Author: News Desk

ഗുരുവായൂര്‍: മലയാളത്തില്‍ ഭക്തി സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2023, 2026 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ക്കായി പ്രൊഫ. വി മധുസൂദനന്‍ നായര്‍, വൈക്കം രാമചന്ദ്രന്‍ എന്നിവരെ തെരഞ്ഞെടുത്തു. അമ്പതിനായിരത്തി ഒന്നു രൂപയും ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പൂന്താന ദിനമായ ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 10.30 ന് പൂന്താനം ആഡിറ്റോറിയത്തില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥന്‍, ഡോ. വി.ആര്‍.മുരളീധരന്‍, ഡോ. പി.നാരായണന്‍ നമ്പൂതിരി എന്നിവരായിരുന്നു പുരസ്‌കാര ജൂറി അംഗങ്ങള്‍ മലയാള കാവ്യപാരമ്പര്യ ശാഖയിലെ ക്ലാസിക് കവിതകളുടെ വക്താവ് ആണ് പ്രൊഫ. വി.മധുസൂദനന്‍ നായരെന്ന് ജൂറി വിലയിരുത്തി. ഭക്തിയും സംസ്‌കൃതിയും കാല്‍പ്പനികതയും ചേര്‍ന്ന മധുസൂദനന്‍ നായരുടെ കവിതാലാപന പാരമ്പര്യം മലയാളികള്‍ ഹൃദയത്തിലേറ്റിയതാണ്.…

Read More

മലപ്പുറം: അര്‍ഹരായ എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പ്രമോഷന്‍ ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. രണ്ടുദിവസത്തിനകം ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഈ വര്‍ഷം വിവിധ തസ്തികളില്‍ നിന്നായി ഒരുപാട് ജീവനക്കാര്‍ വിരമിക്കുന്നുണ്ട്. ഇൗ ഒഴിവുകള്‍ പരിഗണിച്ചാണ് പ്രമോഷന്‍ നല്‍കുന്നത്. നിലവിലുള്ള ജീവനക്കാരില്‍ ഏറെയും ദീര്‍ഘനാള്‍ സര്‍വീസുള്ളവരാണ്. ഇവര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിലൂടെ കെഎസ്ആര്‍ടിസി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എടപ്പാളില്‍ ആരംഭിക്കുന്ന സ്‌ക്രാപ് കേന്ദ്രം ഗുണകരമാവും. സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മലനീകരണമില്ലാതെ സ്‌ക്രാപ് ചെയ്യുന്നതാണ് പദ്ധതി. ഇതിലൂടെ പദ്ധതി നയമായി കേന്ദ്രം പ്രഖ്യാപിച്ച 150 കോടി രൂപയോളം സംസ്ഥാന സര്‍ക്കാരിന് ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ഥാടകരെ രാത്രി വനമേഖലയില്‍ ഇറക്കിവിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ ആദ്യഘട്ട നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം യഥാര്‍ഥ കുറ്റക്കാര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.…

Read More

കൊച്ചി: ‘മലബാര്‍ മിസ്റ്ററി’…. വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമിടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. പേര് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തത്വത്തില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 21 ന് പാലക്കാട് ചിറ്റൂര്‍ മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റിന്റെ ഉദ്ഘാടന വേളയില്‍ പുതിയ ബ്രാന്‍ഡ് നെയിം പ്രഖ്യാപിക്കും. എക്‌സൈസ് വകുപ്പാണ് പുതിയ പേര് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, പൊതു ജനങ്ങളില്‍ നിന്ന് മത്സര സ്വഭാവത്തോടെ മദ്യത്തിന് പേര് തേടിയ സംഭവം നിയമക്കുരുക്കില്‍ കുടങ്ങിയിരിക്കെയാണ് വകുപ്പ് തലത്തില്‍ ബ്രാന്‍ഡ് നെയിമില്‍ ധാരണയായത്. നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യ ബ്രാന്‍ഡ് ആയ ജവാനുമായി അധികം വ്യത്യാസമില്ലാത്ത വിലയായിരിക്കും പുതിയ ബ്രാന്‍ഡിനും എന്നാണ് വിലയിരുത്തല്‍. പ്രതിദിനം 13,500 കെയ്സ് വീതം (108000 ലീറ്റര്‍) മദ്യം വിപണിയിലിറക്കുന്ന നിലയിലാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 75,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണു പ്ലാന്റ്ാണ് ചിറ്റൂരില്‍ ഒരുങ്ങിയിരിക്കുന്നത്. മദ്യത്തിന്റെ ഉത്പാദനത്തിന് ജീവനക്കാരെ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ്, ബവ്‌കോ…

Read More

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തില്‍ 10-ാം വാര്‍ഡില്‍ പനിയാത്ത് കോളനിയില്‍ ദലീമ ജോജോ എം എൽ എ യുടെ ഫണ്ട് ഉപയോഗിച്ച് റോഡ് ടാറിംഗ് ചെയ്യാനൊരുങ്ങുന്നതിന് എതിരെ പരാതി. ഗുരുതരമായ വെള്ളക്കെട്ട് നിലനിൽക്കുന്ന പ്രദേശത്ത് വെള്ളക്കെട്ട് പരിഹരിക്കാതെ റോഡ് ടാറിംഗ് ചെയ്താൽ വെള്ളക്കൊട്ട് അതീവ രൂക്ഷമാകുമെന്ന് എം എൽ എ ക്കും, ജില്ലാ കളക്ടർക്കും നല്കിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പനിയാത്ത് കോളനി താഴ്ന്ന പ്രദേശം ആയതിനാല്‍ വര്‍ഷങ്ങളായി കാലവര്‍ഷങ്ങളിലും വേനല്‍ മഴയിലും ഗുരുതരമായ വെള്ളക്കെട്ട്അനുഭവിക്കുന്ന പ്രദേശമാണ്. ഏതാണ്ട് മുപ്പതോളം സ്ഥിരതാമസക്കാരുള്ള വീടുകളില്‍ വെള്ളം കയറുകയും ഇടവഴിയിലൂടെ നടക്കാന്‍ കഴിയാത്ത വിധം ജലനിരപ്പ് ഉയരാറുമുണ്ട്. ഇത് മൂലം പ്രദേശവാസികള്‍ വളരെയേറെ ദുരിതത്തിലാണ് കഴിയുന്നത്. മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ശക്തമായ വെള്ളക്കെട്ട് മൂലം വീടുകളിലും വെള്ളം കയറാറുണ്ട്. കൂടാതെ സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞു കവിഞ്ഞ് എല്ലാ വീട്ടുകാരും വളരെയേറെ പ്രയാസത്തോടെയാണ് കഴിഞ്ഞുവരുന്നത്. നവജാത ശിശുക്കളും പ്രായം ചെന്നവരും രോഗികളുമായ നിരവധി പേരാണ് ടി കോളനിയിലെ നാല്…

Read More

തിരുവനന്തപുരം: മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൂർത്തിയായ 178 വീടുകളുടെ താക്കോൽ ദാനമാണ് നടക്കുക. ഫെബ്രുവരി 25 വൈകിട്ട് 4 ന് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും നിർവഹിക്കും. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ‘ഫെബ്രുവരി 25-ന് കേരളം പുതിയൊരു ചരിത്രം കുറിക്കുന്നു. മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച കൽപ്പറ്റ ടൗൺഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം അന്ന് നടക്കുന്ന വിവരം സന്തോഷത്തോടെയും ചാരിതാർത്ഥ്യത്തോടെയും അറിയിക്കുന്നു. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിൻ്റെ അതിജീവനത്തിൻ്റെ മഹത്തായ പ്രഖ്യാപനം കൂടിയാണ്. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. “ കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ…

Read More

റിയാദ്: റംസാനിലെ ആത്മീയ ചൈതന്യം ഉൾക്കൊണ്ട് പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി നടന്നു. ആയിരക്കണക്കിന് ഉംറ തീർഥാടകരും വിശ്വാസികളുമാണ് വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിനായി ഹറം ശരീഫിൽ ഒത്തുചേർന്നത്. തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും കൃത്യമായ ആസൂത്രണവുമാണ് അധികൃതർ ഒരുക്കിയിരുന്നത്. ജനപ്രവാഹം കണക്കിലെടുത്ത് കവാടങ്ങളിലും ഇടനാഴികളിലും ഉദ്യോഗസ്ഥരുടെ നിരന്തര നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. വയോധികർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക പാതകളും ഇലക്ട്രിക് വാഹനങ്ങളും സജ്ജമാക്കിയതിനൊപ്പം പള്ളിയും പരിസരവും അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി. മതിയായ വെളിച്ചം, ശബ്ദം, എയർകണ്ടീഷനിങ് എന്നിവ ഉറപ്പാക്കിയതിനൊപ്പം വിവിധ മാർഗങ്ങളിലൂടെ സംസം വെള്ളം ലഭ്യമാക്കാനും വിപുലമായ സൗകര്യങ്ങൾ ഒരുക്കി. സൗദി ഭരണകൂടത്തിെൻറ നേരിട്ടുള്ള മേൽനോട്ടത്തിൽ റംസാൻ മാസത്തിലുടനീളം തീർത്ഥാടകർക്ക് ഏറ്റവും മികച്ച ആരാധനാ അനുഭവം നൽകുകയാണ് ഈ ക്രമീകരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

Read More

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടറെയും എഎസ്‌ഐയെയും അടിയന്തരമായി സ്ഥലംമാറ്റി. വയര്‍ലെസിലൂടെയാണ് ജില്ലാ പൊലീസ് മേധാവി സ്ഥലംമാറ്റ നിര്‍ദേശം നല്‍കിയത്. പൂവാര്‍ സ്റ്റേഷനിലെ എസ്‌ഐ ജോസ്, എഎസ്‌ഐ ബിനു എന്നിവരെയാണ് സ്ഥലംമാറ്റിയത്. പൂവാര്‍ സ്റ്റേഷനിലെ എസ്എച്ച്ഒ അവധിയില്‍ ആയിരുന്നതിനാല്‍ എസ്‌ഐ ജോസിനായിരുന്നു ചുമതല നല്‍കിയിരുന്നത്. രാവിലെ പൊലീസിന്റെ വയര്‍ലെസിലൂടെയുള്ള മീറ്റിങ്ങിനിടെയാണ് എസ് പി സ്ഥലംമാറ്റ നിര്‍ദേശം നല്‍കിയത്. കൈക്കൂലി ആരോപണത്തെത്തുടര്‍ന്നാണ് പൊലീസുകാരുടെ അടിയന്തര സ്ഥലംമാറ്റമെന്നാണ് വിവരം. മണ്ണുമാഫിയയുമായി ബന്ധപ്പെട്ട് എസ്‌ഐ ജോസിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എസ്പിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്ഫര്‍ എന്നാണ് വിവരം. പൂവാര്‍ സ്റ്റേഷന്‍ ചുമതല ഒഴിയാനും, കിളിമാനൂര്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനുമാണ് എസ്പി നിര്‍ദേശം നല്‍കിയത്.

Read More

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 5 വരെയാണ് ഉത്സവം. ചൊവ്വാഴ്ച വൈകീട്ടാണ് കൊടിയേറ്റ്. ഉത്സവ ബലിദര്‍ശനം ഫെബ്രുവരി 28 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും. പ്രശസ്തമായ ചോറ്റാനിക്കര മകം തൊഴല്‍ മാര്‍ച്ച് രണ്ട് തിങ്കളാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി 9.30 വരെയാണ് മകം തൊഴല്‍ നടക്കുക. മാര്‍ച്ച് മൂന്നിന് പൂരം എഴുന്നള്ളിപ്പും നടക്കും. മാര്‍ച്ച് 4 ന് ഉത്രം ആറാട്ടും, മാര്‍ച്ച് 5 ന് അത്തം ഗുരുതിയും നടക്കുമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ ‘ ചോറ്റാനിക്കര മകം ‘ തൊഴല്‍ പത്രിക പ്രകാശനം നടന്‍ മമ്മൂട്ടി നിര്‍വഹിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. കെ പി അജയനില്‍ നിന്നും മമ്മൂട്ടി പത്രിക സ്വീകരിച്ചായിരുന്നു പ്രകാശനം. ദേവസ്വം അസിസ്റ്റന്റ് കമ്മീഷര്‍ എം ജി യഹുല്‍ദാസ്, ക്ഷേത്രം മാനേജര്‍ കെ എസ് രാജീവ് എന്നിവരും…

Read More

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു. ബുധനാഴ്ച രാത്രി തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. ആകാശവാണി, പിഐബി, ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യ ടുഡേ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ ജീവചരിത്രം എഴുതിയ കെ ഗോവിന്ദന്‍ കുട്ടി സാഹിത്യ ലോകത്തും ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റില്‍ കാഴ്ചവട്ടം എന്ന് പ്രോഗ്രാമിന്റെ അവതാരകന്‍ ആയിരുന്നു. പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിക്കൊപ്പമുള്ള വിമാന യാത്രയ്ക്കിടെ ഉണ്ടായ അപകട റിപ്പോര്‍ട്ടിങ്ങും കെ ഗോവിന്ദന്‍ കുട്ടിയെ ശ്രദ്ധേയനാക്കി.

Read More

തിരുവനന്തപുരം: സിപിഎം സൈബർ ടീമിൽ പൊട്ടിത്തെറി. തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ ടീം വിട്ടു. കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവരാണ് ടീമിൽ നിന്നും ഒഴിഞ്ഞത്. ഇവർ മൂന്നുപേരും ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരാണ്. നികേഷിൻ്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടർന്നാണ് ഇവർ ടീമിൽ നിന്നും വിട്ടുമാറിയത്. സിപിഎമ്മിന്റെ സാമൂഹിക മാധ്യമ ഇടപെടലുകൾ പാളുന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. സൈബർ ഇടപെടലുകൾ പാളുന്നു എന്ന് പാർട്ടിയിലും പരക്കെ അഭിപ്രായമുണ്ട്. എംവി നികേഷ്കുമാറിനെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ ആണ്. എം വി ​ഗോവിന്ദൻ മുൻകൈയെടുത്താണ് നികേഷ് കുമാറിനെ എകെജി സെന്ററിലേക്ക് കൊണ്ടുവരുന്നത്. മേഖലാജാഥകളിലെ പ്രചരണവും പാളിയെന്നാണ് പരക്കെയുള്ള വിമർശനം. സിപിഎമ്മിന്റെ സൈബറിടങ്ങളിലെ ഇടപെടലുകൾ കാര്യക്ഷമമാക്കുന്നതിനായാണ് എം വി നികേഷ്കുമാറിനെ ചുമതലയേൽപ്പിച്ചത്. മുഴുവൻ സമയ മാധ്യമ പ്രവർത്തനത്തിൽ നിന്ന് വിട്ടുമാറി നികേഷ് കുമാർ പാർട്ടി പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് എകെജി സെന്ററിൽ ഇത്തരമൊരു പദവി നൽകിക്കൊണ്ട്…

Read More