Author: News Desk

തിരുവനന്തപുരം: ശശി തരൂർ എം പി യെക്കുറിച്ച് നടത്തിയ പരാമർശം താനുദ്ദേശിച്ച അർത്ഥത്തിലല്ല മാദ്ധ്യമങ്ങൾ വ്യാഖ്യാനിച്ചതെന്ന് മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ അടുത്ത കാലത്ത് മറ്റൊരാൾക്ക് അവസരമുണ്ടാവുമോ എന്ന് സംശയമാണെന്നും തരൂരിന്റെ സേവനം ഇനിയും ലഭ്യമാവട്ടെയെന്ന് പ്രാർത്ഥിക്കുകയാണെന്നുമായിരുന്നു രാജഗോപാലിന്റെ പരാമർശം. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി അദ്ദേഹം എത്തിയത്. മോദി സർക്കാരിന്റെ പ്രവർത്തന മികവിലും, പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിക്കാനുള്ള സാഹചര്യം നിലവിലുണ്ടെന്നും, മാത്രമല്ല നിലവിൽ തരൂരിന്റെ മണ്ഡലത്തിലെ സാന്നിദ്ധ്യം നാമമാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാദ്ധ്യതയെ പ്രതികൂലമായി ബാധിയ്‌ക്കുമെന്നും രാജഗോപാൽ വിശദീകരിച്ചു. ഒ. രാജഗോപാലിന്റെ വാക്കുകൾ-”ഇന്ന് തിരുവനന്തപുരത്ത് നടന്ന എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് ദാന ചടങ്ങിനിടയിൽ ഞാൻ നടത്തിയ പ്രസംഗത്തിൽ തിരു:എം പി ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം ഞാനുദ്ദേശിച്ച അർത്ഥത്തിലല്ല മാദ്ധ്യമങ്ങൾ വ്യാഖ്യാനിച്ചത്. ഒന്നിൽ കൂടുതൽ തവണ വിജയിച്ചയാൾ എന്ന അർത്ഥത്തിലാണ് ഞാൻ സംസാരിച്ചത്.എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും,നരേന്ദ്ര…

Read More

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ജപ്പാൻ സ്വദേശിയിൽനിന്നും മലയാളി ദമ്പതികളിൽ നിന്നുമായി 67.29 ലക്ഷം രൂപയുടെ അനധികൃത സ്വർണം കസ്റ്റംസ് പിടികൂടി. ഷാർജയിൽനിന്ന് കൊച്ചിയിലേക്കുവന്ന മട്ടാഞ്ചേരി സ്വദേശി ബഷീറിൽ നിന്നും ഭാര്യയിൽ നിന്നുമായി 721 ഗ്രാം സ്വർണമാണ് പിടികൂടിയത്. 40.67 ലക്ഷം രൂപയോളം വിലവരുന്ന സ്വർണാഭരണങ്ങൾ ഇരുവരും അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ബാങ്കോക്കിൽനിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരനായിരുന്ന ജപ്പാൻ സ്വദേശി ടാക്കിയോ ഷിക്കാമയിൽനിന്ന് 26.62 ലക്ഷം രൂപ വിലവരുന്ന 472 ഗ്രാം സ്വർണവും പിടികൂടി. ദിവസങ്ങൾക്ക് മുൻപ് നെടുമ്പാശേരിയിൽ നിന്നും രണ്ട് കേസുകളിലായി 1.24 കോടി രൂപ വിലവരുന്ന 2312 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. 84 ലക്ഷം രൂപ വിലവരുന്ന 1515.20 ഗ്രാം സ്വർണവുമായി കോഴിക്കോട് സ്വദേശി മൻസൂറും 797 ഗ്രാം സ്വർണവുമായി പെരുമ്പാവൂർ സ്വദേശി സുബൈറുമാണ് പിടിയിലായത്.എയർ അറേബ്യ വിമാനത്തിൽ മസ്‌കറ്റിൽ നിന്ന് ഷാർജ വഴിയാണ് മൻസൂർ കൊച്ചിയിലെത്തിയത്. ബാഗേജ് പരിശോധിച്ചപ്പോഴാണ് എമർജൻസി ലാംപ് റീചാർജ് ചെയ്യുന്ന ബാറ്ററിക്കകത്ത്…

Read More

ന്യൂഡൽഹി: ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നം നിലനിൽക്കെ കൂടുതൽ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് മാലദ്വീപ്. മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവാണ് ചൈനയോട് സഹായം തേടിയത്. ചൈന സന്ദർശനത്തിനിടെയായിരുന്നു മോയ്സുവിന്റെ അഭ്യർഥന. കൊവിഡിന് മുമ്പ് ചൈനയിൽ നിന്നായിരുന്നു മാലദ്വീപിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തിയിരുന്നത്. ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ചൈന ശക്തമാക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രിയുടെ അപകീർത്തികരമായ പരാമർശങ്ങളെ തുടർന്ന് ഇന്ത്യൻ വിനോദ സഞ്ചാരികൾ മാലദ്വീപിലേക്കുള്ള വിനോദയാത്ര കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. ചൈനയിലേക്കുള്ള അഞ്ച് ദിവസത്തെ സന്ദർശനമാണ് മൊയ്സു നടത്തുന്നത്. ചൈന മാലദ്വീപിന്റെ അടുത്ത സഖ്യകക്ഷിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. 2014 ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആരംഭിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പദ്ധതികളെയും മെയ്സു പ്രശംസിച്ചു. ദ്വീപിൽ സംയോജിത ടൂറിസം സോൺ വികസിപ്പിക്കുന്നതിനുള്ള 50 ദശലക്ഷം യുഎസ് ഡോളറിന്റെ പദ്ധതിയിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചതായി മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലക്ഷദ്വീപ് സന്ദർശന വേളയിൽ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഈ വർഷം ഹജ്ജ് കർമ്മത്തിനായി 21758 അപേക്ഷകൾ ലഭിച്ചതായി കായികം, ന്യൂനപക്ഷക്ഷേമം വഖഫ് ഹജ്ജ് തീർത്ഥാടനം വകപ്പ് മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. ഇതിൽ 1224 അപേക്ഷകൾ 70+ റിസർവ് കാറ്റഗറിയിലും 3101 അപേക്ഷകൾ വിത്തൗട്ട് മെഹറം (പുരുഷ സഹായമില്ലാത്ത സ്ത്രീ യാത്രക്കാർ ) വിഭാഗത്തിലും 17423 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ്. ഈ മാസം 15 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. ഇത് വരെ 5200 കവർ നമ്പറുകൾ അനുവദിച്ചതായും തൈക്കാട് ഗസ്റ്റ് ഹൗസിൽ ഈ വർഷത്തെ പരിശുദ്ധ ഹജ് കർമ്മത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി വിളിച്ചു ചേർത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം സംസ്ഥാനത്തുനിന്നും 19524 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 11 252 പേർക്ക് ഹജ്ജിനുളള അവസരം ലഭിച്ചു. ഹജ്ജ് അപേക്ഷകരുടെ സൗകര്യാർത്ഥം സംസ്ഥാനത്ത് ഹജ് ട്രയിനർമാരുടെ നേതൃത്വത്തിൽ 200 സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ അക്ഷയ…

Read More

പത്തനംതിട്ട: ഏരിയാ കമ്മിറ്റി അംഗമായ പ്രാദേശിക നേതാവിനെ സിപിഎം സസ്പെന്റ് ചെയ്തു. കോന്നി ഏരിയാ കമ്മിറ്റി അംഗം സംഗേഷ് ജി നായരെയാണ് ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് നടപടി. എൻജിഒ യൂണിയൻ ഭാരവാഹിയായ വനിതാ പ്രവര്‍ത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നാല് മാസം മുൻപാണ് സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി ലഭിച്ചത്. കോന്നി കരിയാട്ടത്തിനിടെ മോശം പെരുമാറ്റം ഉണ്ടായെന്നായിരുന്നു പരാതി. നാഗേഷ് ജി നായരോട് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടിയിരുന്നു. എന്നാൽ വിശദീകരണം പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷൻ തള്ളി. ഇന്ന് ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് നാഗേഷ് ജി നായര്‍ക്കെതിരെ ഒരു വര്‍ഷത്തേക്ക് സസ്പെൻഷൻ നടപടിയെടുക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടു. ഇന്ന് ചേര്‍ന്ന കോന്നി ഏരിയാ കമ്മിറ്റി യോഗത്തിലും നാഗേഷ് പങ്കെടുത്തിരുന്നില്ല.

Read More

തിരുവനന്തപുരം: റിസർവ് ബാങ്ക് ഉദ്യോഗസ്ഥയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത യുവതി പൊലീസ് പിടിയിൽ. മലപ്പുറം ജില്ലയിൽ നിലമ്പൂരിന് അടുത്ത് അകമ്പാടം സ്വദേശി തരിപ്പയിൽ ഷിബില(28) ആണ് പിടിയിലായത്. തിരുവനന്തപുരം ബാലരാമപുരത്ത് നിന്നാണ് പിടിയിലായത്. വിസ വാഗ്ദാനം ചെയ്തും ബിസിനസ് വായ്പ വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വയനാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലായി നിരവധി പേർ പരാതി നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയിൽ സൂപ്പർമാർക്കറ്റിൽ ക്യാഷറായി ജോലി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ ഷിബിലക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. റിസർവ് ബാങ്കിൽ ജോലിയുണ്ട് എന്ന് ബന്ധുക്കളേയും നാട്ടുകാരേയും പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. നിലമ്പൂർ സ്വദേശിയായ വ്യവസായിയോട് റിസർവ്വ് ബാങ്കിൽ നിന്നും ബിസിനസ്സ് ആവശ്യത്തിനായി വൻ തുക വായ്പ വാങ്ങി തരാമെന്ന് പറഞ്ഞു പല തവണകളിലായി 30 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ വ്യവസായി…

Read More

ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക വിമാനങ്ങള്‍ക്കും യാത്രാവിമാനങ്ങള്‍ക്കും പറന്നിറങ്ങാനും പറന്നുയരാനുമുള്ള സൗകര്യം വിമാനത്താവളത്തിലുണ്ടാകും. ലക്ഷദ്വീപിലെ വിനോദസഞ്ചാര മേഖലയെ അഭിവൃദ്ധിപ്പെടുത്തുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപ് മന്ത്രിമാർ ഉയർത്തിയ വിമർശനം വൻ വിവാദത്തിനു വഴിവച്ചതിനു പിന്നാലെയാണ്, ലക്ഷദ്വീപിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പുറത്തുവന്നത്. മിനിക്കോയ് ദ്വീപില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള നിർദേശങ്ങൾ നേരത്തെ തന്നെ സർക്കാരിനു മുന്നിലുണ്ടായിരുന്നു. എന്നാൽ സൈനിക ആവശ്യങ്ങൾക്കു കൂടി ഉപയോഗപ്രദമാകുന്ന രീതിയിൽ വിമാനത്താവളം നിർമിക്കാനുള്ള തീരുമാനം അടുത്തിടെയാണ് സർക്കാർ കൈക്കൊണ്ടത്. വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ അന്തിമഘട്ടത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു; രാംപൂർ സഹസ്വാൻ ഖരാന ശൈലിയുടെ പ്രയോക്‌താവ് സൈനിക ആവശ്യങ്ങൾക്കുതകുന്ന രീതിയിൽ വിമാനത്താവളം വരുന്നതോടെ സമുദ്ര മേഖലകളിലെ സൈനിക നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയും. പ്രതിരോധ…

Read More

തൊടുപുഴ: വണ്ടിപ്പെരിയാര്‍ കേസിലെ ഇരയുടെ കുടുംബാംഗങ്ങളുടെ സുരക്ഷക്ക് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്. പകലും രാത്രിയും പെണ്‍കുട്ടിയുടെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കും. സ്ഥലത്ത് പൊലീസ് പട്രോളിങ് ശക്തമാക്കും. ഇതുസംബന്ധിച്ച് വണ്ടിപ്പെരിയാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛന് കുത്തേറ്റിരുന്നു. സംഭവത്തിൽ കൊലപാതക കേസിൽ വിചാരണക്കോടതി വെറുതെവിട്ട അർജുന്റെ ബന്ധുവായ പാൽരാജിനെ പൊലീസ് പിടികൂടി. വണ്ടിപ്പെരിയാർ പട്ടണത്തിലെ പശുമലയിൽവെച്ചാണ് കുട്ടിയുടെ അച്ഛന് കുത്തേറ്റത്. കുട്ടിയുടെ മുത്തച്ഛനും സംഘർഷത്തിൽ നേരിയ പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പാൽ‌രാജിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ പോകുകയായിരുന്നു. ഈ സമയം അർജുന്‍റെ ബന്ധു പാൽരാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തതോടെ വാക്കു തർക്കമായി. ഇത് കൈയാങ്കളിയിലേക്ക് നീളുകയും പാൽരാജ് കുട്ടിയുടെ അച്ഛനെ…

Read More

കൊല്ലം: ചക്കുവള്ളിയിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. സിപിഎം മുൻ ലോക്കൽ സെക്രട്ടറി പ്രകാശ് ജനാർദനക്കുറുപ്പിന്റെ പേരിലുള്ള വീട്ടിലും സമീപത്തെ ഷെഡിലുമായി സൂക്ഷിച്ച 140 സിലിണ്ടറുകളിൽ ആറ് എണ്ണമാണ് പൊട്ടിത്തെറിച്ചത്. കൊച്ചുതെരുവ് ചെമ്മാട്ട് മുക്കിന് സമീപത്തെ അനധികൃത ഗോഡൗണിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പന്തളം തുമ്പമണ്ണിലെ ഏജൻസിയുടെ സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഗാർഹിക സിലിണ്ടറിൽ നിന്നും വാണിജ്യ ആവശ്യത്തിനുള്ള വലിയ സിലിണ്ടറിലേക്ക് വാതകം പകരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More