Author: News Desk

ന്യൂഡല്‍ഹി:മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗത്തില്‍ വിയോജനക്കുറിപ്പുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീം കോടതി നിലപാട് അറിഞ്ഞ ശേഷമെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നാളെ വിരമിക്കാനിരിക്കുന്ന രാജീവ് കുമാറിന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനായി പ്രധാന മന്ത്രിയും കേന്ദ്ര നിയമമന്ത്രിയും വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്താണ് രാഹുല്‍ ഗാന്ധി വിയോജിപ്പ് അറിയിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിനെ ഒഴിവാക്കിയതിനെതിരെയുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി മറ്റന്നാള്‍ പരിഗണിക്കും. ഈ സാഹചര്യത്തില്‍ പുതിയ കമ്മീഷണറെ കണ്ടെത്തുന്നതിനായുള്ള യോഗം മാറ്റിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണം സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും അതിന്റെ വിശ്വാസ്യതയെക്കുറിച്ച് ബിജെപിക്ക് ആശങ്കയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ രാം മേഘ്വാളും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമാണ് സെലക്ഷന്‍ കമ്മിറ്റിയിലുളളത്. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിയാണ് അടുത്ത മുഖ്യ തെരഞ്ഞെടുപ്പ്…

Read More

തിരുവനന്തപുരം: സിപിഎമ്മിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് ശശി തരൂര്‍ എംപി. സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ച കാര്‍ഡാണ് ശശി തരൂര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചത്. പകരം പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ഫോട്ടോ പങ്കുവച്ച് പുതിയ കുറിപ്പിടുകയും ചെയ്തു. സിപിഎമ്മിന്റെ പേര് പരാമര്‍ശിക്കാതെയാണ് പുതിയ പോസ്റ്റ്. കെപിസിസിയുടെ ഔദ്യോഗിക പേജില്‍ പങ്കുവച്ച ‘സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടെപിറപ്പുകള്‍’ എന്ന പോസ്റ്ററാണ് തരൂര്‍ ഷെയര്‍ ചെയ്തത്. പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്താണ് സിപിഎമ്മിന്റെ പേര് പരാമര്‍ശിക്കാതെ പുതിയ കുറിപ്പ് പങ്കുവച്ചത്. ‘ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തില്‍ നാം ഓര്‍ക്കേണ്ടതാണ്’. പുതിയ പോസ്റ്റില്‍ കുറിച്ചു.

Read More

കോഴിക്കോട്: പിതാവിന് ചികിത്സാസഹായം നൽകാമെന്നു പറഞ്ഞ് പീഡനത്തിന് ശ്രമിച്ചയാൾക്കെതിരെ പരാതിയുമായി പെൺകുട്ടി. മലപ്പുറം സ്വദേശി വാഖിയത്ത് കോയയ്ക്കെതിരെയാണ് നടക്കാവ് പോലീസിൽ പെൺകുട്ടി പരാതി നൽകിയത്.ആശുപത്രിയിലെ ബിൽ അടയ്ക്കാൻ സഹായിക്കാമെന്നു പറഞ്ഞ് ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചെന്നും ശരീരത്തിൽ സ്പർശിച്ചെന്നും പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പിതാവിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്തിരുന്നു. ഒന്നര ലക്ഷം രൂപ ബിൽ അടച്ചെങ്കിലും വീണ്ടും ഒന്നര ലക്ഷത്തോളം രൂപ അടയ്ക്കാനുണ്ടായിരുന്നു. അതിനാൽ ഡിസ്ചാർജ് ആയി 20 ദിവസമായിട്ടും ആശുപത്രി വിടാൻ സാധിച്ചില്ല. വാടകവീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിന് ഒന്നര ലക്ഷം രൂപ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പെൺകുട്ടി സഹായമഭ്യർത്ഥിച്ച് ഒരു വീഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതു കണ്ടാണ് വാഖിയത്ത് കോയ ആശുപത്രിയിലെത്തിയതെന്ന് പരാതിയിൽ പറയുന്നു. ഇയാൾ പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി മരുന്നുകൾ വാങ്ങിക്കൊടുത്തു. മടങ്ങുമ്പോൾ, വയനാട്ടിൽ പോയി മുറിയെടുക്കാമെന്നും സഹകരിച്ചാൽ ഇനിയും സഹായിക്കാമെന്നും പറഞ്ഞു. ഇതിനിടെ ശരീരത്തിൽ സ്പർ‌ശിച്ചെന്നും പരാതിയിലുണ്ട്. ആശുപത്രിയിൽ തിരിച്ചെത്തിച്ച ശേഷം ഫോണിലൂടെയും…

Read More

മലപ്പുറം: ഒളിംപിക്‌സ് അസോസിയേഷനെതിരെ താന്‍ പറഞ്ഞതില്‍ മാറ്റമില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. ഐഒഎയ്ക്ക് പുട്ടടിയെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. ഭയപ്പെടുത്തല്‍ ഇങ്ങോട്ട് വേണ്ട. തന്റെ പ്രവര്‍ത്തനത്തിന് ഒളിംപിക് അസോസിയേഷന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ജനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് മതിയെന്നും അത് കിട്ടുന്നുണ്ടെന്നും മന്ത്രി വി അബ്ദുറഹിമാന്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. പിടി ഉഷക്ക് കേരളത്തോട് പ്രതിബദ്ധതയില്ല. ദേശീയ ഗെയിംസില്‍ നിന്ന് കളരിയെ പുറത്താക്കിയപ്പോള്‍ അവര്‍ ഇടപെട്ടില്ല. ദേശീയ ഗെയിംസില്‍ ചില മത്സരങ്ങളില്‍ ഒത്തുതീര്‍പ്പെന്ന ആരോപണത്തിലും ഉറച്ചുനില്‍ക്കുന്നു. മെഡല്‍ തിരിച്ചുനല്‍കുന്നവര്‍ നല്‍കട്ടെയെന്നും പകരം സ്വര്‍ണം വാങ്ങി വരട്ടെയെന്നും മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. കേരളത്തിന് വലിയ മെഡല്‍ സാധ്യതയുള്ളതായിരുന്നു കളരിപ്പയറ്റ്. എന്നാല്‍ അത് ഒഴിവാക്കിയപ്പോള്‍ അതിനെതിരെ ഇടപെടാന്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡന്റ് തയ്യാറായില്ല. കളരി എന്നുള്ളത് കേരളത്തിന്റെ പാരമ്പര്യമായൂള്ള ആയോധനകലയാണ്. കളരിയെ മത്സര ഇനത്തില്‍ നിന്ന് മാറ്റരുതെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടും ഐഒസിയുടെ പ്രസിഡന്റ് അത് കേട്ടില്ല. ഒളിംപിക്‌സ് അസോസിയേഷന്‍ കേരളത്തിന്റെ…

Read More

IYC ഇന്റർനാഷണൽ ബഹ്‌റൈൻ മുഹ്‌റഖ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പും പക്ഷാഘാതത്തെക്കുറിച്ചും മറ്റു ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ക്യാമ്പിൽ പ്രശസ്ത ന്യൂറോളജി വിദഗ്ധൻ ഡോ :രൂപ്ചന്ദ് ക്ലാസുകൾ നയിച്ചു. പക്ഷാഘാതം വന്നാൽ മൂന്ന് മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിക്കേണ്ടതിന്റെ ആവശ്യകഥയെ ക്കുറിച്ചും ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി രോഗങ്ങളെ എങ്ങനെ തടയാൻ കഴിയും എന്നും അദ്ദേഹം വിശദീകരിച്ചു. ജീവിത ശൈലീ രോഗങ്ങളെ നിർണ്ണയിക്കുന്ന വിവിധ പരിശോധനകൾ ക്യാമ്പിൽ സൗജന്യമായിരുന്നു. ഐ വൈ സി മെഡിക്കൽ വിംഗ് കൺവീനർ അനസ് റഹീം സ്വാഗതം ആശംസിച്ച ചടങ്ങിൽ ഐ വൈ സി ബഹ്‌റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ അധ്യക്ഷത വഹിക്കുകയും ഐ വൈ സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട് നന്ദി അറിയിക്കുകയും ചെയ്തു. കൂടാതെ ഐ വൈ സി ജനറൽ സെക്രട്ടറി ബേസിൽ നെല്ലിമറ്റം,ഒഐസിസി ബഹ്‌റൈൻ വർക്കിംഗ്‌ പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു,ഒഐസിസി ഗ്ലോബൽ…

Read More

മാനന്തവാടി: വയനാട്ടിലെ പിലാക്കാവ് കമ്പമലയിൽ വൻ കാട്ടുതീ. ഇന്ന് ഉച്ചയോടെയാണ് തീ പടർന്നത്.ഒരു മല ഏറക്കുറെ പൂർണമായി കത്തിത്തീർന്നെന്ന് നാട്ടുകാർ പറഞ്ഞു. അടുത്ത മലയിലേക്ക് തീ വ്യാപിച്ചിട്ടുണ്ട്. പുൽമേടാണ് കത്തിയത്. തീ അതിവേഗം താഴേക്കും പടരുകയാണ്.ഏതാനും കുടുംബങ്ങൾ മലയുടെ താഴ്ഭാഗത്ത് താമസിക്കുന്നുണ്ട്. താഴേക്ക് തീ എത്തിയാൽ വൈകാതെ ജനവാസ കേന്ദ്രത്തിലെത്തും. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും കടുത്ത ചൂടിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്. തീ വളരെ വേഗത്തിൽ മറ്റിടങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.പഞ്ചാരക്കൊല്ലിയിലെ കാടിനാണ് തീ പിടിച്ചത്. കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സ്ഥലമാണിത്.

Read More

തിരുവനന്തപുരം: മലയാള സിനിമയുടെ നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീന്റെ സ്മരണാർത്ഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക് ഫെബ്രുവരി 18ന് സമ്മാനിക്കും. പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴിലെ ശാർക്കര മൈതാനത്ത് നടക്കുന്ന പ്രേംനസീർ സ്മൃതി സായാഹ്നം ധനകാര്യ മന്ത്രി കെ.എൻ. ബാല​ഗോപാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചിറയിൻകീഴ് ​ഗ്രാമപഞ്ചായത്ത് നൽകുന്ന ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശിൽപവുമടങ്ങിയ പുരസ്കാരം സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഷീലയ്ക്ക് സമ്മാനിക്കും. അടൂർ പ്രകാശ് എം.പി. പ്രശസ്തി പത്രം കൈമാറും. എം.എൽ.എമാരായ വി. ശശി, അഡ്വ. വി. ജോയി, ഒ.എസ്. അംബിക, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ , സാഹിത്യകാരൻ ഭാസുരചന്ദ്രൻ, അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ. സുഭാഷ്, കൺവീർ അഡ്വ. എസ്.വി. അനിലാൽ തുടങ്ങിയവർ പങ്കെടുക്കും.

Read More

മനാമ: ബഹ്‌റൈനിൽ താമസിക്കുന്നവരും വാണിജ്യ മേഖലയിൽ ജോലി ചെയ്യുന്നവരുമായ പ്രവാസി തൊഴിലാളികൾക്കായിലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) 6 മാസത്തെ വർക്ക് പെർമിറ്റ് ഓപ്ഷൻ പ്രഖ്യാപിച്ചു.നിലവിലുള്ള ഒരു വർഷത്തെയും രണ്ടു വർഷത്തെയും പെർമിറ്റ് ഓപ്ഷനുകൾ ചേർത്ത് ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കാനും വിപണി നിർദ്ദേശങ്ങളും ആവശ്യങ്ങളും നിറവേറ്റാനും ലക്ഷ്യംവെച്ചാണ് ഈ തീരുമാനം.ഇത് നിലവിൽ ബഹ്‌റൈനിലുള്ള പ്രവാസി തൊഴിലാളികൾക്ക് മാത്രമുള്ളതാണെന്നും വിദേശത്തുനിന്നുള്ള പുതിയ റിക്രൂട്ട്‌മെന്റിന് ഇത് ബാധകമല്ലെന്നും എൽ.എം.ആർ.എ. വ്യക്തമാക്കി. വാണിജ്യ മേഖലയിലേക്കുള്ള പുതിയ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കുറയ്ക്കുക, രാജ്യത്തെ നിലവിലുള്ള തൊഴിൽ ശക്തിയിൽനിന്ന് പ്രയോജനം നേടാൻ ബിസിനസ് ഉടമകൾക്ക് ട്രയൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുക തുടങ്ങിയ തൊഴിൽ വിപണിയിലെ നിരവധി നിയന്ത്രണ ലക്ഷ്യങ്ങൾ ഈ നടപടിയിലൂടെ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.തൊഴിലാളികളുടെ നിലവാരത്തെ അടിസ്ഥാനമാക്കി അവരുടെ കാര്യക്ഷമതയും അനുയോജ്യതയും വിലയിരുത്താൻ ഇതുവഴി തൊഴിലുടമകൾക്ക് സാധിക്കും. ഇത് ആത്യന്തികമായി വിജയസാധ്യത വർദ്ധിപ്പിക്കുകയും പ്രവർത്തന ചെലവുകൾ കുറയ്ക്കുകയും ചെയ്യും. സാമ്പത്തിക കാര്യക്ഷമത മെച്ചപ്പെടുത്താനും കൂടുതൽ സുസ്ഥിരത കൈവരിക്കാനും…

Read More

ഹിമാചൽപ്രദേശ് സബോർഡിനേറ്റ് ലെജിസ്‌ലേഷൻ കമ്മിറ്റി അംഗങ്ങളൾ കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീറിനെ സന്ദർശിച്ചു. ഡെപ്യൂട്ടി സ്പീക്കർ വിനയ് കുമാർ, എംഎൽഎമാരായ റീന കശ്യപ്, വിനോദ് സുൽത്താൻപുരി, കമ്മിറ്റി സ്റ്റാഫുകൾ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. നിയമസഭയുടെ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്പീക്കറുമായി വിശദമായി ചർച്ച ചെയ്തു. ഇരു സഭകളുടെയും നടപടിക്രമങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ പരസ്പരം പങ്കുവെച്ചു. ഈ കൂടിക്കാഴ്ച ഇരു സംസ്ഥാനങ്ങളുടെയും നിയമസഭകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഉപകാരപ്രദമായി എന്ന് സ്പീക്കർ പറഞ്ഞു. സന്ദർശനത്തിന് എത്തിയ ഹിമാചൽപ്രദേശ് നിയമസഭാ സംഘത്തിനെ സ്പീക്കർ ആദരിച്ചു.

Read More

മനാമ: പത്തനംതിട്ട തിരുവല്ല മുത്തൂർ സ്വദേശി രാജേഷ് ശശിധരൻ (46) ഹൃദായാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. ഐബെല്ല ഇന്റീരിയർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഗോവിന്ദൻ ആചാരി ശശിധരൻ. മാതാവ്: ഓമന ശശിധരൻ. ഭാര്യ: സിനി രാജേഷ്. ഒരു മകനുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ പ്രതിഭ ഹെൽപ്‌ലൈനും കമ്പനിയും സഹകരിച്ചു നടത്തിവരുന്നു.

Read More