What's Hot
- ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും നോട്ടീസയച്ച് കോടതി; കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ നടപടി
- ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന് പോറ്റിക്കും പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും തുല്യ പങ്കെന്ന് എസ്ഐടി, ഒരു കോടിയോളം രൂപ വഴിപാടായി നല്‍കിയെന്ന് ഗോവര്ധന്
- കേന്ദ്രസർക്കാർ ഗാന്ധിജിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കും,ആർഷഭാരതസംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നം ഉപയോഗിക്കാന്‍ ആലോചന:ജോൺ ബ്രിട്ടാസ്
- ‘പരിഷ്കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തി’, വാളയാറിൽ കൊല്ലപ്പെട്ട റാം നാരായണിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
Author: News Desk
വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുണ്ടായ വിമാനാപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ – 700 എന്ന വിമാനം നദിയിലേക്ക് വീണത്. വൈറ്റ് ഹൗസിന്റെ അഞ്ച് കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. റീഗന്‍ നാഷണല്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്ന വിമാനവും സൈനിക ഹെലിക്കോപ്റ്ററും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്. കൂട്ടിയിടിക്കുന്നതിന്റെയും വിമാനത്തിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തില്‍ അറുപതിലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററും നദിയിലുണ്ടെന്നാണ് വിവരം പോടോമാക് നദിയിലും സമീപപ്രദേശങ്ങളിലുമായി വലിയ രീതിയിലുള്ള തിരച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്. വിവിധ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ഞെട്ടിപ്പിക്കുന്ന അപകടമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്…
തിരുവനന്തപുരം: എല്ലാത്തരം വര്‍ഗീയ രാഷ്ട്രീയത്തിനുമെതിരെ ജനാധിപത്യ പ്രതിരോധമുയര്‍ത്താന്‍ തയ്യാറാവുകയെന്നതാണ് ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ ഏറ്റൈടുക്കേണ്ട കടമയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പം ന്യൂനപക്ഷ വര്‍ഗീയതയും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കുന്ന കാലം കൂടിയാണിതെന്നും പിണറായി പറഞ്ഞു. ഇന്ത്യയെ കാര്‍ന്നുതിന്നാന്‍ ശേഷിയുള്ള മതവര്‍ഗീയതയ്ക്കുള്ള മറുമരുന്നാണ് അന്നും ഇന്നും ഗാന്ധിജി. നാഥൂറാം വിനായക് ഗോഡ്‌സെ എന്ന മതവര്‍ഗീയവാദി ഗാന്ധിയെ വധിച്ചതിനെ തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. ബഹുസ്വരതയേയും സഹവര്‍ത്തിത്വത്തേയും ഭയപ്പെടുന്ന ആര്‍എസ്എസ് നയിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി അവരുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ടതിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ സിലബസില്‍ നിന്നും ഏകപക്ഷീയമായി ഒഴിവാക്കപ്പെടുന്ന സാഹചര്യം കൂടി ഇന്നുണ്ടെന്നും പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പിണറായിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കല്പത്തിനു കടകവിരുദ്ധമായ ഒന്നായിരുന്നു. മതാടിസ്ഥാനത്തിലുള്ള ദേശീയത മുന്നോട്ടു വെച്ച സങ്കുചിത മതവര്‍ഗീയവാദികള്‍ക്കു മുന്നില്‍…
രാജ്ഘട്ടില്‍ പ്രണാമമര്‍പ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; ബാപ്പു സ്മരണയില്‍ രാജ്യം
ന്യുഡല്‍ഹി: മഹാത്മ ഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനത്തില്‍ സ്മരണാഞ്ജലിയുമായി രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, മനോഹര്‍ ലാല്‍ ഖട്ടാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലെത്തി പ്രണാമമര്‍പ്പിച്ചു. രണ്ട് മിനിറ്റ് നേരം മൗനപ്രാര്‍ഥനയും നടത്തി. വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ബാപ്പുവിന് ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ എല്ലാവര്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ സേവനത്തെയും ത്യാഗങ്ങളെയും സ്മരിക്കുകയും ചെയ്യുന്നു’ – മോദി എക്‌സില്‍ കുറിച്ചു. \
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് എം വിന്‍സെന്റ് എംഎല്‍എ. ‘കുട്ടി രാവിലെ അഞ്ച് മണിവരെ അച്ഛനൊപ്പം ഉണ്ടായിരുന്നു. അമ്മയുടെ സഹോദരന്‍ കടിന്ന മുറിയില്‍ തീ കത്തിയിരുന്നതായും തീ അണച്ച് തിരികെ അമ്മയും മുത്തശ്ശിയും റൂമില്‍ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിയുന്നത്. അച്ഛനോട് ചോദിച്ചപ്പോള്‍ താന്‍ ഉറങ്ങി കിടക്കുകയായിരുന്നു. അറിയില്ലെന്നാണ് പറഞ്ഞതെന്നും’ എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു. തീ കത്തിയ സ്ഥലത്ത് മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നു. കുട്ടിക്ക് ഒറ്റയ്ക്ക് വീടിന് പുറത്തേക്ക് പോകുന്ന ശീലമില്ലെന്നും അമ്മയും മുത്തശ്ശിയും പറഞ്ഞതായും എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെി പരിശോധന നടത്തിയിരുന്നു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയാണ് കുട്ടിയുടെ മൃതദ്ദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്ത്. എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സഹോദരന്‍ അടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിലിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായ ചോദ്യം…
റിയാദ്: സൗദി രാജകുമാരൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ നിര്യാണത്തെ തുടർന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ സൗദി അറേബ്യയിലെത്തി സൗദി രാജകുടുംബാംഗങ്ങളെ കണ്ട് അനുശോചനമറിയിച്ചു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ എന്നിവരെ അദ്ദേഹം അനുശോചനമറിയിച്ചു.അന്തരിച്ച രാജകുമാരൻ മുഹമ്മദ് ബിൻ ഫഹദിൻ്റെ നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.റിയാദിലെത്തിയ അദ്ദേഹത്തെ റിയാദ് റീജിയൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ, സൗദി അറേബ്യയിലെ ബഹ്‌റൈൻ ഡെപ്യൂട്ടി അംബാസഡർ ഖലീഫ അലി ഹമദ് അൽ മനസീർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. കിരീടാവകാശിയുടെ ഉപദേഷ്ടാവ് ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ രാജകുമാരൻ, സുപ്രീം കൗൺസിൽ ഫോർ യൂത്ത്…
തെക്കേകൊല്ലംകോട് ഇടവകയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹറിനിൽ എത്തിയ ഫാദർ ഡൈസൺ യേശുദാസിന് കെസിഎയും തിരുവനന്തപുരം അതിരൂപത പ്രവാസികളും ചേർന്ന് സ്വീകരണം നൽകി. കെ.സി.എ പ്രസിഡന്റ് ശ്രീ ജയിംസ് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് കെ ജി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ സി എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതവും, സൂസയ്നായകം നന്ദിയും രേഖപ്പെടുത്തി. മറുപടി പ്രസംഗത്തിൽ ഫാദർ ഡൈസസ് ബഹറിനിൽ നിന്നും രണ്ട് വർഷമായി കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ അന്വേഷണത്തിന് വേണ്ടിയും ദുബായ് ജയിലിൽ കഴിയുന്ന രണ്ടു മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി പ്രവർത്തിക്കുന്നതിനും എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചു . യോഗം ഉദ്ഘാടനം ചെയ്ത കെ ജി ബാബുരാജനും , കെ. സി. എ. പ്രസിഡന്റ് ജെയിംസ് ജോണും വേണ്ട സഹായ സഹായങ്ങൾ വാഗ്ദാനം ചെയ്തു. പ്രസ്തുത യോഗത്തിൽ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ഇന്ത്യൻ സ്കൂൾ മൂൻ ചെയർമാൻ…
ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാന് നൽകുന്ന ധനസഹായം താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് ഉത്തരവിട്ടു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. ഇതോടെ പാക്കിസ്ഥാനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്മെന്റിന്റെ (യുഎസ്എഐഡി) പല പദ്ധതികളും പൊടുന്നനെ നിർത്തിവച്ചു. സാംസ്കാരിക, പാരമ്പര്യ കേന്ദ്രങ്ങളുടെ സംരക്ഷണവും സുരക്ഷയും കൈകാര്യം ചെയ്യുന്ന അംബാസഡേഴ്സ് ഫണ്ട് ഫോർ കൾച്ചറൽ പ്രിസർവേഷന്റെ (എഎഫ്സിപി) കീഴിൽ വരുന്നവയും നിർത്തിവച്ചു പാക്കിസ്ഥാനു നൽകുന്ന വിദേശ സഹായം പുനഃപരിശോധിക്കുന്നതിനു വേണ്ടിയാണ് താൽക്കാലികമായി നിർത്തിവച്ചതെന്നാണ് കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് വൃത്തങ്ങൾ പറയുന്നത്. ഊർജ മേഖലയിലേക്കുള്ള അഞ്ച് പദ്ധതികളും നിർത്തിവച്ചവയിൽ ഉൾപ്പെടുന്നു. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഉതകുന്ന പല പദ്ധതികളും നിർത്തലായവയിൽ ഉൾപ്പെടുന്നു. ആരോഗ്യം, കൃഷി, കന്നുകാലിവളർത്തൽ, ഭക്ഷ്യസുരക്ഷ, പ്രളയം, കാലാവസ്ഥ, വിദ്യാഭ്യാസം, ജനാധിപത്യം, മനുഷ്യാവകാശം, ഭരണനിർവഹണം തുടങ്ങിയവയെ ട്രംപിന്റെ ഉത്തരവ് ബാധിക്കും. അതേസമയം, പാക്കിസ്ഥാന് യുഎസ് എത്ര തുകയാണ് നൽകുന്നതെന്നോ നിർത്തലാക്കിയ പദ്ധതികൾ എത്ര രൂപയുടെ മൂല്യമുള്ളതാണെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പാക്കിസ്ഥാൻ ഇക്കാര്യത്തെക്കുറിച്ചു…
ന്യൂഡല്‍ഹി: ലോകത്ത് ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് റഡാര്‍ കണ്ണുകളെ കബളിപ്പിക്കാന്‍ കഴിയുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ സ്വന്തമായുള്ളത്. ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും നിലവിലെ റഡാറുകള്‍ക്ക് സാധിക്കില്ല. എന്നാല്‍ സ്‌റ്റെല്‍ത്ത് വിമാനങ്ങളെ കണ്ടെത്താന്‍ കഴിയുന്ന റഡാര്‍ വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഡിആര്‍ഡിഒയുടെ കീഴിലുള്ള ഇലക്ട്രാണിക്‌സ് ആന്‍ഡ് റഡാര്‍ ഡിവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റും ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (ബെല്‍-BEL)സംയുക്തമായാണ് റഡാര്‍ വികസിപ്പിച്ചത്. ബെലിന്റെ ഗാസിയാബാദിലെ കേന്ദ്രത്തിലാണ് റഡാര്‍ നിര്‍മിച്ചത്. ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങി. ഇന്ത്യയുടെ പ്രതിരോധ സാങ്കേതികവിദ്യയുടെ മികവ് വിളിച്ചോതുന്ന പുതിയ റഡാര്‍ സംവിധാനം ബെംഗളൂരുവിലെ എയ്‌റോ ഇന്ത്യ പ്രതിരോധപ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിക്കും. സാധാരണ റഡാറുകളെ അപേക്ഷിച്ച് ഹൈഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന റഡാറാണിത്.. വെരി ഹൈ ഫ്രീക്വന്‍സി റഡാര്‍ ( വി.എച്ച്.എഫ്) ആണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. വളരെ ദൂരെനിന്നുള്ള സ്റ്റെല്‍ത്ത് വിമാനങ്ങളെ ഇവയ്ക്ക് തിരിച്ചറിയാന്‍ സാധിക്കും. റഡാര്‍ ക്രോസ് സെക്ഷന്‍ വളരെ കുറവുള്ള സ്‌റ്റെല്‍ത്ത് വിമാനങ്ങളെ തിരിച്ചറിയാനും അവയെ ലക്ഷ്യമിടാന്‍ സാധിക്കുമെന്നാണ്…
ചെന്നൈ: വിവാഹ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ സ്വന്തം ജീവിതത്തില്‍ യുവാവിന് പറ്റിയ അബദ്ധമാണ് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. ആ ചര്‍ച്ച കൊണ്ട് പക്ഷേ വലിയൊരു ആപത്തില്‍ നിന്ന് യുവാവ് രക്ഷപ്പെടുകയും ചെയ്തു. 32 കാരിയായ ‘ഡോക്ടര്‍ നിശാന്തി’ എന്ന യുവതിയേയാണ് ശിവചന്ദ്രനെന്ന ബാങ്ക് ജീവനക്കാരന്‍ വിവാഹം ചെയ്തത്. വിവാഹ ചിത്രങ്ങള്‍ യുവാവ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.ഡോക്ടറെ വിവാഹം കഴിക്കണമെന്ന ആഗ്രഹം സഫലമായി എന്ന കുറിപ്പോടെയാണ് ശിവചന്ദ്രന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. പിന്നീട് കമന്റ് ബോക്‌സ് പരിശോധിച്ച യുവാവ് ഒന്ന് ഞെട്ടി. ചിത്രത്തില്‍ കാണുന്ന യുവതി ഡോക്ടര്‍ നിശാന്തി അല്ലെന്നും അത് തന്റെ ഭാര്യയായ മീരയാണെന്നുമായിരുന്നു പുത്തൂര്‍ സ്വദേശിയായ നെപ്പോളിയനെന്ന യുവാവിന്റെ കമന്റ്. 2017ല്‍ താന്‍ മീരയെ വിവാഹം കഴിച്ചുവെന്നും ഏകദേശം ഒരു വര്‍ഷത്തിന് ശേഷം വീട്ടിലെ വിലപിടിപ്പുള്ള ചില സാധനങ്ങളുമെടുത്ത് മീര മുങ്ങുകയായിരുന്നുവെന്നും നെപ്പോളിയന്‍ കമന്റ് ചെയ്തു.ട്വിസ്റ്റ് അവിടെ തീര്‍ന്നില്ല, ശിവചന്ദ്രനും നെപ്പോളിയനും തമ്മില്‍ കമന്റ് ബോക്‌സില്‍ തര്‍ക്കം മുറുകിയപ്പോള്‍…
തിരുവനന്തപുരം : തലസ്ഥാനത്ത് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവം മറച്ചുവച്ചതിന് സ്കൂൾ അധികൃതർക്കെതിരെ പോക്സോ കേസെടുത്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. അദ്ധ്യാപകനെതിരായ പരാതി മറച്ചുവച്ചതിനാണ് സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസെടുത്തത്. തുടർന്ന് പ്രിൻസിപ്പലിനെ ഫോർട്ട് പൊലീസ് അറസ്റ്രു ചെയ്യുകയായിരുന്നു. അതേസമയം കേസിൽ റിമാൻഡിലുള്ള അദ്ധ്യാപകൻ അരുൺ മോഹനെതിരെ മറ്റൊരു പോക്സോ കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു.അദ്ധ്യാപകൻ പീഡിപ്പിച്ച കാര്യം പെൺകുട്ടി കഴിഞ്ഞ തിങ്കളാഴ്ച സ്‌കൂളിലെ മറ്റ് അദ്ധ്യാപകരെ അറിയിച്ചിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ അരുൺ മോഹനെതിരെ നടപടി സ്വീകരിച്ചെങ്കിലും പൊലീസിൽ വിവരം അറിയിച്ചിരുന്നില്ല. പെൺകുട്ടിയുടെ ഒരു ബന്ധുവാണ് പൊലീസിൽ വിവരമറിയിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് സ്കൂൾ അധികൃതരുടെ വീഴ്ച പുറത്തുവന്നത്. തുടർന്നാണ് ഫോർട്ട് പൊലീസ് സ്‌കൂളിനെതിരെ കേസെടുത്തത്.
