Author: news editor

മനാമ: ബഹ്റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ജേക്കബ്‌സ് മീഡിയ ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ കണക്ഷന്‍സ് ലക്ഷ്വറി ബഹ്റൈന്‍ പരിപാടിയുടെ മൂന്നാം പതിപ്പ് സമാപിച്ചു. യു.കെ, ജര്‍മ്മനി, ചൈന, ഫ്രാന്‍സ് എന്നിവിടങ്ങളിലെ പ്രമുഖ ആഡംബര ടൂറിസം, യാത്രാ കമ്പനികളില്‍ നിന്നുള്ള 30 പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.പരിപാടിയുടെ മൂന്നാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നത് ബഹ്റൈനിന്റെ ഒരു മുന്‍നിര ആഡംബര ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള ഉയര്‍ന്നുവരുന്ന സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ബഹ്‌റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ ബിന്‍ത് ജാഫര്‍ അല്‍ സൈറാഫി പറഞ്ഞു. വിപുലമായ അടിസ്ഥാന സൗകര്യങ്ങളുടെ പിന്തുണയോടെ അന്താരാഷ്ട്ര ട്രാവല്‍ ഏജന്റുമാരും ബഹ്റൈന്‍ ഹോട്ടലുകളും ടൂറിസം കമ്പനികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഈ പരിപാടി സഹായിക്കുമെന്നും അവര്‍ പറഞ്ഞു.പ്രത്യേക ആഗോള പരിപാടികള്‍ സംഘടിപ്പിച്ചും ആതിഥേയത്വം വഹിച്ചും ആഡംബര ടൂറിസം മേഖലയില്‍ അന്താരാഷ്ട്ര സാന്നിധ്യം സ്ഥാപിക്കാന്‍ ബഹ്റൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബി.ടി.ഇ.എയിലെ മാര്‍ക്കറ്റിംഗ് ആന്റ് പ്രമോഷന്‍ ഡയറക്ടര്‍ മറിയം ടൂറാനി എടുത്തുപറഞ്ഞു. രാജ്യത്തെ ഹോട്ടലുകളും റിസോര്‍ട്ടുകളും…

Read More

ഒസാക്ക: ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന എക്സ്പോ 2025ലെ ബഹ്റൈന്‍ പവലിയനില്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രമുഖ വീഡിയോ ഗെയിം ഡെവലപ്പറായ നാറ്റ്സുമേഅതാരി ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡുമായി (ഇ.ഡി.ബി) സഹകരിച്ച് മൊബൈല്‍ ഗെയിം വികസിപ്പിക്കുന്നു.നാറ്റ്സുമെഅതാരിയില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന മൂന്ന് ബഹ്റൈനി ഗെയിം ഡെവലപ്പര്‍മാരാണ് ഈ ഗെയിം വികസിപ്പിക്കുന്നത്. എക്‌സ്‌പോ 2025ലെ ബഹ്റൈന്‍ പവലിയനില്‍ ബഹ്റൈനില്‍ നിന്നുള്ള മൂന്ന് ട്രെയിനികള്‍ വികസിപ്പിച്ചെടുത്ത ‘ഷിപ്പ് ഓഫ് ടൈം’ പ്രദര്‍ശിപ്പിക്കുന്നത് തങ്ങളുടെ പരിശീലന പരിപാടിയുടെ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും ഇത് ബഹ്റൈനിലെ വീഡിയോ ഗെയിം വിപണിയുടെ ഭാവിയിലേക്ക് തിളക്കമാര്‍ന്ന വെളിച്ചം വീശുന്നുവെന്നും നാറ്റ്സുമെഅതാരിയുടെ സി.ഇ.ഒ. ഹിരോ കൊയ്ഡെ പറഞ്ഞു.ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് ആണ് കിംഗ്ഡം ഓഫ് ബഹ്റൈന്‍ പവലിയന്‍ സംഘടിപ്പിക്കുന്നത്. നാല് നിലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പവലിയന്‍ കടലിന്റെ മനോഹരമായ കാഴ്ച നല്‍കും. ബഹ്റൈന്റെ തനതായ സംസ്‌കാരം, ജീവിതശൈലി, ബിസിനസ്സ് ഓഫറുകള്‍ എന്നിവ പരിചയപ്പെടുത്തിക്കൊണ്ട് അതിഥികള്‍ക്ക് സമഗ്രമായ ഒരു അനുഭവവും സമ്മാനിക്കും.

Read More

കണ്ണൂര്‍: ബൈക്ക് യാത്രക്കിടയില്‍ സോളാര്‍ പാനല്‍ ദേഹത്തു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.കണ്ണപുരം കീഴറയിലെ പി.സി. ആദിത്യന്‍ (19) ആണ് മരിച്ചത്. മോറാഴ സ്റ്റംസ് കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഏപ്രില്‍ 23ന് ഉച്ചയ്ക്കു ശേഷം പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്കു വരുന്നതിനിടെ വെള്ളിക്കീലിനു സമീപം വള്ളുവന്‍കടവിലായിരുന്നു അപകടം.സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ച സോളാര്‍ പാനല്‍ ആദിത്യന്റെ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ആദ്യം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. കണ്ണപുരം പഞ്ചായത്ത് മുന്‍ അംഗവും ചെത്ത് തൊഴിലാളിയുമായ ഇ.പി. രാധാകൃഷ്ണന്റെയും പി.സി. ഷൈജയുടെയും മകനാണ്. സഹോദരന്‍: ആദിഷ്.

Read More

മനാമ: ബഹ്റൈന്റെ യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജി.ഡി.പി) മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.6% വര്‍ധനവ് കാണിക്കുന്ന 2024ലെ പ്രാഥമിക ദേശീയ അക്കൗണ്ട്സ് എസ്റ്റിമേറ്റുകള്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി പുറത്തിറക്കി.ആഗോള എണ്ണവിലയിലെ അസ്ഥിരതയും ഉല്‍പാദന വെട്ടിക്കുറവും കാരണം എണ്ണ മേഖലയില്‍ കുറവ് വന്നപ്പോള്‍ എണ്ണയിതര മേഖല 3.8% വളര്‍ച്ച രേഖപ്പെടുത്തി. സമഗ്രമായ സാമ്പത്തിക വികസനം കൈവരിക്കാന്‍ ബഹ്റൈന്‍ സര്‍ക്കാര്‍ സുപ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രതിഫലനമാണിത്.എണ്ണയിതര ജി.ഡി.പിയില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്നത് സാമ്പത്തിക, ഇന്‍ഷുറന്‍സ് മേഖലകളാണ്. മിക്ക സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഗുണകരമായ വളര്‍ച്ചാ നിരക്കുകള്‍ രേഖപ്പെടുത്തി.

Read More

മനാമ: മുഹറഖ് സ്‌പെഷ്യലൈസ്ഡ് ഹെല്‍ത്ത് കെയര്‍ സെന്റര്‍ ബഹ്‌റൈന്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ നിയോഗിച്ചതനുസരിച്ചാണിത്.ചടങ്ങില്‍ മരാമത്ത് മന്ത്രി ഇബ്രാഹിം ബിന്‍ ഹസ്സന്‍ അല്‍ ഹവാജ്, ആരോഗ്യമന്ത്രി ഡോ. ജലീല ബിന്‍ത് അല്‍ സയ്യിദ് ജവാദ് ഹസന്‍, സൗദി ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് (എസ്.എഫ്.ഡി) സി.ഇ.ഒ. സുല്‍ത്താന്‍ ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ മര്‍ഷാദ്, മുതിര്‍ന്ന മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.വികസന പദ്ധതികള്‍ക്കുള്ള എസ്.എഫ്.ഡിയുടെ തുടര്‍ച്ചയായ പിന്തുണയെ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല പ്രശംസിച്ചു. ബഹ്റൈന്‍-സൗദി ബന്ധങ്ങളുടെ ശക്തമായ പ്രതീകമാണ് ഈ കേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി ഉയര്‍ന്ന എഞ്ചിനീയറിംഗ് നിലവാരത്തിലേക്ക് എത്തിച്ചതിനും ബഹ്റൈന്റെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനും മരാമത്ത് മന്ത്രാലയത്തെയും അദ്ദേഹം പ്രശംസിച്ചു.ആധുനിക ആരോഗ്യ…

Read More

അള്‍ജിയേഴ്സ്: അള്‍ജീരിയയില്‍ നടന്ന അറബ് ഇന്റര്‍- പാര്‍ലമെന്ററി യൂണിയന്റെ (എ.ഐ.പി.യു) 38ാമത് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു.പലസ്തീന്‍ ജനതയെ പിന്തുണയ്ക്കാനും അവകാശ ലംഘനങ്ങള്‍ തുറന്നുകാട്ടാനും ആക്രമണം അവസാനിപ്പിക്കാനും നീതി ഉയര്‍ത്തിപ്പിടിക്കാനും അന്താരാഷ്ട്ര നടപടികള്‍ക്ക് പ്രേരിപ്പിക്കാനും അറബ് മേഖലയിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ബഹ്‌റൈന്‍ പ്രതിനിധി സംഘത്തിലെ സൈനബ് അബ്ദുല്‍അമീര്‍ എം.പി. യോഗത്തില്‍ പറഞ്ഞു. അധിനിവേശ പ്രദേശങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും കഷ്ടപ്പാടുകള്‍ അവര്‍ വിവരിക്കുകയും അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിലുള്ള ബഹ്റൈന്റെ പ്രതിബദ്ധത ശൂറ കൗണ്‍സില്‍ അംഗം ഫാത്തിമ അബ്ദുല്‍ജബ്ബാര്‍ അല്‍ കൂഹെജി പരാമര്‍ശിച്ചു. സുസ്ഥിര വികസനവും സാമൂഹിക സമത്വവും കൈവരിക്കുന്നതിന് അറബ് പാര്‍ലമെന്ററി സഹകരണം വര്‍ധിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Read More

മലപ്പുറം: നിരക്ഷരരായിരുന്ന സാധാരണക്കാര്‍ക്ക് അക്ഷരവെളിച്ചം പകരുന്നതിന് മുന്‍നിരയില്‍ നിന്ന സാമൂഹികപ്രവര്‍ത്തക കെ.വി. റാബിയ (59) അന്തരിച്ചു. ഒരു മാസത്തോളമായി കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പില്‍ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25നായിരുന്നു ജനനം. 2022ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. രോഗങ്ങളും ദുരിതങ്ങളും സൃഷ്ടിച്ച വെല്ലുവിളികള്‍ അതിജീവിച്ച് സമൂഹ നന്മയ്ക്കായി അര്‍പ്പിച്ചതായിരുന്നു റാബിയയുടെ ജീവിതം.ചന്തപ്പടി ജി.എല്‍.പി. സ്‌കൂള്‍, തിരൂരങ്ങാടി ഗവ. ഹൈസ്‌കൂള്‍, തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് എന്നിവടങ്ങളിലായിരുന്നു പഠനം. അപൂര്‍വവും വിസ്മയകരവുമായ ജീവിതകഥയാണ് റാബിയയുടേത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പോളിയോ ബാധിച്ച് അരയ്ക്കു താഴെ തളര്‍ന്നുപോയി. പി.എസ്.എം.ഒ. കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം പഠനം അവസാനിപ്പിച്ച് ശാരീരിക അവശതകള്‍ കാരണം വീട്ടില്‍ തന്നെ കഴിയുകയുമായിരുന്നു. അവിടെനിന്നാണ് സജീവമായി സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാന്‍ തുടങ്ങിയത്.കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരതാ യജ്ഞം തുടങ്ങുതിനു മുമ്പു തന്നെ റാബിയ നാട്ടിലെ അക്ഷരമറിയാത്ത സാധാരണക്കാരെ അക്ഷരം പഠിപ്പിച്ചുതുടങ്ങയിരുന്നു. സാക്ഷരതാ യജ്ഞം…

Read More

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രാത്രി യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുന്ന ആറംഗ സംഘത്തിലെ അഞ്ചുപേര്‍ കൂടി പിടിയിലായി.സംഘത്തിലെ മുഖ്യപ്രതി പയ്യാനക്കല്‍ ചക്കുംകടവ് സ്വദേശി മുഹമ്മദ് ഷംസീര്‍ (21) നേരത്തെ പിടിയിലായിരുന്നു. കോഴിക്കോട് ടൗണ്‍ പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേര്‍ന്നാണ് ബാക്കിയുള്ളവരെ പിടികൂടിയത്.കത്തികാണിച്ചു ഭീഷണിപ്പെടുത്തി ആളുകളുടെ പക്കല്‍നിന്ന് പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. ഏപ്രില്‍ 27, 28 തിയതികളില്‍ നടന്ന സംഭവങ്ങളാണ് കേസിനാസ്പദം. സി.സി.ടി.വി. ദൃശ്യങ്ങളാണ് മുഖ്യപ്രതിയെ പിടിക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ണായകമായത്.

Read More

മനാമ: ബാപ്കോ റിഫൈനിംഗ് സമുച്ചയത്തിലുണ്ടായ വാതക ചോര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ ഒരു സ്വതന്ത്ര അന്വേഷണ കണ്‍സള്‍ട്ടന്റിനെ ഔദ്യോഗികമായി നിയമിച്ചു. ബാപ്കോ റിഫൈനിംഗിന്റെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് നടപടി.വെള്ളിയാഴ്ച ബാപ്കോ റിഫൈനിംഗ് സമുച്ചയത്തില്‍ നടന്ന വാതക ചോര്‍ച്ചയില്‍ രണ്ടു പേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമുണ്ടായി.സ്വതന്ത്ര അന്വേഷണത്തെ പിന്തുണയ്ക്കാനും അന്വേഷണത്തിന്റെ സുഗമവും സുതാര്യവുമായ സൗകര്യം ഉറപ്പാക്കാനുമായി ഒരു ആന്തരിക അന്വേഷണ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രസക്തമായ എല്ലാ വിവരങ്ങളിലേക്കും മെറ്റീരിയലുകളിലേക്കും പൂര്‍ണ്ണമായ അന്വേഷണം സാധ്യമാക്കുക, ബന്ധപ്പെട്ട അധികാരികളുമായി അതിനെ ഏകോപിപ്പിക്കുക, ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും സമയബന്ധിതമായി ആശയവിനിമയം ഉറപ്പാക്കുക എന്നിവ സമിതിയുടെ ഉത്തരവാദിത്തമായിരിക്കും. ആഭ്യന്തര മന്ത്രാലയം, എണ്ണ-പരിസ്ഥിതി മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, ബാപ്കോ എനര്‍ജിസ്, ബാപ്കോ റിഫൈനിംഗ് എന്നിവയില്‍നിന്നുള്ള പ്രതിനിധികളും മറ്റു സുരക്ഷാ, മറ്റ് സാങ്കേതിക വിദഗ്ധരും ഇതിലുള്‍പ്പെടും.

Read More

മനാമ: ദേശീയ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിലും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ പിന്തുണയ്ക്കുന്നതിലും ബഹ്റൈനിലെ തൊഴിലാളികള്‍ നല്‍കുന്ന സംഭാവനകളെ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പ്രശംസിച്ചു.രാജ്യത്തെ തൊഴിലാളികളുടെ പ്രതിബദ്ധത, സര്‍ഗാത്മകത, പ്രൊഫഷണലിസം എന്നിവയെ അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസഫ് ബിന്‍ അബ്ദുല്‍ഹുസൈന്‍ ഖലഫിന് അയച്ച സന്ദേശത്തില്‍ രാജാവ് പ്രശംസിച്ചു. ബഹ്റൈന്റെ വളര്‍ച്ചയും സമൃദ്ധിയും രൂപപ്പെടുത്തുന്നതില്‍ എല്ലാ മേഖലകളിലും അവര്‍ സജീവ പങ്ക് വഹിക്കുന്നു.രാജ്യത്തിന്റെ വികസനത്തിനായി സമയവും പരിശ്രമവും സമര്‍പ്പിച്ച ഓരോ വ്യക്തിക്കും അദ്ദേഹം നന്ദി പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷണവും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങളെയും രാജ്യം പിന്തുണയ്ക്കും. സുസ്ഥിരവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കുന്നതില്‍ ദേശീയ തൊഴില്‍ സേനയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും രാജാവ് പറഞ്ഞു.

Read More