- ഡോണൾഡ് ട്രംപ് നരേന്ദ്ര മോദിയെ ഫോണിൽ സംസാരിച്ചു, ഹോർമുസും പശ്ചിമേഷ്യൻ സാഹചര്യവും ചർച്ചയായി
- ബഹ്റൈനില്‍ വായ്പാ തിരിച്ചടവുകള്‍ മൂന്നു മാസത്തേക്ക് ഒഴിവാക്കി
- ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം
- സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
- ‘ബൈ ബൈ പിണറായി’ ഫ്ളക്സ് തര്‍ക്കം: കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു; 7 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
- ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യണമെന്ന ആവശ്യം മുനിസിപ്പല്‍ കൗണ്‍സില്‍ തള്ളി
- സൗജന്യ സായാഹ്ന ഓണ്‍ലൈന്‍ റിവിഷന്‍ ക്ലാസുകളുമായി ‘ഇംകാന്‍’ പരിപാടി
- കോഴിക്കോട്ട് 16കാരിയെ കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി
Author: news editor
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 154 മിസൈലുകളും 350 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനു നേരെയുണ്ടായ ഇറാനിയന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ വ്യക്തികളെ പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ബിന്‍ ഹസ്സന് അല്‍ നുഐമി ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസ്സനൊപ്പം സന്ദര്‍ശിച്ചു. അവരുടെ ആരോഗ്യസ്ഥിതിയും ചികിത്സയുടെ തുടര്‍നടപടികളും പരിശോധിച്ചു.പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ബഹറൈന്‍ പ്രതിരോധ സേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയുടെ ആശംസകള്‍ പ്രതിരോധ മന്ത്രി അവരെ അറിയിച്ചു.
മനാമ: കുവൈത്തില്‍ കൊലപാതകങ്ങള്‍ നടത്താനും അക്രമങ്ങളുണ്ടാക്കാനും ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ ഗൂഢാലോചനയെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഭീകര സംഘടനയായ ഹിസ്ബുള്ളയുമായി ബന്ധമുള്ള ഒരു ശൃംഖല കണ്ടെത്തുന്നതിലും കുവൈത്ത്, ഇറാന്, ലെബനാന് എന്നീ രാജ്യങ്ങളിലെ അതിന്റെ അംഗങ്ങളെ പിടികൂടുന്നതിലും കുവൈത്ത് സുരക്ഷാ- രഹസ്യാന്വേഷണ അധികാരികള്‍ കാണിച്ച ജാഗ്രതയെ ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പ്രശംസിച്ചു.കുവൈത്തിനോടുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ബാഹ്യ ഇടപെടലുകള്‍ക്കും എതിരെയും സ്വീകരിക്കുന്ന നടപടികള്‍ക്കുള്ള പിന്തുണയും മന്ത്രാലയം പ്രഖ്യാപിച്ചു.
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള താല്‍ക്കാലിക സര്‍വീസുകള്‍ ഏപ്രില്‍ വരെ നീട്ടി.ദമ്മാമില്‍നിന്ന് ലണ്ടന്‍ ഹീത്രോയിലേക്കുള്ള വിമാനങ്ങള്‍ ഏപ്രില്‍ 11 വരെ തുടരും. അതേസമയം ദമ്മാമില്‍നിന്ന് മുംബൈ, നെയ്റോബി, കെയ്റോ, ചെന്നൈ, ബാങ്കോക്ക്, കാസബ്ലാങ്ക, മനില എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഏപ്രില്‍ 30 വരെ തുടരും. നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബഹ്റൈന്റെയും മേഖലയിലെ ചില രാജ്യങ്ങളുടെയും വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിട്ട സാഹചര്യത്തിലാണ് ദമ്മാം വഴി 10 ഇടങ്ങളിലേക്കുള്ള താല്‍ക്കാലിക സര്‍വീസുകള്‍ ഗള്‍ഫ് എയര്‍ തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കുന്നത്.ബഹ്റൈനും കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ ഈ വിമാനങ്ങളില്‍ സ്ഥിരീകരിച്ച ബുക്കിംഗുകളുള്ള യാത്രക്കാര്‍ക്ക് ഗള്‍ഫ് എയര്‍ കര വഴിയുള്ള ഗതാഗതവും നല്‍കും. ഈ ഗതാഗതം ഉപയോഗിക്കുന്നവരും ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുമായവര്‍ക്ക് മാത്രമായി സൗദി അറേബ്യ ട്രാന്‍സിറ്റ് വിസ സഹായം ഗള്‍ഫ് എയര്‍ നല്കുന്നു.അന്തിമ ലക്ഷ്യസ്ഥാനം സൗദി അറേബ്യയായ യാത്രക്കാര്‍ക്ക് സ്വതന്ത്രമായി ക്രമീകരിച്ച സാധുവായ വിസ ഉണ്ടായിരിക്കണം.ഗള്‍ഫ് എയറിന്റെ…
മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ പെയ്തു.മഴമൂലം പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. വെള്ളം നീക്കം ചെയ്യാന്‍ ടാങ്കര്‍ ലോറികള്‍ ഏര്‍പ്പെടുത്തി.മഴയെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് സംഘങ്ങളും രംഗത്തിറങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മനാമ: ബഹ്റൈനില്‍ കൈക്കൂലി വാങ്ങിയ കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവും 2,800 ദിനാര്‍ പിഴയും വിധിച്ചു.കൂടാതെ ഇയാളെ പദവിയില്‍നിന്ന് നീക്കം ചെയ്യാന്‍ കോടതി ഉത്തരവിടുകയും ഇത്തരം പദവികള്‍ വഹിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇയാള്‍ക്ക് കൈക്കൂലി നല്കിയ കുറ്റത്തിന് മറ്റൊരു അറബ് രാജ്യത്തെ പൗരനായ ബിസിനസുകാരന് കോടതി ഒരു വര്‍ഷം തടവും 2,800 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.2023ലാണ് കേസിനാസ്പദമായ സംഭവം. തന്റെ ബിസിനസുമായി ബന്ധപ്പെട്ട ചില ഇടപാടുകള്‍ വേഗത്തിലാക്കാന്‍ ബിസിനസുകാരന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് 2,800 ദിനാര്‍ കൈക്കൂലി നല്‍കുകയായിരുന്നു. ഇതു സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
മനാമ: ബഹ്റൈനിലെ നിരവധി സര്‍ക്കാര്‍ ഇ- സേവനങ്ങള്‍ക്കും ഔദ്യോഗിക വെബ്സൈറ്റുകള്‍ക്കും താല്‍ക്കാലിക തടസ്സം നേരിടുന്നതായി ഇന്‍ഫര്‍മേഷന്‍ ആന്റ് ഈ ഗവണ്മെന്റ് അതോറിറ്റി (ഐ.ജി.എ) അറിയിച്ചു.തടസ്സങ്ങള്‍ പരിഹരിക്കാനും സേവനങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിക്കാനും പ്രത്യേക സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെയും സാധാരണ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ഐ.ജി.എ. അറിയിച്ചു.
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 153 മിസൈലുകളും 301 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ കേസില്‍ മൃഗസ്നേഹിയായ ഫിലിപ്പീനി യുവതിക്ക് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും വിധിച്ചു.ഒരു റെസ്റ്റോറന്റില്‍ പാചകക്കാരിയായിരുന്ന 39കാരി ആ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മയക്കുമരുന്ന് വില്‍പ്പനയിലേക്ക് തിരിഞ്ഞത്. രാവിലെ വളര്‍ത്തുനായയുമായി നടക്കാനിറങ്ങുന്ന ഇവര്‍ വഴിയില്‍ പലയിടങ്ങളില്‍ മയക്കുമരുന്ന് പാക്കറ്റുകള്‍ വെച്ച ശേഷം ആവശ്യക്കാരെ വിവരമറിയിക്കുന്ന രീതിയാണ് സ്വീകരിച്ചിരുന്നത് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഇവരില്‍നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് കണ്ടുകെട്ടാനും ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
മനാമ: ബഹ്റൈനിലുടനീളമുള്ള നാഷണല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ (എന്‍.ബി.ബി) ബ്രാഞ്ച് ശൃംഖല പ്രവര്‍ത്തനം പുനരാരംഭിക്കുന്നു.ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവള ബ്രാഞ്ച് ഒഴികെയുള്ളവയാണ് വീണ്ടും തുറക്കുന്നതെന്ന് എന്‍.ബി.ബി. അറിയിച്ചു. ബാങ്ക് ജീവനക്കാരുടെയും ഇടപാടുകാരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ടായിരിക്കും ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുക. സമഗ്രമായ വിലയിരുത്തലിനു ശേഷമാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്.എല്ലായിടങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സാധാരണ പ്രവൃത്തിസമയത്തു തന്നെയായിരിക്കും ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുക.
