Author: News Desk

പി.ആർ. സുമേരൻ. അട്ടപ്പാടിയില്‍ നിന്ന് വന്ന താരമാണ് പഴനിസ്വാമി. സംവിധായകൻ സച്ചിയുടെ ‘അയ്യപ്പനും കോശി’യിലൂടെയാണ് പഴനിസ്വാമി മലയാളസിനിമയിലേക്ക് ചേക്കേറുന്നത്. ആ ചിത്രത്തിലെ ‘ഫൈസല്‍’ എന്ന എക്സൈസ് ഓഫീസറുടെ കഥാപാത്രം പഴനിസ്വാമിക്ക് ഒട്ടേറെ സിനിമകളിലേക്ക് വഴിതുറന്നു. ഇപ്പോഴിതാ പൃഥ്വിരാജ് ചിത്രം ‘വിലായത്ത് ബുദ്ധ’യില്‍ മുഴുനീള കഥാപാത്രമായി പഴനിസ്വാമി എത്തിയിരിക്കുന്നു. പൃഥ്വിരാജിന്‍റെ ‘ഡബിള്‍ മോഹന്‍’ എന്ന കഥാപാത്രത്തിനോടൊപ്പമുള്ള അഞ്ചംഗ സംഘത്തിലെ ഒരാളായിട്ടാണ് പഴനിസ്വാമി വിലായത്ത് ബുദ്ധയില്‍ തിളങ്ങിയിട്ടുള്ളത്. ചിത്രം കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ പഴനിസ്വാമിയുടെ കഥാപാത്രം നിറഞ്ഞുനില്‍ക്കും. വളരെ വൈകാരികമായ കഥാസന്ദര്‍ഭത്തിലൂടെയാണ് ആ കഥാപാത്രം കടന്നുപോകുന്നത്. അയ്യപ്പനും കോശിയും മുതലുള്ള പൃഥ്വിരാജുമായുള്ള പരിചയം ഈ ചിത്രത്തിലും തനിക്കേറെ സഹായകമായെന്ന് പഴനിസ്വാമി പറയുന്നു. എന്നോടെന്തോ ഒരു പ്രത്യേക സ്നേഹം രാജുസാര്‍ കാണിക്കാറുണ്ട്. എത്ര തിരക്കിനിടയിലും എന്നെ കണ്ടുകഴിഞ്ഞാല്‍ വിഷ് ചെയ്ത് എന്‍റെ വിശേഷങ്ങളൊക്കെ ചോദിക്കും. വളരെ സ്നോഹാര്‍ദ്രമായ ഒരു സാഹോദര്യസ്നേഹം അദ്ദേഹം എന്നോട് കാണിക്കാറുണ്ട്. എന്നെപ്പോലുള്ള ഒരു സാധാരണക്കാരനോട് അദ്ദേഹം പ്രകടിപ്പിക്കുന്ന സ്നേഹം ആ വലിയ മനസ്സിന്‍റെ…

Read More

റാവൽപിണ്ടി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ സ്ഥാപകനുമായ ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി അഡിയാല ജയിൽ അധികൃതർ. ഇമ്രാൻ ഖാൻ ആരോഗ്യവാനാണെന്നും അഡിയാല ജയിലിൽ കഴിയുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ ഔദ്യോഗിക കുറിപ്പിറക്കി. പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണ്. അദ്ദേഹം ആരോഗ്യവാനാണ്. ജയിലിൽ നിന്നും മാറ്റിയിട്ടില്ല. ചികിത്സകൾ നൽകുന്നുണ്ടെന്നും ജയിൽ അധികൃതർ വ്യക്തമാക്കുന്നു. ജയിലിൽ 5 സ്റ്റാർ ഹോട്ടലിനേക്കാൾ സൌകര്യങ്ങളാണ് ഇമ്രാൻ ഖാന് ലഭിക്കുന്നതെന്നാണ് പാക് പ്രതിരോധ മന്ത്രി ഖവാജ അസിഫ് വിശദീകരിച്ചത്. ജയിലിനുള്ളിൽ ഇമ്രാൻ ഖാന് ക്രൂര പീഡനം നേരിടേണ്ടി വരുന്നുവെന്നും ഞങ്ങളെ അദ്ദേഹത്തെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നും ആരോപിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സഹോദരിമാർ പരസ്യ പ്രസ്താവനയിറക്കിയതോടെയാണ് ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ കൊല്ലപ്പെട്ടെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ കൂടുതൽ ശക്തമായത്. വിദേശ മധ്യമങ്ങളും വിഷയം ഏറ്റെടുത്തതോടെ പ്രതിഷേധം ആളിക്കത്തി. അനുയായികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. 2018 മുതൽ 2022 വരെ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നു ഇമ്രാൻ ഖാൻ. 2023 ലാണ് അദ്ദേഹത്തെ അഴിമതി,…

Read More

വി.എസ്.-ന്റെ ചരമോപചാര റഫറൻസ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് സ്പീക്കർ കൈമാറി ബഹു. കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചരമം സംബന്ധിച്ച നിയമസഭയുടെ റഫറന്‍സ് ഭാര്യ വസുമതിക്ക് കൈമാറി. തിരുവനന്തപുരം ഗവ. ലോ കോളേജിനു സമീപമുള്ള വേലിക്കകത്ത് വീട്ടിൽ നേരിട്ടെത്തിയാണ് വി.എസ്. അച്യുതാനന്ദന്റെ പത്നി വസുമതിക്ക് സ്പീക്കർ ചരമോപചാര റഫറൻസ് കൈമാറിയത്. സെപ്തംബർ 15-ന് ചേർന്ന സഭാസമ്മേളനത്തിലാണ് വി.എസ്. അച്യുതാനന്ദന്റെ ചരമം സംബന്ധിച്ച റഫറന്‍സ് നിയമസഭയില്‍ നടത്തിയത്.

Read More

കല്ലറ എന്ന കൊച്ച് ഗ്രാമത്തിൽനിന്നും കേരളത്തിലും തമിഴ്നാട്ടിലുമായി സ്വപരിശ്രമംകൊണ്ട് വെള്ളിത്തിരയിലും ബിസിനസ് രംഗത്തുംഇടം നേടിയ സരസമ്മ രാഷ്ടീയത്തിലും സജീവമായിരുന്നു. കെ കരുണാകരന്റെ അടുത്ത അനുയായി അയാണ് സരസമ്മ അറിയപ്പെട്ടിരുന്നത്.മദ്രാസെന്ന സ്വപ്നനഗരിയിൽ സ്വപരിശ്രമത്തിലൂടെ എ ആർ എസ് സ്റ്റുഡിയൊ പോലുള്ള പല ബിസിനസ് സ്ഥാപങ്ങളൂം ഇവർ കെട്ടിപ്പടുത്തു.മലയാള ചലച്ചിത്ര രംഗത്തെ പ്രധാന നായികമാരായിരുന്ന അംബിക ,രാധ എന്നിവരുടെ മാതാവ് എന്ന നിലയിലും സരസമ്മ അറിയപ്പെട്ടു. മക്കൾ: അംബികമല്ലികഉദയ ചന്ദ്രിക , (രാധ)മല്ലികാർജുൻ,സുരേഷ്.

Read More

ലഖ്നൗ: ലഖ്നൗ ന​ഗരത്തിലെ ലുലുമാളിൽ ബോംബ് ഭീഷണി. നവംബർ 24നാണ് സംഭവം. ലഖ്‌നൗവിലെ സ്‌കൂളുകൾ ഉൾപ്പെടെ നഗരത്തിലെ നിരവധി സ്ഥാപനങ്ങൾ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ലുലു മാളിലെ വാഷ് റൂമിൽ കത്ത് ലഭിച്ചതിനെ തുടർന്ന് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. നവംബർ 24 ന് ഉച്ചകഴിഞ്ഞ് മാളിലെ ഒരു ശുചിമുറിയിൽ നിന്ന് കത്ത് കണ്ടെത്തി. നഗരത്തിലെ സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, പ്രധാന കെട്ടിടങ്ങൾ എന്നിവ 24 മണിക്കൂറിനുള്ളിൽ ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ലുലു മാളിൽ നിന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും മാളിൽ പൂർണ്ണമായി പരിശോധന നടത്തി. കത്ത് മാൾ പരിസരത്ത് വച്ച കുറ്റവാളികളെ തിരിച്ചറിയാൻ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ബോംബ് ഭീഷണിയെത്തുടർന്ന് ലഖ്‌നൗവിലുടനീളം ബോംബ്, ഡോഗ് സ്ക്വാഡുകൾ ഉൾപ്പെടെ വിപുലമായ സുരക്ഷാ പരിശോധനകൾ നടത്തി. നഗരത്തിലെ സ്കൂളുകളിലും സർക്കാർ കെട്ടിടങ്ങളിലും സുരക്ഷയും വർധിപ്പിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരെ വിന്യസിക്കാനും,…

Read More

തായ് പോ: ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണ സംഖ്യ 55 ആയി ഉയർന്നു. രക്ഷാപ്രവർത്തനം നടത്തിയ 37 വയസുകാരനടക്കം മരിച്ചു. സംഭവത്തിൽ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. വാങ് ഫുട് കോർട്ട് എന്ന റെസിഡൻഷ്യൽ കെട്ടിട സമുച്ചയത്തിൻ്റെ നവീകരണ കരാർ ഏറ്റെടുത്തിരുന്ന കമ്പനിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. അതേസമയം ദുരന്ത മുഖത്ത് നിന്ന് കാണാതായ 279 പേരിൽ 72 പേർ ജീവനോടെയുണ്ടെന്നും ഇവർ തങ്ങളെ ബന്ധപ്പെട്ടെന്നും ഹോങ്കോങിലെ ഏജൻസികൾ അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണ് കെട്ടിട സമുച്ചയത്തിൽ അഗ്നിബാധയുണ്ടായത്. കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾക്കായി ചുറ്റും സ്ഥാപിച്ചിരുന്ന മുള കൊണ്ടുള്ള നിർമ്മാണ് തീ വളരെ വേഗത്തിൽ പല ഭാഗങ്ങളിലേക്ക് പടരാൻ കാരണമായിരുന്നു. ഇവിടെ നിർമ്മാണ കമ്പനിയുടെ പേരിലുള്ള അതിവേഗം തീപിടിക്കുന്ന പോളിസ്റ്റൈറൈൻ ബോർഡുകൾ അടക്കം കണ്ടെത്തി. അതേസമയം രക്ഷാപ്രവർത്തനത്തിന് അടിയന്തിര സഹായമായി 20 ലക്ഷം യുവാൻ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് പ്രഖ്യാപിച്ചു. ഏഴ് കെട്ടിടങ്ങളുൾപ്പെടുന്നതാണ്…

Read More

ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷൻ ഡിസൈനറുമായ ബാദുഷയ്‍ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ഹരീഷ് കണാരൻ. 20 ലക്ഷത്തോളം രൂപ തന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ ബാദുഷ തുശ്ചമായ തുക മാത്രമാണ് തിരിച്ചുനല്‍കിയതെന്ന് ഹരീഷ് കണാരൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. തന്നെ പല സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്‍തു. സമാനമായ രീതിയില്‍ ധര്‍മ്മജന്റെ കയ്യില്‍ നിന്നും ബാദുഷ പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഹരീഷ് കണാരൻ പറഞ്ഞു. ഹരീഷ് കണാരന്റെ വാക്കുകള്‍ 2018 ൽ റിലീസായ കല്യാണം എന്ന സിനിമ മുതലാണ് പ്രൊഡക്ഷൻ ഡിസൈനറും നിർമ്മാതാവുമായ എൻ ബാദുഷ് മറ്റ് സിനിമകൾക്ക് വേണ്ടി എന്റെ ഡേറ്റ് മാനേജ് ചെയ്‍ത് തുടങ്ങിയത്. 2014 മുതൽ മലയാളത്തിലെ ഒട്ടു മിക്ക സിനിമകളിലും ഹാസ്യ റോളുകള്‍ ലഭിച്ചിരുന്നു. അന്ന് എന്റെ ഡേയ്‍റ്റുകള്‍ മാനേജ് ചെയ്യാമെന്ന് പറഞ്ഞ് ബാദുഷ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. ഞാൻ പ്രധാനവേഷത്തിലെത്തിയ കള്ളൻ ഡിസൂസ എന്ന സിനിമയുടെ ഷൂട്ടിങ്ങ് സമയത്താണ് ഒബ്‌റോൺ മാളിന് സമീപത്തുള്ള…

Read More

ഹോങ്കോങിലെ തായ് പോയിൽ അഗ്നിബാധയുണ്ടായ കെട്ടിട സമുച്ചയത്തിന് തൊട്ടടുത്ത് താമസിക്കുന്ന സ്ത്രീ അ​ഗ്നിബാധയെ കുറിച്ചുള്ള ഞെട്ടിക്കുന്ന അനുഭവം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയിരിക്കുന്നതാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. രാജ്യത്തെ പിടിച്ചുകുലുക്കിയ അ​ഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 44 ആയി. 279 ഓളം പേരെയാണ് കാണാതായിരിക്കുന്നത്. അ​ഗ്നിബാധയുണ്ടായിരിക്കുന്ന കെട്ടിടസമുച്ചയത്തിൽ നിന്നും 10 മിനിറ്റിൽ താഴെ മാത്രം അകലെയാണ് താൻ താമസിക്കുന്നത് എന്നാണ് യുവതി പറയുന്നത്. അവിടെ സംഭവിച്ചിരിക്കുന്നത് ഹൃദയഭേദകമായ കാര്യമാണ്, താൻ ഈ ട്വീറ്റ് എഴുതുന്ന സമയത്തും തീ കത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് യുവതി കുറിക്കുന്നത്. ‘ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു, പരിക്കേറ്റവരിൽ പലരും പ്രായമായവരാണ്, ഉയർന്ന നിലകളിൽ കുടുങ്ങിയതിനാൽ ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല… ഇതിനെ ഏറ്റവും ഉയർന്ന അളവിലുള്ള ലെവൽ 5 തീപിടുത്തമായി തരംതിരിച്ചിട്ടുണ്ട്, ഏകദേശം 30 വർഷത്തിനിടയിലുണ്ടായിരിക്കുന്ന ഏറ്റവും മോശം തീപിടുത്തമാണിത് എന്നും പോസ്റ്റിൽ പറയുന്നു. ഈ ദുരന്തത്തെ തുടർന്ന് വരാനിരിക്കുന്ന മാമാ അവാർഡുകൾ വൈകിയേക്കാമെന്നും അവർ പോസ്റ്റിൽ വ്യക്തമാക്കി. നവംബർ 28, 29 തീയതികളിൽ ഹോങ്കോങ്ങിലെ…

Read More

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ അടിസ്ഥാന സംവിധാനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന നിരോധിത സംഘടനയുമായി ബന്ധമുള്ള ഒരു പൗരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കാനും സ്ഥിരത നിലനിർത്താനും ലക്ഷ്യമിട്ടുള്ള സുരക്ഷാ നടപടികളുടെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്. സംസ്ഥാന സുരക്ഷാ വിഭാഗം നടത്തിയ നിരീക്ഷണവും സമഗ്രമായ അന്വേഷണവുമാണ് അറസ്റ്റിലേക്ക് നയിച്ചത്. ഭീകരസംഘടനയുടെ നേതാക്കളിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ച ഇയാൾ സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനും ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്താനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തി. കൂടാതെ, തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനും ഭീകര പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനുമായി ഇയാൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, പ്രത്യേകിച്ച് ഓൺലൈൻ ഗെയിമിംഗ് കമ്മ്യൂണിറ്റികൾ വഴി പ്രായപൂർത്തിയാകാത്തവരെ റിക്രൂട്ട് ചെയ്യാനും ശ്രമിച്ചു. ദേശീയ സുരക്ഷയോടുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. രാജ്യത്തിന്‍റെയോ സമൂഹത്തിന്‍റെയോ സുരക്ഷയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് നിയമമനുസരിച്ചുള്ള ശക്തമായ ശിക്ഷ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Read More

കൊച്ചി:  ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച് വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി. ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും മുകളിലേക്ക് കടത്തിവിട്ടാല്‍ മതിയെന്ന് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യം കര്‍ശനമായി നടപ്പാക്കണം. ബുക്കിങ് കൂപ്പണുകളില്‍ ക്രമക്കേടുകള്‍ വരുത്തുന്നത് ക്രിമിനല്‍ കുറ്റകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പല ദിവസങ്ങളിലെടുത്ത ബുക്കിങ് കൂപ്പണുകളുമായി എത്തിയ നിരവധി പേര്‍ ഇതിലുള്‍പ്പെടുന്നു. ഇന്നലെ മാത്രം 87,000 ലേറെ ഭക്തരാണ് സന്നിധാനത്തെത്തിയത്. ഇതില്‍ മറ്റു ദിവസങ്ങളില്‍ ബുക്കിങ് എടുത്തവരും ഉള്‍പ്പെടുന്നുണ്ട്. ഇക്കാര്യം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.തുടര്‍ന്നാണ് നിയന്ത്രണം കടുപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. നേരത്തെ ഏതു ദിവസത്തെ ബുക്കിങ് കൂപ്പണുമായി എത്തിയാലും കടത്തിവിടുന്ന സ്ഥിതിയായിരുന്നു. ഇനി അതു വേണ്ടെന്നാണ് കോടതി നിര്‍ദേശിച്ചത്. ബുക്കിങ് തീയതിയും സമയവും മാറിയാല്‍ കടത്തി വിടേണ്ടതില്ല. വ്യാജ ബുക്കിങ് സ്ലിപ്പും മറ്റു തീയിതകളില്‍ ബുക്കിങ്…

Read More