- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
’99 ശതമാനം സാധനങ്ങളും 5 ശതമാനം സ്ലാബില്‍ വരും, ഇനി വിലക്കുറവിന്റെ കാലം’; ജിഎസ്ടി പരിഷ്കരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്നുകൊണ്ട് തുടങ്ങിയ മോദി ജിഎസ്ടി സേവിംഗ്സ് ഉത്സവത്തിന് നാളെ മുതൽ തുടക്കമാവും എന്ന് വ്യക്തമാക്കി. സാധാരണക്കാർക്ക് വലിയ ആശ്വാസമാകും ഈ മാറ്റം എന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ പരിഷ്ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും, ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ നിറവേറ്റപ്പെടും. നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൂടാതെ, പല തരം നികുതികൾ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നെന്നും ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സർക്കാർ ഇത്തരമൊരു തീരുമാനമടുത്തത്. ഒരു രാജ്യം, ഒരു നികുതിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഈ പരിഷ്ക്കാരത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകളെ അഭിസംബോധന ചെയ്യുന്നു. എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച നടത്തിയാണ് ഈ തീരുമാനമെടുത്തത്. നാളെ മുതൽ 5 %, 18 % നികുതി സ്ലാബുകൾ മാത്രമാണ് ഉണ്ടാവുക. 99%…
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 126- മത് ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ എ.കെ. സി. സി യുടെ വായന താൽപര്യരും എഴുത്തുമോഹികളുടെയും കൂട്ടായ്മയായ അക്ഷരക്കൂട്ടിന്റെ നേതൃത്വത്തിൽ ചങ്ങമ്പുഴയുടെ 126മത് ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച്, പ്രവാസികൾക്കായി പ്രേമലേഖന മത്സരം സംഘടിപ്പിക്കുന്നു. സുദീർഘമായ പ്രവാസ ജീവിതത്തിനിടയിൽ മലയാളം എഴുതാൻ മറന്നുപോയവർക്ക് വീണ്ടും എഴുതാനൊരു സുവർണാവസരം. മനപ്പൂർവമല്ലാതെ മറന്നു പോയ മലയാള അക്ഷരങ്ങളെ ഓർമ്മിച്ചെടുത്ത് എഴുതാനുള്ള ഒരു അവസരമാണ് അക്ഷരക്കൂട്ട് പ്രവാസികൾക്കായി ഒരുക്കുന്നത്. പ്രമേയം പ്രേമം ആയിരിക്കണം. സഭ്യമായ ഭാഷയായിരിക്കണം. മൗലികമായ രചനയായിരിക്കണം. ഇതാണ് പ്രധാന നിബന്ധന. പദ്യമായാലും ഗദ്യമായാലും സ്വീകരിക്കുന്നതാണ്. കഥയില്ലാത്തവനിൽ നിന്നും കഥയുള്ളവനിലേക്കുള്ള ദൂരമാണ് പ്രവാസം… പേമാരി പെയ്തു തോർന്ന വേഗത്തിൽ,,എല്ലാം മാറിപ്പോയ ജീവിതത്തിൽ, പങ്കുവെക്കാൻ ഒരു ഹൃദയവും, പകർന്നു നൽകാൻ ഇത്തിരി സ്നേഹവും, ഓർമ്മയിൽ സൂക്ഷിച്ച പ്രണയവും എഴുതുക.. akccpremam@gmail.com. സെപ്റ്റംബർ മാസം 22 മുതൽ ഒക്ടോബർ 2വരെയാണ് ലേഖനങ്ങൾ സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക…ജോജി കുര്യൻ. 36800032ആദർശ്.33668530.
മനാമ: ബഹ്റൈനിൽ സെപ്റ്റംബർ 22ന് ശരത്കാലത്തിനു തുടക്കമാകും. ക്രമേണ തണുപ്പ് വരും.ഈ വർഷം ആദ്യമായി 40 ഡിഗ്രിയിൽ നിന്ന് താഴേക്ക് വരുമെന്നാണ് കാലാവസ്ഥ പ്രവചനം. ക്രമേണ തണുപ്പ് കടന്നുവരുന്നതിനൊപ്പം അന്തരീക്ഷ ഈർപ്പം കുറയുകയും ചെയ്യും.കുറഞ്ഞ താപനില ക്രമേണ 27 ഡിഗ്രിയിലേക്ക് എത്തുമെന്നാണ് ഗതാഗത ടെലി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിലെ കാലാവസ്ഥ ഡയറക്ടറേറ്റിന്റെ പ്രവചനം. സെപ്റ്റംബർ 25 വരെ രാജ്യത്തുടനീളം വടക്കുപടിഞ്ഞാറും കയറ്റി സജീവമായി തുടരുമെന്ന് കാലാവസ്ഥ ഡയറക്ടറേറ്റ് അറിയിച്ചു. ഇടയ്ക്ക് കാറ്റ് ശക്തമാവും. ഇത് കടലിൽ തിരമാലകൾ ഉയരാനും തുറന്ന സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും കാരണമായേക്കും.
മനാമ: അൽഫുർഖാൻ സേൻറർ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘ഖുർആൻ ജീവിത ദർശനം” എന്ന ശീർഷകത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. പരിപാടിയിൽ പ്രസിദ്ധ പ്രഭാഷകനും ദാറുൽ ബയ്യിന ഡയരക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരി വിഷയമവതരിപ്പിച്ച് സംസാരിച്ചു. ഖുർആൻ അല്ലാഹുവിൽ നിന്ന് മാനവരാശിക്ക് നൽകപ്പെട്ട ഒരു അമാനത്താണെന്നും അത് മനസ്സിലാക്കുകയും ജീവിതത്തിൽ ഉൾകൊള്ളുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക എന്നത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന് ഉനൈസ് പാപ്പിനിശ്ശേരി ഓർമിപ്പിച്ചു. അദ്ലിയയിലെ അൽഫുർഖാൻ ഹാളിൽ നടന്ന പരിപാടി അൽ ഫുർഖാൻ സെന്റർ മലയാളം വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം ഉൽഘാടനം ചെയ്തു. മൂസാ സുല്ലമി, അബ്ദുൽ ലത്തീഫ് അഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ദഅ് വ വകുപ്പ് സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ് സ്വാഗതവും ജനറൽ സെക്രട്ടറി മനാഫ് കബീർ നന്ദി പ്രകാശനവും നടത്തി.ബഷീർ മദനി, സുഹൈൽ അബ്ദുൽറഹ് മാൻ, അബ്ദുൾ സലാം ബേപ്പൂർ, ആരിഫ് അഹ്മദ്, അബ്ദുൾ ബാസിത്ത് അനാരത്ത്, യൂസുഫ് കെ പി, ഇക്ബാൽ അഹമ്മദ്, മുബാറക് വികെ,…
എച്ച്1 ബി വിസ ഫീസ് കൂട്ടിയതിൽ പ്രതികരിക്കുമോ? ട്രംപിൻ്റെ അവകാശവാദങ്ങൾക്ക് മറുപടിയുണ്ടോ? രാജ്യത്തെ അഭിസംബോധന ചെയ്യുന്ന മോദിയോട് ചോദ്യങ്ങളുമായി കോൺഗ്രസ്
ദില്ലി: ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി കോൺഗ്രസ്. എല്ലാവർക്കും അറിയാവുന്ന ജി എസ് ടി നിരക്ക് മാറ്റത്തെ കുറിച്ച് പറയാനാണോ മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നാണ് ഒരു ചോദ്യം. അമേരിക്ക എച്ച് വൺ ബി വീസ ഫീസ് ഉയർത്തിയതിന് ശേഷമുള്ള പ്രതിസനിധിയിലെ ആശങ്കയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമോയെന്നും കോൺഗ്രസ് വക്താവ് ചോദിച്ചു. ട്രംപിന്റെ താരിഫ് വർധന മൂലം വെട്ടിലായ കർഷകർക്ക് ആശ്വാസം നൽകുന്ന ഉറപ്പുകൾ നൽകുമോ? ഓപ്പറേഷൻ സിന്ധൂറിലെ ട്രംപിന്റെ അവകാശവാദങ്ങൾ തള്ളുമോയെന്നും ജയറാം രമേശ് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് രാജ്യത്തെ അഭിസംബോധന ചെയ്യുത. വിഷയം എന്തെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. നാളെ മുതല്‍ ജി എസ് ടി നിരക്ക് മാറ്റം നിലവില്‍ വരാനിരിക്കേയാണ് മോദിയുടെ അഭിസംബോധന എന്നത് ശ്രദ്ധേയമാണ്. എച്ച് വണ്‍ ബി വിസ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതേ കുറിച്ച് എന്തെങ്കിലും പരാമര്‍ശമുണ്ടാകുമോയെന്നും ആകാംക്ഷയുണ്ട്. ഓപ്പറേഷന് സിന്ധൂറില്‍…
കൗണ്‍സിലര്‍ അനിൽകുമാറിന്റെ ആത്മഹത്യയിൽ വിവാദം തുടരുന്നു; പൊലീസിനെതിരെ ആരോപണം ആവര്‍ത്തിച്ച് ബിജെപി, നാളെ സ്റ്റേഷൻ മാര്‍ച്ച്
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ കെ അനിൽകുമാറിന്റെ ആത്മഹത്യയെ ചൊല്ലി വിവാദം തുടരുന്നു. പൊലീസിന്റെ ഭീഷണിയാണ് ആത്മഹത്യക്ക് പിന്നില്ലെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു ബിജെപി. എന്നാൽ അനിൽകുമാറിനെതിരെ കേസെടുത്തിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് തമ്പാനൂർ പൊലീസിന്റെ വിശദീകരണം.അനിൽകുമാർ പ്രസിഡൻറായിരുന്ന ഫാം ടൂർ സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യ.തന്റെ മരണാനന്തര ചടങ്ങിനായി പതിനായിരം രൂപ അനിൽകുമാർ മാറ്റിവെച്ചിരുന്നു. ആത്മഹത്യ ചെയ്ത മുറിയിലെ മേശപ്പുറത്ത് കവറിലായിരുന്നു പണം. ആറുകോടിയുടെ ബാധ്യതയാണ് സൊസൈറ്റിക്കുള്ളത്. ആരും സഹായിക്കില്ലെന്നും താൻ തനിച്ചായെന്നുമായിരുന്നു ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്. അനിൽകുമാറിന്റെ മരണത്തിൽ സിപിഎം ബിജെപി നേതൃത്വത്തെ പഴിക്കുമ്പോൾ പൊലീസിനെതിരെയാണ് ബിജെപിയുടെ ആരോപണം. പൊലീസിനെ ഉപയോഗിച്ച് സിപിഎം അനിൽകുമാറിനെ ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം. നിക്ഷേപകരോട പാർട്ടി നേതാക്കള്‍ തന്നെ നേരിട്ട് കണ്ടു സാവകാശം തേടിയിരുന്നതാണെന്നും നേതൃത്വം പറയുന്നു.സിപിഎം മുട്ടത്തറ വാർഡ് കൗൺസിലർ അഴിമതിയിൽ കുരുങ്ങിയപ്പോൾ പൊലീസിനെ ഉപയോഗിച്ച് അനിലിനെ കുരുക്കാൻ നോക്കിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ ആരോപിച്ചു. പണം ഇന്നലെ എത്തിച്ചില്ലെങ്കിൽ വീട്ടിൽ കയറി അറസ്റ്റ്…
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉച്ചയോടെയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇത് സംബന്ധിച്ച സൂചന പുറത്തുവിട്ടത്. അതേ സമയം ഏത് വിഷയത്തിലാണ് പ്രധാനമന്ത്രി അഭിസംബോധന നടത്തുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നേരത്തെയും ഇതേ രീതിയിൽ തന്നെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുള്ളത്. ജിഎസ്ടി നിരക്കിലെ മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ വരികയാണ്. 4 സ്ലാബുകളായി നിന്ന ജിഎസ്ടിയെ രണ്ട് സ്ലാബുകളാക്കി മാറ്റി ഉപഭോക്താക്കള്‍ക്ക് ആശ്വാസം നൽകുന്ന നീക്കത്തിലേക്കാണ് സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. മാത്രമല്ല, സ്വാതന്ത്ര്യദിന സന്ദേശത്തിൽ, ദീപാവലിക്ക് മുൻപ് ഒരു ദീപാവലി സമ്മാനമായി ഒരു പ്രധാനപ്പെട്ട തീരുമാനം വരുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. ജിഎസ്ടി മാറ്റത്തെക്കുറിച്ചുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയേക്കുമെന്നുള്ള സൂചന പുറത്തുവരുന്നുണ്ട്. മറ്റൊന്ന് എച്ച് 1 ബി വീസയിൽ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യം കൂടിയുണ്ട്. രാജ്യം എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ്. ഭരണപരമായ ഇടപെടൽ ഈ വിഷയത്തിലുണ്ടാകുമോ എന്നും ആകാംക്ഷയുണ്ട്.…
മനാമ: നവംബര്‍ 7, 8 തീയതികളില്‍ ബഹ്റൈനിലെ സാഖിറില്‍ എഫ്.ഐ.എ. ഡബ്ല്യു.ഇ.സി. ബാപ്കോ എനര്‍ജീസ് 8 അവേഴ്സ് ഓഫ് ബഹ്റൈന്‍ 2025 സീസണ്-ഫിനാലേ നടക്കും. പരിപാടിക്ക് ബി.ഐ.സി. ആതിഥേയത്വം വഹിക്കും. രാജ്യത്തിന്റെ എന്‍ഡുറന്‍സ് റേസിംഗ് സ്പോണ്‍സറായി ബാപ്കോ എനര്‍ജീസ് പത്താം വാര്‍ഷികം ആഘോഷിക്കും. ഡബ്ല്യു.ഇ.സിയുടെ ഏറ്റവും പുതിയ ഹൈപ്പര്‍കാര്‍, എല്‍.എം.ജിടി. 3 ചാമ്പ്യന്മാരായി കിരീടധാരണം ചെയ്യപ്പെടുന്ന സ്പിരിറ്റ് ഓഫ് ലെ മാന്‍സ് സാഖിറില്‍ സജീവമാകും. ലോക ചാമ്പ്യന്‍ഷിപ്പ് ഇവന്റിനായി ഡബ്ല്യു.ഇ.സി. വാരാന്ത്യ ടിക്കറ്റുകളും ഹോസ്പിറ്റാലിറ്റി പാക്കേജുകളും ഇപ്പോള്‍ അവിശ്വസനീയമായ നിരക്കില്‍ ലഭ്യമാണ്. അത്യപൂര്‍വമായ സ്റ്റണ്ട് ഷോകള്‍, റോമിംഗ് എന്റര്‍ടെയ്നര്‍മാര്‍ തുടങ്ങിയ തത്സമയ ഷോകളും രസകരമായ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന കുട്ടികളുടെ ഔട്ട്ഡോര്‍ ഏരിയ, റേസിംഗ് സിമുലേറ്റര്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടുന്ന വര്‍ണ്ണാഭമായ ഓഫ്-ട്രാക്ക് കുടുംബ വിനോദം നടക്കും.പരിപാടിയോടനുബന്ധിച്ച് ഗ്രീന്‍ ടിക്കറ്റ് ഇനിഷ്യേറ്റീവില്‍നിന്ന് 5,000 കണ്ടല്‍ മരങ്ങള്‍ സംഭാവന ചെയ്യുന്നതായി ബി.ഐ.സി .പ്രഖ്യാപിച്ചു.
രാഹുൽ ഗാന്ധിയുടെ ഹൈഡ്രജൻ ബോംബ് വരാണസി തന്നെ, ‘വിവര ശേഖരണത്തിന് രാഹുലിന്റെ ടീം വാരാണസിയിൽ ക്യാമ്പ് ചെയ്തിരുന്നു’, സൂചന ആവർത്തിച്ച് യുപി ഘടകം
ദില്ലി: വോട്ട് ചോരിയിൽ ഒരു ഹൈഡ്രജൻ ബോംബ് വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത് മുതൽ രാജ്യമാകെ വിഷയം ചർച്ചയാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാകും രാഹുൽ നടത്തുകയെന്ന വിലയിരുത്തലും സൂചനയുമാണ് ആദ്യം മുതലെ പുറത്തുവന്നിരുന്നത്. ഇപ്പോഴിതാ വോട്ട് കൊള്ളയിൽ രാഹുൽ ഗാന്ധി ഉദ്ദേശിക്കുന്ന ഹൈഡ്രജൻ ബോംബ് ‘വരാണസി’ തന്നെയെന്ന സൂചന ആവർത്തിച്ച് കോൺഗ്രസ് ഉത്തർ പ്രദേശ് ഘടകം രംഗത്തെത്തിയിരിക്കുകയാണ്. രാഹുൽഗാന്ധിയുടെ ഉന്നം വരാണസി തന്നെയെന്നാണ് കോൺഗ്രസ് യു പി പി സി സി വ്യക്തമാക്കുന്നത്. വരാണസിയിലെ വോട്ടെണ്ണലിൽ പോലും ക്രമക്കേട് നടന്നുവെന്നും നേതൃത്വം അഭിപ്രായപ്പെട്ടു. വരാണസിയിലെ വോട്ടെണ്ണലിന്റെ ആദ്യ പകുതിയിൽ അജയ് റായിക്ക് പിന്നിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ പിന്നീട് ലീഡ് തിരിച്ചുപിടിച്ച മോദി ഒന്നര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് കയറുകയായിരുന്നു. വോട്ടെണ്ണലിൽ പതിനൊന്ന് മണിക്ക് ശേഷം സംഭവിച്ചത് എന്തെന്നതിൽ അന്വേഷണം വേണമെന്ന ആവശ്യമാണ് കോൺഗ്രസ് യു പി ഘടകം മുന്നോട്ട്…
ബെൽഗ്രേഡ്: സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സൈനിക മേഖലകളില്‍ ബഹ്റൈനും സെര്‍ബിയയ്ക്കുമിടയിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ ഹമദ് രാജാവിന്റെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധി ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ സെര്‍ബിയയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തി.ബെല്‍ഗ്രേഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദിനെ സെര്‍ബിയന്‍ വിദേശകാര്യ മന്ത്രി മാര്‍ക്കോ ഡുറിക്, സെര്‍ബിയയിലെ ബഹ്റൈന്‍ അംബാസഡര്‍ അഹമ്മദ് അബ്ദുറഹ്മാന് അല്‍ സാതി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
