂര്‍ണ്ണ സൈനിക നിയന്ത്രണമേര്‍പ്പെടുത്താനുള്ള ഇസ്രായേലിന്റെ നീക്കത്തെ ശക്തമായി അപലപിക്കുന്നതായി പ്രസ്താവനയില്‍ പറഞ്ഞു.ബഹ്റൈന്‍, ഈജിപ്ത്, ഇന്തോനേഷ്യ, ജോര്‍ദാന്‍, നൈജീരിയ, പലസ്തീന്, ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി, ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ്, ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ- ഓപ്പറേഷന്, ബംഗ്ലാദേശ്, ചാഡ്, ജിബൂട്ടി, ഗാംബിയ, കുവൈത്ത്, ലിബിയ, മലേഷ്യ, മൗറിറ്റാനിയ, ഒമാന്‍, പാകിസ്ഥാന്, സൊമാലിയ, സുഡാന്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യെമന്‍ എന്നിവയുടെ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.ഇസ്രാഈലിന്റെ പ്രഖ്യാപനം അപകടകരവും അസ്വീകാര്യവും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനവുമാണ്. ഇസ്രായേലിന്റെ ഈ പ്രഖ്യാപിത നടപടി കൊലപാതകം, ജനതയെ പട്ടിണിക്കിടല്‍, പലസ്തീന് ഭൂമി പിടിച്ചെടുക്കല്‍, നിര്‍ബന്ധിത കുടിയിറക്കല്‍ ശ്രമങ്ങള്‍ തുടങ്ങിയ മനുഷ്യരാശിക്കെതിരായ…
മനാമ: ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ അഴിച്ചുപണി. പ്രോസിക്യൂഷന് ഓഫീസുകളില്‍ പുതിയ തലവന്മാരെയും അവരുടെ ഡെപ്യൂട്ടികളെയും നിയമിച്ചുകൊണ്ടും ചില അംഗങ്ങളെ സ്ഥലംമാറ്റിക്കൊണ്ടും അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫദ്ല് അല്‍ ബുഐനൈന്‍ ഉത്തരവ് പുറപ്പെടുവിച്ചു.മേജര്‍ പ്രോസിക്യൂഷന് അംഗമായി പ്രോസിക്യൂഷന് മേധാവി ഇബ്രാഹിം ഇസ അല്‍ ബിന്‍ ജാസിമിനെ നിയമിച്ചു. ജുഡീഷ്യല്‍ ഇന്സ്പെക്ഷന് അംഗമായി അബ്ദുല്ല സലാഹ് അല്‍ തവാദിയെ നിയമിച്ചു. പ്രോസിക്യൂഷന് മേധാവി നൂര്‍ അബ്ദുല്ല ഷെഹാബിനെ അപ്പീല്‍ പ്രോസിക്യൂഷന് അംഗമായി നയമിച്ചു. നാസര്‍ ഇബ്രാഹിം അല്‍ ഷൈബിനെ കാപ്പിറ്റല്‍ പ്രോസിക്യൂഷന് മേധാവിയായി നിയമിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ യൂസിഫ് അലി അല്‍ മാല്‍ക്കിയെ കാപ്പിറ്റല്‍ പ്രോസിക്യൂഷന് ഡെപ്യൂട്ടി മേധാവിയായി നിയമിച്ചു. ഖാലിദ് അഹമ്മദ് അല്‍ തമീമിയെ മുഹറഖ് പ്രോസിക്യൂഷന് മേധാവിയായി നിയമിച്ചു.മറിയം ഇസ അല്‍ ഖൈസിനെ സതേണ്‍ പ്രോസിക്യൂഷന് ഡെപ്യൂട്ടി മേധാവിയായി നിയമിച്ചു. നൂറ ജമാല്‍ അല്‍ മാലയെ കുടുംബ, കുട്ടികളുടെ പ്രോസിക്യൂഷന് മേധാവിയായി നിയമിച്ചു. സഹ്റ ഹുസൈന് മുറാദിനെ സൈബര്‍…
മനാമ: ബുദയ്യ ബീച്ചില്‍ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റുമായി സഹകരിച്ച് ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്‍ക്കരണ പരിപാടി നടത്തി.ബീച്ച് സന്ദര്‍ശകര്‍ക്ക് കോസ്റ്റ് ഗാര്‍ഡ് സുരക്ഷാ വിവരങ്ങള്‍ നല്കി. സൗജന്യ ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്തു. സുരക്ഷിതമായ നീന്തലും ബോട്ടിംഗും പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. സമുദ്രവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്ന് കുടുംബങ്ങളടക്കമുള്ള സന്ദര്‍ശകര്‍ക്ക് പറഞ്ഞുകൊടുത്തു.കുട്ടികള്‍ കടലിലിറങ്ങിക്കളിക്കുമ്പോള് അവരെ സൂക്ഷ്മമായിനിരീക്ഷിക്കാന് മാതാപിതാക്കളെ ഓര്‍മിപ്പിച്ചു. ബീച്ച് സന്ദര്‍ശകര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിക്കണമെന്നും കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കണമെന്നും ശക്തമായ തിരകളോ കാറ്റോ ഉള്ള സമയങ്ങളില്‍ നീന്തല്‍ ഒഴിവാക്കണമെന്നും അവരോട് പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗം, വാഹനാപകട മരണം; ബഹ്റൈന്‍ സ്വദേശിയുടെ അപ്പീലുകളില്‍ കോടതി 14ന് വിധി പറയും
മനാമ: മയക്കുമരുന്ന് ഉപയോഗിച്ച കേസിലും അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ആറു പേര് മരിക്കാനിടയായ കേസിലും തടവുശിക്ഷ വിധിക്കപ്പെട്ട ബഹ്റൈന്‍ സ്വദേശിയുടെ അപ്പീലുകളില്‍ അപ്പീല്‍ കോടതി ഓഗസ്റ്റ് 14ന് വിധി പറയും.മയക്കുരുന്ന് ഉപയോഗിച്ച കേസില്‍ മൂന്നു വര്‍ഷം തടവും അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികളും അവരുടെ മകനും മൂന്നു ബന്ധുക്കളും മരിച്ച കേസില്‍ ആറു വര്‍ഷം തടവുമാണ് ഇയാള്‍ക്ക് വിധിച്ചത്.വിധി റദ്ദാക്കണമെന്നും തന്റെ കക്ഷിയെ കുറ്റവിമുക്തനാക്കണമെന്നും വാദം കേള്‍ക്കല്‍ വേളയില്‍ പ്രതിഭാഗം അഭിഭാഷകന് അഹമ്മദ് തൗഖ് ആവശ്യപ്പെട്ടു. പ്രാരംഭ വിധിക്ക് ശക്തമായ തെളിവിന്റെയും യുക്തിയുടെയും പിന്‍ബലമില്ലെന്നും അദ്ദേഹം വാദിച്ചു. പ്രതിയുടെ മൂത്ര സാമ്പിളില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടിലില്ല. ഇല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിച്ചതെന്നും അന്വേഷണ പ്രക്രിയയില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടായെന്നും അഭിഭാഷകന് വാദിച്ചു.കഞ്ചാവിന്റെ അംശമടങ്ങിയ ഒരു പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയതായി കേസ് ഫയലില്‍ പറയുന്നുണ്ടെങ്കിലും അത് പ്രതിയുടേതാണെന്ന് തെളിയിക്കാനായിട്ടില്ലെന്നും തൗഖ് വാദിച്ചു.