Author: News Desk

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച വിളിച്ച യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതിപക്ഷ ഉപനേതാവ് ലീഗ് പി.കെ.കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ ഓൺലൈനായി പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ 10നാണ് യോഗം. കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ചു തുടരുന്ന സാഹചര്യം സംബന്ധിച്ചാണ് പ്രതിപക്ഷവുമായി മുഖ്യമന്ത്രി യോഗം വിളിച്ചത്. കടമെടുപ്പു പരിധി വെട്ടിക്കുറച്ചുകൊണ്ട് കേന്ദ്രം പുറത്തിറക്കിയ 2 ഉത്തരവുകൾക്കെതിരെ കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജിയിൽ, പെൻഷൻ വിതരണം ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നും കടമെടുപ്പു പരിധിയിൽ ഇളവനുവദിക്കാൻ കോടതി ഇടപെടണമെന്നും കേരളം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജിയിൽ നോട്ടിസയച്ച കോടതി, 25ന് ഹർജി പരിഗണിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Read More

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പുരി ശങ്കരാചാര്യർ. പ്രതിഷ്ഠ ആചാര വിധിപ്രകാരം വേണമെന്നും പ്രതിമ അനാച്ഛാദന ചടങ്ങല്ല നടക്കുന്നതെന്നും പുരി ശങ്കരാചാര്യർ ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകൾക്ക് പരിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി മറ്റു ശങ്കരാചാര്യന്മാരും രംഗത്തെത്തിയിരുന്നു. രാജ്യത്തെ നാല് മഠങ്ങളിലെയും ശങ്കരാചാര്യൻമാരോ പുരോഹിതരോ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ജ്യോതിർമഠം ശങ്കരാചാര്യർ പറഞ്ഞിരുന്നു. നാല് ശങ്കരാചാര്യന്മാർ കൈക്കൊണ്ട തീരുമാനത്തെ മോദി വിരുദ്ധത ആയി കണക്കാക്കേണ്ടതില്ലെന്നും അവർ “ശാസ്ത്രവിരുദ്ധർ” ആകാൻ ആഗ്രഹിക്കാത്തതിനാലാണ് നിലപാടെന്നും ജ്യോതിർ മഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ് സരസ്വതി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ക്ഷേത്രം പൂർത്തീകരിക്കുന്നതിന് മുൻപാണ് പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കിൽ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാൻ പോകുന്നില്ലെന്നും പുരി ശങ്കരാചാര്യരും വ്യക്തമാക്കി.ചടങ്ങിന് പോകാത്തതിന്റെ കാരണം ഏതെങ്കിലും വെറുപ്പോ വിദ്വേഷമോ കൊണ്ടല്ല, മറിച്ച് ശാസ്ത്രവിധി പിന്തുടരുകയും അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത്…

Read More

മനാമ: പബ്ലിക് ഹെൽത്ത് ലബോറട്ടറി ഇന്റേണൽ ക്വാളിറ്റി അസസ്‌മെന്റ് പ്രോ​ഗ്രാമിൽ നൂറ് ശതമാനം സ്കോർ നേടി ബഹ്റൈനിലെ അൽ റബീഹ് മെഡിക്കൽ സെന്റർ മനാമ. 2023 ഡിസംബറിൽ നടത്തിയ ക്വാളിറ്റി കൺട്രോൾ ചെക്കപ്പിലാണ് എച് ഐ വി, ഹെപ്പറ്ററ്റിസ്, സിഫിലസ് വൈറസ് ആന്റിജനുകൾ & ആന്റിബോഡികൾ എന്നിവ കണ്ടെത്തുന്നതിൽ അൽ റബീഹ് മെ‍ഡിക്കൽ സെന്ററിലെ ലാബറട്ടറി സൗകര്യങ്ങൾ പര്യാപ്തമാണെന്ന് പ്രഖ്യാപ്പിച്ചത്. https://youtu.be/-IeyGmw6DRc ഈ നേട്ടത്തിൽ അൽ റബീഹ് മെഡിക്കൽ സെന്റർ അധികൃതരെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA )അഭിനന്ദിച്ചു.

Read More

തിരുവനന്തപുരം: കഠിനംകുളം പുത്തന്‍തോപ്പില്‍ നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു. പുത്തന്‍തോപ്പില്‍ സ്വദേശിനിയായ ലതാ പോള്‍ ആണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വർക്കല ഭാ​ഗത്ത് നിന്ന് കോവളം ഭാ​ഗത്തേക്ക് വരികയായിരുന്ന യു.പി സ്വദേശികളായ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനമാണ് ഇവരെ ഇടിച്ചത്. തീരദേശ റോഡ് വഴി വരികയായിരുന്ന കാർ ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിയ സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു. കാറിൽനിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവർ മദ്യപിച്ചാണ് വാഹനമോടിച്ചതെന്നതിന് സ്ഥിരീകരണമില്ല. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ലതാ പോളിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മരുമകൾ മെൽവി ചാക്കോ, നാലു വയസ്സുകാരൻ മാത്യു ലിയോ എന്നിവർ ചികിത്സയിലാണ്.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടി വിവാദത്തിൽ കേന്ദ്ര അന്വേഷണ നീക്കം അവഗണിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. നേരത്തേയും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം വ്യക്തിക്ക് എതിരെയല്ല, മറിച്ച് വിശാലമായ രാഷ്ട്രീയ നീക്കമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ് സമഗ്രമായി അവലോകനം ചെയ്ത് സംസ്ഥാന കമ്മിറ്റി, സദസ്സ് വൻ വിജയമായിരുന്നെന്ന് വിലയിരുത്തി. ജില്ലകളിൽ നിന്ന് വിശദമായ റിപ്പോർട്ട് കമ്മിറ്റിയിൽ അവതരിപ്പിച്ചു. തുടർ നടപടികൾ ത്വരിതപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു. അതേസമയം, കടമെടുപ്പ് പരിധി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ സമരവുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ടി.വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനു പിന്നാലെയാണ് അന്വേഷണം.

Read More

കോഴിക്കോട്: 750 കോടി രൂപയുടെ കറന്‍സി കൊണ്ടു പോകുന്ന വാഹവ്യൂഹത്തിന്‍റെ സുരക്ഷാചുമതലയില്‍ വീഴ്ച വരുത്തിയതിന് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് സിറ്റി ഡി സി ആര്‍ബിയിലെ അസിസ്റ്റന്‍റ് കമ്മീഷണര്‍, ടി . പി ശ്രീജിത്തിനെയാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി സസ്പെന്‍റ് ചെയ്തത്. യൂണിയന്‍ ബാങ്കിന്‍റെ കോഴിക്കോട് മാങ്കാവിലെ കറന്‍സി ചെസ്റ്റില്‍ നിന്നും ഹൈദരാബാദിലേക്ക് പണവുമായി പോയ ട്രക്കുകളുടെ സുരക്ഷാ ചുമതലയില്‍ എസിപി വീഴ്ച വരുത്തിയെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നടപടി. യൂണിഫോം ധരിക്കാതെ സ്വകാര്യ വാഹനത്തിലാണ് എ സി പി അകമ്പടി പോയത്. ഔദ്യോഗിക പിസ്റ്റള്‍ കൈവശമുണ്ടായിരുന്നില്ലെന്നും ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പണം കൊണ്ടു പോകുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്കിന്‍റെ സുരക്ഷാ നിര്‍ദേശങ്ങള്‍ എ സി പി ലംഘിച്ചതായും സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

Read More

ചണ്ഡീഗഡ്: പലരും റോഡിലെ കുഴിയില്‍ വീണ് അപകടമുണ്ടാകുന്നതും ചിലരുടെ ജീവന്‍തന്നെ നഷ്ടമാകുന്നതുമായ വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാല്‍, ഹരിയാണയില്‍ ആംബുലന്‍സ് റോഡിലെ ഒരു കുഴിയില്‍ വീണതോടെ ജീവന്‍ തിരിച്ചുകിട്ടിയിരിക്കുകയാണ് 80-കാരന്. ഡോക്ടര്‍ മരിച്ചെന്ന് വിധിയെഴുതിയ ദര്‍ശന്‍ സിങ് ആണ് വാഹനം കുഴിയില്‍ വീണതിനു പിന്നാലെ ജീവിതത്തിലേക്ക് മടങ്ങിവന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാലുദിവസമായി വെന്റിലേറ്ററിലായിരുന്നു ദര്‍ശന്‍ സിങ്. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടര്‍മാര്‍ പറയുന്നത്. തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയും മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം വിവരം അറിയിച്ചു. അവർ മൃതദേഹം ദഹിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. പട്യാലയില്‍ നിന്ന് കര്‍ണാലിനടുത്തുള്ള വീട്ടിലേക്ക് ദര്‍ശന്‍ സിങിന്റെ മൃതദേഹം കൊണ്ടുവരുന്നതിനിടെയാണ് ആംബുലന്‍സ് ഒരു കുഴിയില്‍ വീണത്. ഇതിന്റെ ആഘാതത്തില്‍ അദ്ദേഹത്തിന്റെ കൈ അനങ്ങിയതായി വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന കൊച്ചുമകനാണ് ശ്രദ്ധിച്ചത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഹൃദയമിടിപ്പ് ഉള്ളതായും കണ്ടെത്തി. ഇതോടെ അടുത്തുള്ള ആശുപത്രിയിലേക്ക് വണ്ടിതിരിക്കാന്‍ ആംബുലന്‍സ് ഡ്രൈവറോട് പറയുകയായിരുന്നു. ആശുപത്രിയില്‍…

Read More

പത്തനംതിട്ട: ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിന് സുരക്ഷ ഉറപ്പാക്കാന്‍ അധികമായി ആയിരം പോലീസ് ഉദ്യോഗസ്ഥരേക്കൂടി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് എസ്.പി.മാര്‍, 19 ഡി.വൈ.എസ്.പിമാര്‍, 15 ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടക്കമാണ് ആയിരംപേരെ അധികമായി നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധിക വിന്യാസം. മകരവിളക്ക് ഉത്സവം സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങളെല്ലാം പോലീസ് ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് കഴിഞ്ഞ് മലയിറങ്ങുന്ന ഭക്തര്‍ക്കായി കൃത്യമായ എക്‌സിറ്റ് പ്ലാനാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദര്‍ശനത്തിനായി ഭക്തര്‍ ഒത്തുകൂടുന്ന ഇടങ്ങളില്‍ എല്ലാം വെളിച്ചം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് കൃത്യമായ ഏകോപനത്തോടെയാണ് ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം കോംപ്ലക്‌സില്‍ നടന്ന അവലോകന യോഗത്തിനു ശേഷം സന്നിധാനത്തും പരിസരത്തും പോലീസ് മേധാവി സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കൊടിമരത്തിനു സമീപത്തും പതിനെട്ടാം പടിയും…

Read More

പത്തനംതിട്ട: കൂടൽ ബവ്റിജസ് മദ്യവിൽപന ശാലയിൽ 81.6 ലക്ഷം രൂപയുടെ തിരിമറി നടത്തിയ സംഭവത്തിൽ ഓൺലൈൻ ചൂതാട്ടത്തിനായാണ് പ്രതി പണം ചെലവിട്ടതെന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് കേസിലെ പ്രതിയായ ക്ലർക്ക് ശാസ്താംകോട്ട ആനയടി സ്വദേശി അരവിന്ദിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതിൽ 22.5 ലക്ഷം രൂപയാണുള്ളത്. ഇയാള്‍ യശ്വന്ത്പുർ സ്വദേശികളായ രണ്ടുപേരുടെ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയിട്ടുള്ളത്. വെയർഹൗസ് മാനേജരുടെ പരാതിയിൽ കൂടൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ബാങ്കിൽ അടയ്ക്കാനുള്ള പണത്തിന്റെ സ്ലിപ്പിൽ തുക കുറച്ചെഴുതി പണം തട്ടിയെന്നാണു പരാതി. 6 മാസത്തോളം ഇങ്ങനെ തട്ടിപ്പു നടത്തിയതായാണ് കണ്ടെത്തിയത്. ഈ സംഭവത്തിൽ തട്ടിപ്പ് കണ്ടെത്താത്തിനെ തുടർന്ന് ജില്ലാ ഓഡിറ്റ് സംഘത്തെ വിവിധ ഓഫീസുകളിലേക്ക് സ്ഥലംമാറ്റിയിരുന്നു.

Read More

മുംബൈ: ഡോംബിവ്‌ലിയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ആറു നിലകളിൽ തീപടർന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. മുംബൈ: ഡോംബിവ്‌ലിയിലെ ഖോനി ഏരിയയിലെ പലാവ ടൗൺഷിപ്പ് കെട്ടിടത്തിൽ കെട്ടിടത്തിൽ വൻ തീപിടിത്തം. ആറു നിലകളിൽ തീപടർന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. കെട്ടിടത്തിന്റെ എട്ടാം നിലയിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീ പല ഫ്‌ളാറ്റുകളിലേക്കും പടർന്നത്. തീ പടരുന്നതിന് മുമ്പ് എല്ലാ താമസക്കാർക്കും സുരക്ഷിതമായി കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞു. പുതിയ കെട്ടിടത്തിൽ മൂന്നു നിലയിൽ വരെ താമസക്കാർ ഉള്ളത്.

Read More