- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
- കെ സി വേണുഗോപാലിനെ കാണാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ എത്തി
- കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
Author: News Desk
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. പാലക്കാട് ചാലിശ്ശേരിയിൽ എലിപ്പനി ബാധിച്ച് മധ്യവയസ്കനാണ് മരിച്ചു. തണ്ണീർക്കോട് കൊല്ലഴിപ്പാടി സ്വദേശി കൃഷ്ണൻ ആണ് മരിച്ചത്. 50 വയസായിരുന്നു. കടുത്ത പനി ബാധിച്ച് ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രോഗലക്ഷണങ്ങൾ എന്തെല്ലാം? ലെപ്ടോസ്പൈറ ശരീരത്തിൽ കടന്നുകൂടുന്നതു മുതൽ രോഗം പ്രത്യക്ഷമാകുന്നതിനുള്ള ഇടവേള (incubation period ) സാധാരണ 10 ദിവസമാണ്. ഇത് 4 മുതൽ 20 ദിവസം വരെ ആകാം. രോഗാണു രക്തത്തിൽ വളരെ വേഗം പെരുകുന്നു. ശക്തമായ വിറയലോടുകൂടിയ പനി, കുളിര് , തളർച്ച , ശരീരവേദന, തലവേദന , ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങൾ കൂടി ഉണ്ടാകാറുണ്ട്. കണ്ണിനു ചുവപ്പ്, നീർവീഴ്ച , വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. തലവേദന, തലയുടെ പിൻഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു. ചിലർക്ക് രോഗം പിടിപെട്ടു ഒരാഴ്ച്ചയ്ക്കുള്ളിൽ…
കൂരിയാട്ട് ദേശീയപാത തകര്‍ന്ന ഭാഗത്ത് കരാറുകാർ പില്ലർ വയഡക്ട് നിർമിച്ച് മാലിന്യം നീക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം
തിരുവനന്തപുരം: മലപ്പുറം കൂരിയാട്ട് ദേശീയപാത തകര്‍ന്ന ഭാഗത്ത് കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് ഫ്‌ളൈ ഓവര്‍ (പില്ലര്‍ വയഡക്റ്റ്) നിർമിച്ച് മാലിന്യവും അവിശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കേന്ദ്ര ഉപരിതലഗതാഗത, ഹൈവേ മന്ത്രാലയം. ഇതിന് 80 കോടി രൂപ ചെലവു വരും. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷം സ്വീകരിച്ച നടപടികള്‍ കേന്ദ്ര ഗതാഗത മന്ത്രാലയം വിശദീകരിച്ചു. കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനു 12 കോടി രൂപ പിഴയടയ്ക്കാനും ഒരു വര്‍ഷം വരെ ഡീബാര്‍ ചെയ്യുന്നതിനും കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. കോണ്‍ട്രാക്ടറുടെ പ്രൊജക്ട് മാനേജരെ സസ്പെന്‍ഡ് ചെയ്തു. കണ്‍സള്‍ട്ടന്റ് കമ്പനിയായ ഭോപാലിലെ ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റിനെ ഭാവി ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിൽ നിന്നും വിലക്കി. ഇവര്‍ക്കും ഡിസൈന്‍ കണ്‍സള്‍ട്ടന്റായ സ്ട്രാറ്റ ജിയോസിംസ്റ്റത്തിനും സേഫ്റ്റി കണ്‍സള്‍ട്ടന്റ് ശ്രീ ഇന്‍ഫോടെക്കിനും 20 ലക്ഷം രൂപ പിഴയും 1 വര്‍ഷം ഡീബാര്‍ ചെയ്യാനും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.എന്‍എച്ച്എഐയുടെ പ്രൊജക്ട് ഡയറക്ടറെ…
പോക്‌സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചു: പ്രധാന അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം: പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതിയായ വ്ളോഗറെ പങ്കെടുപ്പിച്ച സംഭവത്തിൽ ഹെഡ്‌മാസ്റ്റർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം ഫോർട്ട് ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർ ടി.എസ് പ്രദീപ് കുമാറിനെയാണ് സർക്കാർ നിർദ്ദേശപ്രകാരം സസ്‌പെൻഡ് ചെയ്‌തത്. വ്ളോഗറും പോക്‌സോ കേസ് പ്രതിയുമായ മുകേഷ് എം നായരായിരുന്നു ഫോർട്ട് ഹൈസ്‌കൂളിലെ ചടങ്ങിൽ മുഖ്യാതിഥി. സംഭവത്തിൽ പ്രദീപ് കുമാറിന് വീഴ്‌ചപറ്റി എന്നാണ് റിപ്പോർട്ട്. പ്രവേശനോത്സവത്തിൽ പോക്‌സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചത് തെറ്റാണെന്നും വിഷയത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി മുൻപ് അറിയിച്ചിരുന്നു. ഫോർട്ട് ഹൈസ്‌കൂളിലെ പ്രഥമാദ്ധ്യാപകൻ തന്നെ വന്ന് കണ്ടിരുന്നതായും പ്രഥമാദ്ധ്യാപകനും അദ്ധ്യാപകർക്കും ഈ വ്യക്തിയുടെ കേസ് അറിയില്ലെന്ന് പറഞ്ഞതായും അത് ശരിയല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. സ്‌കൂൾ മാനേജർ നടപടിയെടുക്കണമെന്നും ഇല്ലെങ്കിൽ സർക്കാർ നേരിട്ട് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.ഫോർട്ട് ഹൈസ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ സ്‌കൂളിലേക്കുള്ള പഠനോപകരണ വിതരണം നടത്തിയ ജെ.സി.ഐ എന്ന സംഘടനയാണ് പോക്‌സോകേസ് പ്രതിയും വ്‌ളോഗറുമായ മുകേഷ് എം.നായരെ ക്ഷണിച്ചത്. കേസിൽ ഉപാധികളോടെ ജാമ്യത്തിൽ നിൽക്കവേയാണ് ഇയാൾ പരിപാടിയിൽ…
മനാമ: ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ജി.ഒ.പി.ഐ.ഒ) ബഹ്‌റൈൻ ആദ്യമായി ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഇന്ത്യൻ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ 90ലധികം ജൂനിയർ കളിക്കാർ (19 വയസ്സിന് താഴെയുള്ളവർ) സിംഗിൾസ്, ഡബിൾസ് ഇനങ്ങളിൽ മാറ്റുരച്ചു. ചടങ്ങിൽ മുഖ്യാതിഥിയായബഹ്‌റൈൻ ബാഡ്മിന്റൺ ആന്റ് സ്ക്വാഷ് ഫെഡറേഷന്റെ പപരിശീലകൻ അഹമ്മദ് അൽ ജലാദ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂർണമെന്റിന്റെ ഗോൾഡ് സ്പോൺസർമാർ കിംസ് ഹെൽത്ത് ഗ്രൂപ്പ്, പ്രോ കോട്ട്, ഗ്ലോബൽ റിമോർട്ട് എന്നിവരും സിൽവർ സ്പോൺസർമാർ ബുറൂജ് പ്രസ്സ്, ഗ്രേ ഇമേജ്, സംഗീത റെസ്റ്റോറന്റ്, വി.എം.ബി. എന്നിവരുമായിരുന്നു.പങ്കെടുത്ത എല്ലാവർക്കും വി.എം.ബി. ഹരിബോ സ്പോൺസർ ചെയ്ത സർട്ടിഫിക്കറ്റുകളും ഗുഡി ബാഗുകളും നൽകി. വിജയികൾക്കും റണ്ണേഴ്‌സ് അപ്പിനും ട്രോഫികൾ സമ്മാനിച്ചു, സെമി ഫൈനലിസ്റ്റുകൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി.
നെയ്‌റോബി: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ചവരിൽ അഞ്ച് പേർ മലയാളികളെന്ന് റിപ്പോർട്ടുകൾ. പാലക്കാട് സ്വദേശി റിയ (41), മകൾ ടൈറ (7), തൃശൂർ സ്വദേശികളായ ജസ്ന, മകൾ റൂഹി മെഹ്റിൻ, തിരുവല്ല സ്വദേശി ഗീത സോജി ഐസക് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. ഇവർ കെനിയയിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ഇരുപത്തിയെട്ടംഗ ഇന്ത്യൻ സംഘമാണ് ബസിലുണ്ടായിരുന്നത്. അതിൽ പതിനാലുപേർ മലയാളികളായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. നൂറ് മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. കനത്ത മഴയിൽ ബസിന്റെ നിയന്ത്രണം നഷ്ടമായതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഓസ്ട്രേലിയയില്‍ മലയാള ചലച്ചിത്ര സംഘടന ‘ആംലാ’ നിലവില്‍ വന്നു; കേരളത്തിന് പുറത്തെ ആദ്യ ചലച്ചിത്രകൂട്ടായ്മ
തിരുവനന്തപുരം: ഓസ്‌ട്രേലിയന്‍ മലയാളികളുടെ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ക്കായി അസോസിയേഷന്‍ ഓഫ് മൂവി ലവേഴ്‌സ് ഓസ്‌ട്രേലിയ (അംലാ) എന്ന പേരില്‍ പുതിയ കൂട്ടായ്മ നിലവില്‍ വന്നു. ഇതാദ്യമായാണ് കേരളത്തിന് പുറത്ത് മലയാള ചലച്ചിത്ര സംഘടന രൂപീകൃതമാകുന്നത്. ഓസ്‌ട്രേലിയയില്‍ സിനിമയുടെ വിവിധ മേഖലയില്‍ പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളി കലാകാരന്മാരും ചലച്ചിത്ര കലാസ്വാദകരുമാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. സിനിമകള്‍, ഡോക്യുമെന്ററികള്‍, സംഗീത ആല്‍ബങ്ങള്‍,നാടകോത്സവം,റിയാലിറ്റി ഷോകൾ, ടെലിവിഷന്‍ പരിപാടികള്‍ തുടങ്ങിയവയുടെ നിര്‍മാണം, പ്രദര്‍ശനം എന്നിവയ്ക്ക് പുറമെ ചലച്ചിത്ര കലാ പരിശീലനവും വിവിധ ചലച്ചിത്ര സംഘടനകളുമായി സഹകരിച്ച് കൊണ്ട് ഓസ്ട്രേലിയയില്‍ മലയാളം ചലച്ചിത്രോത്സവവും സംഘടിപ്പിക്കാനുമാണ് ആംലാ ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിൽ ക്യൂന്‍സ്ലാന്‍ഡിൽ എത്തുന്ന മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ചിത്രീകരണത്തിനാവശ്യമായ ലൊക്കേഷൻ,ലൈറ്റ് യൂണിറ്റ്, വിവിധ തരം ക്യാമറ ഉള്‍പ്പെടെ ചിത്രീകരണത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുക, കേരളത്തില്‍ പുതുമുഖങ്ങള്‍ക്കും പ്രവാസി കലാകാരന്മാര്‍ക്കും അവസരം നല്‍കി ചെറിയ ബജറ്റില്‍ നിര്‍മ്മിക്കുന്ന കുടുംബചിത്രങ്ങള്‍ ഓസ്ട്രേലിയയില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുക. എന്നിവയും ആംലാ ലക്ഷ്യമിടുന്നു. ക്വീന്‍സ്ലാന്‍ഡിലെ…
മനാമ: ബഹ്‌റൈനില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ മലയാളി അപകടത്തില്‍പ്പെട്ടു മരിക്കാനിടയായ സംഭവത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് വാഹനമോടിച്ചയാളും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതിവിധി.മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് കോടതി കണ്ടെത്തി. റോഡപകടങ്ങള്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതിനിടയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 2023 ഒക്ടോബര്‍ രണ്ടിനാണ് സംഭവം. മലയാളിയായ വി.വി. മണിയെ (50) നുവൈദ്രത്തിലെ ഒരു റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ വാഹനമിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മണി ഒക്ടോബര്‍ അഞ്ചിന് മരിച്ചു.മണിയുടെ അമ്മ വി.വി. ശാന്ത, സഹോദരങ്ങളായ ശശി, രമേശന്‍, മിനി എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച നഷ്ടപരിഹാരക്കേസിലാണ് കോടതിവിധി. വാഹനമോടിച്ചയാള്‍ക്ക് നേരത്തെ കോടതി ആറു മാസം തടവുശിക്ഷ വിധിക്കുകയും അയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നഷ്ടപരിഹാരക്കേസ് തുടരുകയായിരുന്നു.
തീപിടിച്ച കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്‌നറുകളും കോഴിക്കോടിനും കൊച്ചിക്കുമിടയില്‍ തീരത്തടിയാന്‍ സാധ്യത
കോഴിക്കോട്: കേരള തീരത്തിനടുത്ത് കടലില്‍ തീപിടിച്ച കപ്പലില്‍നിന്നുള്ള എണ്ണയും മറ്റ് അവശിഷ്ടങ്ങളും കണ്ടെയ്‌നറുകളും തെക്കോട്ട് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്).ഹൈദരാബാദ് അസ്ഥാനമായ ഇന്‍കോയിസിന്റെ നിഗമനത്തില്‍ കണ്ടെയ്‌നറും മറ്റും ഏതാനും ദിവസത്തേക്ക് തീരത്ത് ഭീഷണിയുയര്‍ത്താന്‍ സാധ്യതയില്ല. സേര്‍ച്ച് ആന്റ് റെസ്‌ക്യൂ എയിഡ് ടൂള്‍ എന്ന സംവിധാനത്തിലൂടെയാണ് ഈ നിഗമനത്തിലെത്തിയതെന്ന് ഇന്‍കോയിസ് മേധാവി ഡോ. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. അടുത്ത മൂന്നു ദിവസത്തേക്ക് കപ്പലില്‍നിന്നുള്ള വസ്തുക്കള്‍ അറബിക്കടലില്‍ തെക്കുപടിഞ്ഞാറന്‍ ദിശയിലേക്കു സഞ്ചരിക്കും. തീരത്തേക്ക് ഇവ ഉടനെയൊന്നും എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും സര്‍ക്കാരിനും മറ്റും നടപടിയെടുക്കാന്‍ വേണ്ടത്ര സമയമുണ്ട്. കോഴിക്കോടിനും കൊച്ചിക്കുമിടയിലാകും വാന്‍ ഹായ് കപ്പലില്‍നിന്നുള്ള വസ്തുക്കള്‍ എത്താന്‍ സാധ്യത. കപ്പലിലെ ഒരു കണ്ടെയ്‌നര്‍ ആദ്യം പൊട്ടിത്തെറിച്ചതായാണ് കോസ്റ്റ് ഗാര്‍ഡും മറ്റും അറിയിച്ചത്. തുടര്‍ന്ന് നിരവധി സ്‌ഫോടനങ്ങളുണ്ടായി.
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി, സ്റ്റാർ വിഷൻ ഇവൻസുമായി ചേർന്ന് കഴിഞ്ഞദിവസം ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിച്ച സമന്വയം 2025 വർണ്ണാഭമായി. സൊസൈറ്റിയുടെ 2025-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതി സ്ഥാനമേറ്റെടുത്ത ചടങ്ങിൽ കഴിഞ്ഞവർഷം സൊസൈറ്റി നടത്തിയ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനവും നടത്തുകയുണ്ടായി പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന മെഹന്ദി നൈറ്റ് ശ്രദ്ധേയമായി മാപ്പിള ഗാനങ്ങൾ ഉൾപ്പെടുത്തിയ മ്യൂസിക്കൽ നൈറ്റും പ്രശസ്ത ഗായകനും കോമഡി ആർട്ടിസ്റ്റും ആയ രാജേഷ് അടിമാലിയുടെ വൺമാൻ ഷോയും ചടങ്ങുകൾക്ക് മാറ്റുകൂട്ടി. ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും മറ്റു സംഘടന ഭാരവാഹികളും കുടുംബാംഗങ്ങളും കുട്ടികളുമായി നിറഞ്ഞ സദസ്സിൽ, സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷതയിൽ നടന്ന ചടങ്ങുകൾ മുഖ്യ അതിഥി ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുകയും, പ്രമുഖ വ്യവസായിയും ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ. ജി ബാബുരാജൻ വിശിഷ്ട അതിഥിയായി ആശംസകൾ…
മനാമ: ബഹ്‌റൈൻ എ കെ സി സിയും- ഇമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം ആചരിച്ചു. കാനു ഗാർഡനിൽ നടന്ന ചടങ്ങ് കലാഭവൻ ജോഷി ഉദ്ഘാടനം ചെയ്തു.ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും അടിസ്ഥാന ധർമ്മമാണെന്നും ഒന്നിച്ച് നശിക്കാതിരിക്കാൻ ഒന്നിച്ച് കൈകോർക്കേണ്ട സമയമാണിതെന്നും കലാഭവൻ ജോഷി പറഞ്ഞു. വായുവും,വെള്ളവും, വെളിച്ചവും, ഭൂമിയും, ആകാശവും ആണ് നമ്മുടെ യഥാർത്ഥ അയൽക്കാർ എന്ന് തിരിച്ചറിഞ്ഞ് ഈ അയൽക്കാരെ സ്നേഹിക്കാൻ ഇനിയും വൈകിയാൽ വലിയ ദുരന്തമാകും അടുത്ത തലമുറ നേരിടാൻ പോകുന്നതെന്ന് ചാൾസ് ആലുക്ക പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കാൻ, കാര്യക്ഷമമായി ഇടപെടുന്നതിന്റെ ഭാഗമായി ബഹറിൻ എ. കെ. സി.സി.യും ഇമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി Ima മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ രഘു യോഗത്തിൽ പറഞ്ഞു. തുടർന്ന് അംഗങ്ങളെല്ലാവരും ചേർന്ന് മരങ്ങൾ നട്ടു. ജോൺ ആലപ്പാട്ട്, ജോജി കുര്യൻ, ജെയിംസ് ജോസഫ്, ജസ്റ്റിൻ ജോർജ്,…
