- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി
Author: news editor
മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 1,76,000 ദിനാര്‍ വില വരുന്ന 12 കിലോഗ്രാം മയക്കുമരുന്ന് കൈവശം വെച്ച 10 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ളവരും 21 മുതല്‍ 42 വരെ വയസ്സുള്ളവരുമാണ് പ്രതികള്‍. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
ബഹ്റൈനില്‍ ഏറ്റവുമധികം സ്വദേശികള്‍ക്ക് നിയമനം: ലുലു അടക്കം 10 സ്ഥാപനങ്ങളെ തൊഴില്‍ മന്ത്രാലയം അഭിനന്ദിച്ചു
മനാമ: ബഹ്റൈനില്‍ 2025ന്റെ മൂന്നാം പാദത്തില്‍ ഏറ്റവുമധികം ബഹ്റൈനി തൊഴിലാളികളെ നിയമിച്ച 10 സ്ഥാപനങ്ങളെ തൊഴില്‍ മന്ത്രാലയം അഭിനന്ദിച്ചു.ലുലു ബഹ്റൈന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, സില ഗള്‍ഫ്, മക്ഡൊണാള്‍ഡ്, ബാപ്കോ റിഫൈനിംഗ്, ഡേ ടുഡേ ഡിസ്കൗണ്ട് സെന്റര്‍, ക്വിക്ക് സീബ്ര സര്‍വീസസ്, ബഹ്റൈന്‍ എയര്‍പോര്‍ട്ട് സര്‍വീസസ്, സ്റ്റാര്‍ മാന്‍പവര്‍ സപ്ലൈ, ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്, ഹജീന്‍ ഫുഡ് ഡെലിവറി എന്നിവയെയാണ് അഭിനന്ദിച്ചത്.മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ കമ്പനികളെല്ലാം ചേര്‍ന്ന് ഈ കാലയളവില്‍ 1,453 ബഹ്റൈനികളെയാണ് നിയമിച്ചത്. ഇതില്‍ 244 ബഹ്റൈനികളെ നിയമിച്ച ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് ഒന്നാം സ്ഥാനത്ത്.
മനാമ: ദേശീയ വൃക്ഷവാരത്തോടനുബന്ധിച്ച് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഗവണ്മെന്റ് ഹോസ്പിറ്റല്‍സ് അഡ്മിനിസ്ട്രേഷന് വിഭാഗം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ വൃക്ഷത്തൈകള്‍ നട്ടു.2060ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ബഹ്റൈന്റെ കാഴ്ചപ്പാടിന്റെ ഭാഗമായി 2035ഓടെ 3.6 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ദേശീയ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗംകൂടിയാണിത്.
മദ്യവില്‍പ്പന തടയാനെത്തിയ പോലീസുകാരെ ആക്രമിച്ചു; രണ്ടു ബംഗ്ലാദേശികള്‍ക്കെതിരായ കേസില്‍ വിധി ഈ മാസാവസാനം
മനാമ: ബഹ്റൈനില്‍ അനധികൃത മദ്യവില്‍പ്പന നടത്തുകയും അത് തടയാനെത്തിയ പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസില്‍ ഹൈ ക്രിമിനല്‍ കോടതി ഈ മാസാവസാനം വിധി പറയും.രണ്ടു ബംഗ്ലാദേശികള്‍ പ്രതികളായ കേസില്‍ വിചാരണ അവസാന ഘട്ടത്തിലാണ്. അല്‍ നായിമില് താമസിക്കുന്ന 37കാരനും മനാമയില്‍ താമസിക്കുന്ന 43കാരനുമാണ് കേസിലെ പ്രതികള്‍.മെയ് 29നാണ് കേസിനാസ്പദമായ സംഭവം. എകര്‍ പ്രദേശത്ത് അനധികൃത മദ്യവില്‍പ്പന നടക്കുന്നതായി അജ്ഞാത ടെലിഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസുകാര്‍ അവിടെയെത്തിയത്. അവിടെ ഒരിടത്ത് 30ഓളം ആളുകള്‍ കൂടിനില്ക്കുന്നതും രണ്ടുപേര്‍ മദ്യവില്‍പ്പന നടത്തുന്നതും കണ്ടു. മദ്യവില്‍പ്പനക്കാരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പോലീസുകാരെ ആക്രമിക്കുകയായിരുന്നു.ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ക്ക് സാരമായ പരിക്കേറ്റു. തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മനാമ: ബഹ്റൈനില്‍ ബ്യൂട്ടി സലൂണ്‍, സ്പാ ഉടമസ്ഥരുടെ സംഘടനയ്ക്ക് സാമൂഹ്യ വികസന മന്ത്രാലയം ഔദ്യോഗികമായി അംഗീകാരം നല്കി.ഇതു സംബന്ധിച്ച സാമൂഹ്യ വികസന മന്ത്രി ഉസാമ അല്‍ അലവിയുടെ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. രാജ്യത്തെ ബ്യൂട്ടി സലൂണ്‍, സ്പാ ഉടമകളെ ഒരുമിപ്പിക്കലും ഈ മേഖലയുടെ ഉന്നമനവും ലക്ഷ്യംവെച്ചാണ് സംഘടന രൂപീകരിച്ചത്.
കെയ്റോ: ഷാം അല്‍ ഷെയ്ഖ് സമാധാന ഉച്ചകോടിയില്‍ ബഹ്റൈന്‍ സംഘത്തെ നയിച്ചുകൊണ്ട് പങ്കെടുക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഈജിപ്തിലെത്തി.ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ ക്ഷണമനുസരിച്ചാണ് രാജാവ് എത്തിയത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഉച്ചകോടി ചേരുന്നത്.
മനാമ: ബഹ്റൈനില്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് പിഴ ചുമത്തുന്നത് പരിഗണനയില്‍.ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ വന്ന നിര്‍ദ്ദേശമനുസരിച്ചാണ് സര്‍ക്കാര്‍ നിയമനിര്‍മ്മാണം പരിഗണിക്കുന്നത്. റോഡുകളില്‍ സുരക്ഷ മെച്ചപ്പെടുത്താനും അതിനായി കാല്നടയാത്രാ നിയമങ്ങള്‍ പരിഷ്കരിക്കാനും ലക്ഷ്യമിട്ടാണ് എം.പിമാര്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.നിയമം പ്രാബല്യത്തില്‍ വന്നാല്‍ വാഹനങ്ങളെ പരിഗണിക്കാതെ റോഡ് മുറിച്ചുകിടക്കുന്നവര്ക്ക് പിഴ ചുമത്തും. കാല്‍നടയാത്രക്കാര്‍ നിര്‍ദിഷ്ട ക്രോസിംഗുകള്‍ ഉപയോഗിക്കുകയും സിഗ്നലുകള്‍ പാലിക്കുകയും വേണം.അഹമ്മദ് അല്‍ സല്ലൂമിന്റെ നേതൃത്വത്തില്‍ 5 എം.പിമാരാണ് നിര്‍ദ്ദേശം പാര്‍ലമെന്റില്‍ വെച്ചത്.
മനാമ: ബഹ്റൈനിലെ കിംഗ്ഫിഷ് (കനാദ്) പിടിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഒക്ടോബര്‍ 15 മുതല്‍ പിന്വലിക്കുതായി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) അറിയിച്ചു.നിരോധന കാലയളവ് അവസാനിക്കുന്നതിനാല്‍ ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും മത്സ്യം പ്രദര്‍ശിപ്പിക്കുന്നതിനും വ്യാപാരം ചെയ്യുന്നതിനുമുള്ള നിരോധനവും പിന്‍വലിച്ചു.ആഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 വരെ നീണ്ടുനിന്ന പ്രജനനകാലത്ത് കിംഗ്ഫിഷിനെ പിടിക്കുന്നതിനുള്ള നിരോധനം മത്സ്യബന്ധന രീതികള്‍ നിയന്ത്രിക്കുന്നതിലൂടെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനും അതുവഴി സമുദ്ര പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താനും ലക്ഷ്യമിട്ടുള്ളതായിരുന്നെന്ന് എസ്.സി.ഇ. സ്ഥിരീകരിച്ചു.നിരോധന കാലയളവിലുടനീളം മത്സ്യത്തൊഴിലാളികള്‍ പ്രകടിപ്പിച്ച സഹകരണത്തെയും ദേശീയ ഉത്തരവാദിത്തബോധത്തെയും എസ്.സി.ഇ. പ്രശംസിച്ചു.
മനാമ: രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ഒക്ടോബര്‍ 22 മുതല്‍ 30 വരെ നടക്കുന്ന ഏഷ്യന്‍ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ബഹ്റൈന്‍ ഒരുക്കം തുടരുന്നു.മദ്ധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ കണ്വെന്ഷന്, എക്സിബിഷന് കേന്ദ്രങ്ങളിലൊന്നായ എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍ (ഇ.ഡബ്ല്യു.ബി) രാജ്യത്തുടനീളമുള്ള മറ്റ് പ്രധാന സ്ഥലങ്ങള്‍ക്കൊപ്പം ഈ പരിപാടിയുടെ വേദിയായി തിരഞ്ഞെടുക്കപ്പെട്ടു.ഗെയിംസിന്റെ ചരിത്രത്തിലെ ആദ്യത്തേതായ ഉദ്ഘാടന ചടങ്ങ് ഇ.ഡബ്ല്യു.ബി. ഇന്‍ഡോറില്‍ നടത്തും. കൂടാതെ ഏഷ്യയിലുടനീളമുള്ള 45 രാജ്യങ്ങളില്‍നിന്നുള്ള 5,000ത്തിലധികം അത്ലറ്റുകളെ സ്വാഗതം ചെയ്യുന്ന 13 ഷെഡ്യൂളുകള്‍ ചെയ്ത കായിക മത്സരങ്ങള്‍ നടത്തും. ബോക്സിംഗ്, ടെക്ബോള്‍, ടെന്നീസ് ടേബിള്‍, എം.എം.എ, ജിയു-ജിറ്റ്സു, തായ്ക്വോണ്ടോ, ജൂഡോ, ഭാരോദ്വഹനം, ഗുസ്തി, ഇ-സ്പോര്‍ട്സ്, മുവായ്, കുറാഷ്, പെന്‍കാക് സിലാത്ത് എന്നിവയാണ് പ്രധാന മത്സരങ്ങള്‍.ആറ് പ്രദര്‍ശന ഹാളുകള്‍ (ഹാളുകള്‍ 1, 2, 3, 7, 9, 10), ഗ്രാന്‍ഡ് ഹാള്‍, പ്രീ-ഫംഗ്ഷന് ഏരിയ എന്നിവയിലായി വ്യാപിച്ചുകിടക്കുന്ന ഈ പരിപാടികള്‍ 62,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള…
മനാമ: ബഹ്റൈനില്‍ മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയത്തിനു കീഴിലെ സോഷ്യല്‍ കമ്മിറ്റി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് സീസണല്‍ ഫ്ളൂ വാക്സിനേഷന് കാമ്പയിന് സംഘടിപ്പിച്ചു.പൊതുജനാരോഗ്യവും സുരക്ഷയും പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണിതെന്ന് സോഷ്യല്‍ കമ്മിറ്റി ചെയര്മാന് അറിയിച്ചു. കാമ്പയിനുമായി സഹകരിച്ച ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.