Author: news editor

മനാമ: ഗള്‍ഫ് രാജ്യങ്ങള്‍ക്കും ജോര്‍ദാനുമെതിരായ ഇറാനിയന്‍ ആക്രമണങ്ങളെ ബഹ്‌റൈന്‍ മന്ത്രിസഭ ശക്തമായി അപലപിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെട അധ്യക്ഷതയില്‍ ഗുദൈബിയ കൊട്ടാരത്തില്‍ ചേര്‍ന്ന അസാധാരണ മന്ത്രിസഭാ യോഗം, ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817 പാലിക്കേണ്ടതുണ്ട്. അയല്‍ രാജ്യങ്ങള്‍ക്കെതിരായ പ്രകോപനവും ഭീഷണിയും ഉടനടി നിരുപാധികമായി അവസാനിപ്പിക്കണം.രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതില്‍ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്), നാഷണല്‍ ഗാര്‍ഡ്, ആഭ്യന്തര മന്ത്രാലയം, സൈന്യം, സുരക്ഷാ- സിവില്‍ അധികാരികള്‍ എന്നിവരുടെ പ്രയത്‌നങ്ങളെയും ഉയര്‍ന്ന തലത്തിലുള്ള സന്നദ്ധതയെയും കാര്യക്ഷമതയെയും മന്ത്രിസഭ അഭിനന്ദനിച്ചു.

Read More

മനാമ: ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു.വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നവരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം. ആവശ്യമായ സാഹചര്യത്തില്‍ അടിയന്തര സഹായത്തിനായി 999 നമ്പറില്‍ വിളിക്കാവുന്നതാണെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ നികുതി വെട്ടിപ്പ് കേസില്‍ വിദേശിയായ വ്യവസായിക്ക് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവും 2,47,599.551 ദിനാര്‍ പിഴയും വിധിച്ചു.കൂടാതെ വെട്ടിച്ച മൂല്യവര്‍ധിത നികുതി തുക തിരിച്ചടയ്ക്കാനും ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

Read More

മനാമ: ബഹ്‌റൈനിലെ അഅ്‌ലിയിലെ നടപ്പാതാ പദ്ധതിയുടെ പ്രവര്‍ത്തനം മുടങ്ങി.പദ്ധതിക്ക് ഔദ്യോഗിക അനുമതി ലഭിച്ചിരുന്നെങ്കിലും അത് നടപ്പാക്കുന്ന സ്ഥലം സംബന്ധിച്ച ചില സാങ്കേതിക കാരണങ്ങള്‍ മൂലമാണ് തടസ്സമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ ഇനി റിക്രൂട്ട്‌മെന്റ് സ്ഥാപന നടത്തിപ്പ് ബഹ്‌റൈന്‍ പൗരര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് ലേബര്‍ മാര്‍ക്കറ്റില്‍ റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ഉത്തരവ് പുറപ്പെടുവിച്ചു.എല്‍.എം.ആര്‍.എ. ബോര്‍ഡ് ചെയര്‍മാന്‍ യൂസഫ് ഖലഫാണ് ഇതു സംബന്ധിച്ച ഉത്തരവ് 2026 (1) പുറപ്പെടുവിച്ചത്. ഇതനുസരിച്ച് റിക്രൂട്ട്‌മെന്റ് സ്ഥാപന നടത്തിപ്പിന് ലൈസന്‍സ് ലഭിക്കുന്ന ബഹ്‌റൈനിയായ വ്യക്തി തന്നെ സ്ഥാപനം നടത്തണം. എല്‍.എം.ആര്‍.എയുടെ അനുമതിയോടെ അവിടെ ഒരു മാനേജരെ നിയമിക്കാവുന്നതാണ്. എന്നാല്‍ മാനേജര്‍ ബഹ്‌റൈനിയാണെങ്കില്‍ മുമ്പ് ലൈസന്‍സ് റദ്ദാക്കപ്പെട്ടയാളോ നിയമലംഘനത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടയാളോ ആയിരിക്കരുത്.ഈ ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 147 മിസൈലുകളും 282 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജെ.ഇ.ഇ. പ്രവേശന പരീക്ഷ എഴുതാന്‍ അവസരമൊരുക്കണമെന്ന് ബഹ്റൈന്‍ പ്രതിഭ രാജ്യത്തെ ഇന്ത്യന്‍ സ്ഥാനപതിയോട് ഇ മെയില്‍ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.ഗള്‍ഫ് മേഖലയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ കാരണം ജെ.ഇ.ഇ. പ്രവേശന പരീക്ഷ എഴുതാന്‍ ബഹ്റൈനിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രമില്ല എന്നത് നൂറുകണക്കിന് രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് ഉന്നത പഠനത്തിനായി ജെ.ഇ.ഇ. പരീക്ഷ എഴുതാന്‍ കാത്തിരുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇതോടെ ആശങ്കയിലായത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ വിമാന സര്‍വീസുകള്‍ പരിമിതമായതും ഉള്ള വിമാനങ്ങളിലെ ഉയര്‍ന്ന യാത്രാക്കൂലിയും നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.ഈ വിഷയത്തില്‍ അടിയന്തര ഇടപെടലും പരിഹാരവുമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി പ്രതിഭ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

Read More

ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ട്രാന്‍സിസ്റ്റ് ഫീസ് ഊടാക്കുന്നതായി റിപ്പോര്‍ട്ട്.ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാനാഗ്രഹിക്കുന്ന ചരക്കുകപ്പലുകളില്‍നിന്ന് 2 മില്യണ്‍ ഡോളര്‍ (ഏകദേശം 18.76 കോടി രൂപ) ട്രാന്‍സിസ്റ്റ് ഫീസ് ഇറാന്‍ ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാഡിന്‍ ബോറോജെര്‍ഡിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.ട്രാന്‍സിസ്റ്റ് ഫീസിനെ ന്യായീകരിച്ച അലാഡിന്‍ ബോറോജെര്‍ഡി, മേഖലയിലെ ഇറാന്റെ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമാണ് നടപടിയെന്ന് പറഞ്ഞു. ഇറാന്റെ നടപടി മേഖലയിലെ കപ്പല്‍ ഗതാഗതത്തിന് പുതിയ വെല്ലുവിളി സൃഷ്ടിച്ചേക്കും. ഇറാനിയന്‍ സ്ഥാപനങ്ങളുമായുള്ള നേരിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്ക് കാരണമാകുമെന്നതാണ് ഷിപ്പിംഗ് കമ്പനികള്‍ നേരിടുന്ന പ്രധാന പ്രശ്നം.ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇറാന് അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. 48 മണിക്കൂര്‍ സമയമാണ് ഹോര്‍മുസിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ട്രംപ് നല്‍കിയിരിക്കുന്ന സമയം. ഇതിനു പിന്നാലെ ആഗോള ഇന്ധന വിതരണത്തിന്റെ നിര്‍ണായക കേന്ദ്രമായ ഹോര്‍മുസ് കടലിടുക്ക് ശത്രുക്കള്‍ക്ക് മുന്നില്‍ മാത്രമാണ് അടച്ചിട്ടുള്ളതെന്ന്…

Read More

മനാമ: ഖത്തര്‍ സായുധ സേനയിലെയും ഖത്തര്‍-തുര്‍ക്കി സംയുക്ത സേനയിലെയും ഏഴ് ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ ഖത്തറിലെയും തുര്‍ക്കിയിലെയും സര്‍ക്കാരുകളെയും ജനങ്ങളെയും ബഹ്റൈന്‍ അനുശോചനവും സഹതാപവും അറിയിച്ചു.ഖത്തറിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലാണ് ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. ഈ സംഭവത്തില്‍ ഖത്തറിനും തുര്‍ക്കിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 145 മിസൈലുകളും 246 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More