- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
Author: News Desk
മലപ്പുറം: കേരളത്തിൽ വീണ്ടും നിപ. മലപ്പുറം വളഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പുനെ വെെറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. എവിടെ നിന്നാണ് രോഗം ലഭിച്ചതെന്ന് വ്യക്തമല്ല. ഇവരുടെ വീട്ടിൽ രണ്ട് പേർക്ക് പനിയുണ്ടായിരുന്നുവെന്നാണ് വിവരം. ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും തിരിച്ചും പകരുന്ന (Zoonotic ) വൈറസ് രോഗമാണ് നിപ. പഴകിയ ഭക്ഷണത്തിൽ നിന്നോ, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുമോ ഇത് പകരാം. ലോകത്ത് നിപ ആദ്യം സ്ഥിരീകരിച്ചത് മലേഷ്യയിലാണെന്നാണ് റിപ്പോർട്ട്. പന്നികളിൽ നിന്നാണ് മലേഷ്യയിൽ വൈറസ് പകർന്നത്. പിന്നീട് ബംഗ്ലാദേശിലും ഇന്ത്യയിലും രോഗം സ്ഥിരീകരിച്ചു.രണ്ട് രാജ്യങ്ങളിലും രോഗം ബാധിച്ച വവ്വാലുകളുടെ മൂത്രമോ ഉമിനീരോ കലർന്ന പഴങ്ങൾ ഭക്ഷിച്ചതിലൂടെയാണ് പടർന്നതെന്നാണ് നിഗമനം. പാരാമിക്‌സോ വൈറിഡേ ആണ് ഫാമിലി. ലക്ഷണങ്ങൾ…
മനാമ: നിക്ഷേപങ്ങളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമായി ബഹ്റൈന്‍, യു.എ.ഇ. സര്‍ക്കാരുകള്‍ ഒപ്പുവച്ച കരാര്‍ മെയ് 8 മുതല്‍ പ്രാബല്യത്തില്‍ വന്നു. കരാറിലെ വ്യവസ്ഥകള്‍ പാലിച്ച് ഇരുപക്ഷവും ആവശ്യമായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പ്രഖ്യാപനമുണ്ടായത്.നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പുനല്‍കുന്നതും ന്യായവും നീതിയുക്തവുമായ പരിഗണന ഉറപ്പാക്കുന്നതിലൂടെയും തര്‍ക്കപരിഹാരത്തിന് വ്യക്തമായ സംവിധാനങ്ങള്‍ നല്‍കുന്നതിലൂടെയും നിക്ഷേപകരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതുമായ ഒരു സമഗ്ര നിയമ ചട്ടക്കൂട് ഈ കരാറിലുണ്ട്.യു.എ.ഇയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്റൈന്‍ വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് ധനകാര്യ ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ പറഞ്ഞു. യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും ദര്‍ശനങ്ങള്‍ക്ക് അനുസൃതമായി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഉഭയകക്ഷി കരാറുകള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധതയാണ് കരാര്‍ പ്രാബല്യത്തില്‍ വരുന്നത് പ്രതിഫലിപ്പിക്കുന്നതെന്ന് യു.എ.ഇ. ധനകാര്യ സഹമന്ത്രി മുഹമ്മദ്…
ബഹ്റൈന്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്ര ‘ക്ലാസിക്കല്‍ മ്യൂസിക്കിന്റെ സൗന്ദര്യം’ കച്ചേരി അവതരിപ്പിക്കും
മനാമ: മെയ് 9ന് ബഹ്റൈന്‍ നാഷണല്‍ തിയേറ്ററില്‍ നടക്കുന്ന ‘ക്ലാസിക്കല്‍ മ്യൂസിക്കിന്റെ സൗന്ദര്യം’ എന്ന സംഗീതക്കച്ചേരിക്ക് സംഗീതവിദ്വാന്‍ ഡോ. മുബാറക് നജെമിന്റെ കീഴിലുള്ള ബഹ്റൈന്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്ര ഒരുങ്ങുന്നു.യൂറോപ്പ് ദിനാഘോഷത്തിന്റെയും ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും മൂല്യങ്ങളെ ആദരിച്ചുകൊണ്ട് സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍ സുല്‍ത്താനേറ്റ് എന്നിവിടങ്ങളിലേക്കുള്ള യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്റെയും നിരവധി യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ശാസ്ത്രീയ സംഗീതത്തിന്റെ ഈ ആകര്‍ഷകമായ സായാഹ്നം നടക്കുന്നത്. യൂറോപ്യന്‍ സംയോജനത്തിന് അടിത്തറ പാകിയ ചരിത്രപരമായ നിര്‍ദ്ദേശമായ ഷൂമാന്‍ പ്രഖ്യാപനത്തിന്റെ 75ാം വാര്‍ഷികം കൂടിയാണിത്.വൈകുന്നേരം യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള രണ്ട് അതിഥി കലാകാരന്മാരുടെ പ്രകടനങ്ങളുണ്ടാകും. ബീഥോവന്‍, മൊസാര്‍ട്ട്, ബിസെറ്റ്, സിബെലിയസ്, ബാര്‍ട്ടോക്ക്, ഡി ഫാള എന്നിവരുടെ തിരഞ്ഞെടുത്ത കൃതികളും അവതരിപ്പിക്കും.
വെനീസ്: മെയ് 9ന് ഹീറ്റ് വേവ് എന്ന പേരില്‍ നടക്കുന്ന 19ാമത് അന്താരാഷ്ട്ര വാസ്തുവിദ്യാ പ്രദര്‍ശനമായ ലാ ബിനാലെ ഡി വെനീസിയയില്‍ ബഹ്റൈന്‍ ദേശീയ പവലിയന്‍ തുറക്കും.ആഗോള വെല്ലുവിളികളോട് പ്രതികരിക്കുന്നതില്‍ വാസ്തുവിദ്യയുടെ പങ്കിനെ അഭിസംബോധന ചെയ്യുന്ന ബിനാലെയുടെ മുഖ്യ പ്രമേയം ‘ബൗദ്ധികത, പ്രകൃതി, കൃത്രിമത്വം, കൂട്ടായ്മ’ എന്നതാണ്. ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബിഎസിഎ) പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയാണ് രാജ്യത്തിന്റെ പവലിയന് നേതൃത്വം നല്‍കുന്നത്. ഡിസൈനും ഗവേഷണവും നയിച്ച ആര്‍ക്കിടെക്റ്റ് ആന്‍ഡ്രിയ ഫറാഗുണയാണ് ക്യൂറേറ്റ് ചെയ്തത്. ഇതോടൊപ്പമുള്ള പ്രസിദ്ധീകരണത്തില്‍ ഇമാന്‍ അലി, അബ്ദുല്ല ജനാഹി, അലക്‌സാണ്ടര്‍ പുസ്രിന്‍, കെയ്റ്റ്‌ലിന്‍ മുള്ളര്‍, എഡ്വാര്‍ഡോ ഗാസ്‌കോണ്‍ അല്‍വാരെസ്, ജോനാഥന്‍ ബ്രെര്‍ലി, ലൈല അല്‍ ഷെയ്ഖ്, ലത്തീഫ അല്‍ ഖയാത്ത്, ലെസ്ലി നോര്‍ഫോര്‍ഡ്, മൈതം അല്‍ മുബാറക്, മറിയം അല്‍ ജോമൈരി, മുഹമ്മദ് സലിം, പാരീസ് ബെസാനിസ്, വിയോള ഷാങ്, വഫ അല്‍ ഘതം എന്നിവരുടെ കൃതികളുണ്ട്.…
മനാമ: 50ലധികം പൊതു, സ്വകാര്യ മേഖല കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ബഹ്റൈന്‍ പോളിടെക്നിക്കിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനും വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ കരിയര്‍ മേള 2025 ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബഹ്റൈന്‍ പോളിടെക്നിക്കിന്റെ സി.ഇ.ഒ. പ്രൊഫ. സിയാറന്‍ കാതൈന്‍ പങ്കെടുത്തു.രാജ്യത്തെ വ്യാവസായിക, വാണിജ്യ മേഖലകളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഇത്തരം പ്രദര്‍ശനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് കമ്പനികളുമായും സ്ഥാപനങ്ങളുമായും നേരിട്ട് ഇടപഴകുന്നതിന് വിലപ്പെട്ട വേദിയൊരുക്കുന്നതായും അദ്ദേഹം പറഞ്ഞു.ഉദ്ഘാടനത്തിനു ശേഷം ഡോ. ജുമ ബൂത്തുകള്‍ സന്ദര്‍ശിക്കുകയും വിവിധ വിഷയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാന പദ്ധതികള്‍ കാണുകയും ചെയ്തു. കരിയര്‍ ഫെയര്‍ 2025 മെയ് 8ന് ഉച്ചയ്ക്ക് 2:30 വരെ തുടരും.
മനാമ: ബഹ്റൈനിലെ സൽമാനിയ എമർജൻസി വിഭാഗം നേഴ്സുമാരുടെ സൌഹൃദ കൂട്ടായ്മയായ “AEINA” നേഴ്സസ് ഡേ ആഘോഷിച്ചു. മെയ് 6 ചൊവ്വാഴ്ച വൈകിട്ട് സൽമാനിയ ഇൻഡ്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വച്ച് നടന്ന ആഘോഷത്തിൽ വിവിധയിനം കലാപരിപാടികളും തുടർന്ന് ബഹ്റൈൻ പ്രവാസ ജീവിതം കഴിഞ്ഞ് പോകുന്ന നേഴ്സുമാർക്ക് മൊമൻ്റോയും നൽകി ആദരിച്ചു.
മനാമ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ബഹ്റൈന്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.സംഘര്‍ഷം നിരവധി പേര്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെടുത്തിയതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇരുവിഭാഗവും ശാന്തതയും സംയമനവും പാലിക്കണം. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കണം.പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംഭാഷണത്തിന്റെ പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാട്ടി. നല്ല അയല്‍പക്കം, അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ എന്നിവയുടെ തത്ത്വങ്ങള്‍ക്കനുസൃതമായി സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണം. യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളില്‍നിന്ന് ഇരു രാജ്യങ്ങളിലെയും ജനങ്ങളെ സംരക്ഷിക്കാനും മേഖലയിലെ സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ നിലനിര്‍ത്താനും ശ്രമിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾ തർത്തതിന് പിന്നാലെ സുരക്ഷാ കാരണങ്ങളാൽ രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിട്ടു. മേയ് പത്ത് ശനിയാഴ്‌ച പുലർച്ചെ 5.29 വരെയാണ് ജമ്മു കാശ്‌മീർ മേഖല ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ അടച്ചിട്ടതെന്നാണ് വിവരം. ഇതുവരെ 430 വിമാന സർവീസുകൾ ഇന്ത്യൻ വിമാനക്കമ്പനികൾ റദ്ദാക്കിയെന്നും റിപ്പോർട്ടുണ്ട്. ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്‌സർ, ലുധിയാന, പട്യാല, ബതിന്ഡ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമശാല, കിഷൻഗഡ്, ജയ്‌സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുണ്ട്ര, ജാംനഗർ, രാജ്‌കോട്ട്, പോർബന്ധർ, കാണ്ട്‌ല, കേശോദ്, ഭുജ്, ഗ്വാളിയോർ, ഹിൻഡൻ, എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. ഇന്നലെ ഏകദേശം 250 വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. അമൃത്‌സറിലേക്കുള്ള രണ്ട് അന്താരാഷ്‌ട്ര വിമാനങ്ങൾ ഡൽഹിയിലേക്ക് വഴിതിരിച്ചുവിട്ടതായി എയർ ഇന്ത്യ അറിയിച്ചു. ജമ്മു കാശ്‌മീർ മേഖലയിലെ പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടച്ചിട്ടത്. ഇവിടേക്കുള്ള എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്.…
മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വിവിധ പരിപാടികളോടെ “മെമ്പേഴ്സ് നൈറ്റ്” ആഘോഷിച്ചു. മനാമയിലെ അൽ സൊവൈഫിയ ഗാർഡനിൽ വെള്ളിയാഴ്ച (02/05/2025) നടന്ന പരിപാടിയിൽ നൂറിലധികം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കിഡ്‌സ് വിംഗിന്റെ മനോഹരമായ സ്വാഗത ഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് വിനീഷ് കേശവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഷമീല സ്വാഗതം ആശംസിച്ചു. മുൻ പ്രസിഡന്റ് ഫൈസൽ ആനൊടിയിൽ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് കിഡ്‌സ് വിങ്ങിന്റെ നേതൃത്വത്തിൽ അരങ്ങേറിയ നൃത്തവിസ്മയം പരിപാടിക്ക് മാറ്റ് കൂട്ടി. സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ ഗയിമുകൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആവേശഭരിതരാക്കി. പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിൽ നിന്ന് ഒത്തുചേരാനും സൗഹൃദം പങ്കിടാനും നാട്ടുകാരായ സുഹൃത്തുക്കളെ കാണാനും ഈ പരിപാടി അവസരമൊരുക്കി. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിൻ്റെ 2025-27 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങും ഇതോടൊപ്പം നടന്നു. കഴിഞ്ഞ വർഷത്തെ എക്സിക്യൂട്ടീവ്…
അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ; ജ്യോതി പദ്ധതിക്ക് തുടക്കം
കൊച്ചി: അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. കുട്ടികൾക്ക് സൗജന്യ വിദ്യഭ്യാസം ഉറപ്പുവരുത്തുന്ന ജ്യോതി പദ്ധതിക്കാണ് തുടക്കമിട്ടത്. സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ നടന്ന ജില്ലാ തല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. “അതിഥി തൊഴിലാളികളുടെ മക്കളിൽ മൂന്നു മുതൽ ആറ് വയസു വരെയുള്ള മുഴുവൻ പേരെയും അംഗൻവാടിയിലും ആറ് വയസിന് മുകളിലുള്ളവരെ സ്കൂളുകളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചിടുള്ളത്. ഇത് നാടിൻ്റെ ഉത്തരവാദിത്വമായി കാണണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരിധിയിലുള്ള കുട്ടികളുടെ വിദ്യാഭ്യാസ നിലയെ കുറിച്ചുള്ള വിദ്യാഭ്യാസ രജിസ്റ്റർ തയ്യാറാക്കണo,” മുഖ്യമന്ത്രി പറഞ്ഞു. അതത് സ്ഥലങ്ങളിലെ സ്കൂളുകളും അധ്യാപകരും പ്രത്യേക താൽപര്യത്തോടെ ഇടപെടുകയും അതിഥി തൊഴിലാളികളുടെ കുടുംബങ്ങളിൽ സന്ദർശിക്കുകയും കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും വേണം, മുഖ്യമന്ത്രി പറഞ്ഞു. സാംസ്കാരിക – വിദ്യാഭ്യാസ ഏകോപനത്തിന് തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായാണ് ജ്യോതി പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.…
