- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും
- മുത്തുകളും സമുദ്ര പൈതൃകവും: ബഹ്റൈനില്‍ സിമ്പോസിയം
- സ്പേസ് ആപ്പ്സ് ചാലഞ്ച്: ബി.എസ്.എയെ നാസ അഭിനന്ദിച്ചു
- മുവായ് തായ് മുതല്‍ ട്രയാത്ത്ലണ് വരെ; ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ കായിക വൈവിധ്യങ്ങളുമായി ബഹ്റൈന്‍
- ബഹ്റൈനില്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ്
- അഅലിയിലെ ഇന്റര്‍സെക്ഷനില്‍ അപകടങ്ങളില്ലാതാക്കാന്‍ നടപടി വേണമെന്ന് നിര്‍ദേശം
- കിംഗ് ഫഹദ് കോസ് വേയില്‍ ബഹ്റൈന്റെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കും
Author: News Desk
മനാമ: നേരിയ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഒക്ടോബര്‍ 9, 10 തിയതികളില്‍ രാത്രി വൈകിയും പുലര്‍ച്ചെയും ബഹ്റൈന്റെ ചില ഭാഗങ്ങളില്‍ അന്തരീക്ഷ കാഴ്ചയില്‍ നേരിയ കുറവുണ്ടാകാനിടയുണ്ടെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു.ഒക്ടോബര്‍ 11 മുതല്‍ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റ് മിതമായതോ വേഗതയുള്ളതോ ആയ രീതിയില്‍ വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് മാറും. വടക്കുപടിഞ്ഞാറന്‍ കാറ്റ് ഏറെ ദിവസത്തേക്ക് തുടര്‍ന്നേക്കും. ഇത് അന്തരീക്ഷ ഈര്‍പ്പത്തിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടാക്കും.ഈ മാറ്റം മിതമായ കാലാവസ്ഥയിലേക്കുള്ള ഒരു പരിവര്‍ത്തനത്തിന്റെ തുടക്കത്തിന്റെ സൂചനയാണ്.കാഴ്ച കുറയാന്‍ സാധ്യതയുള്ള പുലര്‍കാലത്ത് വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അംഗീകൃത മാര്‍ഗങ്ങളിലൂടെ ഔദ്യോഗിക കാലാവസ്ഥാ അപ്ഡേറ്റുകളും ഉപദേശങ്ങളും പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചു.
ചെയറിന് മുന്നിൽ ബാനർ പിടിക്കാനാവില്ലെന്ന് സ്പീക്കർ; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ് പരാമർശം സഭയിൽ, പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: തുടർച്ചയായി നാലാം ദിവസവും നിയമസഭയിൽ ഭരണ- പ്രതിപക്ഷ ബഹളം. സഭാ നടപടികൾ തുടങ്ങിയതോടെ പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം തുടങ്ങിയത്. വാച്ച് ആൻഡ് വാർഡിനെ വെച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്പീക്കർ ശ്രമിച്ചുവെന്നും മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ് പരാമർശവും വിഡി സതീശൻ സഭയിൽ ഉന്നയിച്ചു. ഇതോടെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്ക് തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. ബാനർ പിടിച്ചു വാങ്ങാൻ സ്പീക്കർ വാച്ച് ആൻറ് വാർഡിനോട് പറഞ്ഞത് സഭയിൽ പ്രതിഷേധം ശക്തമാക്കി. ബാനറുമായി പ്രതിപക്ഷം വീണ്ടും സ്പീക്കറുടെ ചെയറിന് മുന്നിൽ നിന്നുകൊണ്ട് പ്രതിഷേധിക്കുകയാണ്. എന്നാൽ ചെയറിനു മുന്നിൽ ബാനർ പിടിക്കരുതെന്ന നിലപാടിലാണ് സ്പീക്കർ. ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിലാണ് ദിവസങ്ങളായി സഭയിൽ പ്രതിഷേധം നടക്കുന്നത്. അതിനിടെ, പ്രതിപക്ഷത്തെ പ്രതിരോധിച്ച് ഭരണപക്ഷ എംഎൽഎമാർ രംഗത്തെത്തി. പ്രതിപക്ഷം ഒരു വനിതയെ ആക്രമിച്ചെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം സഭയിൽ തോന്നിയവാസം കാണിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ഗുണ്ടായിസത്തിന് നേതൃത്വം…
അക്രമി എത്തിയത് രണ്ട് കുട്ടികളുമായി, തിരക്കിയത് സൂപ്രണ്ടിനെ; ‘മകളെ കൊന്നില്ലേ’ എന്ന് ആക്രോശിച്ച് ആക്രമണം, ഡോക്ടറുടെ തലയോട്ടിക്ക് പൊട്ടല്‍
വയനാട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെട്ടേറ്റ ഡോക്ടറെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് വെട്ടേറ്റ ഡോക്ടർ വിപിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്കാണ് മാറ്റിയത്. തലയോട്ടിക്ക് പൊട്ടലുണ്ട്. തലയോട്ടിക്ക് മൈനർ സർജറി വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആണുബാധ ഉണ്ടാവാതിരിക്കാനാണ് സർജറി. ഡോക്ടർ വിപിനെ ന്യൂറോ സർജറി ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. രക്ത സമ്മർദ്ദം ഉൾപ്പെടെ എല്ലാം നോർമലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ഇയാൾ ആരോപിച്ചിരുന്നു. മകളെ കൊന്നില്ലേ എന്ന് ആക്രേശിച്ചായിരുന്നു ആക്രമണം. സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് മക്കളുമായാണ് അക്രമി ആശുപത്രിയിലെത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യം വെച്ചാണ് സനൂപ് എത്തിയത്. രണ്ട് കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. സനൂപിന്റെ മകള്‍ മസ്തിഷ്കജ്വരം ബാധിച്ചാണ് മരിച്ചത്. പനി ബാധിച്ച കുട്ടിയുമായി…
മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവം; താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച് പിതാവ്, തലയില്‍ വെട്ടേറ്റു
വയനാട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് ഇയാൾ ആരോപിച്ചിരുന്നു. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടറെ ആക്രമിച്ച സനൂപിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. അക്രമി എത്തിയത് രണ്ടു മക്കളുമായാണ്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയത്. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. പനി ബാധിച്ച കുട്ടിയുമായി പിതാവ് എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല എന്നും മരണ സര്‍ട്ടിഫിക്കറ്റ്…
വയനാട് ദുരന്തം: വായ്പ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്രം; ചിറ്റമ്മ നയമെന്ന് ഹൈക്കോടതി, കടുത്ത വിമര്‍ശനം
കൊച്ചി: മുണ്ടക്കെ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ നിലപാടിനെ ഹൈക്കോടതി വിമര്‍ശിച്ചു. ബാങ്ക് വായ്പ എഴുതി തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. അത് കേന്ദ്രത്തിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും, അതത് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അസ്വസ്ഥതപ്പെടുത്തുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ബാങ്ക് വായ്പ എഴുതി തള്ളാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അക്കാര്യം തുറന്നു പറയാന്‍ ആര്‍ജവം കാണിക്കണം. കേന്ദ്രത്തിന് അധികാരമില്ലെന്ന ന്യായമല്ല പറയേണ്ടത്. ഇതാണ് സമീപനമെങ്കില്‍ കോടതിക്ക് കടുത്ത നിലപാട് എടുക്കേണ്ടി വരുമെന്നും കോടതി അഭിപ്രായപ്പെട്ടു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ തിരിച്ചുപിടിക്കല്‍ നടപടികള്‍ സ്റ്റേ ചെയ്യാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും കേരള ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ആര്‍ബിഐ സര്‍ക്കുലറില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് പരിമിതികളുണ്ടെന്നാണോ?. കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയ്യാറാണോ എന്നതാണ് പ്രധാനം? ഈ വിഷയത്തില്‍ നിങ്ങള്‍ അധികാരമില്ലാത്തവരാണെന്നല്ല. നടപടിയെടുക്കാന്‍ അടിസ്ഥാനപരമായി തയ്യാറാകാത്തതാണ്. ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പരാജയപ്പെടുത്തരുത്. കേന്ദ്രത്തിന്റെ ഔദാര്യമല്ല വേണ്ടത്. ഹൈക്കോടതി രൂക്ഷമായ…
മനാമ: നവംബര്‍ 5 മുതല്‍ 8 വരെ ഫല്യാത് കമ്പനിയുമായി സഹകരിച്ച് നടക്കുന്ന അമച്വര്‍മാര്‍ക്കായുള്ള നാസര്‍ ബിന്‍ ഹമദ് സൈക്ലിംഗ് ടൂര്‍ അഞ്ചാം പതിപ്പിന് ബഹ്റൈന്‍ ഒരുങ്ങുന്നു.സൈക്ലിംഗ് ടൂറിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ രാജാവിന്റെ ജീവകാരുണ്യ, യുവജന കാര്യ പ്രതിനിധി ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ബഹ്റൈന്‍ സൈക്ലിംഗ് അസോസിയേഷന് നിര്‍ദ്ദേശം നല്കി.സൈക്ലിംഗ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ ടൂര്‍ ഒരു പ്രധാന ഘടകമാണെന്നും നിരവധി ഗവര്‍ണറേറ്റുകളിലൂടെ കടന്നുപോകുന്നതിനാല്‍ ബഹ്റൈന്റെ വിനോദസഞ്ചാര ആകര്ഷണങ്ങള് പ്രദര്‍ശിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് പറഞ്ഞു. രാജ്യത്തെ പൗരര്‍, ജി.സി.സി പൗരര്‍, താമസക്കാര്‍ എന്നിവരില്‍നിന്നുള്ള അമച്വര്‍മാരെ പരിശീലിക്കാനും പുതിയ കഴിവുകള്‍ കണ്ടെത്താനും ഇത് പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മനാമ:മൂന്നാം ഭരണം അടിച്ച് മാറ്റുന്നതിൻ്റെ ഭാഗമായി നടത്തുന്ന അരങ്ങേറ്റത്തിൻ്റെ ഭാഗമായി ഗൾഫ് പ്രവാസികളെ മയത്തിൽ വീണ്ടും പറ്റിക്കാനും വഞ്ചിക്കാനും കുപ്പിയിലാക്കാനും രാഷ്ട്രീയ അജണ്ട ഒളിച്ച് വെച്ച് ഗൾഫ് സന്ദർശനം നടത്തുന്നതെന്നാണ് UDF ന് കഴിഞ്ഞ ദിവസം കിട്ടിയ വിവരം അനുസരിച്ച് പിണറായി പര്യടനം നടത്തുന്ന ഗൾഫിലെ വിവിധ ജിസിസി രാജ്യങ്ങളിലെ UDF പോഷക സംഘടനകൾക്ക് സൂചന കൊടുത്തിട്ടുണ്ട് മാത്രമല്ല പ്രവാസികളുടെ കണ്ണിൽ പൊടിയിടാൻ ചില സംഘടനകളുടെ ഭാരവാഹികളെയും കുത്തക കച്ചവടക്കാരെയും കരുവാക്കി പരിപാടിനയിക്കാൻ ആസൂത്രിതമായി നടത്തുന്ന ഗൂഡാലോചനയുടെ ചതിയിൽ ആരും വീണ് പോവരുതെന്നും പാർട്ടിയുടെ ഉന്നത നേതാക്കൾ കർശനമായി വിലക്കിയിട്ടുണ്ട് പിണറായി തുടർഭരണം അസാധ്യമെന്നിരിക്കെ… വിവിധ മതത്തിൻ്റെ പേരിലും കലാപരമായും നടത്തുന്ന ആഗോള അയ്യപ്പസംഗമം ലാൽ സലാം എന്നീ ചവിട്ടു നാടകത്തിന് ശേഷം ഇപ്പോൾ അടുത്ത പടിയായി പ്രവാസികളെ പറ്റിക്കാൻ മാത്രം ഒരുക്കായിട്ടുള്ള പ്രവാസ മലയാളി സംഗമം ഇതെല്ലാം തെരെഞ്ഞടുപ്പ് ആസന്നമായിരിക്കെ നടത്തുന്ന തുറുപ്പുചീട്ടാണന്ന് വലിയ വിഭാഗം പ്രവാസികൾ ഏറെ മനസ്സിലാക്കിയിട്ടുണ്ടന്ന്…
മനാമ: ബഹ്റൈനിലെ മൈഗ്രന്റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി (എം.ഡബ്ല്യു.പി.എസ്) പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.മോന യൂസഫ് ഖലീല്‍ അല്‍മുഅയ്യിദ് (ചെയര്‍പേഴ്സണ്‍), ഇവോണ്‍ വിജയവാണി ഭാസ്കരന് (വൈസ് ചെയര്‍പേഴ്സണ്‍), മാധവന് കല്ലത്ത് (ജനറല്‍ സെക്രട്ടറി), കവിതശ്രീ സുവര്‍ണ (ട്രഷറര്‍), ഗയാസുള്ള അമാനുള്ള (അസി. ജനറല്‍ സെക്രട്ടറി), മെനെസെസ് അംബ്രോസിയോ (അസിസ്റ്റന്റ് ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളും റിയ എബ്രഹാം, കാര്ത്തികേയന് അറുമുഖം, അസോംഗ് ജോര്‍ജ്ജ്, സുഹൈര്‍ അഹമ്മദ് കത്തീബ്, ആയുക് അരേന്ദുംനെ, രാജി ഉണ്ണികൃഷ്ണന് എന്നിവര്‍ കമ്മിറ്റി അംഗങ്ങളുമാണ്.വിവിധ സബ് കമ്മിറ്റി അംഗങ്ങള്‍: ആക്ഷന്‍ കമ്മറ്റി: ആയുക് അറേന്ദുംനെ (കണ്‍വീനര്‍), ഇവോണ്‍ ഭാസ്കരന് (ജോയിന്റ് കണ്‍വീനര്‍), സുഹൈര്‍ അഹമ്മദ് കത്തീബ്, കാര്ത്തികേയന് അറുമുഖം (അംഗങ്ങള്‍).ഫിനാന്‍സ് കമ്മിറ്റി: കവിതശ്രീ സുവര്‍ണ (കണ്‍വീനര്‍), ഡാനിയല്‍ അംബ്രോസിയോ, നിധി പ്രജാപതി, ബേബിലൂ മറിയം ബാബു (അംഗങ്ങള്‍).ഫണ്ട് റൈസിംഗ് കമ്മിറ്റി: മുഹമ്മദ് ഗയാസ് (കണ്‍വീനര്‍), ആയുക് അരേന്ദുംനെ (ജോയിന്റ് കണ്‍വീനര്‍), ഇവോണ്‍ ഭാസ്കരന്, ഡാനിയേല്‍ അംബ്രോസിയോ, കാര്ത്തികേയന് അറുമുഖം, സുഹൈര്‍ കത്തീബ്,…
മനാമ: ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബി.സി.എഫ്) ഇന്റർ-സ്കൂൾ കപ്പ് 2025 ജേതാക്കളായ ഇന്ത്യൻ സ്കൂൾ ടീമിനെ ഇന്ത്യൻ സ്കൂൾ ഭരണ സമിതി അഭിനന്ദിച്ചു. സ്കൂളിന് അവിസ്മരണീയ വിജയം നേടിക്കൊടുത്ത ടീമിലെ അംഗങ്ങൾ ഇവരാണ് : മുഹമ്മദ് ബേസിൽ (12Q), ജുഗൽ ജെ ബി(12J), രൺവീർ ചൗധരി (12I), ആശിഷ് ആചാരി (12D), ആരോൺ സേവ്യർ (12E), ധൈര്യ ദീപക് സാഗർ (11D), ഇഷാൻ മിസ്ട്രി (11R), വികാസ് ശക്തിവേൽ (11D), ഡാൻ എം വിനോദ് (10M), അയാൻ ഖാൻ (9G), നിഹാൽ ഷെറിൻ (10T), കാർത്തിക് ബിമൽ (10Q), അഭിഷേക് ഷൈൻ (10E), ബെനിറ്റോ ജോസഫ് അനീഷ് (9N), അങ്കിത് വിക്രം ഭായ് തങ്കി (11F), കിസ്ന കേതൻ ചന്ദ്രകാന്ത് കൻസാര (11D). ഫൈനലിൽ ന്യൂ മില്ലേനിയം സ്കൂളിനെതിരായാണ് ഇന്ത്യൻ സ്കൂൾ ഒമ്പത് വിക്കറ്റിന്റെ ഉജ്വല വിജയം നേടിയത്. ക്യാപ്റ്റൻ മുഹമ്മദ് ബാസിലിന്റെ തകർപ്പൻ സെഞ്ച്വറി വിജയത്തിൽ നിർണ്ണായകമായി. നാല് ഓവറിലധികം…
പുതുതായി ചേര്‍ത്തവര്‍ ആര്? ഒഴിവാക്കിയ 3.66 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ നല്‍കണം, തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ബിഹാറിലെ പ്രത്യേക വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയ്ക്ക് (എസ്ഐആര്‍) ശേഷം ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. പുതുതായി ചേര്‍ത്തവരില്‍ ഭൂരിഭാഗവും പുതിയ വോട്ടര്‍മാരാണെന്നും ഒഴിവാക്കപ്പെട്ടവരില്‍നിന്ന് ആരും ഇതുവരെ പരാതിയോ അപ്പീലോ നല്‍കിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചു. മരണം, താമസം മാറ്റം, പേരുകളിലെ ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ യഥാര്‍ത്ഥ പട്ടികയില്‍നിന്ന് 65 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കി ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ കരട് പട്ടികയില്‍ 17.87 ലക്ഷം വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. കരട് പട്ടികയിലേക്ക് 21.53 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ത്തപ്പോള്‍, 3.66 ലക്ഷം പേരുകള്‍ നീക്കം ചെയ്തു. ഇതോടെ 17.87 ലക്ഷത്തിന്റെ വര്‍ധനവുണ്ടായി. പ്രത്യേക തീവ്ര പുനഃപരിശോധനയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ വ്യാഴാഴ്ചയ്ക്കകം ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. കരട് വോട്ടര്‍ പട്ടിക എല്ലാവരുടെയും കൈവശമുണ്ട്. അന്തിമ പട്ടിക സെപ്റ്റംബര്‍ 30-ന്…
