- ബഹ്റൈനില്‍ പേഴ്സണല്‍ ലോണുകളുടെ തിരിച്ചടവ് താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് എം.പിമാര്‍
- കുവൈത്തിനെതിരായ ഭീകരാക്രമണ ഗൂഢാലോചനയെ ബഹ്റൈന്‍ അപലപിച്ചു
- ബഹ്റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും ഈദുല്‍ ഫിത്തറിന് മുമ്പ് നല്‍കും
- കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ
- പെരുമ്പാവൂരിൽ വൻ ട്വിസ്റ്റ്! എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല, സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ച് ഹൈക്കമാന്റ്
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 129 മിസൈലുകളും 221 ഡ്രോണുകളും നശിപ്പിച്ചു
- കൂടുതല്‍ ഇടങ്ങളിലേക്ക് ഗള്‍ഫ് എയര്‍; ദമ്മാമിലേക്കുള്ള താല്‍ക്കാലിക സര്‍വീസുകള്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്കും നെയ്റോബിയിലേക്കും വ്യാപിപ്പിക്കുന്നു
- ഈദുല്‍ ഫിത്തര്‍: ബഹ്റൈനില്‍ കന്നുകാലി, കോഴി ലഭ്യത ഉറപ്പാക്കി വ്യവസായ മന്ത്രാലയം
Author: News Desk
ചണ്ഡീഗഡ്: പലരും റോഡിലെ കുഴിയില്‍ വീണ് അപകടമുണ്ടാകുന്നതും ചിലരുടെ ജീവന്‍തന്നെ നഷ്ടമാകുന്നതുമായ വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാല്‍, ഹരിയാണയില്‍ ആംബുലന്‍സ് റോഡിലെ ഒരു കുഴിയില്‍ വീണതോടെ ജീവന്‍ തിരിച്ചുകിട്ടിയിരിക്കുകയാണ് 80-കാരന്. ഡോക്ടര്‍ മരിച്ചെന്ന് വിധിയെഴുതിയ ദര്‍ശന്‍ സിങ് ആണ് വാഹനം കുഴിയില്‍ വീണതിനു പിന്നാലെ ജീവിതത്തിലേക്ക് മടങ്ങിവന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാലുദിവസമായി വെന്റിലേറ്ററിലായിരുന്നു ദര്‍ശന്‍ സിങ്. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടര്‍മാര്‍ പറയുന്നത്. തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയും മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം വിവരം അറിയിച്ചു. അവർ മൃതദേഹം ദഹിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. പട്യാലയില്‍ നിന്ന് കര്‍ണാലിനടുത്തുള്ള വീട്ടിലേക്ക് ദര്‍ശന്‍ സിങിന്റെ മൃതദേഹം കൊണ്ടുവരുന്നതിനിടെയാണ് ആംബുലന്‍സ് ഒരു കുഴിയില്‍ വീണത്. ഇതിന്റെ ആഘാതത്തില്‍ അദ്ദേഹത്തിന്റെ കൈ അനങ്ങിയതായി വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന കൊച്ചുമകനാണ് ശ്രദ്ധിച്ചത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഹൃദയമിടിപ്പ് ഉള്ളതായും കണ്ടെത്തി. ഇതോടെ അടുത്തുള്ള ആശുപത്രിയിലേക്ക് വണ്ടിതിരിക്കാന്‍ ആംബുലന്‍സ് ഡ്രൈവറോട് പറയുകയായിരുന്നു. ആശുപത്രിയില്‍…
സന്നിധാനം സന്ദർശിച്ച് പോലീസ് മേധാവി; മകരവിളക്കിന് സുരക്ഷ വർധിപ്പിക്കാൻ ആയിരം പോലീസുകാരെ അധികം വിന്യാസിക്കും
പത്തനംതിട്ട: ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിന് സുരക്ഷ ഉറപ്പാക്കാന്‍ അധികമായി ആയിരം പോലീസ് ഉദ്യോഗസ്ഥരേക്കൂടി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് എസ്.പി.മാര്‍, 19 ഡി.വൈ.എസ്.പിമാര്‍, 15 ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടക്കമാണ് ആയിരംപേരെ അധികമായി നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധിക വിന്യാസം. മകരവിളക്ക് ഉത്സവം സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങളെല്ലാം പോലീസ് ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് കഴിഞ്ഞ് മലയിറങ്ങുന്ന ഭക്തര്‍ക്കായി കൃത്യമായ എക്‌സിറ്റ് പ്ലാനാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദര്‍ശനത്തിനായി ഭക്തര്‍ ഒത്തുകൂടുന്ന ഇടങ്ങളില്‍ എല്ലാം വെളിച്ചം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് കൃത്യമായ ഏകോപനത്തോടെയാണ് ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം കോംപ്ലക്‌സില്‍ നടന്ന അവലോകന യോഗത്തിനു ശേഷം സന്നിധാനത്തും പരിസരത്തും പോലീസ് മേധാവി സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കൊടിമരത്തിനു സമീപത്തും പതിനെട്ടാം പടിയും…
കൂടൽ ബവ്കോ തട്ടിപ്പ്; ; പണം തിരിമറി നടത്തിയത് ഓണ്‍ലൈന്‍ ചൂതാട്ടത്തിന്; പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
പത്തനംതിട്ട: കൂടൽ ബവ്റിജസ് മദ്യവിൽപന ശാലയിൽ 81.6 ലക്ഷം രൂപയുടെ തിരിമറി നടത്തിയ സംഭവത്തിൽ ഓൺലൈൻ ചൂതാട്ടത്തിനായാണ് പ്രതി പണം ചെലവിട്ടതെന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് കേസിലെ പ്രതിയായ ക്ലർക്ക് ശാസ്താംകോട്ട ആനയടി സ്വദേശി അരവിന്ദിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതിൽ 22.5 ലക്ഷം രൂപയാണുള്ളത്. ഇയാള്‍ യശ്വന്ത്പുർ സ്വദേശികളായ രണ്ടുപേരുടെ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയിട്ടുള്ളത്. വെയർഹൗസ് മാനേജരുടെ പരാതിയിൽ കൂടൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ബാങ്കിൽ അടയ്ക്കാനുള്ള പണത്തിന്റെ സ്ലിപ്പിൽ തുക കുറച്ചെഴുതി പണം തട്ടിയെന്നാണു പരാതി. 6 മാസത്തോളം ഇങ്ങനെ തട്ടിപ്പു നടത്തിയതായാണ് കണ്ടെത്തിയത്. ഈ സംഭവത്തിൽ തട്ടിപ്പ് കണ്ടെത്താത്തിനെ തുടർന്ന് ജില്ലാ ഓഡിറ്റ് സംഘത്തെ വിവിധ ഓഫീസുകളിലേക്ക് സ്ഥലംമാറ്റിയിരുന്നു.
മുംബൈ: ഡോംബിവ്‌ലിയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ആറു നിലകളിൽ തീപടർന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. മുംബൈ: ഡോംബിവ്‌ലിയിലെ ഖോനി ഏരിയയിലെ പലാവ ടൗൺഷിപ്പ് കെട്ടിടത്തിൽ കെട്ടിടത്തിൽ വൻ തീപിടിത്തം. ആറു നിലകളിൽ തീപടർന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. കെട്ടിടത്തിന്റെ എട്ടാം നിലയിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീ പല ഫ്‌ളാറ്റുകളിലേക്കും പടർന്നത്. തീ പടരുന്നതിന് മുമ്പ് എല്ലാ താമസക്കാർക്കും സുരക്ഷിതമായി കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞു. പുതിയ കെട്ടിടത്തിൽ മൂന്നു നിലയിൽ വരെ താമസക്കാർ ഉള്ളത്.
തട്ടിക്കൊണ്ടുപോകൽ, സ്വര്‍ണ്ണ കവര്‍ച്ച കേസിലെ പ്രതികളെ കിട്ടിയിട്ടും അറസ്റ്റ് ചെയ്തില്ല; കൂത്തുപറമ്പ്എ സ്.ഐ.ക്ക് സസ്പെന്ഷന്
കണ്ണൂര്‍: ബഹ്‌റൈനില്‍നിന്നെത്തിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ പൂട്ടിയിട്ട് ഒരുകിലോ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളെ കൈയില്‍ കിട്ടിയിട്ടും അറസ്റ്റ് ചെയ്തില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.െഎ.യെ സസ്‌പെന്‍ഡ് ചെയ്തു. സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിലുള്ളവരാണ് പ്രതികള്‍. സംഭവത്തില്‍ കൂത്തുപറമ്പ് എസ്.െഎ. പി.വി. അനീഷ് കുമാറിനെയാണ് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്. എസ്.െഎ. ഗുരുതര അച്ചടക്കലംഘനവും കൃത്യവിലോപവും നടത്തിയതായി സംഭവത്തെക്കുറിച്ച് അന്വേഷിച്ച കൂത്തുപറമ്പ് എ.സി.പി. നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. സംഘര്‍ഷം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.െഎ.യും സംഘവും ലോഡ്ജിലെത്തിയെങ്കിലും സംഭവത്തെക്കുറിച്ച് വ്യക്തമായി അന്വേഷിക്കാനും അക്രമത്തിന് ഉത്തരവാദികളായ ക്വട്ടേഷന്‍ സംഘത്തെ കസ്റ്റഡിയിലെടുക്കാനും കവര്‍ച്ച തടയാനും ശ്രമിച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ജനുവരി ആദ്യമാണ് കേസിനാസ്പദമായ സംഭവം. ബഹ്‌റൈനില്‍നിന്ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ കോഴിക്കോട് സ്വദേശിനി ബുഷറയെയാണ് തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നത്. മകനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് ക്വട്ടേഷന്‍ സംഘം ബുഷറയെ മകനെയും കൂത്തുപറമ്പിലെത്തിച്ച് ഒരു ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ടു. ഇതിനിടെ ബുഷറ ഹോട്ടലിലുണ്ടെന്ന വിവരമറിഞ്ഞ് സ്വര്‍ണം…
കൊച്ചി: കടയുടെ മുന്നില്‍ ഇരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മധ്യവയസ്‌കന്‍ കടയുടമയുടെ വെട്ടേറ്റ് മരിച്ചു. വടക്കേ ഇരുമ്പനം ചുങ്കത്ത് ശശി (59) ആണ് കൊല്ലപ്പെട്ടത്. പ്രതി ഇരുമ്പനം അറക്കപ്പറമ്പില്‍ ഹരിഹരനെ (65) ഹില്‍പ്പാലസ് പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ വടക്കേ ഇരുമ്പനം ട്രാക്കോ കേബിളിനടുത്ത് എരൂര്‍ റോഡിലുള്ള ഹരിഹരന്റെ കടയുടെ മുന്നിലായിരുന്നു സംഭവം. തുണിക്കടയും ടെയ്ലറിങ് ഷോപ്പും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. തുണിക്കടയുടെ മുന്നില്‍ ശശി ഇരുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. കടയുടെ മുന്നില്‍നിന്ന് എഴുന്നേറ്റ് പോകുവാന്‍ ഹരിഹരന്‍ ആവശ്യപ്പെട്ടെങ്കിലും ശശി പോയില്ല. ഇതില്‍ പ്രകോപിതനായ ഹരിഹരന്‍ കടയുടെയുള്ളില്‍നിന്നും വാക്കത്തിയെടുത്ത് ശശിയെ വെട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴുത്തിലും നെറ്റിയിലും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശശിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ഹരിഹരന്‍ ഈ കടയോടു ചേര്‍ന്നുതന്നെ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ശശിയുടെ ഭാര്യ: ശ്യാമള. മക്കള്‍: ശ്രീജിത്ത്, ശീതള്‍.
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഇന്ത്യ മുന്നണിയുടെ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ശനിയാഴ്ചത്തെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇതേ പദവിക്കായി രംഗത്തെത്തിയിരുന്നു. എന്നാൽ, ഇന്നത്തെ യോഗത്തിൽ കോൺഗ്രസിൽ നിന്നുതന്നെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ആൾ വരണമെന്ന് നിതീഷ് അഭിപ്രായപ്പെട്ടു.
ടാറ്റ മോട്ടോഴ്‌സിന്റെ നാലാമത്തെ ഇലക്ട്രിക് മോഡലായ മൈക്രോ എസ് യിവി ശ്രേണിയിലെ പഞ്ച് ഇവി ജനുവരി 17-ന് അവതരിപ്പിക്കും. വാഹനത്തിന്റെ വില, റേഞ്ച് ഉൾപ്പെടെയുള്ള വിവരങ്ങൾ അവതരണത്തിൽ പ്രഖ്യാപിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. വാഹനത്തിന്റെ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. പൂർണമായും ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന ടാറ്റയുടെ ആദ്യ ഇലക്ട്രിക് മോഡലാണ് പഞ്ച് ഇ.വി. പ്യുവർ ഇലക്ട്രിക് പ്ലാറ്റ്ഫോം എന്ന് ടാറ്റ് വിശേഷിപ്പിക്കുന്ന ആക്ടി ഇ.വി. പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ്, റിയർ വ്യൂ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് സാങ്കേതിക സംവിധാനത്തിന് ചേരുന്നതാണ് ആക്ടി ഇ.വി. പ്ലാറ്റ്ഫോം.നെക്സോൺ ഇ.വിയിലെ നിരവധി ഫീച്ചറുകൾ പഞ്ച് ഇലക്ട്രികിലും കാണാം. ഉയർന്ന വേരിയന്റുകളിൽ 10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ എന്നിവ നൽകിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ, എയർ പ്യൂരിഫയർ തുടങ്ങിയ ഫീച്ചറുകൾ പഞ്ച് ഇവിയിൽ എത്തിച്ചിട്ടുണ്ട്. പഞ്ച് ഇ.വിയുടെ മെക്കാനിക്കൽ ഫീച്ചറുകൾ ടാറ്റ മോട്ടോഴ്സ്…
രാഹുലിന്റെ അറസ്റ്റിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി; പാലക്കാട് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ സംസ്ഥാനത്ത് ഇന്നും യൂത്ത് കോൺഗ്രസ് പ്രതിഷേധം. പാലക്കാട് എസ്പി ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന അധ്യക്ഷനെ രാഷ്ട്രീയ വൈരാഗ്യത്താൽ അറസ്റ്റ് ചെയ്തുവെന്നു ആരോപിച്ച് പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത്കോൺഗ്രസ്. യൂത്ത്കോൺഗ്രസ്സ് ക്ലിഫ് ഹൗസിലേക്ക് ഇന്നലെ നടത്തിയ നൈറ്റ് മാർച്ചിന് പിന്നാലെ ഇന്നും പല ജില്ലകളിലും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. കൊച്ചിയിൽ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്കും പ്രവർത്തകർ മാർച്ച് നടത്തി. കണ്ണൂരിൽ വനിതാ പ്രവർത്തകയ്ക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ നിയമനടപടി സ്വീകരിക്കാനാണ് സംഘടനയുടെ തീരുമാനം. വനിതാ പ്രവർത്തിയെ ആക്രമിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു. അതേസമയം സർക്കാരിനെതിരെ വ്യത്യസ്ത സമരത്തിനു ഒരുങ്ങുകയാണ് ആർ.വൈ.എഫ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ സൈക്കിൾ ചവിട്ടി പ്രതിഷേധിക്കും.
നേപ്പാളിൽ വൻ ബസ് അപകടം. മധ്യ-പടിഞ്ഞാറൻ നേപ്പാളിലെ ഡാങ് ജില്ലയിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും. അപകടത്തിൽ ഇരുപതിലധികം പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി വൈകി ഭലുബാംഗിൽ വച്ചായിരുന്നു അപകടം. ബാങ്കെയിലെ നേപ്പാൾഗഞ്ചിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് തെന്നി രപ്തി നദിയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ 2 ഇന്ത്യക്കാരടക്കം 12 പേരാണ് മരിച്ചത്. ബിഹാർ, ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ച ഇന്ത്യക്കാർ. ആകെ എട്ട് മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അപകടത്തിൽ പരുക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ലമാഹി ആശുപത്രിയിലേക്ക് മാറ്റി.
