- ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’
Author: News Desk
കൊച്ചി: അതിജീവനത്തിന് സുസ്ഥിര വികസനം ആവശ്യമാണെന്ന് ലോക്‌നാഥ് ബെഹ്‌റ.ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.വാട്ടര്‍ മെട്രോ കേരളത്തില്‍ വിജയിച്ചതോടെ ഗുജറാത്ത് അടക്കമുള്ള 18 സംസ്ഥാനങ്ങളില്‍ ഈ മോഡല്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.’കേരളത്തിലെ മെട്രോ-വാട്ടര്‍ മെട്രോ ഗതാഗത സംവിധാനം സുസ്ഥിര ഗതാഗത സംവിധാനത്തിന് ഉദാഹരണമാണ്. കൊച്ചിയിലേക്ക് കൂടുതല്‍ സുസ്ഥിര സൗകര്യങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വാട്ടര്‍ മെട്രോയുമായി ബന്ധപ്പെട്ട എല്ലാ വികസനവും സുസ്ഥിരമാണ്. ക്ഷേമവും സുരക്ഷയും ആടിസ്ഥാനമാക്കിയുള്ള സുസ്ഥിര വികസനമാണ് നാം ലക്ഷ്യം വെയ്‌ക്കേണ്ടത്.’ ബെഹ്‌റ പറഞ്ഞു.പരിസ്ഥിതി നാശം നടക്കുന്നത് ആഗോളതലത്തിലാണെങ്കിലും പ്രാദേശികമായി പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇന്ത്യയുടെ ജോണ്‍ ഭൗമ ശാസ്ത്ര മന്ത്രാലയത്തിലെ ശാസ്ത്രജ്ഞയായ ഡോ ശിഖ എലിസബത്ത് പറഞ്ഞു. ഉഷ്ണ തരംഗം, വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങി നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഇന്ന് ലോകം അനുഭവിക്കുന്നത്. ഓരോ മഴക്കാലത്തും നാം പേടിയോടെയാണ് കഴിയുന്നത്. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അങ്ങനെയായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.ചില കമ്പനികള്‍ കാര്‍ബണ്‍…
പാവപ്പെട്ടവന്റെ അന്നം മുടക്കിയ ജനദ്രോഹ സര്‍ക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം ഭരിക്കുന്നതെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു പറഞ്ഞു. പിണറായി സര്‍ക്കാര്‍ കാട്ടിയ അലംഭാവവും കെടുകാര്യസ്ഥതയും കാരണം അവശ്യ സാധനങ്ങള്‍ റേഷന്‍കടകള്‍ വഴി കിട്ടാതെ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും അരിയെവിടെ സര്‍ക്കാരെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയും കെപിസിസിസി ആഹ്വാന പ്രകാരം സംഘടിപ്പിച്ച റേഷന്‍ കടകള്‍ക്ക് മുന്നിലെ പ്രതിഷേധ ധര്‍ണ്ണയുടെ ജില്ലാതല ഉദ്ഘാടനം പൂന്തുറയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. റേഷന്‍ കടകളെല്ലാം കാലിയാണ്. വിതരണ കരാറുകാരുടെ പണിമുടക്ക് അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടിയ അലംഭാവമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ധൂര്‍ത്തിനും ആഢംബരത്തിനും കാശുണ്ട്. രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാനും സംരക്ഷണം നല്‍കാനും ഖജനാവില്‍ നിന്ന് കാശുകൊടുക്കുന്നു. എന്നാല്‍ റേഷന്‍ കടകളിലേക്ക് അവശ്യ സാധനങ്ങളെത്തിക്കുന്നതിനും ആശുപത്രികളില്‍ മരുന്നെത്തിക്കുന്നതിനും സര്‍ക്കാരിന്റെ കയ്യില്‍ കാശില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക്…
തിരുവനന്തപുരം∙ പാലക്കാട് ജില്ലയിലെ നെന്മാറയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങി അതേ വീട്ടിലെ 2 പേരെ കൊലപ്പെടുത്തിയതു പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ച വ്യക്തമാക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു നാട്ടിലെത്തിയ പ്രതി ഭീഷണിപ്പെടുത്തിയതു സംബന്ധിച്ചു പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത പൊലീസ് ഈ കൊലപാതകങ്ങള്‍ക്ക് ഉത്തരം പറഞ്ഞേ മതിയാകൂ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘‘ഒരു വീട്ടിലെ മൂന്നു പേരെയാണ് ഈ പ്രതി 2 തവണയായി കൊലപ്പെടുത്തിയത്. ഇതോടെ ഒരു കുടുംബത്തിലെ രണ്ടു പെണ്‍കുട്ടികള്‍ അനാഥരായി. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയ്ക്കു പുറമെ കൊലയാളിയെ ഇനിയും കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായും തകര്‍ത്തു സേനയെ രാഷ്ട്രീയവത്ക്കരിച്ചു നിര്‍വീര്യമാക്കിയതിന്റെ ദുരന്തഫലമാണു നെന്മാറയില്‍ കണ്ടത്. ഇത്രയും അരാജകമായ സാഹചര്യം സംസ്ഥാനത്ത് ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. അനാഥരാക്കപ്പെട്ട ഈ പെണ്‍കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം’’–വി.ഡി സതീശൻ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ശ്രീലങ്കന്‍ ആക്ടിങ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് വിദേശകാര്യ മന്ത്രാലയം. ഡെല്‍ഫ്റ്റ് ദ്വീപിനടുത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ സേന വെടിയുതിര്‍ത്തതായും 13 പേര്‍ പിടിയിലായതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഏതു സാഹചര്യത്തിലും ബലപ്രയോഗം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ ശ്രീലങ്കന്‍ ആക്ടിങ് ഹൈക്കമ്മീഷണറെ അറിയിച്ചു. ‘മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായ പരിക്കുകളുണ്ട്, നിലവില്‍ അവര്‍ ജാഫ്‌ന ടീച്ചിങ് ആശുപത്രിയില്‍ ചികിത്സയിലാണ്, മറ്റ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ചികിത്സ നല്‍കി’ ‘ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ജാഫ്‌നയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കി. ഇന്ന് രാവിലെ ന്യൂഡല്‍ഹിയിലെ ശ്രീലങ്കന്‍ ആക്ടിങ് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി, സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി,’ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയത്തെ…
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) 2024-ലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരം ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുംറയ്ക്ക്. ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്, ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരെ പിന്തള്ളിയാണ് ബുംറ ക്രിക്കർ ഓഫ് ഇയർ കരസ്തമാക്കിയത്. ഐസിസിയുടെ മികച്ച താരമാകുന്ന അഞ്ചാമത്തെ ഇന്ത്യൻ കളിക്കാരനാണ് ജസ്പ്രീത് ബുംറ. രാഹുൽ ദ്രാവിഡ് (2004), സച്ചിന്‍ തെൻഡുൽക്കർ (2010), ആർ അശ്വിൻ (2016), വിരാട് കോലി (2017, 2018) എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ താരങ്ങൾ. ട്വന്റി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിനായി 15 വിക്കറ്റുകൾ വീഴ്ത്തിയ ബുമ്ര ടൂർണമെന്റിലെ താരമായിരുന്നു. കഴിഞ്ഞ ദിവസം ബുമ്രയെ 2024-ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരമായും തിരഞ്ഞെടുത്തിരുന്നു. 2024ൽ മാത്രം 13 മത്സരങ്ങളിൽ 71 ടെസ്റ്റ് വിക്കറ്റുകൾ നേടി. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലിഷ് താരം ഗുസ് അറ്റ്കിൻസന് 11 കളികളിൽ നിന്ന് 52 വിക്കറ്റുകൾ…
വയനാട്ടിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികള്‍ ഉണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി
കൽപറ്റ: വയനാട്ടിലെ ജനങ്ങളുടെ ഭീതിയകറ്റുന്നതിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികള്‍ ഉണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം കലക്ടറേറ്റിൽ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. മലയോര മേഖലകളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും. സമഗ്ര റിപ്പോര്‍ട്ട് ജില്ല ഭരണകൂടം നല്‍കിയാല്‍ സി.എസ്.ആര്‍ ഫണ്ട് ഉള്‍പ്പെടെ ലഭ്യമാക്കി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കും. ഫണ്ടിന്റെ അപര്യാപ്തത വലിയ പ്രശ്‌നമായി നിലകൊള്ളുകയാണ്. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ ഇത് പെടുത്തും. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കും.പ്രിയദര്‍ശിനി എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും വന പ്രദേശങ്ങളിലും തദ്ദേശീയരായ കൂടുതല്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരെ നിയോഗിക്കണം. ഇവരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണം. കുറഞ്ഞ വേതനത്തിന് കൂടുതല്‍ സമയം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം. കടുവയുടെ ആക്രമണത്തില്‍ മരിച്ച രാധയുടെ മകന് സ്ഥിരം ജോലി നല്‍കണം.…
ഇക്കഴിഞ്ഞ വെള്ളിയാഴ്ച 24/01/2025 വൈകിട്ട് 7.30 ന് എസ് എൻ സി എസ് സിൽവർജൂബിലി ഹാളിൽ ചേർന്ന യോഗത്തിൽ ശ്രീ സൗഖ്യ ആയുർവേദ സെന്റർ ഡോക്ടർ ലക്ഷ്മി രാധാകൃഷ്ണൻ ഉത്ഘാടകയായ ചടങ്ങിൽ ഏരിയ സെക്രട്ടറി മോഹനൻ സി സ്വാഗതവും, ഏരിയ കൺവീനർ സുനിഷ് അധ്യക്ഷതയും വഹിച്ചു, ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, ഏരിയ കോർഡിനേറ്റർ സുനീഷ് സുശീലൻ,റിഫ യൂണിറ്റ് രക്ഷാധികാരി സുരേഷ് ബാബു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു,കൂടാതെ സിനിമ സീരിയൽ താരം നിസാം സാഗർ അവതരിപ്പിച്ച മിമിക്സ് പരേടും അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു. അജീഷ് കെ പരിപാടിയുടെ മുഖ്യ അവതാരകൻ ആയിരുന്നു. ചടങ്ങിന് അസ്സിറ്റൻ്റ് ട്രഷറർ അജികുമാർ K G നന്ദി രേഖപ്പെടുത്തി.
റിയാദ്: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് മലയാളിയടക്കം 15 പേർ മരിച്ചു. അരാംകോ റിഫൈനറി റോഡിൽ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിൽ കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) ഉൾപ്പടെ ഒമ്പത് ഇന്ത്യക്കാരും മൂന്ന് നേപ്പാൾ സ്വദേശികളും മൂന്ന് ഘാന സ്വദേശികളുമാണ് മരിച്ചത്. എല്ലാവരും ജുബൈൽ എ.സി.ഐ.സി കമ്പനിയിലെ ജീവനക്കാരാണ്. ഗുരുതരമായി പരിക്കേറ്റ 11 പേർ ജിസാൻ, അബഹ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ്. മൃതദേഹങ്ങൾ ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ്. രാവിലെ അരാംകോ പ്രൊജക്ടിലെ ജോലിസ്ഥലത്തേക്ക് 26 തൊഴിലാളികളുമായി പോകുകയായിരുന്ന എ.സി.ഐ.സി സർവിസ് കമ്പനിയുടെ മിനി ബസിന് നേരെ ട്രെയിലർ ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ 15 പേരും മരിച്ചു. ട്രെയിലറിെൻറ ഇടിയേറ്റ് പൂർണമായി തകർന്ന മിനി ബസിൽനിന്നും സിവിൽ ഡിഫൻസിെൻറ നേതൃത്വത്തിൽ പരിക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുക്കുകയായിരുന്നു. കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തിൽ പ്രസാദിെൻറയും രാധയുടെയും മകനാണ് മരിച്ച വിഷ്‌ണു. അവിവാഹിതനാണ്.
ദുബായ്: ഐസിസിയുടെ 2024ലെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള റെയ്ചല്‍ ഹെയ്‌ഹോ ഫ്‌ളിന്റ് ട്രോഫി ന്യൂസിലന്‍ഡ് താരം അമേലിയ കെറിന്. ലൗറ വോള്‍വാര്‍ട്, ചമരി അട്ടപ്പട്ടു, അന്നബെല്‍ സതര്‍ലാന്‍ഡ് എന്നിവരെ മറികടന്നാണ് അമേലിയ പുരസ്‌കാരം സ്വന്തമാക്കിയത്. നേരത്തെ ഐസിസിയുടെ 2024ലെ മികച്ച വനിതാ ടി20 താരമായും അമേലിയ കെര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017 മുതലാണ് ഐസിസി റെയ്ചല്‍ ഹെയ്‌ഹോ ഫ്‌ളിന്റ് ട്രോഫി മികച്ച വനിതാ താരങ്ങള്‍ക്കു സമ്മാനിക്കാന്‍ ആരംഭിച്ചത്. പുരസ്‌കാരം നേടുന്ന നാലാമത്തെ മാത്രം താരമാണ് അമേലിയ കെര്‍. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ന്യൂസിലന്‍ഡ് താരവും അമേലിയ തന്നെ. നേരത്തെ ഓസ്‌ട്രേലിയയുടെ എല്ലിസ് പെറി, ഇന്ത്യയുടെ സ്മൃതി മന്ധാന, ഇംഗ്ലണ്ടിന്റെ നാറ്റ് സീവര്‍ ബ്രാന്‍ഡ് എന്നിവരാണ് പുരസ്‌കാരം നേടിയവര്‍. ന്യൂസിലന്‍ഡിനെ കന്നി ടി20 ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ച മികവടക്കം കഴിഞ്ഞ വര്‍ഷം മൂന്ന് ഫോര്‍മാറ്റിലും അമേലിയ കെര്‍ ഓള്‍ റൗണ്ട് മികവാണ് പുറത്തെടുത്തത്. ലോകകപ്പിലെ താരമായും കെര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കുമെന്ന് പോലീസ്. വിമാനത്താവളത്തില്‍ എത്തിയാല്‍ പിടികൂടാനാണ് സര്‍ക്കുലര്‍. പിന്തുടര്‍ന്ന് ശല്യംചെയ്യുന്നതായുള്ള നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെ പ്രതിയാക്കി എറണാകുളം എളമക്കര പോലീസ് കേസെടുത്തിരുന്നു. സനല്‍ കുമാര്‍ ശശിധരനെതിരെ നടി 2022-ല്‍ നല്‍കിയ ഒരു പരാതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായ സനല്‍ കുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസ് നിലനില്‍ക്കുമ്പോഴും പരാതിക്കാരിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നത് തുടരുന്നതിനാലാണ് പരാതിക്കാരി വീണ്ടും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബി.എന്‍.എസിലെ വിവിധവകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സനല്‍കുമാര്‍ ശശിധരന്‍ വിദേശത്തായതിനാല്‍ നിയമവഴികളിലൂടെ ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ നടപടിയെടുക്കും. നടിക്കെതിരെ സംവിധായകന്‍ ഷെയര്‍ ചെയ്ത പോസ്റ്റില്‍ നടി അപകീര്‍ത്തി ആരോപിച്ചാല്‍ പോസ്റ്റ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഐപിഎസ് പറഞ്ഞു.