- ‘കറാഫ്’ ട്രോളിംഗ് നിരോധനം റദ്ദാക്കുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം
- പിഎം ശ്രീ: ഇടതുമുന്നണി ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനം
- വ്യാജ തൊഴില്‍, സാമൂഹ്യ ഇന്‍ഷുറന്‍സ് തട്ടിപ്പ്: ബഹ്റൈനില്‍ അഞ്ചു പേര്‍ക്ക് തടവുശിക്ഷ
- ‘സുരക്ഷിത പരിസ്ഥിതിക്കുള്ള രസതന്ത്ര’വുമായി ബഹ്റൈനില്‍ കെംസേഫ് 2025
- സെലിബ്രേറ്റ് ബഹ്റൈന്‍ 2025 നവംബര്‍ 28ന് തുടങ്ങും
- മുട്ടുമടക്കി സി.പി.എം; പി.എം. ശ്രീയില്‍ ഇളവു തേടി കത്തു നല്‍കും
- മുഹറഖില്‍ തെരുവുനായ ശല്യം പരിഹരിക്കാനുള്ള നടപടികള്‍ക്ക് അംഗീകാരം
- നിക്ഷേപ തട്ടിപ്പ്: തടവുശിക്ഷ വിധിക്കപ്പെട്ട മൂന്നു പ്രവാസികളുടെ അപ്പീല്‍ തള്ളി
Author: News Desk
എയിംസ് ആലപ്പുഴയിൽ തന്നെ, ആവർത്തിച്ച് സുരേഷ് ഗോപി; തടഞ്ഞാൽ തൃശ്ശൂരിൽ കൊണ്ടുവരും, കേന്ദ്ര പിന്തുണയുണ്ടെന്നും സുരേഷ് ഗോപി
തൃശ്ശൂർ: എയിംസ് ആലപ്പുഴയിൽ തന്നെ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന കാര്യങ്ങളിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് പിന്നോക്കം നിൽക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. 13 ജില്ലകളെടുത്ത് പരിശോധിച്ചാൽ ഇടുക്കിയേക്കാൾ പിന്നിലാണ് ആലപ്പുഴ. ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത്. അതിനാൽ, ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണ്. എയിംസ് ആലപ്പുഴയിൽ തന്നെ വരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം, ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ആലപ്പുഴയിൽ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാൽ താൻ അത് നിർബന്ധമായും തൃശൂരിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എയിംസിന് തൃശൂരിൽ സ്ഥലമില്ലെന്നാണ് മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി അറിയിച്ചത്. എന്നാൽ തിരുവനന്തപുരത്ത് സ്ഥലം നൽകാമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ എയിംസ് വരുന്നതിനെ ചിലർ എതിർക്കുന്നത് അത് തനിക്ക് പെരുമയായി മാറുമെന്ന ഭയം കൊണ്ടാണെന്നും…
മനാമ: ബഹ്റൈനിൽ അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘാംഗമായ ഏഷ്യക്കാരന് ഹൈ ക്രിമിനൽ കോടതി 3 വർഷം തടവും 3,000 ദിനാർ പിഴയും വിധിച്ചു.ഇയാൾ സർക്കാർ ഉദ്യോഗസ്ഥനായി നടിച്ച് ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കിത്തരാമെന്നും തൻ്റെ പക്കൽനിന്ന് മുമ്പ് മോഷ്ടിക്കപ്പെട്ട പണം തിരിച്ചു പിടിക്കാമെന്നും പറഞ്ഞ് സമീപിച്ച് പണം തട്ടിയെടുത്തതായി ഒരാൾ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. തട്ടിപ്പുകാരൻ പരാതിക്കാരനോട് ഒരു ഒ.ടി.പി. കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. അത് കൈമാറിയ ഉടൻ പരാതിക്കാരൻ്റെ അക്കൗണ്ടിൽനിന്ന് 11,000 ദിനാർ നഷ്ടപ്പെട്ടു.പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തുടരന്വേഷണത്തിൽ ഇയാൾ ഒരു അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘത്തിലെ അംഗമാണെന്നും കണ്ടെത്തി.
മനാമ, ബഹ്റൈൻ: ബഹ്‌റൈനിലെ എൻ.എസ്.എസ്-കെ.എസ്.സി.എ. (സാംസ്‌കാരിക കൂട്ടായ്മ)യുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 24 ന് ആധാരി പാർക്കിൽ വള്ളുവനാടൻ സദ്യയോടെ ആഘോഷിക്കും. കെ.എസ്.സി.എ. ഹാളിൽ വെച്ച് നടന്ന മീറ്റിംഗിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ പ്രസിഡന്റ് രാജേഷ് നമ്പ്യാർ ഔപചാരികമായി പ്രഖ്യാപിച്ചു.ഓണാഘോഷ കമ്മിറ്റി കൺവീനർ ആയ ചന്ദ്രശേഖറും ചീഫ് അഡ്വൈസർ ജനാർദ്ദനൻ നമ്പ്യാറും ചേർന്ന് ഓണ സദ്യയുടെ കൂപ്പൺ പ്രസിഡന്റിൽ നിന്നും സ്വീകരിച്ചു. ചടങ്ങിൽ സംഘടനയിലെ മറ്റു പ്രമുഖ അംഗങ്ങളും സന്നിഹിതരായിരുന്നു. പ്രശസ്ത പാചക വിദഗ്ദ്ധൻ കെ ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിലാകും വള്ളുവനാടൻ സദ്യയുടെ വിഭവങ്ങൾ ഒരുക്കപ്പെടുന്നത്. കെ.എസ്.സി.എയിലെ കഴിവുള്ള പാചകക്കാർ കൂടി അദ്ദേഹത്തോടൊപ്പം കൂടിച്ചേരും. മീറ്റിംഗിൽ അംഗങ്ങളുടെ അഭിപ്രായം ഉള്‍പ്പെടുത്തി ആഘോഷങ്ങൾ കൂടുതൽ ഭംഗിയാക്കുന്നതിനും ആസൂത്രിതമാക്കുന്നതിനുമായി ചർച്ചകൾ നടന്നു. ഓണാഘോഷ ചർച്ചക്ക് ശേഷം , കെ.ടി. സലീം, അജയ് കൃഷണൻ എന്നിവർ നോർക രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ അംഗങ്ങൾക്കായി പങ്കുവെച്ചു. പ്രവാസികൾ നോർകയിലേയ്ക്ക് രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകതയും അതിന്റെ…
‘ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രം, പ്രതിപക്ഷം ഷണ്ഡന്മാർ’; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം വിജയമാണെന്നും ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് ചര്‍ച്ചകള്‍ നടക്കണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. യുവതി പ്രവേശന കാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നത് ന്യായമായ ആവശ്യമാണ്. എന്നാൽ, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതി നൽകിയ സത്യവാങ്മൂലം തിരുത്തണമെന്ന് വാശി പിടിക്കേണ്ട ആവശ്യമില്ല. തിരുത്തിയ രീതിയിലാണ് സർക്കാരിന്‍റെ സമീപനമെന്നും മുൻകാല അനുഭവങ്ങൾ എൽഡിഎഫിനുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്കെതിരായ കേസുകൾ പിൻവലിച്ചാൽ അതിന്‍റെ ഗുണം സർക്കാരിന് ഉണ്ടാകും. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രമാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശൻ പ്രതിപക്ഷം ഷണ്ഡന്മാരാണെന്നും അധിക്ഷേപിച്ചു. പിണറായി വിജയൻ ഭക്തനാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പണ്ട് എന്തെങ്കിലും പിണറായി പറഞ്ഞു കാണും.പക്ഷേ പിണറായിയുടെ മനസ്സിൽ ഭക്തിയുണ്ടെന്നും അതുകൊണ്ട് ആണ് വേദിയിൽ അയ്യപ്പ വിഗ്രഹം സ്വീകരിച്ചതെന്നും…
മനാമ: വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ ബഹ്റൈൻ സ്വദേശിയായ 30കാരിക്ക് ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവും 5,000 ദിനാർ പിഴയും വിധിച്ചു.സമാനമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽനിന്ന് 2024ൽ പുറത്തിറങ്ങിയ ഇവർ വീണ്ടും മയക്കുമരുന്ന് വിൽപ്പന ആരംഭിക്കുകയായിരുന്നു.ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങിയ 9 പേർക്ക് മയക്കുമരുന്ന് ഉപയോഗിച്ച കുറ്റത്തിന് കോടതി ഒരു വർഷം വീതം തടവും 1,000 ദിനാർ വീതം പിഴയും വിധിച്ചു.രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ആൻ്റി നാർകോട്ടിക് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ സ്ത്രീയുടെ വീട് റെയ്ഡ് ചെയ്യുകയായിരുന്നു. റെയ്ഡിൽ ഹെറോയിൻ, ഹാഷിഷ്, മെത്താംഫെറ്റാമൈൻ എന്നിവ പിടിച്ചെടുത്തു.
തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ജീവനൊടുക്കി: പാർട്ടി നേതൃത്വത്തിനെതിരെ ആത്മഹത്യാ കുറിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ ജീവനൊടുക്കി. തിരുമല വാർഡ് കൗൺസിലറാണ്. തിരുമലയിലെ കൗൺസിലർ ഓഫീസിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാർ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അനിൽകുമാർ ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു. കോർപ്പറേഷനിൽ ബി ജെ പി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നേതാവാണ് മരിച്ച അനിൽകുമാർ.
‘ക്ഷേത്ര വരുമാനത്തില്‍ നിന്ന് ഒരു രൂപ പോലും എടുക്കുന്നില്ല, അങ്ങോട്ട് നല്‍കുകയാണ്’; അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രി
പത്തനംതിട്ട: ക്ഷേത്ര വരുമാനത്തിൽ നിന്ന് സർക്കാർ ഒരു രൂപ പോലും എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡിന്റെ വരുമാനം സര്‍ക്കാര്‍ കൈക്കലാക്കുന്നുവെന്ന വ്യാജപ്രചാരണം ചിലര്‍ ഇപ്പോഴും നടത്തുന്നുണ്ടെന്നും, പല തവണ ഇതു വിശദീകരിച്ചിട്ടുള്ളതാണ്. സര്‍ക്കാര്‍ ഒരു പൈസ പോലും എടുക്കുന്നില്ലെന്നു മാത്രമല്ല, ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ അങ്ങോട്ടു പണം നല്‍കുക കൂടി ചെയ്യുന്നു. അതുകൊണ്ടാണ് താരതമ്യേന തുച്ഛവരുമാനം മാത്രമുള്ള എത്രയോ ക്ഷേത്രങ്ങളില്‍ ഇന്നും അന്തിത്തിരി തെളിയുന്നത്. അവിടങ്ങളിലെ ക്ഷേത്ര ജീവനക്കാര്‍ പട്ടിണിയിലാകാത്തത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തികള്‍ ആരംഭിച്ച 2011-2012 മുതല്‍ നാളിതുവരെ 148.5 കോടിയോളം രൂപ സര്‍ക്കാര്‍ വിവിധ വികസന പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലിന്റെ ലേ ഔട്ട് പ്ലാനിന് 2020 ല്‍ തന്നെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ശബരിമല മാസ്റ്റര്‍പ്ലാന്‍ ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനത്തിലെ കാലതാമസം കാരണം ഫണ്ട് യഥാസമയം…
ഇന്ത്യക്ക് വൻ തിരിച്ചടി; H1 B വിസ അപേക്ഷ ഫീസ് കുത്തനെ വർധിപ്പിച്ച് ട്രംപ്, ‘അമേരിക്കക്കാർക്ക് അവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടി’
വാഷിംഗ്ടൺ: H1ബി വിസ അപേക്ഷ ഫീസ് കുത്തനെ വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫീസ് ഒരു ലക്ഷം ഡോളർ ആയി ഉയർത്തി. നിലവിൽ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്. ടെക് കമ്പനികൾക്ക് വൻ തിരിച്ചടിയാകും പുതിയ നടപടിയെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ഐടി പ്രൊഫഷനലുകൾക്കും ചെറുകിട കമ്പനികൾക്കും താങ്ങാനാകാത്ത ഫീസ് ആണിത്. എന്നാൽ, ടെക്നോളജി രംഗത്ത് അമേരിക്കക്കാർക്ക് അവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടി ആണിതെന്ന് ട്രംപ് പ്രതികരിച്ചു. വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് H1B വിസ. വിവരസാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ശാസ്ത്രം, ഫിനാൻസ്, വൈദ്യശാസ്ത്രം തുടങ്ങിയ തൊഴിൽ മേഖലകളിലാണ് ഇത് ഉപയോഗിക്കുന്നത്. അമേരിക്കയിലെ തൊഴിലുടമയാണ് ഈ വിസക്ക് അപേക്ഷിക്കുന്നത്. തൊഴിലാളികൾക്ക് ഇത് അപേക്ഷിക്കാൻ കഴിയില്ല. വിസ ലഭിക്കുന്നതിനായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ ആണ് അപേക്ഷ നൽകേണ്ടത്. മൂന്ന് വർഷത്തെ കാലാവധിയാണ് H1B വിസയ്ക്കുള്ളത്. ഇത് നീട്ടാൻ സാധിക്കും. എച്ച്1ബി വിസകൾ ഏറ്റവും കൂടുതൽ…
‘പങ്കെടുക്കാനായതിൽ സന്തോഷം’; ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ, സംഗമത്തിന് തിരി തെളിയിച്ച് തന്ത്രി
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒൻപതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയിൽ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കാറിലാണ് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഗമവേദിയിലേക്കെത്തിയത്. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹ്യവും ഉണ്ടെന്നും അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ശബരി ഗോത്ര സമൂഹത്തിൽ നിന്നുള്ള ഒരു തപസ്വിനിയായിരുന്നു. ആ ശബരിയുടെ പേരിലാണ് പിന്നീട് ആ സ്ഥലം അറിയപ്പെട്ടത്. അതാണ് ശബരിമല. ഭേദചിന്തകൾക്കും വേർതിരിവുകൾക്കും അതീതമായ മതാതീത ആത്മീയത ഉദ്ഘോഷിക്കുന്ന ആരാധനാലയമാണിത്. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പ ഭക്തർ ലോകത്തെല്ലാമുണ്ട്. അതുകൊണ്ടാണ് ഇതിന് ആഗോള സ്വഭാവം കൈവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീർഥാടകർക്ക് എന്താണ് വേണ്ടത് എന്ന് സർക്കാരും ദേവസ്വം ബോർഡും ഏകപക്ഷീയമായി തീരുമാനിക്കുകയല്ല വേണ്ടത്. അയ്യപ്പ ഭക്തരോട്…
പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; ഉടമകൾക്ക് തിരിച്ചടി, യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: പെട്രോൾ പമ്പുകളിൽ ടോയ്‌ലറ്റ് ഉപയോഗം സംബന്ധിച്ച വിഷയത്തിൽ പെട്രോൾ പമ്പ് ഉടമകൾക്ക് വീണ്ടും തിരിച്ചടി. ദേശീയപാതയിലെ ദീർഘദൂര യാത്രക്കാർക്കും, ഉപഭോക്താക്കൾക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണമെന്ന് ഹൈക്കോടതി. പെട്രോൾ പമ്പ് ഉടമകൾ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശൗചാലയ സൗകര്യ ഉപയോഗവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റിയെയും ഹൈക്കോടതി വിമർശിച്ചു. യാത്രികര്‍ക്ക് ദേശീയപാതയോരത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് എന്‍എച്ച്എഐ ആണ്. കൃത്യമായ ദൂരപരിധിയില്‍ എന്‍എച്ച്എഐ അടിസ്ഥാന സൗകര്യമൊരുക്കണമെന്നും അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ബാധ്യത പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് മേല്‍ നല്‍കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷണത്തിൽ വ്യക്തമാക്കി.
