- ഡോണൾഡ് ട്രംപ് നരേന്ദ്ര മോദിയെ ഫോണിൽ സംസാരിച്ചു, ഹോർമുസും പശ്ചിമേഷ്യൻ സാഹചര്യവും ചർച്ചയായി
- ബഹ്റൈനില്‍ വായ്പാ തിരിച്ചടവുകള്‍ മൂന്നു മാസത്തേക്ക് ഒഴിവാക്കി
- ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം
- സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
- ‘ബൈ ബൈ പിണറായി’ ഫ്ളക്സ് തര്‍ക്കം: കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു; 7 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
- ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യണമെന്ന ആവശ്യം മുനിസിപ്പല്‍ കൗണ്‍സില്‍ തള്ളി
- സൗജന്യ സായാഹ്ന ഓണ്‍ലൈന്‍ റിവിഷന്‍ ക്ലാസുകളുമായി ‘ഇംകാന്‍’ പരിപാടി
- കോഴിക്കോട്ട് 16കാരിയെ കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി
Author: news editor
മനാമ: ബഹ്റൈനിലെ അല്‍ ദെയിറില് വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു.ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 182 മിസൈലുകളും 398 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയുടെ പ്രസിഡന്റ് നെച്ചിര്‍വാന്‍ ബര്‍സാനിയുടെയും കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മസൂദ് ബര്‍സാനിയുടെയും വസതികള്‍ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങളെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഇറാഖിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണിതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇറാഖിന്റെ സുരക്ഷ, സ്ഥിരത, ഐക്യം, പ്രദേശിക സമഗ്രത എന്നിവയ്ക്ക് ബഹ്റൈന്‍ ഉറച്ച പിന്തുണ നല്കുന്നു. ആവര്‍ത്തിച്ചുള്ള ഭീകരാക്രമണങ്ങള്‍ക്കെതിരെ കുര്‍ദിസ്ഥാന്‍ പ്രാദേശിക സര്‍ക്കാരിനും അവിടുത്തെ ജനങ്ങള്‍ക്കും പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 174 മിസൈലുകളും 385 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനിലെ ജനുസാനില്‍ കഴിഞ്ഞ ഞായറാഴ്ച ഒരു വീട്ടിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ ബഹ്റൈനി ബാലന് മരിച്ചു.10 വയസ്സുകാരനായ സയ്യിദ് അല്‍ മഹഫ്ദയാണ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലിരിക്കെ മരിച്ചത്. തീപിടിത്തമുണ്ടായപ്പോള്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘവും നാഷണല്‍ ആംബുലന്‍സ് സര്‍വീസും ചേര്‍ന്നാണ് ബാലനെ ആശുപത്രിയിലെത്തിച്ചത്.വിദഗ്ധ ചികിത്സ ലഭിച്ചെങ്കിലും ബാലന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ബാര്‍ബാറിലെ ശ്മശാനത്തില്‍ സംസ്കരിച്ചു.
മനാമ: ബഹ്റൈനില്‍ ചില ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് വ്യവസായ- വാണിജ്യ മന്ത്രാലയത്തിലെ പരിശോധനാ ഡയറക്ടറേറ്റ് നിരവധി ചില്ലറ വില്‍പ്പനശാലകളില്‍ പരിശോധന നടത്തി.വിലനിലവാരം പരിശോധിക്കാനും സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ഏതെങ്കിലും നിയമലംഘനങ്ങളോ അന്യായ വിലവര്‍ധനവോ കണ്ടെത്താനും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താനുമായിരുന്നു പരിശോധന.മനാമ, അല്‍ ഹിദ്ദ്, ദിയാര്‍ അല്‍ മുഹറഖ്, ഈസ്റ്റ് റിഫ, ഇസ ടൗണ്‍ എന്നീ പ്രദേശങ്ങളടക്കം ബഹ്റൈനിലുടനീളമുള്ള 102 ചില്ലറ വില്‍പ്പനശാലകളില്‍ പരിശോധന നടന്നു. ഒരു കടയില്‍ ഫ്ളാഷ്ലൈറ്റുകളുടെ വില അന്യായമായി വര്‍ധിപ്പിച്ചതായി കണ്ടെത്തി. കട അടച്ചുപൂട്ടുകയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.നിലവിലെ സാഹചര്യത്തില്‍ വിലക്കയറ്റവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഉപഭോക്താക്കളെ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ കോള്‍ സെന്റര്‍ വഴിയോ 80001700 എന്ന നമ്പര്‍ വഴിയോ ‘തവാസുല്‍’ സംവിധാനം വഴിയോ inspect@moic.gov എന്ന ഇ-മെയില്‍ വഴിയോ മന്ത്രാലയം നല്കുന്ന മറ്റേതെങ്കിലും ആശയവിനിമയ മാര്‍ഗങ്ങള്‍ വഴിയോ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.
മനാമ: ബഹ്റൈനില്‍ മുഹമ്മദ് അബ്ദുല്‍മുഹ്സിന്‍ മുഹമ്മദ് (32) എന്ന തടവുകാരന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സമൂമാധ്യമ പോസ്റ്റുകള്‍ വാസ്തവവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മരിച്ചയാളുടെ പരിക്കുകള്‍ കാണിക്കുന്നതിനായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ കൃത്യമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മനഃപൂര്‍വ്വം പ്രചരിപ്പിച്ചതുമാണ്.രാജ്യത്തിനെതിരായ ആക്രമണങ്ങള്‍ക്ക് സൗകര്യമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ നിര്‍ണായകമായ ദേശീയ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന് നല്‍കിയതിന് ചാരവൃത്തി ആരോപിച്ച് നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സി അബ്ദുല്മുഹ്സിനെ കസ്റ്റഡിയിലെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിയമപരമായി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പ്രകാരമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.പരിക്കുകളുടെ സാഹചര്യങ്ങളെയും മരണകാരണത്തെയും കുറിച്ച് പൂര്‍ണ്ണവും സ്വതന്ത്രവുമായ അന്വേഷണം നടത്താന്‍ ചുമതലപ്പെടുത്തിയ പബ്ലിക് പ്രോസിക്യൂഷന്റെ പ്രത്യേക അന്വേഷണ യൂണിറ്റിന് ഈ വിഷയം കൈമാറിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 154 മിസൈലുകളും 362 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ നാലാം ദിവസവും മഴയും ഇടിമിന്നലും ശക്തമായ കാറ്റും തുടര്‍ന്നു.താപനില ഏതാണ്ട് 21 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. വരും ദിവസങ്ങളില്‍ താപനില ഇനിയും കുറയുമെന്നും ശനിയാഴ്ചയും ഞായറാഴ്ചയും ഏതാണ്ട് 18 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് പരിമിതമായ സര്‍വീസുകള്‍ ആരംഭിച്ചു.നിലവിലെ സംഭവവികാസങ്ങള്‍ കാരണം ബഹ്റൈന്റെയും മേഖലയിലെ ചില രാജ്യങ്ങളുടെയും വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിരിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഇത് കൂടുതല്‍ സഹായകമാകും.ദമ്മാം വഴി സര്‍വീസ് നടത്തുന്ന ഗള്‍ഫ് എയറിന്റെ നിലവിലെ താല്‍ക്കാലിക ശൃംഖലയ്ക്ക് പുറമെയാണ് ഈ പ്രത്യേക വിമാന സര്‍വീസുകള്‍. ലണ്ടന്‍ ഹീത്രോ, ബാങ്കോക്ക്, മുംബൈ, ചെന്നൈ, മനില, കെയ്റോ, ഫ്രാങ്ക്ഫര്‍ട്ട്, പാരീസ്, കാസബ്ലാങ്ക, നെയ്റോബി എന്നിവ ഉള്‍പ്പെടുന്ന 10 സ്ഥലങ്ങളിലേക്കാണ് നിലവില്‍ സര്‍വീസ്.ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളില്‍നിന്ന് ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ യോഗ്യരായ യാത്രക്കാര്‍ക്കായി ഗള്‍ഫ് എയര്‍ താഴെ പറയുന്ന സര്‍വീസുകളാണ് നടത്തുന്നത്: മാര്‍ച്ച് 27: ധാക്ക- ദമ്മാം, ദമ്മാം- ധാക്കമാര്ച്ച് 27, 29: കൊച്ചി- ദമ്മാംമാര്ച്ച് 28: ന്യൂഡല്‍ഹി- ദമ്മാംമാര്ച്ച് 29: ദമ്മാം- തിരുവനന്തപുരംമാര്ച്ച് 30: തിരുവനന്തപുരം- ദമ്മാംഏപ്രില് 1: കൊച്ചി- ദമ്മാംഏപ്രില് 3:…
