- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
Author: News Desk
തൊഴിൽരംഗത്ത് സ്ത്രീപങ്കാളിത്ത നിരക്ക് ഉയർത്തുക കുടുംബശ്രീയുടെ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്
കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി ഉയർത്തുകയെന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. “നൂതന കുടുംബശ്രീ സംരംഭങ്ങൾ , സാധ്യത , അവലോകനം” എന്ന വിഷയത്തിൽ വനിതാ കമ്മീഷൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത നിരക്ക് ഉയരുന്നത് വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുക. വീടുകളിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് കുടുംബശ്രീ വഴി അവസരം ഒരുക്കുന്നത് ഇതിന്റെ ഭാഗമായാണ്. മാത്രമല്ല കേരളത്തിലെ ഒഴിഞ്ഞുകിടക്കുന്ന കൂടുതൽ വീടുകൾ സംരംഭക കേന്ദ്രങ്ങളാകണം. ഇതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ലഭിക്കുന്നതിന് വേണ്ട നിയമനിർമ്മാണം നടത്തിക്കഴിഞ്ഞു. ഇത്തരം സംരംഭങ്ങൾക്ക് വായ്പയും സബ്സിഡിയും ലഭിക്കും.നിയമവിധേയമായ എല്ലാ സംരംഭങ്ങൾക്കും ലൈസൻസ് നൽകുന്നതിന് വേണ്ട ചട്ടഭേദഗതി ഉടൻ ഉണ്ടാകും. അധികം വൈകാതെ തന്നെ അൻപത് ലക്ഷം അംഗങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് കുടുബശ്രീ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഉപജീവനമാർഗം എന്ന…
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള; ‘ഉണ്ണികൃഷ്ണൻ പോറ്റി ഗൂഢാലോചനയുടെ ഭാഗം’, നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരിമലയിൽ നിന്ന് നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹൈക്കോടതിയുടെ അന്വേഷണത്തിൽ പൂർണ വിശ്വാസമാണെന്നും കോടതിയെ വിശ്വസിക്കാത്തവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂട്ടിച്ചേർത്തു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണ്. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും പുകമറ സൃഷ്ടിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമം അപലപനീയമാണെന്നും ദേവസ്വം ബോര്‍ഡ് കൂട്ടിച്ചേർത്തു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആഗോള അയ്യപ്പ സംഗമത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് തുടര്‍ നടപടികളുമായി ദേവസ്വം ബോര്‍ഡും കേരള സര്‍ക്കാരും മുന്നോട്ട് പോകുന്നതിനിടെയാണ് നിലവിലെ വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്. ദ്വാരപാലക പീഠം കാണാനില്ല എന്ന വ്യാജ ആരോപണവുമായി ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഉണ്ണികൃഷ്ണന് പോറ്റി രംഗത്ത് വന്നത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണ്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് തന്നെ ദ്വാരപാലക പീഠങ്ങള്‍ ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ശബരിമലയിലെ ദ്വാരപാലക…
പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നല്കാൻ സാധിക്കുന്നവർ – ഡോ: ജോൺ ബ്രിട്ടാസ് എംപി
മനാമ: കേരളത്തിന് പുറത്തുള്ള പ്രൊഫഷനലുകളായ പ്രവാസികൾ നവകേരള സൃഷ്ടിക്ക് വലിയ സംഭാവന നൽകാൻ സാധിക്കുന്നവരാണ് എന്ന് ജോൺ ബ്രിട്ടാസ് എംപി. ബഹ്റൈൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം ഔറ ആർട്സുമായി സഹകരിച്ചു സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നിർമ്മിതിയിൽ എക്കാലവും വലിയ പങ്ക് വഹിച്ചവരാണ് ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹം. അത് കൂടുതൽ ഫലപ്രദമായ രീതിയിൽ സംസ്ഥാനത്തിന്റെ സർവ്വതോന്മുഖ വികസനത്തിനായി ഉപയോഗപ്പെടുത്താൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം പോലെയുള്ള കൂട്ടായ്മകളിലൂടെ സാധിക്കണെമന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ റിപ്പോർട്ടർ ടി വി കൺസൾട്ടിങ് എഡിറ്റർ ഇൻ ചീഫ് ഡോ: അരുൺ കുമാർ മുഖ്യാതിഥിയായിരുന്നു. ശാസ്ത്രബോധമുള്ള ഒരു തലമുറയെ സൃഷ്ഠിച്ചെടുക്കാൻ സാധിച്ചാൽ മാത്രമേ ഒരു രാജ്യത്തിന് മുന്നോട്ടു പോകാൻ സാധിക്കൂ എന്നും, അതിനാവശ്യമായ സാമൂഹിക സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കകയാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഭരണാധികാരികൾ ചെയ്യേണ്ടത് എന്നും ഡോ: അരുൺ കുമാർ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പ്രവാസികൾക്കും ഏറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും…
‘റോഡ് റോളർ കയറ്റി നശിപ്പിക്കണം’, കടുപ്പിച്ച് മന്ത്രി ഗണേഷ്കുമാര്; വിചിത്ര നിര്‍ദേശങ്ങളോടെ എയര്‍ഹോണ്‍ പിടിച്ചെടുക്കാൻ സ്പെഷ്യൽ ഡ്രൈവിന് ഉത്തരവ്
തിരുവനന്തപുരം: ബസുകളിലെയടക്കം എയര്‍ഹോണുകള്‍ക്കെതിരെ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെബി ഗണേഷ്കുമാര്. എയര്‍ഹോണുകള്‍ പിടിച്ചെടുക്കുന്നതിനായി സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതിനായി നിര്‍ദേശം നൽകി. വിചിത്ര നിര്‍ദേശങ്ങളോടെയാണ് സ്പെഷ്യൽ ഡ്രൈവിനുള്ള ഉത്തരവിറക്കിയിരിക്കുന്നത്. പിടിച്ചെടുക്കുന്ന എയര്‍ഹോണുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നിൽ പ്രദര്‍ശിപ്പിക്കണം. ഇതിനുശേഷം റോഡ് റോളര്‍ കയറ്റി എയര്‍ഹോണുകള്‍ നശിപ്പിക്കണമെന്നുമാണ് ഉത്തരവിലുള്ളത്. വിവിധ ജില്ലകളിൽ എയര്‍ഹോണ്‍ ഉപയോഗം വ്യാപകമാണെന്നും ഉദ്യോഗസ്ഥര്‍ സ്പെഷ്യൽ ഡ്രൈവിലൂടെ പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് നിര്‍ദേശം. വാഹനങ്ങളിലെ എയര്‍ഹോണ്‍ പിടിച്ചെടുക്കാൻ ഈ മാസം 13 മുതൽ 19വരെയാണ് സ്പെഷ്യൽ ഡ്രൈവിന് മന്ത്രി നിര്‍ദേശം നൽകിയത്. കഴിഞ്ഞ ദിവസം കോതമംഗലത്ത് മന്ത്രിയുടെ പ്രസംഗത്തിനിടെ എയര്‍ ഹോണ്‍ മുഴക്കി വാഹനമെത്തിയത് വിവാദമായിരുന്നു. ബസ് സ്റ്റാന്‍ഡിലേക്ക് ഹോണടിച്ച് അമിതവേഗത്തിൽ കയറി വന്ന ഡ്രൈവര്‍ക്കതിരെ നടപടിയെടുക്കാൻ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെയാണ് എയര്‍ഹോണിൽ കടുത്ത നിലപാടുമായി ഗണേഷ്കുമാര് മുന്നോട്ടുപോകുന്നത്. മോട്ടോര്‍ വാഹന വകുപ്പാണ് പരിശേധന…
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. മറ്റന്നാളായിരിക്കും (ഒക്ടോബര്‍ 16) കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് ചെന്താമരയോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. യാതൊരു ഭാവഭേദവുമില്ലാതെ കൂസലില്ലാതെയുമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയുള്ള കോടതി വിധി ചെന്താമര കേട്ടുനിന്നത്. രാവിലെ കോടതിയിൽ എത്തിച്ചപ്പോഴും വിധിക്കുശേഷം പുറത്തിറക്കിയശേഷവും ചെന്താമര ഒന്നും പ്രതികരിച്ചില്ല. വിധി കേള്‍ക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിലെത്തിയിരുന്നു. രാവിലെ 10.45ഓടെ തന്നെ പ്രതിയായ ചെന്താമരയെയും കോടതിയിലെത്തിച്ചിരുന്നു. പ്രതി പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നുമാണ് നേരത്തെ അതുല്യയും അഖിലയും പ്രതികരിച്ചത്. സജിത കൊലക്കേസിൽ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയശേഷം…
സംഗമം ഇരിങ്ങാലക്കുടയുടെ ഈ വർഷത്തെ ഫാമിലി ഗെറ്റ്- ടുഗെതർ & സംഗമം ഓണം-25, ഒക്ടോബര്‍ 10(പത്തു )വെള്ളിയാഴ്ച്ച രാവിലെ പത്തേ മുപ്പതിന്(10:30) അഥിലിയയി ലുള്ള ബാങ് സെങ് തായ് റെസ്റ്റോറന്റ്ഹാളിൽ വെച്ച് വിവിധ വിവിധ കലാ പരിപാടി കളോടെ ആഘോഷിച്ചു. ദീപ്തി സതീഷ് കൊറിയോഗ്രാഫിചെയ്തു അവതരിപ്പിച്ച പൂജാ ഡാൻസ്, ലേഡിസ് വിങ് അംഗങ്ങൾ അവതരിപ്പിച്ച ഗ്രൂപ്പ് സോങ് (ഓണ പാട്ട്), തിരുവാ തിര, മിസ്സ് ജിദ്യ ജയൻ കൊറിയോഗ്രാഫി ചെയ്തു അവതരിപ്പിച്ച സെമി ക്സ്സിക്കൽ ഡാൻസ് ദീപ്തി സതീഷ് കൊറിയോഗ്രാഫി ചെയ്തു അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഫോക് ഡാൻസ്, നിതാപ്രശാന്ത് കൊറിയോഗ്രാഫി ചെയ്തു ലേഡിസ് വിങ് അംഗങ്ങൾ അവതരിപ്പിച്ച ഓണം കളി,ഫ്ളാഷ് മോബ്,ആവണി പ്രദീപ് അവതരിപ്പിച്ച സിനിമാറ്റിക് സിംഗിൾ ഡാൻസ് വിവിധ ഗായകർ അവതിപ്പിച്ച ഓണ പാട്ടുകൾ, സിനിമ ഗാനങ്ങൾ തുടങ്ങി നിരവധി കലാ പരിപാടികൾ. അരങ്ങേറി. തുടർന്ന് എഴുനൂറോളം പേർ പങ്കെടുത്തവിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു. പ്രദീപ് പുറവങ്കര (4PM ന്യൂസ്) മുഖ്യാതിഥിയായ യോഗത്തിൽ അപ്പുണ്ണി (ആർ ജെ, റേഡിയോ സുനോ). സംഗമം ജനറൽ സെക്രട്ടറി വിജയൻ, അധ്യക്ഷൻ സംഗമം പ്രസിഡണ്ട് സദു മോഹൻ, സംഗമം ചെയർമാൻ ദിലീപ് വിഎസ്, പ്രോഗ്രാം കൺവീനർ ഉണ്ണികൃഷ്ണൻ, ലീഡ്സ് വിങ് കൺവീനർ രാജലക്ഷ്മി തുടങ്ങിയവർപങ്കെടുത്തു. ജനറൽ സെക്രട്ടറി വിജയൻ ക്ഷണിക്കപ്പെട്ട അതിഥികളെയും, പരിപാടികൾ അവത രിപ്പിക്കുന്നകലാകാരികൾ, ഡാൻസ് അധ്യാപികമാർ, സംഗമം മെമ്പർമാർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സാമ്പത്തികമായി സഹകരിച്ച സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയ എല്ലാവരെയും സ്വാഗതം ചെയ്തുസംസാരിച്ചു. അന്തരിച്ച മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ, കലാസാംസാകാരിക രംഗത്തെകലാകാരൻമാർ, സംഗമം കുടുംബാംഗം ഗിരിജ മനോഹരൻ എന്നിവരുടെ നിര്യാണത്തിൽ അവരോടുള്ള ആദരസൂചകമായി ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്. തുടർന്ന് പ്രസിഡണ്ട് സദു മോഹൻ ഓണത്തിന്റെ പ്രാധ്യാനത്തെ കുറിച്ചും , സംഗമം ഓണാഘോഷത്തിൽപങ്കെടുത്ത എല്ലാവരെയും സ്വാഗതവും, സ്പോൺസർമാരോടുള്ള നന്ദിയും പ്രത്യേകം പറഞ്ഞു. തുടർന്നുമുഖ്യാതിഥി പ്രദീപ് പുറവങ്കര, അപ്പുണ്ണി വിജയൻ, സദു മോഹൻ , ദിലീപ് , ഉണ്ണികൃഷ്ണൻ , രാജലക്ഷ്മി , മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്നു ഭദ്രദീപം തെളിയീച്ചു സംഗമം ഓണം-25 ഉത്ഘാടനം നിർവഹിച്ചു.പ്രവാസികളുടെ ഓണം മാസങ്ങളോളം നീണ്ടു നില്കും , തന്റെ അടുത്തുള്ളവരെ പോലും തിരിച്ചറിയാൻഓർമ്മകളിലാത്ത കാലത്തു ഇത്തരം ഒത്തുചേരലുകൾ വളരെ പ്രാധാന്യമുള്ളതാണ്, അതിനു ഉദാഹരണമായിശാസ്തജ്ഞൻ ഐൻസ്റ്റീനെയും, മഹാബലിയെയും ചേർത്തു മറവി രോഗത്തെ കുറിച്ചുള്ള കഥ പറഞ്ഞു.ഇങ്ങനെയുള്ള കാലത്തിൽ ഇത്തരം ഓണാഘോഷങ്ങൾ വളരെ അർത്ഥവത്തുള്ളതാണെന്നു പ്രദീപ് പുറവങ്കരതന്റെ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. തുടർന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ബഹ്റിനിലെ എഫ് എംറേഡിയോവിൽ ജോലിചെയുമ്പോൾ ഉണ്ടായ ഓണത്തിന്റെ ഓർമ്മകൾ പങ്കു വെയ്ക്കുകയും , എല്ലാവർക്കുംഓണാശംസകൾ നേർന്നുകൊണ്ട് അപ്പുണ്ണി സംസാരിച്ചു. സംഗമം ചെയർമാൻ ദിലീപ് ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്യുകയും ഓണാശംസകൾ നേരുകയും ചെയ്തു. ബഹ്റൈനിൽ അമ്പത് വര്‍ഷം പ്രവാസജീവിതം തികയുന്ന സംഗമം അഡ്വൈസറി ബോർഡ് അംഗം സുരേഷ്ടി വൈദ്യനാഥിനെ പൊന്നാട അണിയിച്ചു പ്രദീപ് പുറവങ്കര ആദരിക്കുകയുണ്ടായി. ബഹ്റൈനിലെ ജോലിമതിയായാക്കി സൗദിയിൽ ജോലി നോക്കുന്ന സംഗമത്തിന്റെ മുൻ അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീശിവദാസൻ നാഞ്ചേരിയെ ചെയർമാൻ ദിലീപ് പൊന്നാടയണിയിച്ചു ആദരിക്കുകയുണ്ടായി. സംഗമം വൈസ് പ്രസിഡണ്ട് ശ്രീ ജമാൽ വോട്ട് ഓഫ് താങ്ക്സ് എല്ലാവര്ക്കും പറഞ്ഞു യോഗം അവസാനിച്ചു. തുടർന്നു ബഷീർ അമ്പലായി ( സമൂഹിക, ജീവ കാരുണ്യ പ്രവർത്തകൻ ) ശ്രീ. കാസ്സിം (സാമൂഹികപ്രവർത്തകൻ), ശ്രീ ഷാജഹാൻ (ബഹ്റൈൻ കരുവന്നൂർ കൂട്ടായ്മ്മ), ശ്രീ. ജോഫി ( ബഹ്റൈൻ തൃശൂർകൂട്ടായ്മ), ബിനു മണ്ണിൽ ( സെക്രട്ടറി പ്രതിഭ ബഹ്റൈൻ), ശ്രീ ഇ വി രാജിവൻ ( മീഡിയ) തുടങ്ങിയവർആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൂടാതെ ജെ. എൻ യു ദൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും എം എ സോഷിയോളജിയിൽ ഗോൾഡ്മെഡലോടെ വിജയിച്ച ഗോപിക ബാബുവിനു വേണ്ടി മാതാപിതാക്കളായ ശ്രീ ബാബു കെ ജി (സംഗമംഎക്സിക്യൂട്ടീവ് അംഗം) ശ്രീമതി ജുമാ ബാബു ചേർന്നു മൊമെന്റോ സ്വീകരിച്ചു. സ്വായംവര സിൽക്ക്സ് മിസ്സ് കേരളാ 2025 സൗന്ദര്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് കിരീടം ചൂടിയ അഞ്ജലിഷമീറിന് (സംഗമം മെമ്പർ ശ്രീ ഷമീർ & ശ്രീമതി രശ്മി ഷമീർ എന്നിവരുടെ മകൾ) വേണ്ടി ‘അമ്മ ശ്രീമതി രശ്മിഷമീർ മൊമെന്റോ സ്വീകരിച്ചു. യു എസ എസ് 2025 (അപ്പർ സെക്കന്ററി സ്കോളർഷിപ്) നേടിയ ഗംഗ വിപിന്‍ ( സംഗമം എക്സിക്യൂട്ടീവ് അംഗംശ്രീ വിപിൻ ചന്ദ്രൻ & ശ്രീമതി ശാരിക വിപിൻ മാതാപിതാക്കളാണ്) വേണ്ടി പിതാവ് വിപിൻ ചന്ദ്രൻ മൊമെന്റോസ്വീകരിക്കുകയുണ്ടായി. ശ്രീ രാജറാം, ശ്രീ രാജേഷ് ഇല്ലത്തു, ശ്രീ. ഷാജി സെബാസ്റ്യൻ, ശ്രീമതി സുമി സിയാദ് ചേർന്നു അവതരിപ്പിച്ചസാക്സോഫോൺ വളരെ മനോഹരമായിരുന്നു. ശ്രീമതി ശീതൾ രാജ് , ശ്രീ. രാജേഷ് ഗുരുവായുർ, കീർത്തനദിലീപ് എന്നിവർ ചേർന്നു ഓണ പാട്ടുകൾ , സിനിമാഗാനങ്ങൾ പാടുകയുണ്ടായി. തിരുവാതിര, ഓണം കളി, ഗ്രൂപ്പ് സോങ് , സെമി ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സെമി ക്ലാസ്സിക്കൽ ഫോക് ഡാൻസ് , സിംഗിൾ ഡാൻസ്, ഫ്ലാഷ് മോബ് തുടങ്ങിയ കലാ പരിപാടികൾ വളരെ ആസ്വാദകരവും, മികവുറ്റതുമായിരുന്നു. മീഡിയ സപ്പോർട്ടർമാരായ സ്റാർ വിഷൻ ബഹ്റൈൻ, ൪പ്മ, ഇരിങ്ങാലക്കുട വോയ്സ്, റേഡിയോ സുനോഎന്നിവരോടുള്ള നന്ദി പ്രത്യേകം രേഖപ്പെടുത്തി. മറ്റു പ്രധാന സപ്പോർട്ടർമാരായ GRAC Services WLL, Joyalukkas, BFC (Bahrain Financing Company), Bluedot Air Ambulance, National Radiators, Al Diyafah Supplies Services WLL, Cube International, Artdesign, Fine Treat WLL, City Max, Global Travels, Metro Glass, Nice Printing, Ramda Air-conditioning , Farzana contracting, SABRO Metals, Junior Junction Academy. Asgharali, Al Hilal Hospital, കൂടാതെ മറ്റു സപ്പോർട്ടർ മാരോടും, വ്യക്തിപരമായി സഹകരിച്ചവരോടുമുള്ള നന്ദിരേഖപ്പെടുത്തി. സ്വാദിഷ്ടമായ സദ്യ ഒരുക്കിത്തന്ന കമ്മ്യൂണിറ്റി കിച്ചൻ (സൂരജ്), സദ്യ വിളമ്പുന്നതിനുസഹകരിച്ച ആഘോഷ കമ്മറ്റി അംഗങ്ങളോടുമുള്ള നന്ദിയും, ആദരവും പ്രത്ത്യേകം രേഖപ്പെടുത്തി. നിസാർ ടി. അഷ്റഫ്, സുരേഷ് ടി. വൈദ്യനാഥ്, ശിവദാസൻ എന്നിവ രോടുള്ള നന്ദിയും ആദരവും പ്രത്യേകം രേഖപ്പെടുത്തി.
ഗാസ ഇനി ശാന്തം, യുദ്ധം അവസാനിച്ചു; സമാധാന കരാര്‍ ഒപ്പുവെച്ചു, നെതന്യാഹു അവസാന നിമിഷം പിന്മാറി എന്ന് റിപ്പോർട്ടുകൾ
ദില്ലി: ഗാസയിൽ യുദ്ധം അവസാനിച്ചു. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിൽ സമാധാന കരാര്‍ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ നിന്ന് നെതന്യാഹു അവസാന നിമിഷം പിന്മാറി എന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് യുദ്ധം അവസാനിച്ചത് ഇസ്രയേൽ പാർലമെന്റായ കനെസ്സറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഹമാസ് തടവിൽ ജിവനോടെ ഉണ്ടായിരുന്ന മുഴുവൻ ബന്ദികളും തിരികെയെത്തി. 20 പേരെ ഇന്ന് ഹമാസ് കൈമാറി. ഇസ്രയേൽ മോചിപ്പിച്ച 1700ലധികം പലസ്തീനി തടവുകാരുടെ കൈമാറ്റം തുടരുകയാണ്. അവശിഷ്ടങ്ങളല്ലാതെ മറ്റൊന്നും ബാക്കിയില്ലാത്ത മണ്ണിലേക്ക് കൂട്ടത്തോടെ മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ് ഗാസൻ ജനത. തെരച്ചിലിൽ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന 135 മൃതദേഹങ്ങൾ ഇതിനോടകം പുറത്തെടുത്തു. തിരിച്ചെത്തിയവർക്ക് തങ്ങാൻ ടെന്റുകൾ പോലുമില്ലാത്ത സ്ഥിതിയാണ്. വെടിയുണ്ടകൾക്കൊപ്പം ബുൾഡോസറുകൾ കൊണ്ട് കൂടിയാണ് ഇസ്രയേൽ യുദ്ധം ചെയ്തത്. ബോംബുകളിട്ട് തകർത്ത കെട്ടിടങ്ങൾ ഓരോന്നും ബുൾഡോസറുകളെത്തി നിരപ്പാക്കി. ഒടുവിൽ വെടിയൊച്ചകളും ബുൾഡോസറകളും പിൻവാങ്ങിയിരിക്കുന്നു. ഗാസൻ ജനത അവരുറങ്ങിയ മണ്ണിലേക്ക് തിരികെ എത്തുകയാണ്. വീട്ടിൽ കയറി താമസം തുടരാനുള്ള…
കൊല്ലത്ത് 62കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം; ഇന്നലെ മാത്രം 4 പേര്‍ക്ക് രോഗബാധ, ഈ മാസം ഇതുവരെ 20 രോഗികള്‍, ആരോഗ്യവകുപ്പ് കണക്ക്
കൊല്ലം: കൊല്ലത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കടയ്ക്കൽ സ്വദേശിനിയായ 62 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ആരോഗ്യാവസ്ഥ മോശമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ 3 ദിവസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം മൂർച്ഛിച്ച് മരിച്ച രണ്ടു പേരും കൊല്ലം സ്വദേശികളാണ്. അതിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരെക്കുറിച്ചുള്ള കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഇന്നലെ മാത്രം 4 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 20 പേര്‍ക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരിക്കുന്നത്.
മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഷാഫി പറമ്പിൽ ആശുപത്രി വിട്ടു, തുടർ ചികിത്സയ്ക്കായി ബുധനാഴ്ച വീണ്ടും എത്തും
കോഴിക്കോട്: പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് ദിവസമാണ് ചികിത്സയിൽ കഴിഞ്ഞത്. ഷാഫിക്ക് ഡോക്ടർമാർപൂർണ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ച തുടർചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിലെത്തും. കോഴിക്കോട് പേരാമ്പ്രയില്‍ പൊലീസ് ലാത്തിച്ചാർജിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷമുണ്ടാവുകയും സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതക പ്രയോഗവും ലാത്തിച്ചാർജും നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്. കൂടാതെ ലാത്തിച്ചാർജിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. സിപിഎം – യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. അതിനിടെ സംഘർഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞുവെന്ന എല്‍ഡിഎഫ് ആരോപണത്തിൻമേൽ പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി, ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് യുഡിഎഫ് പ്രവർത്തകർ പൊലീസിന് നേരെ…
മകന് ഇ ഡി സമൻസ് ലഭിച്ചിട്ടില്ല, ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്ന് പോലും മകന് അറിയില്ല, രണ്ട് മക്കളിലും അഭിമാനം മാത്രമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവേക് കിരണിനെതിരായ ഇ ഡി സമൻസിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യമാണെന്നും മകന് ഇ ഡി സമൻസ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ രണ്ട് മക്കളിലും അഭിമാനമാണുള്ളത്. ജോലി, വീട് എന്ന രീതിയിൽ മാത്രം ജീവിക്കുന്നയാളാണ് മകൻ. ഇ ഡി സമൻസ് ആർക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമൻസ് കൊടുത്തത്? ഒരു സമൻസും ക്ലിഫ് ഹൗസിൽ വന്നില്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. താൻ നടത്തിയത് സുതാര്യമായ രാഷ്ട്രീയ പ്രവർത്തനമാണ്; കളങ്കിതമായ പ്രവർത്തനം ഇല്ല. പലതും ഉള്ളാലെ ചിരിച്ച് വിടുകയാണ് പതിവ്. പത്ത് വർഷത്തിനിടെ അഭിമാനിക്കാൻ പല കാര്യങ്ങളും ഉണ്ട്. നാട്ടിൽ നടക്കുന്ന കാര്യങ്ങളാണ് അതിന് തെളിവ്. രാഷ്ട്രീയ ലക്ഷ്യത്തോടെ ഏതെങ്കിലും ഏജൻസി വന്നാൽ വിലപ്പോകുമോ? പൊതു ജീവിതം കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമം. അതിൽ അഭിമാനമുണ്ട്. കുടുംബവും അതിനൊപ്പം നിന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ ഡി സമൻസ്…