Author: News Desk

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഫ്രണ്ട്‌സ്‌ അസോസിയേഷൻ ഹാളിൽ സജീവ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഓണാഘോഷ സംഗമം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു. കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി അബ്ദുറഹ്മാൻ അസീൽ, ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രെഷറർ നൗഫൽ നന്തി, വനിതാ വിഭാഗം കൺവീനർ ആബിദ ഹനീഫ്, ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. വിനോദ്‌ നാരായണൻ അവതാരകനായിരുന്ന പരിപാടിആബിദ് കുട്ടീസ്‌, ഷിഹാബ് അമീറ‌, തസ്നീം ജന്നത്ത്‌, പ്രജീഷ് തിക്കോടി‌, നദീർ കാപ്പാട്, മുഹമ്മദ് കൊച്ചീസ്‌, സഹദ്‌, അരുണിമ രാകേഷ്‌, നൗഷി നൗഫൽ എന്നിവർ ചേർന്ന് നിയന്ത്രിച്ചു.

Read More

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ക്രൈബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു. കേസ് പ്രത്യേക സംഘത്തിന് കൈമാറും. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച് വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഉണ്ണികൃഷ്ണൺ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിൽ പത്ത് പേര്‍ പ്രതികളാണ്. കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും ഉടൻ കടക്കാൻ സാധ്യതയുണ്ട്. കാണാതായ സ്വർണ്ണത്തിൻറെ വ്യാപ്തി ഇനിയും കൂടുമെന്നാണ് വിവരങ്ങള്‍. ദേവസ്വം വിജലിൻസിൻ്റെ അന്തിമ റിപ്പോർട്ടിൽ ശബരിമലയിൽ നിന്ന് കാണാതായത് 989 ഗ്രാം സ്വർണ്ണം അഥവാ 124 പവൻ ആണ്. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്ക് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ കണക്ക്. എന്നാൽ, 98ൽ യുബി ഗ്രൂപ്പ് നൽകിയതിൽ ദ്വാരപാലക ശില്പങ്ങൾ പൊതിയാൻ ഉപയോഗിച്ചത് ഒന്നര കിലോ സ്വർ്ണ്ണം. 2019ൽ ചെന്നെയിൽ ഉരുക്കിയപ്പോൾ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് കിട്ടിയതായി സ്മാർട്ട്…

Read More

മനാമ: മനാമയില്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ച വാഹനങ്ങള്‍ ഒക്ടോബര്‍ 16ന് മുമ്പ് തിരിച്ചെടുക്കണമെന്ന് ഉടമകളോട് കാപ്പിറ്റല്‍ ട്രസ്റ്റീസ് അതോറിറ്റി ആവശ്യപ്പെട്ടു.ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ഇപ്പോള്‍ ടുബ്ലിയിലെ ഒരു യാര്‍ഡിലാണുള്ളത്. അവിടെനിന്നാണ് തിരിച്ചെടുക്കേണ്ടത്. വാഹന ഉടമകള്‍ക്കാ നിയമാനുസൃതം അവര്‍ ചുമതലപ്പെടുത്തുന്ന പ്രതിനിധികള്‍ക്കോ വാഹനം തിരിച്ചെടുക്കാം. നഗരത്തില്‍ പൊതുക്രമവും ശുചിത്വവും നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അതോറിറ്റി അറിയിച്ചു.വാഹനം തിരിച്ചുകിട്ടണമെങ്കില്‍ പിഴ അടയ്ക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 17983288 എന്ന നമ്പറിലോ വാട്‌സ്ആപ്പ് വഴി 33266988 എന്ന നമ്പറിലോ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.

Read More

മനാമ: ഷെയ്ഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേ നവീകരണത്തിന്റെ രണ്ടാംഘട്ടത്തിന് ധനസഹായം നല്‍കാന്‍ ബഹ്‌റൈന്‍ സര്‍ക്കാറും കുവൈത്ത് ഫണ്ട് ഫോര്‍ അറബ് എക്കണോമിക് ഡെവലപ്‌മെന്റും തമ്മില്‍ 85.4 മില്യന്‍ ദിനാറിന്റെ കരാറുണ്ടാക്കാന്‍ ധാരണയായി.ഇതു സംബന്ധിച്ച് ബഹ്‌റൈന്‍ പാര്‍ലമെന്റ് അടുത്തയാഴ്ച ചര്‍ച്ച ചെയ്യും.2031 അവസാനം വരെ നീണ്ടുനില്‍ക്കുന്ന ഈ പദ്ധതിയില്‍ 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അഞ്ചു ഫ്‌ളൈ ഓവറുകളുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു.2024-25 മുതല്‍ 2030-31 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ 10 മില്യണ്‍ കുവൈത്ത് ദിനാര്‍ വീതമുള്ള ഏഴു വാര്‍ഷിക വായ്പകളായാണ് ധനസഹായംനല്‍കുന്നത്.

Read More

മനാമ: പേരാമ്പ്രയിൽ വെച്ച് കെപിസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എം.പിക്ക് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒരു ജനപ്രതിനിധിക്കെതിരെ പോലും നിയമപാലകർ ഇത്തരത്തിൽ അക്രമം അഴിച്ചുവിടുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്.ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തിക്ക് നേരെ, പ്രത്യേകിച്ച് സമാധാനപരമായ ജനാധിപത്യ പ്രതിഷേധ സാഹചര്യങ്ങളിൽ, പോലീസ് ശാരീരികമായി അതിക്രമം നടത്തുന്നത് ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ല.ഈ സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും, അതിക്രമത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും സംഘടന ശക്തമായി ആഹ്വാനം ചെയ്യുന്നു.ജനങ്ങളെ സേവിക്കാൻ ബാധ്യതപ്പെട്ട പോലീസ് സേന സിപിഎം – പിണറായി വിജയനോടുള്ള രാഷ്ട്രീയപരമായ പക്ഷപാതിത്വം വെടിഞ്ഞ് നിയമപരമായി പ്രവർത്തിക്കണമെന്ന് സംഘടന ഉണർത്തി. ശബരിമലയിൽ വരെ കളവ് നടത്തലിൽ ആരോപണവിധേയമായ പിണറായി സർക്കാരിന്റെ തെറ്റ് മറച്ചുപിടിക്കാൻ പോലീസ് നടത്തുന്ന ഇത്തരം നടപടികൾ ജനാധിപത്യ സമൂഹത്തിനു ഭാരമാണെന്ന് സംഘടന ദേശീയ പ്രസിഡന്റ്…

Read More

മനാമ: ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡ് (ഇ.ഡി.ബി) ആതിഥേയത്വം വഹിച്ച ഫിന്‍ടെക് ഫോര്‍വേഡ് 2025 (എഫ്.എഫ്. 25) എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ വലിയ ആഘോഷത്തോടെ സമാപിച്ചു,ലോകമെമ്പാടുമുള്ള നയരൂപകര്‍ത്താക്കള്‍, നിക്ഷേപകര്‍, സംരംഭകര്‍ തുടങ്ങിയവരടക്കം ഏകദേശം 2,000 പേര്‍ പങ്കെടുത്തു. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട 38 ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചു.സൗദി അറേബ്യ, യു.എ.ഇ, യു.കെ, അമേരിക്ക, ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍നിന്ന് പങ്കാളിത്തമുണ്ടായി. മുന്‍ ബിനാന്‍സ് സി.ഇ.ഒ. ചാങ്‌പെങ് സാവോ, ഷാസാം സഹസ്ഥാപകന്‍ ധീരജ് മുഖര്‍ജി എന്നിവരടക്കം 40ലധികം പേര്‍ പരിപാടിയില്‍ സംസാരിച്ചു. 36 ഫിന്‍ടെക് കമ്പനികളില്‍നിന്നുള്ള 70 പ്രതിനിധികളും പങ്കെടുത്തു.

Read More

സ്വർണ്ണ കടത്തു അടക്കം ഉള്ള വിഷയങ്ങളിൽ നിന്ന് ജനശ്രെദ്ധ തിരിക്കാൻ ചെയ്യുന്ന പ്രേവർത്തികൾ ആണ് ഇതു പോലെ ഉള്ള കയ്യേറ്റം എന്നും,ജനറൽ സെക്രട്ടറി ടോം വിരിപ്പൻ,ട്രെഷറർ ജോയ് ൻ സാമൂവൽ ദേശീയ വൈസ് പ്രസിഡന്റ്‌ തോമസ് ഒലിയാംകുന്നിൽ ‌, ദേശീയ സെക്രട്ടറി സൈമൺ വാളാച്ചേരിയിൽ, വൈസ് പ്രസിഡന്റമാരായ ജോമോൻ ഇടയാടി, ബിബി പാറയിൽ, അജി കോട്ടയിൽ, ബിജു ഇട്ടൻ, സെക്രട്ടറി രാജേഷ് വർഗീസ് മാത്യു, സീനിയർ ഫോറം സ്‌. കെ ചെറിയാൻ, എബ്രഹാം മാത്യു, ചെയർമാൻ ജോസഫ് എബ്രഹാം, വുമൺ ഫോറം പൊന്നുപിള്ള, മെർലിൻ, സന്തോഷ്‌ മാത്യു ആറ്റുപുറം,വൈസ് ചെയർമാൻ മാർട്ടിൻ, ജോയിന്റ് ട്രെഷർ ജോജി ജോസഫ്, ഫോമ ദേശീയ പ്രസിഡന്റ്‌ ബേബി മണകുന്നേൽ എന്നിവർ സംയുക്ത പ്രെസ്ഥാവനയിൽ അറിയിച്ചു. സമരത്തെ അടിച്ചഅമർത്താൻ ഞങ്ങളുടെ നേതാക്കളുടെ രക്തം ചൊരിയിക്കാൻ ആണ്‌ പിണറായി പോലീസിന്റെ ശ്രെമം എങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകും എന്നും മർദ്ദനത്തിന് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന്…

Read More

തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധത്തിനിടെ വാർച്ച് ആൻഡ് വാർഡിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ , എം വിൻസന്‍റ് , സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിലാണ് നടപടി. പാർലമെന്‍ററികാര്യ മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധം അതിരുകടന്നെന്നും പരിക്കേറ്റ നിയമസഭാ ചീഫ് മാർഷൽ ഷിബുവിന് ശസ്ത്രക്രിയ വേണമെന്നും എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷലിനെ ഗുരുതരമായി അതിക്രമിച്ചു. റോജി എം ജോൺ, എം വിൻസന്റ് , സനീഷ് കുമാർ ജോസഫ് എന്നിവരെ സസ്പെന്റ് ചെയ്യണമെന്നും എം ബി രാജേഷ് പ്രമേയം അവതരിപ്പിച്ചു. പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു. അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനിടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചീഫ് മാർഷലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് വിവരം.  ശബരിമലയിലെ സ്വർണ്ണ മോഷണ വിവാദത്തിൽ തുടർച്ചയായി…

Read More

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ചുമായി ബിജെപി. കോഴിക്കോട്, കാസർകോട്, കണ്ണൂർ, കൊച്ചി, പാലക്കാട്, മലപ്പുറം കളക്ടറേറ്റുകളിലേക്കാണ് ബിജെപിയുടെ പ്രതിഷേധ മാർച്ച്. കോഴിക്കോട് കളക്ടറേറ്റിലേക്കുള്ള മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി. ഇവരെ പിന്തിരിപ്പിക്കാൻ പൊലീസ് ജലപീരങ്കി ഉൾപ്പെടെ പ്രയോ​ഗിച്ചിരിക്കുകയാണ്. എന്നാൽ പ്രവർത്തകർ പിരിഞ്ഞുപോവാതെ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചിരിക്കുകയാണ്. നിലവിൽ മാർച്ച് തുടരുകയാണ്. കോഴിക്കോടിന് പുറമെ കാസർകോടും മാർച്ചിൽ സംഘർഷമുണ്ടായി. സ്വർണ്ണക്കൊള്ളയിൽ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.  സംസ്ഥാനത്തെ ഒരുപാട് ക്ഷേത്രങ്ങളിൽ സ്വർണ്ണ കവർച്ച ഉണ്ടായെന്ന് കോഴിക്കോട്ടെ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്കും കൂട്ടർക്കും സ്വർണ്ണം ഒരു വീക്ക് നെസ് ആണ്. എവിടെ കണ്ടാലും അടിച്ച് മാറ്റും. ചരിത്രത്തിൽ കുപ്രസിദ്ധ സ്വർണ്ണ മോഷ്ടാവ് ഔറങ്കസീബാണ്. ഒരുപാട് ക്ഷേത്ര സ്വർണ്ണം അയാൾ കൊള്ളയടിച്ചു. പിണറായി ഔറങ്കസീബിനെക്കാൾ വലിയ സ്വർണ്ണക്കള്ളനാണ്. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ…

Read More

ഇസ്താംബുള്‍: പ്രതിനിധി കൗണ്‍സിലിലെ സാമ്പത്തിക കാര്യ സമിതി ചെയര്‍മാന്‍ അഹമ്മദ് അല്‍ സലൂമിന്റെയും ശൂറ കൗണ്‍സില്‍ അംഗം ഡോ. അബ്ദുല്‍ അസീസ് അബുലിന്റെയും നേതൃത്വത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം ഒക്ടോബര്‍ 7, 8 തീയതികളില്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന ആഗോള ഭീകരവാദ വിരുദ്ധ പാര്‍ലമെന്ററി സമ്മേളനത്തില്‍ പങ്കെടുത്തു.ലോകമെമ്പാടുമുള്ള പാര്‍ലമെന്ററി പ്രതിനിധി സംഘങ്ങളും അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.ഭീകരതയുടെ ഏകീകൃത അന്താരാഷ്ട്ര നിര്‍വചനത്തിന്റെ അഭാവത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന നിയമപരവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍, ദേശീയ നിയമനിര്‍മ്മാണത്തെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുമായും മനുഷ്യാവകാശ മാനദണ്ഡങ്ങളുമായും യോജിപ്പിക്കുന്നതിനുള്ള വഴികള്‍, ആഗോള സമാധാനവും സ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുന്നതിന് അന്താരാഷ്ട്ര പാര്‍ലമെന്ററി സഹകരണം പ്രോത്സാഹിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ പ്രധാന വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന ആറ് സെഷനുകള്‍ സമ്മേളനത്തിലുണ്ടായിരുന്നു.വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക, ആഗോള വെല്ലുവിളികള്‍ക്ക് മറുപടിയായി ദേശീയ നിയമ ചട്ടക്കൂട് പുതുക്കാനുള്ള ബഹ്റൈന്റെ നിയമനിര്‍മ്മാണ ശ്രമങ്ങളെയും അതിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളെയും അല്‍ സലൂം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

Read More