- എൻഡുറൻസ് റേസിംഗ് സീസൺ: യോഗ്യതാ മത്സരങ്ങൾ നടത്തി
- ഒരാഴ്ചക്കിടെ വിമാനങ്ങളില്‍ 70 വ്യാജ ബോംബ് ഭീഷണി
- പ്രിയങ്കയ്ക്കൊപ്പം സോണിയ ഗാന്ധിയും; വയനാട്ടിൽ പ്രചരണം ഉഷാറാക്കാൻ കോൺഗ്രസ്
- അൽ ഹിലാൽ വാക്കത്തോൺ സീസൺ 3 നവംബർ 8ന്
- 15കാരിയെ പീഡിപ്പിച്ചു: 54കാരന് 41 വർഷം തടവ്
- കോടതി ഫീസ് ഒഴിവാക്കാനുള്ള ബിൽ പുന:പരിശോധിക്കണം; ബഹ്റൈൻ പാർലമെന്റ് അംഗങ്ങളോട് സർക്കാർ
- നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം; കലക്ടറെ അന്വേഷണ ചുമതലയിൽനിന്ന് മാറ്റി
- എംഡിഎംഎയുമായി സീരിയല്‍ നടി പിടിയിൽ
Author: newadmin3 newadmin3
കോഴിക്കോട്: കുതിരവട്ടം മാനിസകാരോഗ്യ കേന്ദ്രത്തിലെ വനിതാ നഴ്സിന് അന്തേവാസിയില്‍ നിന്ന് ക്രൂര മര്‍ദ്ദനം. പുരുഷ രോഗിയുടെ ആക്രമണത്തില്‍ ജീവനക്കാരിയുടെ കൈക്ക് പൊട്ടലും കണ്ണിന് മുകളിലായി മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാര്യമായി പരിക്കേറ്റ വനിതാ നഴ്സിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഏഴാം വാര്‍ഡിലാണ് സംഭവം. രോഗി അക്രമസ്വഭാവം കാണിച്ചതോടെയാണ് മരുന്നും കുത്തിവയ്പ്പും നല്‍കുന്നതിനായി ജീവനക്കാരി എത്തിയത്. മരുന്ന് നല്കി കുത്തിവയ്പ്പും എടുത്ത ശേഷം മടങ്ങിയപ്പോള്‍ അലറി വിളിച്ച രോഗി നഴ്സിനെ പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ നഴ്സിന്റെ കൈ സമീപത്തെ ഭിത്തിയോട് ചേര്‍ന്നുള്ള ഇരുമ്പ് ഗ്രില്ലില്‍ ഇടിക്കുകയും പൊട്ടലുണ്ടാകുകയുമായിരുന്നു. ഇതേ ഗ്രില്ലില്‍ ഇടിച്ചാണ് മുഖത്തും മുറിവുണ്ടായത്. നഴ്സിന്റെ കൂടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റിയാണ് മാനസികരോഗി അക്രമം കാണിച്ചത്. നഴ്സിന്റെ മുറിവില്‍ ആറോളം തുന്നലുണ്ട്. ഈ സംഭവത്തില്‍ പ്രതിഷേധവുമായി കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷന് രംഗത്തുവന്നു. നഴിസിംഗ് വിഭാഗം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട…
തൃശ്ശൂര്‍: റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന് ഷെല്ലാക്രമണത്തില്‍ തൃക്കൂര് സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തൃക്കൂര് നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന് സന്ദീപ് (36) ആണ് റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്. സംഭവത്തില്‍ എംബസിയില്‍നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്ന് റഷ്യയില്‍നിന്നുള്ള മലയാളി സംഘടനകള്‍ അറിയിച്ചു. സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യന്‍ പട്ടാള പട്രോളിങ് സംഘം കൊല്ലപ്പെട്ടതായും ആശുപത്രിയില്‍ മൃതദേഹങ്ങള്‍ റഷ്യന്‍ മലയാളി അസോസിയേഷന് അംഗങ്ങള്‍ തിരിച്ചറിഞ്ഞതായും തൃക്കൂരിലെ വീട്ടില്‍ അറിയിപ്പ് ലഭിച്ചു. ശനി, ഞായര്‍ ദിവസങ്ങള്‍ എംബസി അവധിയായതിനാല്‍ അധികൃതരുടെ അറിയിപ്പും ചിത്രങ്ങളും അടുത്ത ദിവസമേ ലഭിക്കു. ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു എഴു പേരും റഷ്യയിലേക്ക് പോയത്. മോസ്കോയില്‍ റസ്റ്റോറന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ പാസ്പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കള്‍…
മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ഭാരതത്തിന്റെ 78 -മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സാൽഹിയ കാനു ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവൽ ദേശീയപതാക ഉയർത്തി. ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഡബ്ല്യൂ എം സി ഗ്ലോബൽ അഡ്വൈസറി ചെയർമാനും കെ സി എ പ്രസിഡണ്ടുമായ ജെയിംസ് ജോൺ, ഗ്ലോബൽ അസോസിയേറ്റ് ട്രഷറാർ ബാബു തങ്ങളത്തിൽ, പ്രൊവിൻസ് ട്രഷറാർ ഹരീഷ് നായർ, മുൻ കേരളീയ സമാജം പ്രസിഡണ്ട് ആർ പവിത്രൻ, അബ്ദുൾ മജീദ് തണൽ, ഫൈസൽ പട്ടാണ്ടി തണൽ, ജി എസ് എസ് ആക്ടിങ് പ്രസിഡന്റ് സതീഷ് കുമാർ, ജനറൽ സെക്രട്ടറി ബിനുരാജ്, ഇ. വി രാജീവൻ, കുടുംബ സൗഹൃദവേദി പേട്രൺ അജിത് കുമാർ, അനീഷ് വർഗീസ്, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ഡബ്ല്യൂ എം സി വൈസ് ചെയർ പേഴ്സൺ ഡോ. സുരഭില പാട്ടിൽ,…
കൊച്ചി: കേരള, കർണാടക ഹൈക്കോടതികളിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് വി.പി.മോഹൻകുമാർ അന്തരിച്ചു. പനമ്പള്ളി നഗറിലെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. കേരള ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കെ 2002ലാണ് വിരമിച്ചത്. സംസ്കാരം തിങ്കൾ വൈകിട്ട് 3ന് രവിപുരം ശ്മശാനത്തിൽ. ഹൈക്കോടതിയിൽ അഭിഭാഷകനായ ജയേഷ് മോഹൻകുമാർ മകനാണ്.
മലപ്പുറം: കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെയുള്ള മലബാറിലെ ജില്ലകളില്‍ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എലത്തൂര്‍ സ്വദേശി പൂക്കാട്ട് വീട്ടില്‍ നവനീത്(25), കാരപ്പറമ്പ് സ്വദേശി പട്ടോത്ത് വീട്ടില്‍ അക്ഷയ്(29) എന്നിവരെയാണ് വാക്കാട് വെച്ച് 12.64 ഗ്രാം എം.ഡി.എം.എയുമായി പോലീസ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും തിരൂര്‍ പോലീസും ശനിയാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ മയക്കുമരുന്നുമായി വാക്കാട് ഭാഗത്ത് വെച്ച് മോട്ടോര്‍സൈക്കിളില്‍ പിടിയിലായത്. തിരൂര്‍ -താനൂര്‍ ഭാഗങ്ങളില്‍ വിതരണത്തിന് കൊണ്ടുവന്നതാണ് മയക്കു മരുന്നെന്ന് പ്രതികളില്‍ നിന്നും വിവരം ലഭിച്ചു. ഈ ഭാഗങ്ങളില്‍ നിന്നുള്ള പ്രതികളുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു. തിരൂര്‍ ഡി.വൈ.എസ്.പി കെ.എം ബിജു, ഇന്‍സ്പെക്ടര്‍ കെ.ജെ ജിനേഷ്, എസ്.ഐ സുജിത്ത് ആര്.പി, എ.എസ്.ഐ ദിനേശന്, സി.പി.ഓ മാരായ വിവേക്, അരുണ്‍, ധനീഷ് കുമാര്‍, നിതീഷ്…
കോട്ടയം: ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കോട്ടയം ചിറക്കടവ് മൂന്നാം മൈലിലെ ചെക്ക് ഡാമിൽ ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. പാലാ സ്വദേശിയെയാണ് കാണാതായത്. ഈരാറ്റുപേട്ടയിൽനിന്ന് ടീം എമർജൻസിയും അഗ്നിരക്ഷാസേനയും പൊൻകുന്നം പോലീസും സ്ഥലത്തെത്തി. ചെക്ക് ഡാമിൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
ന്യൂഡൽഹി : കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്തു നൽകിയിരുന്നു. ആഗസ്റ്റ് ഒമ്പതിനാണ് ആർജി കർ മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി.ജി ട്രെയിനിയായ വനിതാ ഡോക്ടറെ മാനഭംഗപ്പെടുത്തി ക്രൂരമായി കൊല ചെയ്തത്. കൊലപാതകത്തിൽ രാജ്യമെങ്ങും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ജോലിയിൽ സുരക്ഷിതത്വം ആവശ്യപ്പെട്ട് ഐ.എം.എയുടെ നേതൃത്വത്തിൽ ഡോക്ടർമാരും പ്രതിഷേധ സമരത്തിലാണ്. അതേസമയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് രംഗത്ത് വന്നു. പ്രതിഷേധിക്കുന്ന സാധാരണക്കാരെ ജയിലിൽ അടയ്ക്കുകയാണെന്നും മുഖ്യമന്ത്രിയുടെ നീക്കങ്ങൾ അംഗീകരിക്കാൻ പറ്റില്ലെന്നും പിതാവ് പറഞ്ഞു, നീതിക്ക് വേണ്ടിയാണ് എല്ലാവരും സമരം ചെയ്യുന്നത്. അന്വേഷണം ശരിയായ രീതിയിൽ തന്നെ മുന്നോട്ടുപോകണം. തന്റെ മകൾക്ക് നീതി വേണമെന്നും പിതാവ്…
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് കമ്മിറ്റിയാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യമുള്ളവർക്ക് ഫോൺ പരിശോധിക്കാമെന്നും കമ്മിറ്റി പറയുന്നു. കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പ്രതിരോധം തീർക്കാൻ ഇന്ന് ഡി.വൈ.എഫ്.ഐ. വടകരയിൽ ബഹുജന പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ജനങ്ങളെ കാര്യങ്ങൾ ധരിപ്പിക്കുന്നതിനൊപ്പം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ യോഗത്തിൽ പറഞ്ഞു. കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയ്ക്ക് റിബേഷ് ബാലകൃഷ്ണൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് ആരോപിച്ചാണ് വക്കീൽ നോട്ടീസ്.
പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ മനോജ്(39) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം പലിശക്കാര്‍ മനോജിന് നല്കിയ പണം തിരിച്ച് ലഭിക്കാത്തതാണ് ആക്രമണ കാരണം. കൊളവന് മുക്കിലെ സാമ്പത്തിക ഇടപാടുകാരാണ് മനോജിനെ ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യം പൊലീസ് പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഈ മാസം ഒമ്പനിനാണ് മനോജിന് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലെത്തി. ഇവിടെ നിന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കുഴല്‍മന്ദം പൊലീസും പുതുഗനരം പൊലീസും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
കൽപ്പറ്റ: പിക്കപ്പ് വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് പൊളിച്ചു വിൽക്കുന്നത് പതിവാക്കിയ രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി. തൊണ്ടര്‍നാട്, മേപ്പാടി, കമ്പളക്കാട് സ്റ്റേഷന് പരിധികളില്‍നിന്ന് തുടര്‍ച്ചയായി പിക്കപ്പ് വാഹനങ്ങള്‍ മോഷണം പോയ കേസുകളിലാണ് പ്രതികളെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയും പോലീസ് തന്ത്രപൂര്‍വം പിടികൂടിയത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെയും തമിഴ്നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂര്‍, മേട്ടുപാളയം എന്നിവിടങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങളാണ് പരിശോധിച്ചത്. മുന്‍ സൈനികനായ ആലപ്പുഴ തിരുവന്‍വണ്ടൂര്‍ ഓതറേത്ത് വീട്ടില്‍ ബി. സുജേഷ്കുമാര്‍ (44), കോഴിക്കോട് ഫറോക്ക് കക്കാട്ടുപറമ്പില്‍ വീട്ടില്‍ അബ്ദുൽ സലാം (37) എന്നിവരാണ് ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി അബ്ദുൽ സലാമിന് മുപ്പതോളം കേസുകളും സുജേഷ്കുമാറിന് പത്തോളം കേസുകളുമുണ്ട്. കമ്പളക്കാട് സ്റ്റേഷന് പരിധിയിലാണ് ജില്ലയിലെ ആദ്യ പിക്കപ്പ് മോഷണം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് മൂന്നിന് കമ്പളക്കാട് അമ്പലച്ചാലിൽ ക്വാര്‍ട്ടേഴ്സിനു മുന്നില്‍ പാര്‍ക്ക് ചെയ്ത…