- കസ്റ്റഡിയിലെടുത്തവരെ സിഐ കരിക്കു കൊണ്ടു മർദ്ദിച്ചതായി പരാതി
- നാളെ മുതല്‍ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ്; തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം
- ഇടുക്കിയില്‍ 600 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് അപകടം; രണ്ടുമരണം, നാലുപേര്‍ക്ക് പരിക്ക്
- പെരുമ്പാവൂരില്‍ 16 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
- ‘റീഫണ്ടോ റീഷെഡ്യൂളോ തിരഞ്ഞെടുക്കാം’; ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
- കുഴിനഖ ചികിത്സയ്ക്കായി ഒപി നിര്‍ത്തിവെച്ച് ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; കലക്ടര്‍ക്കെതിരെ പരാതി
- ചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
- ബ്രത്ത് അനലൈസര്‍ പരിശോധന പേടിച്ച് ഡ്രൈവർമാർ മുങ്ങി; വെഞ്ഞാറമൂട് ഡിപ്പോയിൽ നിരവധി സർവീസുകൾ മുടങ്ങി
Author: News Desk
മനാമ: വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയ കമ്മറ്റി ‘മധുരം മനോഹരം’ എന്ന പേരിൽ ഒന്നാം വാർഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും, ഗെയിമുകളും, പൊതുസമ്മേളനവും നടന്നു. വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോ: പി വി ചെറിയാൻ ഉൽഘാടനം ചെയ്‌ത പൊതുയോഗത്തിൽ ഏരിയ പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സഈദ് റമദാൻ നദ്‌വി മുഖ്യപ്രഭാഷണം നടത്തി. https://youtu.be/DZPCeLvrA6U?si=WrR41W8n1X53LOQB വോയ്‌സ് ഓഫ് ആലപ്പി ആക്റ്റിംഗ് പ്രസിഡന്റ് അനസ് റഹിം, ആക്റ്റിംഗ് സെക്രട്ടറി ജോഷി നെടുവേലിൽ, രക്ഷാധികാരി അനിൽ യു കെ, ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, ഏരിയ കോർഡിനേറ്റർ ദീപക് തണൽ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ സെക്രട്ടറി ഗിരീഷ് ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് ജി ഹരികുമാർ നന്ദിയും പറഞ്ഞു. സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളായ വിനയചന്ദ്രൻ നായർ, ജഗദീഷ് ശിവൻ, സനിൽ വള്ളികുന്നം, ലിബിൻ സാമുവൽ, അനൂപ് മുരളീധരൻ, ബോണി…
മനാമ: ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ അണ്ണൈ തമിഴ് മൻട്രം (എ.ടി.എം) പൊങ്കൽ ആഘോഷിച്ചു. ജനുവരി 19 വെള്ളിയാഴ്ച വിപുലമായ രീതിയിൽ ഇന്ത്യൻ ക്ലബ് അങ്കണത്തിൽ വച്ച് നടന്ന ആഘോഷപരിപാടികളിൽ മൂവായിരത്തിലധികം പേർ പങ്കെടുത്തു. ചടങ്ങിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ്, ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി, പാർലമെന്റ് അംഗം ഡോ. മറിയം അൽദാൻ എന്നിവർ സന്നിഹിതരായിരുന്നു. എല്ലാ അതിഥികളും വിഭവ സമൃദ്ധമായ പൊങ്കൽ സദ്യയും, തമിഴ്നാടിന്റെ തനത് കലാരൂപങ്ങളും ആസ്വദിച്ചു. തങ്ങളുടെ സ്പോൺസർമാരുൾപ്പെടെ ഈ പരിപാടി വൻ വിജയമാക്കിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി അണ്ണൈ തമിഴ് മൻട്രം പ്രസിഡന്റ് സെന്തിൽ ജി.കെ, ജനറൽ സെക്രട്ടറി ഡോ. താമരക്കണ്ണൻ എന്നിവർ അറിയിച്ചു.
ഹൂസ്റ്റൺ: ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള ഹൂസ്റ്റൺ സെൻറ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു. രൂപതയുടെ നിയമാവലി പ്രകാരം പാരീഷ് കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് കൈക്കാരന്മാര്‍, ഇടവകവികാരി നാമനിര്‍ദ്ദേശം ചെയ്ത രണ്ട് കൈക്കാരന്മാര്‍, ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ, സണ്ടേസ്‌കൂള്‍ പ്രതിനിധി, ഭക്തസംഘടനകളുടെ പ്രതിനിധി, നോമിനേറ്റുചെയ്യപ്പെട്ട അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് 32 അംഗ പുതിയ പാരീഷ് കൗണ്‍സില്‍. വർഗ്ഗീസ് കുര്യൻ , പ്രിൻസ് ജേക്കബ് , സിജോ ജോസ്, ജോജോ തുണ്ടിയിൽ എന്നിവരാണ് പുതിയ കൈക്കാരന്മാർ. 2024 ജനുവരി 7-ന് വിശുദ്ധ കുര്‍ബാന മധ്യേ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരി ചൊല്ലിക്കൊടുത്ത സത്യവാചകങ്ങള്‍ ഏറ്റുപറഞ്ഞ് പുതിയ കൈക്കാരൻമാർ ചുമതലയേറ്റു. തദ്ദവസ്സരത്തിൽ ഫാ. ജോണിക്കുട്ടി 2022-2023 വര്‍ഷങ്ങളിലെ പാരിഷ് കൗണ്‍സിലില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുകയും, പുതിയ കമ്മിറ്റിക്ക് എല്ലാവിധ ആശംസകള്‍ നേരുകയും ചെയ്തു. രൂപതാ യൂത്ത്…
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2024 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കത്തീഡ്രലില്‍ വച്ച് ഇടവക വികാരിയും പ്രസ്ഥാനം പ്രസിഡണ്ടുമായ സുനില്‍ കുര്യന്‍ ബേബി അച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് നടത്തി. സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് സഹ വികാരി ഫാദര്‍ ജേക്കബ് കല്ലുവിള ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കി. പ്രസ്ഥാനം ലേ-വൈസ് പ്രസിഡണ്ട് അന്നമ്മ തോമസ് സ്വാഗതം ആശംസിച്ചു. കേന്ദ്ര യുവജന പ്രസ്ഥാനം പ്രസിഡണ്ട് അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ്, സെക്രട്ടറി റവ. ഫാദര്‍ വിജു ഏലിയാസ് എന്നിവര്‍ ഓണ്ലൈനായും ഇടവക ട്രസ്റ്റി റോയി ബേബി, സെക്രട്ടറി എം. എം. മാത്യൂ, ബോണി മുളപ്പാം പള്ളില്‍, അജി ചാക്കോ പാറയില്‍, കത്തീഡ്രലിലെ വിവിധ ആദ്ധ്യാത്മിക സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രസ്ഥാനം യൂണിറ്റ് സെക്രട്ടറി മാക്സ് മാത്യൂസ് 2024 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ…
എസ്.എൻ.സി.എസ് -ൽ ഗുരുസാന്ത്വനം’ വെൽഫെയർ കമ്മിറ്റിയുടെ ഉദ്ഘാടനവും ധനസഹായ കൈമാറ്റവും നടന്നു
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ ‘ഗുരുസാന്ത്വനം’ വെൽഫെയർ കമ്മിറ്റിയുടെ ഉദ്ഘാടനവും, അന്തരിച്ച സുനിൽകുമാറിന്റെ കുടുംബത്തിനുള്ള ധനസഹായ കൈമാറ്റവും നടന്നു. എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ “ഗുരുസാന്ത്വനം” – “കമ്മ്യൂണിറ്റി വെൽഫെയർ ആൻഡ് സപ്പോർട്ട് സർവീസസ്” എന്ന എസ്.എൻ.സി.എസ് സബ് കമ്മിറ്റിയുടെ ഉദ്ഘാടനം ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ നിർവഹിച്ചു. എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹാരിസ് അയ്യരക്കത്ത് വിശിഷ്ടാതിഥിയായിരുന്നു. എസ്.എൻ.സി.എസ് സീനിയർ അംഗം കെ. ജി. ദേവരാജ് കൺവീനറായിട്ടുള്ള 20 അംഗ കമ്മിറ്റി വിപുലമായ സഹായങ്ങളാണ് സൊസൈറ്റി അംഗങ്ങൾക്കും പൊതുസമൂഹത്തിനും വാഗ്ദാനം ചെയ്യുന്നത്. സഹായം ലഭിക്കുന്നതിനായി 24 മണിക്കൂറും ബന്ധപ്പെടാവുന്ന ഹോട്ട് ലൈൻ നമ്പറും ലഭ്യമാണ്. എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി വി. ആർ. സജീവൻ സ്വാഗതം ആശംസിച്ച പ്രസ്തുത ചടങ്ങിൽ വച്ച്, പൊതു സമൂഹത്തിൽ നിറസാന്നിധ്യമായിരുന്ന, ഈയിടെ മരണപ്പെട്ട സുനിൽകുമാറിന്റെ കുടുംബത്തിനുള്ള ധനസഹായം, എം. റ്റി. വിനോദ് കുമാറിന്, എസ്.എൻ.സി.എസ് ഭരണസമിതി അംഗങ്ങൾക്കൊപ്പം…
മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന അനുഗ്രഹീത കലാപ്രവർത്തകൻ സുരേഷ് അയ്യമ്പിള്ളിയെ പാലക്കാട് പ്രവാസി അസോസിയേഷൻ ഉപഹാരം നൽകി ആദരിച്ചു. വർത്തമാനകാല ഡിജിറ്റൽ സാങ്കേതികത്വവും മറ്റു പുതിയ രീതികളും വരുന്നതിനുമുമ്പ്,രംഗ സജീകരണരംഗത്തു സുരേഷ് എന്ന നാമം ഒഴിച്ചുകൂടാൻവയ്യാത്ത സാന്നിധ്യമായിരുന്നു. തൻ്റെ കഴിവുകൾ ഒരു പക്ഷവും നോക്കാതെ എല്ലാ സംഘടനകൾക്കും ഉപകാരമായ രീതിയിൽ വിനിയോഗിച്ച സുരേഷ് അയ്യമ്പിള്ളി കലാ പ്രവർത്തന രംഗത്ത് ഒരു മാതൃകയും ആയിരുന്നു. അദ്ദേഹത്തിന് തൻ്റെ കഴിവുകൾ ഇനി നാട്ടിലും വിനിയോഗിക്കാനും,കുടുംബത്തോടൊപ്പം ഒരു സന്തോഷകരമായ ജീവിതം നയിക്കാനും കഴിയട്ടെ എന്നും പാലക്കാട് പ്രവാസി അസോസിയേഷൻ പ്രവർത്തക സമിതി ആശംസിച്ചു. അസോസിയേഷൻ രക്ഷാധികാരികളായ ജയശങ്കർ, ദീപക് മേനോൻ, ശ്രീധർ തേറമ്പിൽ മറ്റ് പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുത്തു.
ബെയ്ജിങ്: മധ്യചൈനയിലെ ബോർഡിങ് സ്കൂൾ ഡോർമിറ്ററിലുണ്ടായ തീപിടിത്തത്തിൽ 13 കുട്ടികൾക്ക് ദാരുണാന്ത്യം. ഒൻപതും പത്തും വയസ്സും പ്രായമുള്ള കുട്ടികളാണ് വെന്തുമരിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ ഒരു കുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഹെനാൽ പ്രവശ്യയിലെ യാൻഷാൻപു ഗ്രാമത്തിലെ യിംഗ്‌കായ് സ്‌കൂളിലാണ് വെള്ളിയാഴ്ച രാത്രി 11 മണിക്ക് തീപിടിത്തമുണ്ടായത്. മരിച്ചവരെല്ലാം ഒൻപതും പത്തും വയസ്സുള്ള ഒരേ മൂന്നാം ക്ലാസിലെ കുട്ടികളാണെന്ന് സ്‌കൂളിലെ ഒരു അധ്യാപകൻ അറിയിച്ചു. തീപിടിത്തമുണ്ടാകുമ്പോൾ സ്കൂൾ ഡോർമിറ്ററിയിൽ മുപ്പതോളം വിദ്യാർഥികളുണ്ടായിരുന്നു. ആഴ്ച അവസാനമായതിനാൽ ഭൂരിഭാഗം കുട്ടികളുടെ വീട്ടിലേക്ക് പോയിരുന്നു. സ്കൂളിലെ സ്കൂൾ ഡോർമിറ്ററിയിൽ തീപിടിത്തമുണ്ടായ വിവരം ലഭിച്ചതോടെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി. 11.30 ഓടെ തീയണച്ചെങ്കിലും 13 കുട്ടികൾക്ക് ജീവൻ നഷ്ടമായി. പരിക്കേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളുമായി ബന്ധമുള്ള ഒരാളെ കസ്റ്റഡിയിലെടുത്തതായും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. തീപിടിത്തത്തിൽ…
കൊച്ചി: സംസ്ഥാനത്ത് എഐ കാമറ കൊണ്ട് ആറു മാസത്തിനിടെ പിടികൂടിയത് 32 ലക്ഷം ഗതാഗത ലംഘനങ്ങള്‍. നിയമലംഘനത്തിന് ഇക്കാലയളവില്‍ 32,88,657 ചലാനുകള്‍ നിയമം ലംഘിച്ചവര്‍ക്ക് അയച്ചതായും മോട്ടാര്‍ വാഹന വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2023 ജൂണ്‍ അഞ്ചു മുതല്‍ ഡിസംബര്‍ 26 വരെയുള്ള കാലയളവിലെ കണക്കുകളാണ് പുറത്തുവന്നത്. ഒരു ദിവസം 18,000 വരെ ഗതാഗത നിയമലംഘനങ്ങളാണ് പിടികൂടിയിരുന്നത്. സംസ്ഥാനത്താകെ 726 എഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഗതാഗതലംഘനങ്ങളില്‍ ഏറ്റവും കൂടുതല്‍ സീറ്റു ബെല്‍റ്റ് ധരിക്കാത്തതാണ്. 18.22 ലക്ഷമാണ് ഈ നിയമലംഘനത്തിന് പിഴ ഈടാക്കിയത്. രണ്ടിലേറെ യാത്രക്കാരുമായി സഞ്ചരിച്ചതിന് 45,124 ഇരുചക്വാഹനങ്ങള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. എഐ കാമറ സ്ഥാപിച്ചതിലൂടെ സംസ്ഥാനത്ത് റോഡപകടങ്ങളെത്തുടര്‍ന്നുള്ള മരണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു. അപകടങ്ങളില്‍ തലയ്ക്ക് ഗുരുതരമായ ക്ഷതമേല്‍ക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായി ശ്രീജിത്ത് വ്യക്തമാക്കി.
കൊച്ചി: മഹാരാജാസ് കോളജില്‍ ഫ്രറ്റേണിറ്റി-കെ എസ് യു പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ രണ്ട് എസ് എഫ് ഐ നേതാക്കള്‍ അറസ്റ്റില്‍. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്. മഹാരാജാസ് കോളജ് സംഘര്‍ഷത്തിന് ശേഷം ആശുപത്രിയിലെത്തിയ കെ എസ് യു- ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായാണ് കേസ്. ആശുപത്രിക്കുള്ളില്‍ അക്രമം നടത്തിയതിനും പോലീസ് ഇരുവര്‍ക്കുമെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇതോടെ മഹാരാജാസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായി. നേരത്തെ കെ എസ് യു പ്രവര്‍ത്തകനെ പോലീസ് ആറസ്റ്റ് ചെയ്തിരുന്നു.ഇന്ന് ഉച്ചയോടെ ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
കോഴിക്കോട്: മിച്ചഭൂമി കേസില്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന ജോര്‍ജ് എം തോമസിന് തിരിച്ചടി. കൈവശം വച്ച 5.75 ഏക്കര്‍ ഭുമി കണ്ടുകെട്ടാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. ജോര്‍ജ് എം തോമസും കുടുംബംഗങ്ങളും 16 ഏക്കര്‍ കൈവശം വച്ചതായി ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. മിച്ചഭൂമി കേസില്‍ ജോര്‍ജ് എം തോമസിനെതിരേ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും വിധി നടപ്പാക്കാത്ത പശ്ചാത്തലത്തില്‍ സ്വകാര്യവ്യക്തി ലാന്‍ഡ് ബോര്‍ഡ് കമ്മിഷണര്‍ക്ക് പരാതിനല്‍കുകയായിരുന്നു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ച് കേസ് എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നായിരുന്നു കമ്മിഷണറുടെ നിര്‍ദേശം. അതിനുശേഷം ലാന്‍ഡ് ബോര്‍ഡ് നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. ആ കേസിലാണ് ഉത്തരവ്. ജോര്‍ജ് എം തോമസ് നിര്‍മിച്ച പുതിയ വീട് മിച്ചഭൂമിയലാണെങ്കിലും അത് നില്‍ക്കുന്ന സ്ഥലം ഒഴിവാക്കിയാണ് ലാന്‍ഡ് ബോര്‍ഡ് ഉത്തരവ്. ജോര്‍ജ് എം തോമസിന്റെ സഹോദരന്‍ കൈവശം വച്ച ആറ് ഏക്കര്‍ ഭുമിയും മിച്ചഭുമിയായി കണ്ടെത്തിയിട്ടുണ്ട്. ആ സ്ഥലം കുടിയാന്‍മാര്‍ എത്തുകയാണെങ്കില്‍ അവര്‍ക്ക് തിരികെ ഏല്‍പ്പിക്കണമെന്നും താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു.…