- ഇറാനിയന്‍ ആക്രമണത്തെ ബി.എ.എ.എ. അപലപിച്ചു
- സൗദി അറേബ്യയിലെ ഊര്‍ജ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്റെ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ഭാരതി അസോസിയേഷന്‍ ദമ്മാം- ചൈന്നൈ ചാര്‍ട്ടേഡ് വിമാനമൊരുക്കി
- പ്രിന്റ് ചെയ്തത് ഒരു ലക്ഷം പോസ്റ്റർ, 2500 ഫ്ലക്സ്; ജോസഫ് വാഴയ്ക്കന്റെ പ്രതീക്ഷ പാളി, പണവും പോയി സീറ്റുമില്ല
- പിന്തുണയും അനുഗ്രഹവും തേടി മോഹനനെത്തി; ഷാള്‍ അണിയിച്ച് സ്വീകരിച്ച് കെ സുധാകരന്
- പിണറായി മുഖ്യമന്ത്രി ആയാൽ സന്തോഷം, നിലവിലെ സാഹചര്യത്തിൽ ജനം എല്‍ഡിഎഫിന് വോട്ട് ചെയ്യില്ലെന്ന് ജി സുധാകരന്
- ഇസ്രയേലിലെ ഹൈഫയിൽ ഓയിൽ റിഫൈനറിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം, വൈദ്യുതി ബന്ധം നഷ്ടമായി, പതിച്ചത് ക്ലസ്റ്റർ ബോംബുകൾ
- ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ സ്ത്രീ പ്രാതിനിധ്യം, ശബരിമല സ്വര്‍ണക്കൊള്ള… നിലപാട് വ്യക്തമാക്കി പിണറായി
Author: News Desk
‘ഞങ്ങളുടെ അയല്‍പക്കത്ത് ഭീകരത വളര്‍ത്താന്‍ സഹായിക്കരുത്’; പോളണ്ടിന് മുന്നറിയിപ്പുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാന് നല്‍കുന്ന പിന്തുണയിലും യുക്രെയ്ന്‍ റഷ്യ സംഘര്‍ഷത്തിലും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന പോളണ്ട് നിലപാടിനെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. യുക്രെയ്ന്‍ റഷ്യ സംഘര്‍ഷത്തിനിടെ റഷ്യയുമായി വ്യാപാരബന്ധം തുടര്‍ന്നുവെന്ന കാരണത്താല്‍ തങ്ങളെ ലക്ഷ്യം വയ്ക്കരുതെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. പോളിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഡോസ്ലാവ് സിക്കോര്‍സ്‌കിയുമായുള്ള ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ജയശങ്കര്‍ ഇന്ത്യയുടെ ആശങ്കകള്‍ ഉന്നയിച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തില്‍ പാകിസ്ഥാന് നേരിട്ടോ അല്ലാതെയോ പിന്തുണ നല്‍കരുത്. അതിര്‍ത്തികടന്നുള്ള ഭീകരതയുടെ ദീര്‍ഘകാല വെല്ലുവിളികളെക്കുറിച്ച് പോളണ്ടിന് നല്ല അറിവുണ്ട്. ഇന്ത്യയുടെ അയല്‍പക്കത്ത് തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ വളര്‍ത്താന്‍ സഹായിക്കരുത്. ഭീകരതയോട് പോളണ്ട് ഒരു വിട്ടുവീഴ്ചയും കാട്ടരുത്. ഇന്ത്യയുടെ മേഖലകളേക്കുറിച്ച് ഉപപ്രധാനമന്ത്രിയ്ക്ക് അറിയാത്തതല്ലെന്ന് ചൂണ്ടിക്കാട്ടി ജയശങ്കര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം പോളണ്ടും പാകിസ്ഥാനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ കശ്മീരിനെയും ഭീകരതയെയും കുറിച്ച് പരാമര്‍ശിച്ച സംഭവത്തിലാണ് ഇന്ത്യ നിലപാട് അറിയിച്ചിരിക്കുന്നത്. ഇന്ത്യ-പോളണ്ട് പങ്കാളിത്തം വികസിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും കൂടിക്കാഴ്ചയില്‍ താത്പര്യം പ്രകടിപ്പിച്ചു. 2024 വ്യാപാരം,…
(സുരേന്ദ്രൻ നായർ : കെ.എച്ച്.എൻ.എ. ന്യൂസ് ഡെസ്ക് ) ഫ്ലോറിഡ : സനാതനധർമ്മ സംരക്ഷണത്തിനും പ്രചാരണങ്ങൾക്കുമായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന പുരാതനമായ ഒരു ഭാരതീയ സന്യാസി സമൂഹമാണ് അഖാഡകൾ. അതിലേറ്റവും ശക്തമായ ധർമ്മശാസ്ത്രവിശാരദരന്മാരെയും ശസ്ത്രധാരികളെയും പ്രതിനിധീകരിക്കുന്ന നാഗാ വിഭാഗത്തിൽ പെട്ട ജൂന പരമ്പരയുടെ മഹാ മണ്ഡലേശ്വർ പദവി അലങ്കരിക്കുന്ന യോഗിവര്യനാണ് മലയാളി കൂടിയായ സ്വാമി ആനന്ദവനം ഭാരതി. വടക്കെ ഇന്ത്യയിലാകെ ഹൈന്ദവ ആരാധനാലയങ്ങൾക്കെതിരെ വൈദേശിക അക്രമങ്ങളും അധിനിവേശങ്ങളും അധികരിച്ചപ്പോൾ ധർമ്മസംരക്ഷണാർത്ഥം ഹിമാലയ സാനുക്കളിലെ സന്യാസ മഠങ്ങളുടെ മതിലുകൾക്കു പുറത്തുകടന്ന് കടുത്ത സാധനകളിലൂടെ തങ്ങൾ സാധിച്ചെടുത്ത അതീന്ദ്രിയ ശേഷിയും വേണ്ടിടത്തു ആയുധ ശക്തിയും പ്രയോഗിച്ചു അധർമ്മത്തെ അടിച്ചമർത്തിയ പരമ്പരയാണ് നാഗ സന്യാസികരുടേത്. ആരും ക്ഷണിക്കാത്ത എല്ലാ ശാഖയിലുമുള്ള അഗാഡകളുടെ അപൂർവ്വ സംഗമ വേദികളാണ് ഇന്ത്യയിലെ മഹാകുംഭമേളകൾ. ശ്രീശങ്കരനാമി പരമ്പരയിൽപെട്ട നാഗസാധുക്കൾ ശങ്കരന്റെ ജന്മനാടായ കേരളത്തിൽ വർധിച്ചുവരുന്ന മതതീവ്രവാദത്തിലും ധർമ്മച്യുതിയിലും ആശങ്കാകുലരാണ്. സർവ്വാശ്ലേഷിയായ ഹിന്ദു ധർമ്മം എല്ലാ വിശ്വാസങ്ങളെയും സമന്വയിപ്പിക്കുന്ന അദ്ധ്യാത്മികതയാണെന്നു ആവർത്തിച്ച് വിളംബരം ചെയ്യുന്ന ഒരു…
‘ഒരു കഷണം കയറിൽ ജീവിതം അവസാനിപ്പിച്ചത് കാണേണ്ടി വന്നു’; ചർച്ചയായി ആസിഫ് അലിയുടെ ‘സഹദേവൻ’
ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി പകർത്തിയ വീഡിയോ കാരണം ഒരു ജീവൻ കവർന്നുവെന്ന വാർത്ത കേരളക്കരയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. കോഴിക്കോട് സ്വദേശിയായ ദീപക് ആണ് ആത്മഹത്യ ചെയ്തത്. തന്റെ മകന്റെ വിയോഗം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ ദീപക്കിന്റെ അമ്മയുടെ മുഖം ഓരോരുത്തരുടെയും നെഞ്ചുലയ്ക്കുന്ന കാഴ്ചയാണ്. യുവതിയ്ക്കെതിരെ കർശന നടപടി എടുക്കണമെന്ന ആവശ്യം ശക്തമായി നിൽക്കെ, സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. ഈ അസരത്തിൽ ആസിഫ് അലി നായകനായി എത്തിയ ‘ആഭ്യന്തര കുറ്റവാളി’ എന്ന സിനിമയും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഭാര്യ നൽകിയ വ്യാജ പരാതിയിൽപ്പെട്ട് കഴിയുന്ന സഹദേവൻ എന്ന യുവാവിന്റെ കഥയാണ് ആഭ്യന്തര കുറ്റവാളി പറഞ്ഞത്. സിനിമയുടെ അവസാന ഭാഗത്തേക്ക് എത്തുമ്പോൾ കോടതി മുറയിൽ സഹദേവൻ സ്വയം വാദിക്കുന്ന രംഗമുണ്ട്. ഈ ഭാഗം ഉൾക്കൊള്ളുന്ന വീഡിയോയാണ് ദീപക്കിന്റെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. “സ്ത്രീ സംരംക്ഷണത്തിന് വേണ്ടിയാണ് സാറേ ഈ വകുപ്പ്. അല്ലാതെ പുരുഷന്മാരെ നശിപ്പിക്കാൻ വേണ്ടിയിട്ടല്ലെന്ന് അറിയാതെ പറഞ്ഞ്…
തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഈ മാസം 30 ാം തീയതി വരെയാണ് സമയം നീട്ടിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കി. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് മാറ്റമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 22ാം തീയതി വരെയായിരുന്നു മുന്‍പ് അനുവദിച്ച സമയം. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ആണ് സമയം നീട്ടി നല്‍കിയത്. സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതിയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അര്‍ഹരായവര്‍ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി ഈ പട്ടിക വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. നിലവില്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയം നീട്ടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. 2025 ഡിസംബര്‍ 23-നാണ് കേരളത്തില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിലും പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി 30 വരെ…
കേന്ദ്രത്തിന് മറുപടി; സ്വന്തമായി ദേശീയ പുസ്കാരങ്ങള്‍ പ്രഖ്യാപിച്ച് സ്റ്റാലിന്‍, മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ പുരസ്‌കാരം
ചെന്നൈ: കേന്ദ്ര സര്‍ക്കാരും തമിഴ്നാടും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കം സാഹിത്യ മേഖലയിലേക്കും. സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ റദ്ദാക്കിയ കേന്ദ്ര നീക്കത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സ്വന്തമായി ദേശീയ തലത്തിലുള്ള സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘സെമ്മൊഴി സാഹിത്യ പുരസ്‌കാരം’ എന്ന പേരിലാണ് പരസ്‌കാരം അറിയപ്പെടുകയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര പ്രഖ്യാപനം തടഞ്ഞ സാംസ്‌കാരിക മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് തമിഴ്‌നാടിന്റെ നീക്കം. മലയാളം ഉള്‍പ്പെടെ ഏഴ് പ്രധാന ഇന്ത്യന്‍ ഭാഷകളിലും തമിഴിലും മികച്ച സാഹിത്യ സൃഷ്ടികള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കുമെന്നാണ് സ്റ്റാലിന്റെ പ്രഖ്യാപനം. കലയെയും രാഷ്ട്രീയവല്‍ക്കരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. സെമ്മൊഴി സാഹിത്യ പുരസ്‌കാരം എന്ന് പേരിട്ടിരിക്കുന്ന അവാര്‍ഡിന് അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനമായി ലഭിക്കുക. ഡിസംബര്‍ 18-ന് ഡല്‍ഹിയില്‍ നടക്കേണ്ടിയിരുന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം സാംസ്‌കാരിക മന്ത്രാലയം ഇടപെട്ട് തടയുകയായിരുന്നു. അക്കാദമി എക്‌സിക്യൂട്ടീവ് യോഗം അംഗീകരിച്ച പട്ടിക പുറത്തുവിടുന്നതിനാണ് കേന്ദ്രം…
മുംബൈ: പുതിയ തലമുറ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും പഴയ തലമുറ മാറിനില്‍ക്കണമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാഷ്ട്രീയത്തില്‍ അടക്കം തലമുറമാറ്റം വേണമെന്ന ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് ഗഡ്കരിയുടെ വാക്കുകള്‍. കാര്യങ്ങള്‍ സുഗമമായി നടക്കാന്‍ തുടങ്ങുമ്പോള്‍ പുതിയ തലമുറ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം. ഇതിന് പുതിയ തലമുറയ്ക്ക് സൗകര്യം ഒരുക്കാന്‍ പഴയ തലമുറ മാറി നില്‍ക്കണമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. അസോസിയേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് (എഐഡി) പ്രസിഡന്റ് ആശിഷ് കാലെ സംഘടിപ്പിച്ച അഡ്വാന്റേജ് വിദര്‍ഭ-ഖസ്ദര്‍ ഔദ്യോഗിക് മഹോത്സവത്തെ സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ‘ക്രമേണ തലമുറയും മാറണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.ആശിഷിന്റെ അച്ഛന്‍ എന്റെ സുഹൃത്താണ്. ഇപ്പോള്‍ നമ്മള്‍ ക്രമേണ വിരമിക്കാന്‍ തയ്യാറാകണം, ഉത്തരവാദിത്തം പുതിയ തലമുറയ്ക്ക് കൈമാറണം. വാഹനം സുഗമമായി ഓടാന്‍ തുടങ്ങുമ്പോള്‍, നമ്മള്‍ പിന്‍വാങ്ങി മറ്റ് എന്തെങ്കിലും ജോലി ചെയ്യണം,’- ഗഡ്കരി പറഞ്ഞു.
ബഹ്റൈനിലെ ഭക്ഷണപ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് ക്രിസ്മസ് കേക്ക് കോമ്പറ്റിഷൻ വിജയികൾക്കുള്ള സമ്മാനവിതരണവും മെമ്പേഴ്സ് ഒത്തുകൂടലും സംഘടിപ്പിച്ചു.
ഗുദൈബിയ അന്ദലുസ് ഗാർഡനിൽ നടന്ന ചടങ്ങിൽ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് അഡ്‌മിൻസും കുടുംബാംഗങ്ങളും പങ്കെടുത്തു. ഓൺലൈൻ ക്രിസ്തുമസ് കേക്ക് കോമ്പറ്റിഷനിൽ ഒന്നാം സമ്മാനം സൂര്യ രാജേഷ്, രണ്ടാം സമ്മാനം സലീന റാഫി , മൂന്നാം സമ്മാനം രമണി മാരാർ, നസ്‌റീൻ എന്നിവർ കരസ്ഥമാക്കി. ബഹ്‌റിനിലെ പ്രശസ്തരായ ലുലു ഗ്രൂപ്പ് ഷെഫ് സുരേഷ് നായരും ശ്രീമതി സിജി ബിനുവും ആയിരുന്നു കേക്ക് കോമ്പറ്റീഷൻ വിധി നിർണയം നടത്തിയത്. അഡ്മിൻമാരായ ഷജിൽആലക്കൽ വിഷ്ണുസോമൻ , രശ്മിഅനൂപ് , നിമ്മിറോഷൻ , സീർഷ എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ നൽകി.വരുംകാല പ്രവർത്തനങ്ങളെ പറ്റിയുള്ള ചർച്ചകൾ അഡ്മിൻസ് പങ്കുവെച്ചു. പരിപാടിക്കുവേണ്ടി സ്പോണ്സർമാരായ ഇന്ത്യൻ ഡിലൈറ് റെസ്റ്റോറന്റ് , മോക്ഷ , ഡെലിസ്റ്റോ എന്നിവരോടും പരിപാടിയിൽ പങ്കെടുത്തവരോടും അഡ്മിൻ ശ്രീജിത്ത് ഫെറോക് നന്ദി പ്രകാശിപ്പിച്ചു.
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ദ്വാര പാലക ശില്‍പ്പങ്ങള്‍ അടക്കമുള്ള സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം എസ്‌ഐടി റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കും. ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീക്കുന്നതാണ് ശാസ്ത്രീയ പരിശോധന ഫലം. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിളപ്പാളി, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവയില്‍ സ്വര്‍ണം കുറവ് വന്നതായാണ് വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (വിഎസ്എസ്സി) ഫോറന്‍സിക് പരിശോധന ഫലം. പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാര്‍ത്ഥ പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപ്പോര്‍ട്ടില്‍ ഉണ്ടാകും. തന്ത്രി, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടര്‍ നടപടികളും എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും. വാജി വാഹന കൈമാറ്റത്തില്‍ അജയ് തറയില്‍ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണ കാര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഇന്നുണ്ടായേക്കും. 2012ലെ ബോര്‍ഡ് ഉത്തരവിന് വിരുദ്ധമായാണ് വാജി വാഹനം കൈമാറിതെന്നാണ് എസ് ഐ ടി കണ്ടെത്തല്‍. എന്നാല്‍ അഡ്വക്കേറ്റ് കമ്മീഷണറുടെയും ഹൈക്കോടതിയുടെയും അറിവോടെയാണ് കൈമാറ്റം എന്നതിന്റെ രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് തിരിച്ചടി, ഭൂമിയില്‍ ഉടമാവകാശമില്ലെന്ന് കോടതി
കോട്ടയം: നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് ഉടമാവകാശമില്ലെന്ന് പാലാ സബ്‌കോടതി. സര്‍ക്കാര്‍ ഹര്‍ജി തള്ളിയ കോടതി ഭൂമിയുടെ ഉടമസ്ഥാവകാശം അയന ചാരിറ്റബിള്‍ ട്രസ്റ്റിനാണെന്നു വ്യക്തമാക്കി. ഇപ്പോള്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റ് കൈവശം വെച്ചിരിക്കുന്ന 2570 ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതാണെന്നും ഇത് സര്‍ക്കാരില്‍ നിഷിപ്തമാകുമെന്നും കാണിച്ച് കോട്ടയം കലക്ടറാണ് കോടതിയെ സമീപിച്ചത്. ഇതിന്റെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. 2018ല്‍ രാജമാണിക്യം കമ്മിറ്റി, ചെറുവള്ളി അടക്കമുള്ള എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി തീര്‍ന്നതാണെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശുപാര്‍ശ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കല്‍ വിജ്ഞാപനവും നടത്തി. എന്നാല്‍ ഭൂമിയുടെ മുന്‍ ഉടമകളായ ഹാരിസണ്‍ മലയാളം ഹൈക്കോടതിയെ സമീപിച്ചു. ഭൂമി ഏറ്റെടുക്കല്‍ കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാനാണ് നിര്‍ദേശിച്ചത്. പിന്നീട് സുപ്രീംകോടതിയും സമാനനിരീക്ഷണം നടത്തി. ഇതോടെയാണ് സര്‍ക്കാര്‍ പാലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2018ലെ ഹൈക്കോടതി വിധിയില്‍ത്തന്നെ ഭൂമി തങ്ങള്‍ക്ക് അവകാശമുള്ളതാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നായിരുന്നു ഭൂ ഉടമകളായ…
യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിലെത്തും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച
ദില്ലി: ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും യുഎഇയും തമ്മിൽ നിലവിലുള്ള കരാറുകളും സഹകരണവും ശക്തിപ്പെടുത്തുന്നതും പുതിയ സഹകരണ മേഖലകൾ തുറക്കുന്നതുമാകും സന്ദർശനമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് യുഎഇ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം. പ്രസിഡന്‍റായി ചുമതലയേറ്റ ശേഷമുള്ള ശൈഖ് മുഹമ്മദിന്റെ മൂന്നാമത്തെ ഇന്ത്യ സന്ദർശനമാണിത്. വ്യാപാരം, നിക്ഷേപം, പ്രതിരോധ വ്യവസായം, ഊർജ്ജ സംരംഭങ്ങൾ എന്നിവ ചർച്ചകളിൽ പ്രധാന അജണ്ടയാകും. 2022-ൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ, പ്രാദേശിക കറൻസിയിലുള്ള ഇടപാടുകൾ, നിക്ഷേപ ഉടമ്പടികൾ എന്നിവയിലെ പുരോഗതി വിലയിരുത്തും. മിഡിൽ ഈസ്റ്റിലെ നിലവിലെ അസ്ഥിരമായ സാഹചര്യം, ഇറാൻ-യുഎസ് ബന്ധത്തിലെ വിള്ളൽ, ഗാസയിലെ രാഷ്ട്രീയ സാഹചര്യം എന്നിവയെക്കുറിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയും യുഎഇയും…
