- ലെബനനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബി.കെ.എസ്.എഫും ബി.എം.ബി.എഫും ചേര്‍ന്ന് നാട്ടിലേക്കയച്ചവര്ക്ക് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്കി
- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
- അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി അറബ് പൗരന് അറസ്റ്റില്‍
- തുര്‍ക്കിയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അനുശോചിച്ചു
- തടവുകാരന്റെ മരണം: പ്രതിയെ വിചാരണയ്ക്ക് വിട്ടു
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
Author: news editor
മനാമ: ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലുള്ള അല്‍ ദാന നാടക അവാര്‍ഡ് 2025ന്റെ രണ്ടാം പതിപ്പിനുള്ള ജൂറിയെ സംഘാടക സമിതി പ്രഖ്യാപിച്ചു.ബഹ്റൈന്‍ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഡോ. ബര്‍വീന്‍ ഹബീബ് അധ്യക്ഷയായ ജൂറിയില്‍ ഗള്‍ഫിലെ നാടക-മാധ്യമ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടുന്നു. അര്‍ത്ഥവത്തായതും ഉയര്‍ന്ന നിലവാരമുള്ളതുമായ സൃഷ്ടികളെ പ്രോത്സാഹിപ്പിച്ചും യഥാര്‍ത്ഥ പ്രതിഭകളെ അംഗീകരിച്ചും ഈ അവാര്‍ഡ് മേഖലയിലെ നാടകരംഗത്തെ മെച്ചപ്പെടുത്തുന്നുവെന്ന് ഡോ. ബര്‍വീന്‍ പറഞ്ഞു.ബഹ്റൈന്‍ സംവിധായകന് അഹമ്മദ് യാക്കൂബ് അല്‍ മുഖ്ല, എഴുത്തുകാരനും സംവിധായകനുമായ ശൈഖ് സുഹ അല്‍ ഖലീഫ, നടനും മാധ്യമ പ്രവര്‍ത്തകനുമായ ഇബ്രാഹിം അല്‍ ഇസ്താദ്, നിര്‍മ്മാതാവും സംവിധായകനുമായ ഉസാമ സെയ്ഫ്, ഒമാനി നടന് ഫാരിസ് അല്‍ ബലൂഷി എന്നിവരുള്‍പ്പെടെ ഗള്‍ഫിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഒരു കൂട്ടം പ്രഗത്ഭര്‍ ഈ വര്‍ഷത്തെ…
മനാമ: ബഹ്റൈനിലെ സാറില്‍ ദമ്പതിമാരുടെയും ഒരു കുഞ്ഞിന്റെയും മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ വാഹനമോടിച്ചയാള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലായിരുന്നെന്ന് പരിശോധനയില്‍ വ്യക്തമായി.കേസില്‍ വിചാരണ ജൂണ്‍ 23ന് ആരംഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. ലഹരിയില്‍ ഓടിച്ചുവന്ന വാഹനം നിയന്ത്രണം വിട്ട് എതിര് റോഡിലേക്കു മറിഞ്ഞ് ഒരു കുടുംബം സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. ദമ്പതിമാര്‍ തല്‍ക്ഷണം മരിച്ചു. മൂന്നു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതിലൊരു കുഞ്ഞ് പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു.ഈ അപകടം രാജ്യത്ത് വിവാദം സൃഷ്ടിച്ചിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച് ജീവഹാനിയുണ്ടാക്കുന്ന വിധത്തില്‍ അപകടം സൃഷ്ടിക്കുന്നതിനുള്ള ശിക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം സമൂഹത്തില്‍നിന്ന് വ്യാപകമായി ഉയരുകയുണ്ടായി.
മനാമ: ബഹ്റൈന്‍ ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്കിന്റെ (ഐ.എസ്.ഡി.ബി) ധനസഹായത്തോടെ ബഹ്റൈനിലെ ജസ്രയില്‍ പുതിയ പവര്‍ സ്റ്റേഷന് സ്ഥാപിക്കാനുള്ള കരാര്‍ സംബന്ധിച്ച നിയമത്തിന് 2025 (26) രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അംഗീകാരം നല്കി.നേരത്തെ ശൂറ കൗണ്‍സിലും പ്രതിനിധി സഭയും അംഗീകാരം നല്കിയ ഈ നിയമം 400 കിലോവാള്ട്ടില് പ്രവര്‍ത്തിക്കുന്ന പുതിയ പവര്‍ സ്റ്റേഷന് നിര്‍മാണത്തിന് പച്ചക്കൊടി കാണിക്കുന്നതാണ്. ഇതില്‍ ഒരു ചട്ടക്കൂട് കരാര്‍, ഒരു ഏജന്‍സി കരാര്‍, ബഹ്റൈന്‍ സര്‍ക്കാരും ഐ.എസ്.ഡി.ബിയും തമ്മിലുള്ള ഗാരന്റി കരാര്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ കരാറുകളില്‍ ആദ്യം ഒപ്പുവെച്ചത് 2024 സെപ്റ്റംബര്‍ 9നാണ്.കരാറുകള്‍ നടപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ബാധ്യസ്ഥരാണ്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് നിയമം പ്രാബല്യത്തില്‍ വരും.
മനാമ: ബഹ്റൈനില്‍ അളവുകളും തൂക്കങ്ങളും സംബന്ധിച്ച നിയമ ഭേദഗതി അംഗീകരിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (27) പുറപ്പെടുവിച്ചു. ശൂറ കൗണ്‍സിലിന്റെയും പ്രതിനിധി സഭയുടെയും അംഗീകാരത്തെത്തുടര്‍ന്നാണ് ഉത്തരവ്. 2016ലെ നിയമത്തിലെ (9) ചില വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്.പുതുക്കിയ നിര്‍വചനങ്ങള്‍ നിര്‍ബന്ധമാക്കല്‍, ദേശീയ മാനദണ്ഡങ്ങളും സാങ്കേതിക നിയന്ത്രണങ്ങളും പുറപ്പെടുവിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍, നാഷണല്‍ കമ്മിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്റ് മെട്രോളജിയുടെ രൂപീകരണവും പ്രവര്‍ത്തനവും, ഔദ്യോഗിക സ്പെസിഫിക്കേഷനുകളുടെ അനധികൃത ഉപയോഗത്തിനോ വില്‍പ്പനയ്ക്കോ ഉള്ള പിഴകള്‍ എന്നിവയെല്ലാം മെച്ചപ്പെടുത്തിക്കൊണ്ടാണ് നിയമ ഭേദഗതി. ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതല്‍ പ്രാബല്യത്തില്‍ വരും.
കോഴിക്കോട്: കണ്ണൂര്‍ അഴീക്കലില്‍നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചു തീപിടിച്ചു കൊച്ചി തീരത്തേക്ക് നീങ്ങുകയായിരുന്ന സിംഗപ്പൂര്‍ ചരക്കുകപ്പല്‍ ‘വാന്‍ ഹയി 503’ 58 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് വലിച്ചുനീക്കി.കാലാവസ്ഥ പ്രതികൂലമായിത്തന്നെ തുടരുന്ന സാഹചര്യത്തില്‍ മെല്ലെയാണ് വലിച്ചുനീക്കല്‍ നടക്കുന്നത്. അതിനിടെ കപ്പലിലെ ഇന്ധനശേഖരം എവിടെയെന്ന് രക്ഷാസംഘം കണ്ടെത്തി. കപ്പലില്‍ നിലവില്‍ ബന്ധിപ്പിച്ചിരിക്കുന്ന ഒരു വടത്തിനു പുറമെ മറ്റൊന്നു കൂടി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.കാര്‍ഗോ 3നും 5നുമിടയ്ക്ക് നാല് ഹെവി ഫ്യൂവല്‍ ടാങ്കുകളും കാര്‍ഗോ ആറിനും എഞ്ചിന് റൂമിനും സമീപം 2 മറൈന്‍ ഡീസല്‍ ഓയില്‍ ടാങ്കുകളുമാണ് സ്ഥിതിചെയ്യുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. കപ്പലിന്റെ ഡെക്കിനടിയില്‍ ഇപ്പോഴും തീയുണ്ട്. അതണയ്ക്കാനും കപ്പലിന്റെ മറ്റു ഭാഗങ്ങള്‍ തണുപ്പിക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നു. ഇപ്പോള്‍ കപ്പലിനെ ഓഫ്ഷോര്‍ വാരിയര്‍ എന്ന ടഗുമായി ഇരുമ്പുവടം ഉപയോഗിച്ചു ബന്ധിപ്പിച്ചാണ് വലിച്ചുനീക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററില്‍നിന്ന് കപ്പലിന്റെ ഡെക്കിലിറങ്ങുകയും ഇരുമ്പുവടം ബന്ധിപ്പിച്ച് വലിച്ചുനീക്കല്‍ നടത്തുകയും ചെയ്തിരുന്നു.ഇന്നലെ രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും കപ്പലിലിറങ്ങി…
മനാമ: ‘eGovBahrain’, ‘eKey’ തുടങ്ങിയ ഔദ്യോഗിക പദങ്ങളുപയോഗിച്ച് ബഹ്റൈനിലെ പൗരര്‍ക്കും താമസക്കാര്‍ക്കും ലഭിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതുമായ തട്ടിപ്പ് ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്മെന്റ് അതോറിറ്റിയുടെ (ഐ.ജി.എ) മുന്നറിയിപ്പ്.ഈ സന്ദേശങ്ങള്‍ അതോറിറ്റിയോ അതിന്റെ ഔദ്യോഗിക അക്കൗണ്ടുകളോ അയയ്ക്കുന്നതല്ല. പൊതുജനങ്ങള്‍ ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുത്. ലിങ്കുകള്‍ വഴി വ്യക്തിഗത വിവരങ്ങള്‍ നല്‍കരുത്. ദേശീയ പോര്‍ട്ടലായ bahrain.bh ഹാക്ക് ചെയ്യപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ ഐ.ജി.എ. നിഷേധിച്ചു. ഈ പ്രചാരണം പൂര്‍ണ്ണമായും തെറ്റാണ്.’eGovBahrain’ അല്ലെങ്കില്‍ ‘eKey’ എന്നീ പേരുകളില്‍ അയയ്ക്കുന്ന എല്ലാ ഔദ്യോഗിക സന്ദേശങ്ങളും ഇ-സര്‍വീസ് പ്രോത്സാഹിപ്പിക്കുക, സേവന പൂര്‍ത്തീകരണം സ്ഥിരീകരിക്കുക, eKey ഉപയോഗിച്ച് ലോഗിനുകള്‍ പ്രാമാണീകരിക്കുക തുടങ്ങിയ ഇ-ഗവണ്മെന്റ് സേവനങ്ങളുമായും ഇടപാടുകളുമായും കര്‍ശനമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സന്ദേശങ്ങള്‍ ഒരിക്കലും ലിങ്കുകള്‍ വഴി വ്യക്തിഗതമോ സാമ്പത്തികമോ ആയ വിശദാംശങ്ങള്‍ ആവശ്യപ്പെടാറില്ല.സംശയാസ്പദമായ സന്ദേശങ്ങള്‍ ലഭിക്കുന്ന പൗരരും താമസക്കാരും 80008001 എന്ന നമ്പറില്‍ സര്‍ക്കാര്‍ സേവന കോണ്ടാക്റ്റ് സെന്ററുമായി ബന്ധപ്പെടുകയോ MyGov ആപ്പ് വഴിയോ 922 എന്ന ഹോട്ട്ലൈന്‍ വഴിയോ…
മനാമ: ബഹ്റൈനില്‍ വേനല്‍ക്കാലത്ത് ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള മന്ത്രിതല ഉത്തരവ് പ്രാബല്യത്തില്‍ വന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെയാണ് നിരോധനം.ഈ ഉത്തരവ് പ്രകാരം നിശ്ചിത കാലയളവില്‍ തൊഴിലാളികളെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ ജോലി ചെയ്യിക്കുന്നത് നിരോധിച്ചിട്ടുണ്ട്. വേനല്‍ക്കാലത്ത് താപനിലയും ഈര്‍പ്പവും കൂടുതലായിരിക്കുമ്പോള്‍ തൊഴില്‍പരമായ രോഗങ്ങളില്‍നിന്നും പരിക്കുകളില്‍നിന്നും തൊഴിലാളികളുടെ സംരക്ഷണം വര്‍ധിപ്പിക്കാന്‍ അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഈ നിരോധനം നടപ്പിലാക്കുന്നത്.നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നു മാസം വരെ തടവും 500 ബഹ്റൈന്‍ ദിനാര്‍ മുതല്‍ 1,000 ദിനാര്‍ വരെ പിഴയും അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലുമൊരു ശിക്ഷയും ലഭിക്കും. ഏതെങ്കിലും നിയമലംഘനങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്കായി മന്ത്രാലയം ഹോട്ട്ലൈന്‍ (32265727) സജ്ജീകരിച്ചിട്ടുണ്ട്.
മനാമ: സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ താമസിക്കുന്നവരോ സന്ദര്‍ശിക്കുന്നവരോ ആയ ബഹ്റൈന്‍ പൗരര്‍ ജാഗ്രത പാലിക്കണമെന്നും സ്വയം സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.അടിയന്തര സാഹചര്യങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന +973 17227555 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് ആന്റ് ഫോളോ-അപ്പ് സെന്ററുമായി ബന്ധപ്പെടണം. ആവശ്യമെങ്കില്‍ ആശയവിനിമയം സുഗമമാക്കാന്‍ https://forms.office.com/r/4VjzJLL9sF ലിങ്ക് വഴി പൗരര്‍ അവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയിടുന്ന ബഹ്റൈന്‍ പൗരര്‍ യാത്രകള്‍ മാറ്റിവെക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
മനാമ: പ്രാദേശിക വിപണികള്‍ സ്ഥിരതയോടെ നിലനിര്‍ത്തുന്നതിനുള്ള നിരന്തരമായ നടപടികളുടെ ഭാഗമായി സാധനങ്ങളുടെ വിതരണവും വിലയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ബഹ്റൈന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.വില വര്‍ധിപ്പിക്കുകയോ അസാധാരണമായ സാഹചര്യങ്ങള്‍ മുതലെടുക്കുകയോ അവശ്യവസ്തുക്കള്‍ സംഭരിക്കാതിരിക്കുകയോ ചെയ്യരുതെന്ന് എല്ലാ വ്യാപാരികള്‍ക്കും വിതരണക്കാര്‍ക്കും മന്ത്രാലയം നിര്‍ദേശം നല്കി. എല്ലാവരും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുകയും വിപണി നിയന്ത്രണങ്ങള്‍ പാലിക്കുകയും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുകയും വിശ്വാസം വളര്‍ത്തുകയും ചെയ്യുന്ന ഒരു സുസ്ഥിരമായ ബിസിനസ് അന്തരീക്ഷം നിലനിര്‍ത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം.അന്യായമായ നടപടികളോ ഉപഭോക്താക്കളെ ദ്രോഹിക്കാനുള്ള ശ്രമങ്ങളോ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നുണ്ട്. ആരെങ്കിലും നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ മറ്റ് അധികാരികളുമായി ഏകോപിപ്പിച്ച് കര്‍ശന നടപടി സ്വീകരിക്കും. അന്യായമായ വിലക്കയറ്റം, അല്ലെങ്കില്‍ ക്ഷാമം പോലുള്ള ഏതെങ്കിലും ലംഘനങ്ങള്‍ ലഭ്യമായ ഔദ്യോഗിക മാര്‍ഗങ്ങള്‍ വഴി റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൗരരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.
സാന്‍ഡ്ഹേഴ്സ്റ്റ് പേസ് സ്റ്റിക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ടീമുകള്‍ക്ക് ഒന്നാം സ്ഥാനം
ലണ്ടന്‍: ബ്രിട്ടനിലെ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹേഴ്സ്റ്റ് സംഘടിപ്പിച്ച വാര്‍ഷിക ഇന്റര്‍-കമ്പനി പേസ് സ്റ്റിക്കിംഗ് മത്സരത്തില്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പേസ് സ്റ്റിക്ക് ഡിവിഷനില്‍നിന്നുള്ള രണ്ട് ടീമുകള്‍ ഒന്നും മൂന്നും സ്ഥാനങ്ങള്‍ നേടി.ലോകമെമ്പാടുമുള്ള 21 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. മികച്ച ടീം ലീഡര്‍ക്കുള്ള പുരസ്കാരവും കോര്‍പ്പറല്‍ സയ്യിദ് അബുല്‍ഹസ്സന്‍ ഷിറാസിക്ക് ലഭിച്ചു.ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ അചഞ്ചലമായ പിന്തുണയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് റോയല്‍ പോലീസ് അക്കാദമി കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഫവാസ് അല്‍ ഹസ്സന് പറഞ്ഞു.മത്സരത്തിലുടനീളം ടീം അംഗങ്ങളുടെ ഉയര്‍ന്ന മനോവീര്യം, ടീം വര്‍ക്ക്, പൂര്‍ണ്ണ സന്നദ്ധത എന്നിവ എടുത്തുകാണിച്ചുകൊണ്ട് ടീമുകള്‍ പ്രകടിപ്പിച്ച സമര്‍പ്പണത്തെയും അച്ചടക്കത്തെയും അദ്ദേഹം അഭിനന്ദിച്ചു.
