Author: News Desk

മനാമ: ഐ വൈ സി സി സെൻട്രൽ കമ്മറ്റിയുടെ വാർഷിക ആഘോഷ പരിപാടിയായ യൂത്ത് ഫെസ്റ്റ് 2024 ന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു, മാർച്ച് ആദ്യ വാരം നടത്താൻ ഉദ്ദേശിക്കുന്ന യൂത്ത് ഫെസ്റ്റിനു മുന്നോടിയായി നിരവധി പ്രചാരണ പരിപാടികൾ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഫാസിൽ വട്ടോളി, ആക്റ്റിങ് സെക്രട്ടറി ഷിബിൻ തോമസ്, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു,യൂത്ത്‌ ഫെസ്റ്റ് ജനറൽ കൺവീനർ ആയി വിൻസു കൂത്തപ്പള്ളിയെയും ഫൈനാൻസ് കമ്മറ്റി കൺവീനർ ആയി മുഹമ്മദ്‌ ജസീലിനെയും പ്രോഗ്രാം കമ്മറ്റി കൺവീനർ ആയി ഹരി ഭാസ്കറിനെയും മാഗസിൻ കമ്മറ്റി കൺവീനർ ആയി ജിതിൻ പരിയാരത്തെയും റിസപ്‌ഷൻ കമ്മറ്റി കൺവീനർ ആയി ഷംഷാദ് കാക്കൂറിനെയും ആണ് തെരെഞ്ഞെടുത്തത്.

Read More

മനാമ: 32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചു പോകുന്ന അബ്ദുൽ ഖാദർ പൂവാറിന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രവാസ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ സംഘടനാ പ്രവർത്തനങ്ങളിലും ജീവകാരുണ്യ മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. പ്രവാസത്തിൻ്റെ തിരക്കുകൾക്കിടയിലും വായനക്കും പഠനത്തിനും അദ്ദേഹം സമയം കണ്ടെത്തുകയുണ്ടായി. നിരവധി ആളുകളുമായി സൗഹൃദം സ്ഥാപിക്കുവാനും അവരെയും താൻ ചെയ്യുന്ന സേവനപ്രവർത്തനങ്ങളിൽ ഭഗവാക്കാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചവർ ഓർമ്മിച്ചു. പ്രസിഡൻ്റ് സുബൈർ.എം.എം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കേന്ദ്ര സമിതി അംഗങ്ങളായ ഖാലിദ്.സി, അഹമ്മദ് റഫീഖ്, ജാസിർ പി.പി, അബ്ദുൽ ഹഖ്, മനാമ ഏരിയ പ്രസിഡൻ്റ് മുഹമ്മദ് മുഹിയുദ്ദീൻ, അബ്ദുൽ ഗഫൂർ മൂക്കുതല, എ.എം.ഷാനവാസ്, യൂനുസ് സലീം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അബ്ദുൽ ഖാദർ പൂവാർ മറുപടി പ്രസംഗം നടത്തി. സിഞ്ചിലെ ഫ്രന്റ്‌സ് ആസ്ഥാനത്ത് നടന്ന യാത്രയയപ്പിൽ പ്രസിഡന്റ്‌ സുബൈർ എം.എം അദ്ദേഹത്തിന് മൊമെന്റോ നൽകി. ജനറൽ സെക്രട്ടറി സഈദ് റമദാൻ…

Read More

മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നൂറോളം കേന്ദ്രങ്ങളിൽ നടന്നുവരുന്ന എസ് കെ എസ് എസ് എഫ് മനുഷ്യജാലികയുടെ ഭാഗമായി പതിനേഴാമത്തെ സംഗമമാണ് ബഹ്റൈനിൽ സംഘടിപ്പിക്കുന്നത്. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായും , സമസ്തയുടെ കീഴിലുള്ള ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്നും മത ഭൗതിക സമന്വയ പഠനം പൂർത്തിയാക്കിയ ബഹുഭാഷാ പണ്ഡിതനും വാഗ്മിയും എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയുമായ അൻവർ മുഹ്‌യുദ്ധീൻ ഹുദവി രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിൻറെ കരുതൽ എന്ന പ്രമേയത്തെ അധികരിച്ച് സംസാരിക്കും. എസ് കെ എസ് എസ് എഫ് ബഹ്റൈൻ മനുഷ്യജാലിക 2024 ന്റെ പ്രോസ്റ്റർ ഡോക്ടർ സാലിം ഫൈസി കൊളത്തൂർ എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് നൽകിക്കൊണ്ട് നിർവഹിച്ചു തുടർന്ന് ഏരിയ പ്രചരണവുമായി ചലോ ജാലികയും നടക്കും. പ്രസ്തുത പരിപാടിയിൽ ബഹ്റൈനിലെ മറ്റു മത…

Read More

ഒമാൻ: ബിനാമി വ്യാപരം തടയുന്നതിന്റെ ഭാഗമായി കമ്പനികളിലും സ്ഥാപനങ്ങളിലും ശക്തമായ പരിശോധന നടത്തും. ഇത് കൂടാതെ ഒമാനിൽ അംഗീകൃത ബാങ്കുകളിൽ അക്കൗണ്ടുകൾ തുറക്കുന്ന നിയമം ശക്തമായി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ചില ഉത്തരവുകൾ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇത് ശക്തമായി പാലിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവുകൾ അനുസരിക്കണമെന്നും അധികൃതർ അറിയിച്ചു. ഒമാനിലുള്ള എല്ലാ കമ്പനികളും സ്ഥാപനങ്ങളും ഒമാനിലെ അംഗീകൃത ബാങ്കുകളിൽ അക്കൗണ്ടുകൾ തുറക്കണമെന്ന് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻറസ്ട്രി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹത്തിലെ സാമൂഹിക, സാംസ്കാരിക മേഖലയിൽ വലിയ വലിയ ദൂഷ്യ ഫലങ്ങൾ ആണ് ഇത് ഉണ്ടാക്കുന്നത്. ബിനാമി വ്യാപരം പ്രദേശിക മാർക്കറ്റിനെ വലിയ തരത്തിൽ ബാധിക്കും. വാണിജ്യ മേഖലയിലെ വ്യാജവും അതു തൊഴിൽ മാർക്കറ്റിലുണ്ടാക്കുന്ന പ്രതിഫലനങ്ങളും ഒഴിവാക്കാൻ വേണ്ടിയാണ് നിയമം കർശനമാക്കാൻ ഒമാൻ തീരുമാനിച്ചത്. ചെറുകിട ഇടത്തരം സംരംഭകർ ഐക്യരൂപമില്ലാത്ത മത്സരങ്ങൾ ഒഴിവാക്കുക, നികുതി തട്ടിപ്പ് അടക്കമുള്ള കുറ്റകൃത്യങ്ങൾ തടയുക…

Read More

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ അഹ്മദി, അൽ ഫർവാനിയ ഗവർണറേറ്റുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ ചൂതാട്ടത്തിലേർപ്പെട്ട 30 പ്രവാസികളെ അറസ്റ്റ് ചെയ്തു. പണം, മൊബൈൽ ഫോണുകൾ, ചൂതാട്ടത്തിനുപയോഗിച്ച സാമഗ്രികൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. കൂടാതെ, അൽ അഹ്മദിയിൽ മദ്യം നിർമ്മിച്ച ഏഴ് വിദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉൾപ്പെടെയാണ് അറസ്റ്റിലായത്. മദ്യം നിർമ്മിക്കാനുപയോഗിച്ച ഉപകരണങ്ങൽ, 181 ബാരൽ മദ്യം, നാല് ഡിസ്റ്റിലേഷൻ ഉപകരണങ്ങൾ എന്നിവയടക്കം പിടികൂടി. അറസ്റ്റിലായവരെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറും. അതേസമയം കഴിഞ്ഞ വർഷം രാജ്യത്തെ റെസിഡൻസ്, തൊഴിൽ നിയമങ്ങൾ ലംഘിച്ച 42,000 പേരെയാണ് കുവൈത്തിൽ നിന്ന് നാടുകടത്തിയത്.

Read More

ദുബായ്: ദുബായിൽ പുതിയതായി രണ്ട് ടോൾ ഗേറ്റുകൾ കൂടി വരുന്നു. ദുബായിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി പിജെഎസ്‌സി (സാലിക്) വെള്ളിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലുമാണ് പുതിയ രണ്ട് ടോൾ ഗേറ്റുകൾ സ്ഥാപിക്കുക. ദുബായിലെ പ്രധാന റൂട്ടുകളിലെ ഗതാഗതം സൂക്ഷ്മായി നിരീക്ഷിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായാണ് രണ്ട് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) കമ്പനിയെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സാലിക് അറിയിച്ചു. ആർടിഎയുടെ വിപുലമായ ട്രാഫിക് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. ദുബായിൽ വാഹനമോടിക്കുന്നവർക്ക് സുഗമവും കൂടുതൽ കാര്യക്ഷമവുമായ യാത്ര ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ ശേഷിയുള്ള ഇതര റൂട്ടുകളിലേക്ക് കുറച്ച് ട്രാഫിക് പുനഃക്രമീകരിച്ച് തിരക്ക് കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷം നവംബറിൽ രണ്ട്…

Read More

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനാല്‍, ജനുവരി 22ന് റിസര്‍വ് ബാങ്ക് അവധി പ്രഖ്യാപിച്ചു ഓഹരിക്കമ്പോളത്തിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം വ്യാപാരം ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്ക് ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അന്നേദിവസം മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം രാജ്യത്തെ ബാങ്കുകള്‍ക്ക് ഉച്ച 2.30 വരെ അവധിയായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് അറിയിച്ചു. പൊതുമേഖല ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക, ഗ്രാമീണ ബാങ്കുകള്‍ എന്നിവയൊക്കെ 22ന് ഉച്ചവരെ അടഞ്ഞുകിടക്കുമെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഉച്ചക്ക് 12.20 മുതല്‍ 12.30 വരെയാണ് അയോധ്യയിലെ പ്രതിഷ്ഠാ ദിന ചടങ്ങ്. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് 22ന് ഉച്ചവരെ അവധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മന്ത്രാലയങ്ങളിലെയും കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുന്നതിനാണ് പകുതി ദിവസം അവധി നല്‍കാനുള്ള തീരുമാനമെന്ന് ഡെപ്യൂട്ടി സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കേന്ദ്ര…

Read More

ന്യൂഡൽഹി: പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു. ലോക്സഭാ അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് ഡൽഹിയിലെ ബംഗ്ലാവ് ഒഴിയാന്‍ എസ്റ്റേറ്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിനെതിരെ മഹുവ സമര്‍പ്പിച്ച ഹർജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. ഇതേത്തുടർന്നാണ് എസ്റ്റേറ്റ് ഡയറക്ടറേറ്റ് നടപടി. എസ്റ്റേറ്റ് ഡയറക്ടറേറ്റിന്റെ ഒരു സ്ക്വാഡ് രാവിലെ മഹുവ മൊയ്ത്രയുടെ സർക്കാർ ബംഗ്ലാവിൽ എത്തി. ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായതായാണ് റിപ്പോർട്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സർക്കാർ വസതിക്ക് സമീപം കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രവർത്തകരുടെ പ്രവേശനം തടയാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അം​ഗത്വം റദ്ദാക്കിയതിനെ തുടർന്ന് ജനുവരി ഏഴിനകം വസതി ഒഴിയണമെന്ന് എസ്റ്റേറ്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. മഹുവ ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകി. ഈ ഉത്തരവിനെതിരെ മഹുവ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സർക്കാർ വസതി ഒഴിയാൻ നൽകിയ നോട്ടീസ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിക്കുകയായിരുന്നു.

Read More

വാഷിങ്ടൺ: അമേരിക്കൻ കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണമുണ്ടായെന്ന് യു.എസ് സേന. ബാലിസ്റ്റിക് മിസൈലുകളാണ് കപ്പലിനെ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ടത്. എന്നാൽ, ലക്ഷ്യംകാണാൻ അവർക്ക് കഴിഞ്ഞില്ലെന്നും മിസൈലുകൾ കടലിൽ പതിച്ചെന്നും യു.എസ് സേന അറിയിച്ചു. സംഭവത്തിൽ കപ്പലിന് തകരാറോ ജീവനക്കാർക്ക് ആർക്കെങ്കിലും പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും യു.എസ് അറിയിച്ചു. കപ്പലുകൾക്ക് നേരെ മൂന്ന് ദിവസത്തിനിടെയുണ്ടാവുന്ന മൂന്നാമത്തെ ഹൂതി ആക്രമണമാണ് ഇത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് എം/വി ചെം റേഞ്ചർ എന്ന യു.എസ് ഉടമസ്ഥതയിലുള്ള കപ്പലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ കപ്പലിന് കേടുപാട് സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് യു.എസ് സെൻട്രൽ കമാൻഡ് എക്സിൽ കുറിച്ചു.​ യു.എസ് സെൻട്രൽ കമാൻഡിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ ഏദൻ കടലിൽ കപ്പൽ ആക്രമിച്ചുവെന്ന് വ്യക്തമാക്കി ഹൂതികൾ രംഗത്തെത്തുകയും ചെയ്തു. അതേസമയം ചെങ്കടലിൽ കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് ഹൂതികളുടെ നിലപാട്. ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിനുള്ള മറുപടിയാണ് തങ്ങളുടെ ആക്രമണമെന്നും ഹൂതികൾ വ്യക്തമാക്കുന്നു.

Read More

തിരുവനന്തപുരം: ഇലക്ട്രിക് ബസില്‍ വിശദമായ റിപോര്‍ട്ട് തേടി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെ എസ് ആര്‍ ടി സി എം ഡിയോടാണ് റിപോര്‍ട്ട് ആവശ്യപ്പെട്ടത്. ഓരോ ബസിനും ലഭിക്കുന്ന വരുമാനം, റൂട്ടിന്റെ വിവരങ്ങള്‍ എന്നിവ നല്‍കണം. ബുധനാഴ്ച റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്ന മന്ത്രി ഗണേഷ് കുമാറിന്റെ നിലപാടിനെതിരെ സി പി എം രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. മന്ത്രിയല്ല, മന്ത്രിസഭയല്ലേ തീരുമാനമെടുക്കേണ്ടതെന്നും ഗോവിന്ദന്‍ ചോദിച്ചു. ഇലക്ട്രിക് ബസുകള്‍ ലാഭകരമാക്കാനാണ് കെ എസ് ആര്‍ ടി സി ശ്രമിക്കേണ്ടതെന്ന് വട്ടിയൂര്‍കാവ് എം എല്‍ എ. വി കെ പ്രശാന്ത് പ്രതികരിക്കുകയും ചെയ്തു. സര്‍ക്കാര്‍ നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകള്‍ നഗരവാസികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലാഭകരമാക്കാനും കൃത്യമായ മെയിന്റനന്‍സ് സംവിധാനം ഒരുക്കാനുമാണ് കെ എസ് ആര്‍ ടി സി ശ്രമിക്കേണ്ടതെന്നുമായിരുന്നു എം…

Read More