Author: News Desk

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ എസ്എഫ്‌ഐഓ സമര്‍പ്പിച്ച കുറ്റപത്രത്തെ സംബന്ധിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി. അസംബന്ധം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കരുതെന്നും അതിന് വേണ്ടി അധികം സമയം കളയേണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടു മാസത്തേക്ക് തല്‍സ്ഥിതി തുടരാനാണ് ബുധനാഴ്ച ഹൈക്കോടതി നിര്‍ദേശം നൽകിയത്. ഇത് ആശ്വാസമാണോ എന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത ചോദ്യമെങ്ങനെയാണ് അസംബന്ധമാകുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ മറുപടി നല്‍കി. പിന്നാലെ മുഖ്യമന്ത്രി മറുപടി തുടർന്നു. ‘അത് അസംബന്ധമായതുകൊണ്ടാണ്. അസംബന്ധത്തിന്റെ ശീലക്കാരനാണല്ലോ നിങ്ങള്‍. ആ ശീലവും കൊണ്ട് ഒരു പത്രപ്രവര്‍ത്തകനായി ഇരിക്കരുതെന്നാണ് ഞാന്‍ പറയുന്നത്. അത് മനസിലാക്കാന്‍ തയ്യാറാവണം.’- മുഖ്യമന്ത്രി പറഞ്ഞു. സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ ഹൈക്കോടതി നോട്ടീസ് അയച്ചത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ കോടതിയുടെ മുന്നില്‍ വരുന്ന കാര്യങ്ങളില്‍ കോടതി നിലപാടെടുക്കുമല്ലോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘ആ നിലപാടുകളെടുക്കുന്നതില്‍ എന്താണ് പ്രശ്‌നം. നമ്മള്‍ ഏതെല്ലാം…

Read More

തിരുവനന്തപുരം: സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച ഒരു നടനിൽ നിന്നുണ്ടായ ദുരനുഭവം തുറന്നുപ‌റഞ്ഞ നടി വിൻസി അലോഷ്യസിനെ പിന്തുണച്ച് താരസംഘടന അമ്മ. പരാതി ലഭിച്ചാൽ ആരോപണ വിധേയനെതിരെ നടപടി എടുക്കുമെന്ന് സംഘടന അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ ഇന്ന് അഡ്ഹോക്ക് കമ്മിറ്റി യോഗം ചേർന്നു.സിനിമ സെറ്റിൽ വച്ച് നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് നടി വിൻസി അലോഷ്യസ് കഴിഞ്ഞ ദിവസം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് വിൻസി ഇക്കാര്യം തുറന്നുപറഞ്ഞത് . ലഹരി ഉപയോഗിക്കുന്നു എന്ന് താൻ അറിഞ്ഞിട്ടുള്ള ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് വിൻസി ഇക്കാര്യം വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് താൻ ആ പ്രസ്താവന നടത്തിയതെന്നതിനെക്കുറിച്ചും വിൻസി പറയുന്നുണ്ട്.ഞാൻ ഒരു സിനിമയുടെ ഭാഗമായപ്പോൾ ആ സിനിമയിലെ പ്രധാന താരത്തിൽ നിന്നും നേരിടേണ്ടി വന്ന അനുഭവമാണ് ആ പ്രസ്താവനയ്ക്ക് കാരണം. അയാൾ ലഹരി ഉപയോഗിച്ച് മോശമായ രീതിയിൽ പറഞ്ഞാലും മനസിലാവാത്ത രീതിയിൽ എന്നോടും സഹപ്രവർത്തകരോടും…

Read More

മനാമ: ബഹ്‌റൈനിലെ സെന്‍ട്രല്‍ വെയര്‍ഹൗസുകളില്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പരിശോധനാ സന്ദര്‍ശനം നടത്തി.സുരക്ഷാ മേഖലകളിലുടനീളമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളുടെയും ഉപകരണങ്ങളുടെയും ലഭ്യത അദ്ദേഹം അവലോകനം ചെയ്തു. അവശ്യവസ്തുക്കളുടെ സംഭരണവും സംരക്ഷണവും ഉറപ്പാക്കാനും അവയുടെ ഗുണനിലവാരം നിലനിര്‍ത്താനും സ്വീകരിക്കുന്ന സംഭരണ നടപടിക്രമങ്ങളെക്കുറിച്ചും സാങ്കേതികവിദ്യകളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു.

Read More

കോഴിക്കോട്: വഖഫ് നിയമഭേദഗതിക്കെതിരെ കോഴിക്കോട്ട് അറബിക്കടലിന്റെ തീരത്ത് മനുഷ്യക്കടല്‍ തീര്‍ത്ത് മുസ്ലിം ലീഗ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍ ജനക്കൂട്ടമാണ് മുസ്ലിം ലീഗ് സംഘടിപ്പിച്ച മഹാറാലിയില്‍ പങ്കെടുക്കാനെത്തിയത്.’ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന് പറഞ്ഞത് ശരിയാകുകയാണെന്ന് മഹാറാലി ഉദ്ഘാടനം ചെയ്തുകൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഭരണഘടനാ അവകാശം ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു പൗരന് സ്വത്ത് ഇഷ്ടമുള്ള രീതിയില്‍ കൈകാര്യം ചെയ്യാം. പൗരന്റെ സ്വത്തിന് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ കാവല്‍ക്കാരന്‍ കയ്യേറുന്ന അവസ്ഥയാണ്.കേന്ദ്രം അടുത്തകാലത്ത് കൊണ്ടുവന്ന ബില്ലുകളെല്ലാം മുസ്ലിം വിരുദ്ധതയും വര്‍ഗീയതയും ഇളക്കിവിടുന്നതാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വേദിയായി പാര്‍ലമെന്റിനെ മാറ്റി. വഖഫ് കേസില്‍ കോടതി വാദികളുടെ ഭാഗം കേള്‍ക്കാന്‍ തയറായത് തന്നെ പ്രതീക്ഷാവഹമാണ്. പല നിലയ്ക്കും സാമ്രാജ്യത്വവും ഫാസിസവും കടന്നു വരുന്നു. അതില്‍ പലതും ഇപ്പോള്‍ മുസ്ലിംകള്‍ക്കെതിരാണ്. നാളെ മറ്റാര്‍ക്കെങ്കിലുമെതിരാകാം. മുനമ്പത്തുനിന്ന് ആരും കുടിയിറക്കപ്പെടരുതെന്ന് ലീഗും മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടു.…

Read More

മനാമ: ജോര്‍ദാന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള തീവ്രവാദ പദ്ധതികളെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ജോര്‍ദാന് ബഹ്റൈന്റെ അചഞ്ചലമായ പിന്തുണയുണ്ടെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ ആ രാജ്യം സ്വീകരിക്കുന്ന നിയമാനുസൃത നടപടികളെ പിന്തുണയ്ക്കുന്നു.ഭീകര പദ്ധതികള്‍ പരാജയപ്പെടുത്തുന്നതില്‍ ജോര്‍ദാനിലെ സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കാര്യക്ഷമതയ്ക്കും ജാഗ്രതയ്ക്കും മന്ത്രാലയം അഭിനന്ദനമറിയിച്ചു. ജോര്‍ദാനിലും അവിടുത്തെ ജനങ്ങളിലും സുരക്ഷ, പുരോഗതി, സമൃദ്ധി എന്നിവ തുടരട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു.

Read More

മനാമ: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ ഈ വർഷത്തെ ആലേഖ് ചിത്രരചനാ മത്സരത്തിന് ഒരുങ്ങുന്നു. 1950 ൽ സ്ഥാപിതമായ ഇന്ത്യൻ സ്കൂൾ, രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. അക്കാദമിക മികവ്, സാംസ്കാരിക സമന്വയം, സമഗ്ര വികസനം എന്നിവ മുഖമുദ്രയായ ഇന്ത്യൻ സ്‌കൂൾ അതിന്റെ രണ്ട് കാമ്പസുകളിലുമായി വിദ്യാഭ്യാസ മികവുമായി നിലകൊള്ളുകയാണ്. വിദ്യാഭ്യാസത്തിനും സമൂഹ വികസനത്തിനുമുള്ള സമർപ്പിത സേവനത്തിന്റെ 75 വർഷത്തെ അടയാളമായാണ് സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത്. സ്‌കൂളിന്റെ സമ്പന്നമായ ചരിത്രം, നേട്ടങ്ങൾ എന്നിവ എടുത്തുകാണിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും പരമ്പര സ്‌കൂൾ സംഘടിപ്പിക്കും. അതിന്റെ ഭാഗമായി ഈ വർഷത്തിലെ പ്രധാന പരിപാടികളിൽ ഒന്നാണ് ആലേഖ് ’25 ഇന്റർ-സ്കൂൾ പെയിന്റിംഗ് മത്സരം. ഏപ്രിൽ 24, 25 തീയതികളിൽ നടക്കാനിരിക്കുന്ന ആലേഖ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ചിത്രകലാ മത്സരമായിരിക്കും. ഈ വർഷം 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികളെ…

Read More

തിരുവനന്തപുരം: അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലന്‍സ് പൊതുജനപങ്കാളിത്തത്തോടെ ക്യാംപെയ്ന്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അഴിമതി സാധ്യതയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കും. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നത് ഗുരുതരമായ കാര്യമാണ്. ഉദ്യോഗസ്ഥര്‍ കൈക്കൂലി സ്വീകരിച്ചാല്‍ അവരെ കുടുക്കാന്‍ വിജിലന്‍സ് പദ്ധതി നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ സ്‌പോട് ട്രാപ്പിന്റെ ഫലമായി 2025 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ അഴിമതിക്കാരായ 36 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. 25 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 14 റവന്യൂ ഉദ്യോഗസ്ഥരും തദ്ദേശ, പൊലീസ് വകുപ്പുകളില്‍നിന്ന് 4 വീതം ഉദ്യോഗസ്ഥര്‍ വനംവകുപ്പില്‍നിന്ന് രണ്ടു പേര്‍, വാട്ടര്‍ അതോറിറ്റി, മോട്ടര്‍ വാഹന വകുപ്പ്, റജിസ്‌ട്രേഷന്‍ വകുപ്പുകളില്‍നിന്ന് ഓരോരുത്തല്‍ വീതവും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതിനു പുറമേ കൈക്കൂലി വാങ്ങിയ 4 ഏജന്റുമാരെയും അറസ്റ്റ് ചെയ്തു.…

Read More

തൃശൂർ: വാടാനപ്പള്ളിയിൽ മദ്യ ലഹരിയിൽ സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം സിമന്റ് ഇഷ്ടിക കൊണ്ട്‌ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. കൊലപാതകശേഷം പൊലീസിനെ വിളിച്ചു വരുത്തി പ്രതി കീഴടങ്ങി. അടൂർ, പത്തനംതിട്ട സ്വദേശി പടിഞ്ഞാറ്റേതിൽ വീട്ടിൽ അനിൽകുമാർ ആണ് കൊല്ലപ്പെട്ടത്. കോട്ടയം കാഞ്ഞിപ്പിള്ളി വട്ടകപ്പാറ വീട്ടിൽ സാജൻ ചാക്കോയെ വാടാനപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാടാനപ്പള്ളിക്കടുത്ത് മോളു ബസാറിലെ പലചരക്ക് മൊത്ത വ്യാപാര സ്ഥാപനത്തിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്ന ആളുകളായിരുന്നു കൊല്ലപ്പെട്ട ആളും പ്രതിയും. ഇരുവരും വ്യാപാര സ്ഥാപനത്തോട് ചേർന്ന് വാടകവീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇന്നലെ രാത്രി 11.30ന് വാടക വീടിൻ്റെ ഒന്നാം നിലയിൽ വച്ച് മദ്യപിച്ചു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ സാജൻ ചാക്കോ, അനിൽകുമാറിനെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ടു. പിന്നാലെ ഇറങ്ങി വന്ന് വലിയ സിമന്റ് ഇഷ്ടിക കൊണ്ട്‌ തലയിലും നെഞ്ചത്തുമായി ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതക ശേഷം പ്രതി തന്നെയാണ് പലചരക്ക് മൊത്തം വ്യാപാര സ്ഥാപന ഉടമയെയും…

Read More

മുംബയ്: യുപിഐ ജനകീയമായതോടെ നമ്മൾ പണംകൈമാറ്റത്തിന് ഉപയോഗിക്കുന്ന പ്രധാനമാർഗമായി അത് മാറി. ഇടയ്‌ക്ക് എപ്പോഴെങ്കിലും യുപിഐ പണിമുടക്കിയാൽ അല്ലെങ്കിൽ നെറ്റൊന്ന് കിട്ടാതെ വന്നാൽ ആകെ കുഴഞ്ഞുപോകും. എന്നാൽ ട്രെയിൻ യാത്രക്കിടയിൽ ഇത്തരത്തിൽ പ്രശ്‌നമുണ്ടായാൽ ഇനി പരിഹാരമുണ്ട്. യാത്രയ്‌ക്കിടെ തന്നെ എടിഎമ്മിൽ നിന്ന് പണമെടുക്കാവുന്ന തരം സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് റെയിൽവെ. സെൻട്രൽ റെയിൽവെയാണ് യാത്രാട്രെയിനിൽ എടിഎം ഏർപ്പെടുത്തിയിരിക്കുന്നത്.atmമുംബയ്-മന്മദ് പഞ്ചവടി എക്‌സ്‌പ്രസിലാണ് ഒരു എടിഎം പരീക്ഷണാർത്ഥം സ്ഥാപിച്ചത്. ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുമായി സഹകരിച്ച് ട്രെയിനിലെ ഒരു എസി കോച്ചിനുള്ളിലാണ് എടിഎം വച്ചിരിക്കുന്നത്. ‘പരീക്ഷണാടിസ്ഥാനത്തിലാണ് പഞ്ചവടി എക്‌സ്‌പ്രസിൽ സെൻട്രൽ റെയിൽവെ എടിഎം സ്ഥാപിച്ചത്.’ സെൻട്രൽ റെയിൽവെ ചീഫ് പബ്ളിക് റിലേഷൻസ് ഓഫീസർ സ്വപ്‌‌നിൽ നിള പറയുന്നു.പഞ്ചവടി എക്‌സ്‌പ്രസിന്റെ ഏറ്റവും അവസാന കോച്ചിൽ മുൻപ് പാൻട്രികാർ ഉണ്ടായിരുന്ന ഭാഗത്താണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിൻ ഓടുമ്പോൾ സുരക്ഷിതമായിരിക്കാൻ ഷട്ടർ ഡോറുമുണ്ട്. മന്മദ് റെയിൽവെ വർക്‌ഷോപ്പിലാണ് കോച്ചിൽ ഇത്തരത്തിൽ മാറ്റം കൊണ്ടുവന്നത്. മുംബയ് സിഎസ്‌ടി മുതൽ നാസിക് ജില്ലയിലെ മന്മദ്…

Read More

കണ്ണൂര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ദിവ്യ എസ് അയ്യര്‍ തന്നെ അഭിനന്ദിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ദിവ്യ എസ് അയ്യര്‍ക്കെതിരെയുള്ള വിവാദം അനാവശ്യമെന്ന് കെ കെ രാഗേഷ് പാറക്കണ്ടിയിലെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നിലപാട് ദൗര്‍ഭാഗ്യകരമാണ്. നല്ല വാക്കുകള്‍ പറഞ്ഞതിനാണ് ദിവ്യയെ അധിക്ഷേപിക്കുന്നത്. ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണ്. ദിവ്യയെ അധിക്ഷേപിക്കുന്നത് പ്രാകൃത മനസ്സുള്ളവരാണെന്നും കെ കെ രാഗേഷ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയില്‍ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയാണ് ദിവ്യ അഭിനന്ദിച്ചത്. ഒരു പ്രൊഫഷണല്‍ മറ്റൊരു പ്രൊഫഷണലിനെ കുറിച്ച് പറഞ്ഞതില്‍ എന്താണ് തെറ്റെന്നും കെ കെ രാഗേഷ് ചോദിച്ചു ജില്ലാ സെക്രട്ടറിക്ക് അഭിവാദ്യങ്ങള്‍ എന്നല്ല പോസ്റ്റ് ചെയ്തത്. സ്ത്രീയെന്ന പരിഗണന നല്‍കാതെയാണ് സൈബര്‍ ബുള്ളിയിങ് നടത്തുന്നതെന്നും കെ കെ രാഗേഷ് ചൂണ്ടിക്കാട്ടി.

Read More