- ട്രംപിന്റെ വാക്ക് അടവ്! ഇസ്രായേലിലേക്ക് ഇടതടവില്ലാതെ യുഎസ് സൈനിക വിമാന പ്രവാഹം, സ്ക്രീൻഷോട്ടുമായി ജേക്കബ് കെ. ഫിലിപ്പിന്റെ നിരീക്ഷണം
- അതെന്താണ് ‘കാസറോഡി’ന് അങ്ങനൊരു ചരിത്രം! 5 മണ്ഡലങ്ങൾ, പതിറ്റാണ്ടുകൾ, എന്നിട്ടും നിയമസഭ കാണാതെ കാസർകോട്ടെ പെൺകരുത്ത്, 2026ൽ അശ്വിനിയിലൂടെ ഒരു മാറ്റം?
- ’15 വർഷം എംഎല്‍എ ആയിരുന്നപ്പോൾ ഇവിടെ ഒരു കലാപവും ഉണ്ടായില്ല, ഞാൻ മാറിയപ്പോൾ ആലപ്പുഴയിൽ രണ്ട് വർഗീയ കൊലപാതകം നടന്നു’; ജി സുധാകരൻ
- മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന ആക്രമണമെന്ന് സംശയം
- പ്രചാരണച്ചൂടിൽ കേരളം, യുഡിഎഫ് ക്യാമ്പിൽ ആത്മവിശ്വാസം, ഭരണമാറ്റമെന്ന ലക്ഷ്യവുമായി പ്രചാരണം, ആവേശമായി ചില സര്‍വേ ഫലങ്ങളും
- മേഖലയുടെ സ്ഥിരതയ്ക്ക് പരസ്പര സഹകരണം അനിവാര്യമെന്ന് ഇറാൻ പ്രസിഡന്റ്; യുഎഇ സേനയിൽ സൈനികൻ കൊല്ലപ്പെട്ടു, അഞ്ചു സൈനികർക്ക് പരിക്ക്
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 153 മിസൈലുകളും 301 ഡ്രോണുകളും തകര്‍ത്തു
- മയക്കുമരുന്ന് വില്‍പ്പന: ഫിലിപ്പീനി യുവതിക്ക് അഞ്ചു വര്‍ഷം തടവ്
Author: News Desk
കണ്ണൂർ: കണ്ണൂരില്‍ കല്ല്യാണ പന്തൽ പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കണ്ണൂരിലെ മട്ടന്നൂരിലാണ് സംഭവം. ഉളിയിൽ സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. പന്തലിലെ ഇരുമ്പ് ഷീറ്റ് ഇലക്ട്രിക് ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 19 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു, പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി കനത്ത മൂടൽമഞ്ഞ്
ദുബൈ: കനത്ത മൂടൽമഞ്ഞ് മൂലം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ മുതൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു. മൂടൽമഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞതോടെ, നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിടേണ്ടി വന്നു. 19 വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. കാഴ്ചാപരിധി കുറഞ്ഞതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മുതൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ട്. പ്രാദേശിക സമയം രാവിലെ 9 മണി വരെ 19 ഇൻബൗണ്ട് വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി ദുബൈ എയർപോർട്ട് അധികൃതരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രവർത്തനങ്ങൾ എത്രയും വേഗം സാധാരണ നിലയിലാക്കാനും യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനും എയർലൈനുകൾ, കൺട്രോൾ അതോറിറ്റികൾ, മറ്റ് എയർപോർട്ട് പങ്കാളികൾ എന്നിവരുമായി ചേർന്ന് ദുബൈ എയർപോർട്ട്‌സ് പ്രവർത്തിക്കുന്നുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.
ശബരിമലയിലെ നീണ്ട ക്യൂവിനിടെ തട്ടിപ്പും; അയ്യപ്പഭക്തനിൽ നിന്നും ഈടാക്കിയത് ഇരട്ടി പണം, ഡോളി തൊഴിലാളികൾ അറസ്റ്റിൽ
പത്തനംതിട്ട: ആന്ധ്ര സംസ്ഥാനത്ത് നിന്നും ദർശനത്തിനായെത്തിയ അയ്യപ്പഭക്തൻമാരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ ഡോളി തൊഴിലാളികൾ അറസ്റ്റിലായി.വണ്ടിപ്പെരിയാർ മഞ്ചുമല എന്ന സ്ഥലത്ത് ഗ്രാംബി എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന വിനോജിത്ത് (35),കുമളി ചെങ്കറ എസ്റ്റേറ്റിലെ ലയത്തിൽ താമസിക്കുന്ന സുമൻരാജ്, (34), ഇടുക്കി പാമ്പനാർ സ്വദേശിയായ ലക്ഷ്മി കോവിലിൽ സന്തോഷ് (49),പെരുവന്താനം സ്വദേശിയായ കല്ലും കുന്നേൽ ഗിരീഷ്, (34) എന്നിവരാണ് അറസ്റ്റിലായത്. പമ്പയിൽ നിന്നും ഡോളിയിൽ ശബരിമല സന്നിധാനത്തെത്തിച്ച് തിരികെ പമ്പയിലെത്തിക്കുന്നതിന് ദേവസ്വം ബോർഡ് നിശ്ചയിച്ചിട്ടുളള അനുവദനീയ തുകയായ 12,500 കൂടാതെ 11,500 രൂപ കൂടി അധികമായി കൈപ്പറ്റി കബളിപ്പിച്ചെടുക്കുകയായിരുന്നു. ആന്ധ്രാ ഗുണ്ടൂർ സ്വദേശിയായ വീരങ്കി സാംബവശിവ (42) യാണ് ഡോളിക്കാരുടെ തട്ടിപ്പിനിരയായത്. സംഭവത്തിൽ പമ്പ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കിരൺ വി.എസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ പമ്പ പൊലീസ് ഇൻസ്പെക്ടർ മനോജ് സി.കെ, സബ് ഇൻസ്പെക്ടർ കിരൺ വി.എസ് ,…
ഹസ്തദാന വിവാദത്തിന്‍റെ ചൂടാറും മുമ്പെ പാക് താരത്തിന് കൈകൊടുത്ത് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്
ദുബായ്: ഏഷ്യാ കപ്പിനിടെയുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ താരങ്ങളുടെ ഹസ്തദാന വിവാദത്തിന്‍റെ ചൂടാറും മുമ്പെ അബുദാബി ടി10 ലീഗില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാനവാസ് ദഹാനിക്ക് കൈ കൊടുത്ത് ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. ഇന്നലെ അബുദാബി ടി10 ലീഗില്‍ നടന്ന ആസ്പിന്‍ സ്റ്റാലിയോണ്‍-നോര്‍ത്തേൺ വാരിയേഴ്സ് മത്സരത്തിനൊടുവിലാണ് ഹര്‍ഭജന്‍ വാരിയേഴ്സ് പേസറായ ദഹാനിക്ക് കൈകൊടുത്തത്. ഏഷ്യാ കപ്പിനിടെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളിലൊന്നിലും ഇന്ത്യൻ താരങ്ങള്‍ പാക് താരങ്ങളുമായി ഹസ്തദാനത്തിന് മുതിര്‍ന്നിരുന്നില്ല. പഹല്‍ഗാം ഭീകരാക്രമണത്തിലും അതിനുശേഷം നടന്ന അതിര്‍ത്തി സംഘര്‍ഷത്തിലും പ്രതിഷേധിച്ചായിരുന്നു അത്. പിന്നീട് ലണ്ടനില്‍ നടന്ന വേള്‍ഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍ പാകിസ്ഥാനെതിരെ കളിക്കില്ലെന്ന് ശിഖര്‍ ധവാനും സുരേഷ് റെയ്നയും പത്താന്‍ സഹോദരരും ഹര്‍ഭജന്‍ സിംഗുമെല്ലാം ശക്തമായ നിലപാടെടുത്തതിനെ തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനെതിരായ സെമി ഫൈനല്‍ മത്സരം പോലും ബഹിഷ്കരിച്ചിരുന്നു. എന്നാല്‍ ഇന്നലെ അബുദാബി ടി10 ലീഗില്‍ നോര്‍ത്തേൺ വാരിയേഴ്സിനോട് ആസ്പിന്‍ സ്റ്റാലിയോണ്‍ നാലു റണ്‍സിന്‍റെ നേരിയ തോല്‍വി വഴങ്ങിയശേഷം ഹര്‍ഭജന്‍ പാക് പേസര്‍ക്ക് കൈ കൊടുക്കാന്‍…
ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷം വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും തമിഴകം വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ഡിസംബർ ആദ്യ വാരം പൊതുയോഗം നടത്താനാണ് നീക്കം. രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുക. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പൊലീസിന് ടിവികെ നൽകി. ഡിസംബർ 4ന് സേലത്തുവെച്ച് പൊതുയോഗം നടത്താനാണ് നിലവിലെ നീക്കം. ആഴ്ചയിൽ 4 യോഗം വീതമാണ് ഉണ്ടാകുക. ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങൾ നടത്താനാണ് ആലോചന. കരൂർ ദുരന്തത്തോടെ വിജയ് പര്യടനം നിർത്തിവെച്ചിരുന്നു.
ഇന്ത്യക്ക് ഒരു രാജ്യവും ഇതുവരെ നൽകാത്ത വാഗ്ദാനവുമായി റഷ്യ, അതും നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ; അഞ്ചാം തലമുറ ഫൈറ്റർ ജെറ്റ് ഇന്ത്യ സ്വീകരിക്കുമോ?
മോസ്കോ: ഇന്ത്യൻ വ്യോമശക്തിയുടെ ഭാവിക്ക് നിർണ്ണായകമാകുന്ന സൈനിക നിർദ്ദേശവുമായി മോസ്കോ. അടുത്ത മാസം റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കാനിരിക്കെ, രാജ്യത്തിന്‍റെ ഭാവി ഫൈറ്റർ വിമാനങ്ങളുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി പുതിയ അഞ്ചാം തലമുറ Su-57 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റിന്‍റെ സാങ്കേതികവിദ്യയിലേക്ക് നിയന്ത്രണങ്ങളില്ലാത്ത പ്രവേശനം നൽകാൻ റഷ്യ തയാറാണെന്ന് അറിയിച്ചു. ഇന്ത്യക്ക് ഈ നിലവാരത്തിലുള്ള പ്രതിരോധ സാങ്കേതികവിദ്യയിലേക്ക് പ്രവേശനം നൽകാൻ മറ്റൊരു രാജ്യവും മുമ്പ് വാഗ്ദാനം ചെയ്തിട്ടില്ല. ഇന്ത്യ ഈ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ, പാശ്ചാത്യ രാജ്യങ്ങൾ പങ്കുവെക്കാൻ വിസമ്മതിച്ച കഴിവുകൾ സ്വന്തമാക്കാനും, നവീകരിച്ച സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ തദ്ദേശീയമായി നിർമ്മിക്കാനും ഇന്ത്യക്ക് സാധിക്കും. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ കൺസോർഷ്യമായ റോസ്‌ടെക്കിന്‍റെ (Rostec) സിഇഒ സെർജി ചെമെസോവ് ദുബായ് എയർ ഷോ 2025-ൽ വെച്ചാണ് ഈ നിർദ്ദേശം വെളിപ്പെടുത്തിയത്. തുടക്കത്തിൽ റഷ്യയിൽ നിർമ്മിക്കുന്ന Su-57 വിമാനങ്ങൾ ഇന്ത്യക്ക് നൽകുകയും, തുടർന്ന് ഘട്ടം ഘട്ടമായി ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റുകയുമാണ് ലക്ഷ്യം. എഞ്ചിനുകൾ, സെൻസറുകൾ, സ്റ്റെൽത്ത്…
വിവാദങ്ങൾക്കിടെ പ്രതികരിച്ച് അരുണിമ എം കുറുപ്പ്: ‘എന്നെ ജീവിക്കാൻ അനുവദിക്കൂ, എല്ലാ രേഖകളിലും സ്ത്രീയാണ്, മത്സരിക്കാൻ തടസമില്ല’
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കുന്നതിന് നിയമപരമായി പ്രശ്നങ്ങളില്ലെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി അരുണിമ എം കുറുപ്പ്. ആലപ്പുഴയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവർ. ആലപ്പുഴ ജില്ലാ പഞ്ചായത്തിന് കീഴിൽ വനിതാ സംവരണ സീറ്റായ വയലാർ ഡിവിഷനിലാണ് ട്രാൻസ്‌വുമണായ അരുണിമയെ യുഡിഎഫ് മത്സരിപ്പിക്കുന്നത്. തനിക്കെതിരെ ചിലർ കുപ്രചരണം നടത്തുകയാണെന്ന് ആരോപിച്ച അരുണിമ, ഇതിനെയെല്ലാം നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയാണ് രംഗത്ത് വന്നിരിക്കുന്നത്. ചില ആളുകളും മാധ്യമങ്ങളും ട്രാൻസ്ജെൻ്റേർസിന് സ്ത്രീ സംവരണ സീറ്റിൽ മത്സരിക്കാനാകില്ലെന്ന് പറയുന്നു. എന്നാൽ എന്റെ എല്ലാ രേഖകളിലും താൻ സ്ത്രീയാണ്. വോട്ടർ പട്ടികയിലും ആധാറിലും തെരഞ്ഞെടുപ്പ് ഐഡിയിലുമടക്കം സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് ജയിക്കാത്ത സീറ്റല്ല വയലാർ. താൻ സ്ഥാനാർത്ഥിയായതോടെ ജയസാധ്യത യുഡിഎഫിനാണ്. അതിനാലാണ് ഈ ആരോപണം ഉന്നയിക്കുന്നത്. എന്നാൽ വസ്തുത വേണ്ടേ. 19 വയസ്സിൽ സർജറി കഴിഞ്ഞതാണ്. നിയമപരമായി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ച് അവബോധമില്ലാത്തവരാണ് കുപ്രചാരണം നടത്തുന്നത്. ജീവിക്കാൻ അനുവദിക്കണം. വളരെ വലിയ പോരാട്ടത്തിലൂടെയാണ്…
‘എന്റെ രാജകുമാരിക്ക് ഞാനുണ്ട്’; പരീക്ഷയെഴുതി കഷ്ടപ്പെടുന്ന മകൾക്ക് 3 ലക്ഷം രൂപയും കണ്ണ് നനയിക്കുന്ന മെസ്സേജുമായി അച്ഛൻ
ദക്ഷിണ കൊറിയയിലെ കോളേജ് സ്കോളാസ്റ്റിക് എബിലിറ്റി ടെസ്റ്റ് (CSAT) ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള സ്റ്റാൻഡേർഡ് ടെസ്റ്റുകളിൽ ഒന്നാണ്. ഈ വർഷം നവംബർ ആദ്യം നടന്ന പരീക്ഷയിൽ 550,000 -ത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. 12 മണിക്കൂർ നീണ്ടുനിൽക്കുന്ന പരീക്ഷയെ നേരിടാൻ വിദ്യാർത്ഥികൾ പലപ്പോഴും പാടുപെടാറാണ് പതിവ്. ഈ വിദ്യാർത്ഥിയുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണ്, എന്നാൽ അവളുടെ അച്ഛൻ അതിനോട് എങ്ങനെ പ്രതികരിച്ചു എന്നതാണ് ഇപ്പോൾ കൊറിയയിൽ വലിയ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്. അദ്ദേഹം അവൾക്ക് ഒരു മെസ്സേജ് അയച്ചു, അതിന്റെയൊപ്പം അവളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വലിയ അലവൻസും സമ്മാനമായി നൽകി. ‘താൻ പരീക്ഷയുമായി ബന്ധപ്പെട്ട് ആകെ ബുദ്ധിമുട്ടിലായിരുന്നു. അപ്പോൾ തന്റെ അച്ഛൻ അയച്ച സന്ദേശം നോക്കൂ’ എന്ന് പറഞ്ഞാണ് വിദ്യാർത്ഥിനി അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് എന്ന് പ്രാദേശിക പ്രസിദ്ധീകരണമായ ദി ചോസുൻ ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. ‘എന്റെ പ്രിയപ്പെട്ട മോളേ, മോശം ഫലങ്ങൾ കണ്ട് നീ നിരാശപ്പെടരുത്. ഞാൻ കഠിനാധ്വാനം ചെയ്യുന്നത്…
തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകത്തിന്റെ കത്ത്. കേരള ചീഫ് സെക്രട്ടറിക്കാണ് കർണാടക സർക്കാർ കത്തയച്ചിരിക്കുന്നത്. മതിയായ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് കർണാടകയിൽ നിന്ന് എത്തുന്നതെന്നും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും കത്തിൽ പറയുന്നു. കർണാടക ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. ശബരിമലയിൽ ദേവസ്വം ബോർഡ് ഒരു മുന്നൊരുക്കവും നടത്തിയിരുന്നില്ലെന്ന് അഖില ഭാരതീയ അയ്യപ്പ സേവ സംഘം ശബരിമല തീർത്ഥാടനത്തിനു മുന്നോടിയായി ഒരു ഒരുക്കവും ദേവസ്വം ബോർഡ് നടത്തിയില്ലെന്ന് അഖില ഭാരതീയ അയ്യപ്പ സേവ സംഘം. നേരത്തെ ശബരിമലയിൽ അഖില കേരള അയ്യപ്പ സേവ സംഘം നാലായിരത്തോളം വോളണ്ടിയർമാരെ വെച്ച് കുടിവെള്ള വിതരണവും സൗജന്യ അന്നദാനവും മറ്റു സേവനങ്ങളും ഭംഗിയായി നടത്തിയിരുന്നു. എന്നാൽ, ദേവസ്വം ബോർഡ് കോടതിയെ സമീപിച്ചതിനെത്തുടർന്ന് രണ്ടു വർഷമായി ഇത് നിലച്ചിരിക്കുകയാണ്. അഴിമതിക്ക് കളമൊരുക്കാൻ വേണ്ടിയാണ് അയ്യപ്പ സേവ സംഘത്തെ അവിടെ നിന്നും ചില ദേവസ്വം ബോർഡ്…
പുതിയ അവകാശവാദവുമായി ട്രംപ്; ‘ഇന്ത്യ- പാകിസ്ഥാൻ സംഘർഷം പരിഹരിച്ചത് ഇരു രാജ്യങ്ങളെയും 350 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി’
ന്യൂയോർക്ക്/വാഷിംഗ്ടൺ: 350 ശതമാനം തീരുവ ചുമത്തുമെന്ന് ഇരു രാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഫോണിൽ വിളിച്ച് ഞങ്ങൾ യുദ്ധത്തിലേക്ക് കടക്കുന്നില്ല എന്ന് പറഞ്ഞുവെന്നും ട്രംപിന്റെ അവകാശവാദം. ട്രംപിന്റെ ഇടപെടൽ വാദം തുടർച്ചയായി തള്ളുകയാണ് ഇന്ത്. എന്നാൽ പ്രശ്നപരിഹാരത്തിന് ഇടപെട്ടുവെന്ന് ആവർത്തിക്കുകയാണ് ട്രംപ്. തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ മിടുക്കനാണ്. വർഷങ്ങളായി അത് ചെയ്യുന്നുണ്ട്. ഇന്ത്യ, പാകിസ്ഥാൻ സംഘർഷങ്ങളിലെല്ലാം ഇത് സഹായിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഈ യുദ്ധങ്ങളെല്ലാം പരിഹരിക്കാൻ ഞാൻ താരിഫുകളെയാണ് മുന്നിൽ നിർത്തിയത്. എല്ലാം അല്ല. എട്ടിൽ അഞ്ചെണ്ണം അങ്ങനെ തീർന്നു. സാമ്പത്തികം, വ്യാപാരം, താരിഫ് എന്നിവ കാരണം തീർത്തു. ഇനി, മറ്റൊരു പ്രസിഡന്റും അങ്ങനെ ചെയ്യാൻ സാധ്യതയില്ലെന്നും ട്രംപ് പറഞ്ഞു. നിരവധി യുദ്ധങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് ആളുകളെ ഞാൻ രക്ഷിച്ചത് ഇങ്ങനെയാണെന്നും ട്രംപ് പറഞ്ഞു. ഓവൽ ഓഫീസിൽ സൗദി കിരീടാവകാശിയുമായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപിന്റെ…
