- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Author: News Desk
കണ്ണൂര്‍: പാനൂര്‍ പാലത്തായി പോക്‌സോ കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. തലശേരി അതിവേഗ പോക്സോ കോടതിയുടേതാണ് കണ്ടെത്തല്‍. ഇയാള്‍ക്കെതിരേയുള്ള ബലാല്‍സംഗക്കുറ്റം തെളിഞ്ഞു. കേസില്‍ ശിക്ഷ നാളെ പ്രഖ്യാപിക്കും. കടവത്തൂര്‍ സ്വദേശിയാണ് ഇയാള്‍. ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് പാലത്തായി പീഡനക്കേസ്. പത്തുവയസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17 നാണ് കേസെടുത്തത്. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ ഉമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റ്ക്ടീവ് ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ നായര്‍ കേസില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ ഉമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ ഘട്ടത്തിലാണ് നാര്‍കോട്ടിക്സെല്‍…
തിരുവനന്തപുരം: പ്രമുഖ ആയുര്‍വേദ ഭിഷഗ്വരനും മുന്‍ ആയുര്‍വേദ ഡയറക്ടറും ആയിരുന്ന ഡോക്ടര്‍ സി എ രാമന്‍(94) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖം നിമിത്തം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഔദ്യോഗിക ജീവിതത്തിനു ശേഷം സോമതീരം ആയുര്‍വേദിക് ഹോസ്പിറ്റല്‍ ആന്‍ഡ് യോഗ സെന്ററില്‍ ചീഫ് ഫിസിഷ്യനായി ആയുര്‍വേദ ടൂറിസം രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുന്‍ ആയൂര്‍വേദ ഡയറക്ടറും സ്പെഷ്യല്‍ ഓഫീസറും (ഫോര്‍ ഫോള്‍ക് മെഡിസിന്‍ ആന്‍ഡ്‌തെറാപ്പി) നാട്ടുവൈദ്യരംഗത്തും പ്രമുഖനായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍,മന്ത്രിമാര്‍, തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളുടെയും ചികിത്സകനായിരുന്നു. അനവധി ശിഷ്യ പരമ്പരകള്‍ ഉള്ള അദ്ദേഹത്തിന് ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട്. മൃതദേഹം ശനിയാഴ്ച രാവിലെ 9.30 മുതല്‍ 4 മണി വരെ ചൊവര, സോമതീരം ആയുര്‍വേദിക് ഹോസ്പിറ്റല്‍ ആന്‍ഡ് യോഗ സെന്ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും.…
ബിജെപിക്ക് ഞെട്ടൽ, 3-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; ബിജെപി എംഎൽഎ അയോഗ്യനാക്കപ്പെട്ട രാജസ്ഥാനിലെ മണ്ഡലത്തിൽ കോൺഗ്രസിന്റെ കുതിപ്പ്
ജയ്പുർ: ബിഹാര്‍ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേൽക്കുമ്പോൾ ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ കോണ്‍ഗ്രസിന് ആശ്വാസം. ബിജെപി എംഎല്‍എ കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ആന്‍റ മണ്ഡലത്തില്‍ കോണ്‍ഗ്രസിനാണ് ലീഡ്. വോട്ടെണ്ണല്‍ 11 റൗണ്ട് പിന്നിട്ടപ്പോൾ ഏഴായിരത്തിലധികം വോട്ടിന്‍റെ ലീഡാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രമോദ് ജെയിന് ഉള്ളത്. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്താണ് എന്നുള്ളതാണ് ശ്രദ്ധേയം. ബിജെപിയുടെ മോർപാല്‍ സുമനെ പിന്തള്ളി സ്വതന്ത്ര സ്ഥാനാര്‍ത്ഥി നരേഷ് മീണയാണ് രണ്ടാമത് നിൽക്കുന്നത്. രാജസ്ഥാൻ നിയമസഭയിലെ അംഗമായിരുന്ന ബിജെപി എംഎൽഎ കൻവർ ലാൽ മീണയെ അയോഗ്യനാക്കുകയായിരുന്നു. 2005-ലെ സർപഞ്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കേസാണ് ഈ അയോഗ്യതയ്ക്ക് കാരണമായത്. അന്നത്തെ സബ് ഡിവിഷണൽ ഓഫീസറെ പിസ്റ്റൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി എന്നതായിരുന്നു മീണക്കെതിരായ ആരോപണം. ഈ കേസിൽ കോടതി അദ്ദേഹത്തിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. സുപ്രീം കോടതി അദ്ദേഹത്തിന്‍റെ അപ്പീൽ തള്ളിയതിനെ തുടർന്നാണ് മീണ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ജൂബിലി ഹിൽസിലും കോൺഗ്രസ് ബിഹാറിലെ തിരിച്ചടികൾക്കിടയിൽ…
മാരുതി സുസുക്കി ഇന്ത്യ ഇന്ത്യൻ വിപണിയിൽ ആകെ 18 മോഡലുകൾ വിൽക്കുന്നു. കഴിഞ്ഞ മാസം, അതായത് ഒക്ടോബറിൽ കമ്പനിക്ക് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായിരുന്നു ഡിസയർ. തുടർച്ചയായ മൂന്നാം തവണയാണ് ഡിസയർ കമ്പനിക്ക് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറുന്നത്. കമ്പനി ആകെ 1,76,318 യൂണിറ്റുകൾ വിറ്റു. ഈ രീതിയിൽ, കമ്പനി 10.48% വാർഷിക വളർച്ച കൈവരിച്ചു. കമ്പനിയുടെ വിൽപ്പന ബ്രേക്ക്അപ്പ് നോക്കാം. മാരുതി സുസുക്കിയുടെ വിൽപ്പന കണക്കുകളെക്കുറിച്ച് പറയുകയാണെങ്കിൽ, 2025 ഒക്ടോബറിൽ 20,791 യൂണിറ്റ് ഡിസയർ വിറ്റു. 2024 ഒക്ടോബറിൽ 12,698 യൂണിറ്റുകൾ വിറ്റു. അതായത് 8,093 യൂണിറ്റുകൾ കൂടുതൽ വിറ്റു, 63.73% വളർച്ചയുണ്ടായി. 2025 ഒക്ടോബറിൽ 20,087 യൂണിറ്റ് എർട്ടിഗ വിറ്റു. 2024 ഒക്ടോബറിൽ 18,785 യൂണിറ്റുകൾ വിറ്റു. അതായത് 1,302 യൂണിറ്റുകൾ കൂടുതൽ വിറ്റു, 6.93% വളർച്ചയുണ്ടായി. 2025 ഒക്ടോബറിൽ 18,970 യൂണിറ്റ് വാഗൺആർ വിറ്റു. 2024 ഒക്ടോബറിൽ 13,922 യൂണിറ്റുകൾ വിറ്റു. അതായത് 5,048 യൂണിറ്റുകൾ…
‘ശശി തരൂർ തല മറന്ന് എണ്ണ തേക്കുന്നു, വർക്കിംഗ് കമ്മിറ്റിയിൽ നിന്നുകൊണ്ടാണ് നെഹ്റു കുടുംബത്തെ അവഹേളിച്ചത്’: എംഎം ഹസൻ
തിരുവനന്തപുരം: ശശി തരൂരിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് എംഎം ഹസന്‍. ശശി തരൂർ തല മറന്ന് എണ്ണ തേക്കുന്നുവെന്ന് പറഞ്ഞ എംഎം ഹസൻ നെഹ്റു കുടുംബത്തിന്‍റെ ഔദാര്യത്തിലാണ് ശശി തരൂർ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും ചൂണ്ടിക്കാട്ടി. അദ്വാനിയെ പുകഴ്ത്താൻ കോൺഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചു. രാജ്യത്തിനും സമൂഹത്തിനും വേണ്ടിയും ഒരു തുള്ളി വിയർപ്പ് പൊഴിക്കാത്ത വ്യക്തിയാണ് തരൂർ എന്നും ഹസന്‍ വിമര്‍ശിച്ചു. വർക്കിംഗ് കമ്മിറ്റിയിൽ നിന്നുകൊണ്ടാണ് നെഹ്റു കുടുംബത്തെ അവഹേളിച്ചത്. മിനിമം മര്യാദ ഉണ്ടങ്കിൽ, വർക്കിംഗ് കമ്മിറ്റിയിൽ നിന്ന് രാജി വച്ചിട്ട് വേണം അങ്ങനെ പറയേണ്ടിയിരുന്നത്. നെഹ്റുവിന്‍റെ ജന്മദിനം ആയതുകൊണ്ടാണ് താൻ ഇത്രയും പറഞ്ഞതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. നെഹ്‌റു സെന്റർ നടത്തുന്ന നെഹ്‌റു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു എം എം ഹസ്സന്റെ പരാമര്‍ശം. ജി സുധാകരനാണ് അവാർഡ് നൽകുന്നത്.
ചെങ്കോട്ട സ്ഫോടനം; നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യ വിവരങ്ങൾ പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷനിലൂടെ
ദില്ലി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷൻ വഴിയാണെന്നും എൻക്രിപ്റ്റ് ചെയ്ത സ്വിസ് ആപ്ലിക്കേഷനായ ‘ത്രീമയാണ്’ ഉപയോഗിച്ചതെന്നുമുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്. സ്ഫോടനം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളുടെ കൃത്യമായ ഭൂപടങ്ങൾ, ആക്രമണ രീതികൾ, ബോംബ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ നിർണായക വിവരങ്ങളെല്ലാം ഈ രഹസ്യ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ പുറത്തുവന്നത്.സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ 10 പേർ കസ്റ്റഡിയില്‍. കസ്റ്റഡിയിലെടുത്തവരില്‍ സർക്കാർ ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാകിസ്ഥാനിലേക്കെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റിലായ ലക്നൗ സ്വദേശി ഡോക്ടര്‍ ഷഹീന് മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ആരീഫാ ബീവിയുമായി ഡോക്ടര്‍ ഷഹീൻ സമ്പർക്കത്തിലായിരുന്നു എന്നാണ്…
മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഷാര്‍ദുല്‍ താക്കൂര്‍ 2026 ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കും. ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായി (എല്‍എസ്ജി) മുഴുവന്‍ പണ വ്യാപാര കരാറിലൂടെയാണ് മുംബൈ താരത്തെ സ്വന്തമാക്കിയത്. 2025 ലെ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയ താരമായിരുന്നു ഷാര്‍ദുല്‍. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ എസെക്‌സില്‍ ചേരേണ്ടിയിരുന്ന താക്കൂറിനെ മൊഹ്സിന്‍ ഖാന് പകരക്കാരനായി ലഖ്‌നൗ ടീലില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. രണ്ട് കോടി രൂപ അടിസ്ഥാന വിലയ്ക്ക് ആയിരുന്നു താരം ലഖ്‌നൗവിലെത്തിയത്. ഇതേ തുകയ്ക്ക് തന്നെയാണ് മുംബൈ താരത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകള്‍ വീഴ്ത്തി. അതിനുശേഷം താക്കൂര്‍ ബുദ്ധിമുട്ടി, പത്ത് മത്സരങ്ങള്‍ മാത്രം കളിച്ചു, 11.02 എന്ന ഇക്കണോമി റേറ്റോടെ 13 വിക്കറ്റുകള്‍ വീഴ്ത്താനായത്. അതേസമയം, ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ട്രേഡിലൂടെ ഷെഫാനെ റുതര്‍ഫോര്‍ഡിനേയും മുംബൈ സ്വന്തമാക്കി. 2.6 കോടി രൂപയ്ക്ക് ഗുജറാത്ത് ടീമിലെത്തിച്ച താരത്തൈ നിലവിലുള്ള തുകയ്ക്ക് തന്നെ മുംബൈ ഇന്ത്യന്‍സിലേക്ക് മാറ്റും…
കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ കർശന ശിക്ഷയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കുവൈത്ത് അധികൃതര്‍. കർശന പിഴ ചുമത്തുമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. ചില സാഹചര്യങ്ങളിൽ വാഹനങ്ങൾ രണ്ട് മാസം വരെ പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ട്രാഫിക് വകുപ്പ് നിർദ്ദേശിക്കുന്ന പ്രധാന ശിക്ഷാ നടപടികൾ വാഹനങ്ങൾ പിടിച്ചെടുക്കൽ: നിയമലംഘനം നടത്തുകയോ, ഗതാഗതത്തിന് മനഃപൂർവം തടസ്സമുണ്ടാക്കുകയോ, അല്ലെങ്കിൽ നിരോധിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുകയോ ചെയ്യുന്ന ഡ്രൈവർമാരെ പിടികൂടിയാൽ വാഹനങ്ങൾ രണ്ട് മാസത്തേക്ക് പിടിച്ചെടുക്കും. ഈ കുറ്റങ്ങൾക്ക്, നിയമ ലംഘനത്തിന്‍റെ ഗൗരവമനുസരിച്ച് 15 മുതൽ 20 കുവൈത്തി ദിനാർ വരെ പിഴയീടാക്കാനും സാധ്യതയുണ്ട്. ട്രാഫിക് ലെയ്ൻ ലംഘനങ്ങൾ ഡ്രൈവർമാർ ലെയ്ൻ മാർക്കിംഗുകളും ട്രാഫിക് ചിഹ്നങ്ങളും അനുസരിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, കോടതിയിലേക്ക് റഫർ ചെയ്യുന്നതിലൂടെ രണ്ട് മാസം വരെ തടവും 100 മുതൽ 200 കുവൈത്തി ദിനാർ വരെ പിഴയും അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളും ഒരുമിച്ചോ ലഭിക്കാൻ…
കൊച്ചി: തൃക്കാക്കര നഗരസഭയിലെ എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ അതൃപ്തി പരസ്യമാകുന്നു. നഗരസഭയില്‍ സിപിഐ തനിച്ച് മത്സരിച്ചേക്കും. സിപിഐയുടെ രണ്ട് സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കാന്‍ സിപിഎം തയ്യാറായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നത്. 15 മുതല്‍ 20 വാര്‍ഡുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് സിപിഐയുടെ നീക്കം. നഗര സഭയിലെ സിപിഐയുടെ സിറ്റിങ് വാര്‍ഡുകളായ സഹകരണ റോഡ്, ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ സിപിഎം ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ തീരുമാനിച്ചെന്നാണ് സിപിഐയുടെ പരാതി. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിമതനായി വിജയിച്ച്, പിന്നീട് എല്‍ഡിഎഫിന്റെ ഭാഗമായ പി സി മനൂപിനെ ആണ് ഹെല്‍ത്ത് സെന്റര്‍ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗം ജിജോ ചിങ്ങംതറയെ സഹകരണ റോഡിലും സ്ഥാനാര്‍ഥിയാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. സിപിഎം നീക്കം സിറ്റിങ് സീറ്റ് തട്ടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നാണ് സിപിഐ നേതാക്കളുടെ ആരോപണം. സീറ്റ് തര്‍ക്കം ജില്ലാതലത്തിലുള്ള ചര്‍ച്ചകളിലും പരിഹരിക്കാന്‍ സാധിക്കാതിരുന്നതോടെയാണ് സിപിഐ ഒറ്റയ്ക്ക് മത്സരക്കാന്‍ തീരുമാനിച്ചത്. മുന്നണിവിട്ട് മത്സരിക്കാന്‍ അനുമതി തേടി തൃക്കാക്കര…
സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന കമ്മിറ്റികളിൽ പങ്കാളിത്തമില്ല, യൂത്ത് ലീഗിന്റെ പ്രതിഷേധം ഫലം കണ്ടു; പരിഹരിച്ച് സാദിഖലി തങ്ങൾ
മലപ്പുറം: സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിനുള്ള പാർലമെൻ്ററി കമ്മിറ്റികളിൽ യൂത്ത് ലീഗ് നേതാക്കളെ കൂടി ഉൾപ്പെടുത്താൻ തീരുമാനം. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളെ ജില്ലാ പാർലിമെന്ററി കമ്മിറ്റികളിൽ ഉൾപ്പെടുത്തി സർക്കുലർ പുറപ്പെടുവിച്ചു. സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിനുള്ള മണ്ഡലം പാർലിമെൻ്ററി കമ്മിറ്റികളിൽ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളെയും ഉൾപ്പെടുത്തും. സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതും മൂന്ന് തവണ വ്യവസ്ഥ ഇളവിൽ അനുമതി നൽകുന്നതുമായ തീരുമാനം എടുക്കുന്നതിനുള്ള പാർലിമെൻ്ററി കമ്മിറ്റികളിൽ നിന്ന് യൂത്ത് ലീഗ് ഭാരവാഹികളെ തഴഞ്ഞത് പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ യൂത്ത് ലീഗ് ഭാരവാഹികൾ പാണക്കാട് സാദിഖലി തങ്ങളെ കണ്ട് തങ്ങളുടെ പ്രാതിനിധ്യം കമ്മിറ്റികളിൽ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന ലീഗ് നേതൃത്വം സർക്കുലറിറക്കിയത്.
