- നെസ്റ്റോ ഗ്രൂപ്പിന്റെ ബഹ്റൈനിലെ 17-ാമത് ഔട്ട്ലെറ്റ് സനദില്‍ പ്രവര്‍ത്തനമാരംഭിച്ചു
- പാക്ട് കായികമേള ശ്രദ്ധേയമായി
- ബഹ്റൈനിന്റെ ഭൂവിസ്തൃതി 787.79 ചതുരശ്ര കിലോമീറ്ററായി വര്‍ധിച്ചു
- ഓണ്‍ലൈനില്‍ അശ്ലീലം: ബഹ്റൈനില്‍ ശിക്ഷ കടുപ്പിക്കാന്‍ നിര്‍ദേശം
- പാര്‍ലമെന്റിലെ ചിരിയും തമാശയും: നടപടി വേണമെന്ന് എം.പി.
- കിംഗ് ഹമദ് ഹൈവേയില്‍ റോഡ് സുരക്ഷ ഉറപ്പാക്കണമെന്ന് എം.പിമാര്‍
- സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍മ്മിതബുദ്ധി ഉപയോഗപ്പെടുത്താന്‍ ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം
- ബഹ്റൈന്‍ അന്താരാഷ്ട്ര പൊതുജനാരോഗ്യ സമ്മേളനം സമാപിച്ചു
Author: News Desk
വാഷിംഗ്ടൺ : ട്രാൻസ്ജെൻഡറുകളെ സൈന്യത്തിലെടുക്കുന്നത് നിർത്തിവച്ച് യു.എസ്. ഇവരുടെ റിക്രൂട്ട്‌മെന്റ് നടപടികൾ ഔദ്യോഗികമായി നിർത്തിവച്ചതായി സൈന്യം അറിയിച്ചു. സൈന്യത്തിന്റെ ഔദ്യോഗിക എക്സ് അകൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം സൈന്യത്തിൽ നിലവിലുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള നടപടികളും ലിംഗമാറ്റം സ്ഥിരീകരിക്കുന്നതിന് വേണ്ടിയുള്ള മെഡിക്കൽ നടപടിക്രമങ്ങളും നിർത്തിവെക്കുകയാണെന്നും യു.എസ് സൈന്യം അറിയിച്ചു. ട്രാൻസ് വ്യക്തികൾക്കെതിരെയെയുള്ള ഉത്തരവിൽ ട്രംപ് ഒപ്പ് വച്ചതിന് പിന്നാലെയാണ് നീക്കം. ട്രാൻസ്ജെൻഡർ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികർ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ പോലും അച്ചടക്കവും സത്യസന്ധതയും പുലർത്തില്ലെന്നും സൈന്യത്തോടു കൂറ് പുലർത്തില്ലെന്നുമാണ് ട്രംപിന്റെ കാഴ്ചപ്പാട്. കൂടാതെ അവരുടെ സാന്നിധ്യം സൈന്യത്തിനു ഹാനികരമാണെന്നും ട്രംപ് പറഞ്ഞിരുന്നു. 2016ൽ ഒബാമയുടെ ഭരണകാലത്താണ് ട്രാൻസ് വ്യക്തികൾക്ക് സൈന്യത്തിൽ ചേരിന്നതിൽ നിരോധനം പിൻവലിച്ചത്. എന്നൽ ഈ വിലക്ക് തിരികെ കൊണ്ട് വരുമെന്ന് ട്രംപ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇനി രണ്ട് ലിംഗങ്ങൾ മാത്രമേ യു.എസിൽ ഉണ്ടാവുകയുള്ളൂ ആണും, പെണ്ണും. അത് മാത്രമേ യു.എസ് ഫെഡറൽ…
കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടേണ്ടിവരുമെന്ന് : സുരേഷ് ഗോപി
തൃശൂര്‍: കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൈക്കൂലി നല്‍കാതെ ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റൊറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബജറ്റില്‍ ആദായനികുതിയില്‍ നല്‍കിയ ഇളവ് കേരളത്തിലുള്ളവര്‍ക്കും ബാധകമാണ്. എന്നാല്‍ കേരളത്തിന് ഒന്നുമില്ലെന്ന് ചിലര്‍ പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ സിറ്റിസണ്‍സ് ബജറ്റാണിത്. എല്ലാ ജില്ല ആശുപത്രികളിലും വികസനം എത്തിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന എല്ലാ രോഗികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 50 വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അഷ്ടമുടിക്കായല്‍ വിനോദസഞ്ചാര പദ്ധതി അടക്കം രണ്ടു പദ്ധതികള്‍ കേരളത്തിനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. സംഘടനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും എക്സലന്‍സി അവാര്‍ഡ് സമര്‍പ്പണവും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 779 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചാലിയം സ്വദേശി കെ. സിറാജാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടെത്തിച്ച എംഡിഎംഎക്ക് 30 ലക്ഷത്തിലധികം രൂപ വിലവരും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ട്രെയിനിറങ്ങി വന്ന സിറാജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിറാജ് ഡല്‍ഹിയില്‍ നിന്നും ഗോവയിലേക്ക് ട്രെയിനില്‍ എംഡിഎംഎ കൊടുത്ത് വിട്ടു. പിന്നീട് ഗോവയിലേക്ക് ഫ്‌ലൈറ്റിലെത്തി അവിടെ നിന്നും ട്രെയിനില്‍ കോഴിക്കോട്ടെത്തിക്കുകയായിരുന്നു. ഇത്രയും വലിയ അളവിലുള്ള ലഹരി മരുന്ന് ആര്‍ക്കൊക്കെ എവിടെയൊക്കെ എത്തിക്കാനുള്ളതായിരുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. എംഡിഎംഎ വില്‍പ്പനയിലെ കണ്ണികളില്‍ പ്രധാനിയാണ് സിറാജ്. ഇയാള്‍ മുമ്പും ലഹരിക്കടത്തില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ജയിലില്‍ പത്തുമാസം ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. 50 ദിവസത്തിനിടെ ഒന്നരക്കിലോയോളം എംഡിഎംഎയാണ് കോഴിക്കോട് സിറ്റി പൊലീസ് പിടികൂടിയത്.
തൃശൂര്‍: ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം പോട്ടയിലെ ഫെഡറല്‍ ബാങ്കിലാണ് കവര്‍ച്ച നടന്നത്. 15ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതിയെയാണ് പിടികൂടിയത്. ഒറ്റയ്ക്കു സ്‌കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയില്‍ ബന്ദിയാക്കി നിര്‍ത്തിയാണ് പ്രതി കവര്‍ച്ച നടത്തിയത്. കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 30 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍ 4 സംഘമായി തിരിഞ്ഞു പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഹെല്‍മറ്റും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തി കാഷ് കൗണ്ടര്‍ തകര്‍ത്താണ് പ്രതി 15 ലക്ഷം രൂപ തട്ടിയെടുത്തത്. 3 മിനിറ്റില്‍ കവര്‍ച്ച നടത്തിയ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
ബഹ്റൈൻ തിരുഹൃദയ ദേവാലയത്തിലെ സഹവികാരി ഫാദർ ജോൺ ബ്രിട്ടോയുടെ വന്ദ്യ പിതാവ് വി പീറ്ററിന്റെ നിര്യാണത്തിൽ കേരള കാത്തലിക് അസോസിയേഷൻ പ്രാർത്ഥനാപൂർവ്വം അനുശോചനം രേഖപ്പെടുത്തി.കേരള കാത്തലിക് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ജെയിംസ് ജോൺ ജോൺ ബ്രിട്ടോ അച്ഛനെ നേരിട്ട് സന്ദർശിച്ചു അനുശോചനം അറിയിച്ചു. ജോൺ ബ്രിട്ടോ അച്ഛന്റെ പിതാവിൻറെ ശവസംസ്കാര ശുശ്രൂഷയിൽ കേരള കാത്തലിക്ക് അസോസിയേഷനെ പ്രതിനിധീകരിച്ച് ജോസഫ് ജോർജ്ജ് റീത്ത് സമർപ്പിച്ചു.
മനാമ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ, ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ” ഒന്നായി കൂടാം ” എന്ന പേരിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു.പ്രവർത്തകരും, കുടുംബങ്ങളും, കുട്ടികളുമടക്കം നിരവധി ആളുകൾ പങ്കെടുത്തു.സാക്കിർ ഡെസേർട്ട് ക്യാമ്പിൽ വെച്ചു വൈകിട്ട് 7 മണി മുതൽ, പുലർച്ചെ 5 മണി വരെയാണ് ക്യാമ്പ് നടന്നത്.എക്സിക്യൂട്ടീവ് മെമ്പർ നിസാം കരുനാകപ്പള്ളിയുടെ നേതൃത്വത്തിൽ മെമ്മറി ടെസ്റ്റ് മത്സരം, ചോദ്യോത്തര മത്സരമടക്കം നിരവധി കലാപ്രകടനങ്ങളും അരങ്ങേറി. വിവിധ കലാപരിപാടികളിൽ വിജയികളായവർക്ക് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, പ്രോഗ്രാം കോർഡിനേറ്റർ രാജേഷ് പന്മന എന്നിവർ സമ്മാന വിതരണം നടത്തി. മെമ്മറി ടെസ്റ്റിൽ ഹൈറ അനസും, ചോദ്യോത്തരത്തിൽ നിവേദ് രജീഷ് രവി അടക്കമുള്ള കുരുന്നുകൾ മികച്ച നിലവാരം പുലർത്തി. ഷാഫി വയനാടിന്റെ നേതൃത്വത്തിലുള്ള ഭക്ഷണ ക്രമീകരണങ്ങളും, ക്യാമ്പ് ഫയറുമടക്കം സംവിധാനിച്ച ക്യാമ്പിൽ ആർട്സ് വിംഗ് കൺവീനർ റിച്ചി കളത്തൂരേത്ത്,…
മനാമ: 2024-25 അധ്യയന വർഷത്തെ സി.ബി.എസ്.സി പത്താം തരം പൊതു പരീക്ഷക്ക് തുടക്കം. ആദ്യ ദിനം ഇംഗ്ലീഷ് വിഷയത്തോടെ തുടങ്ങിയ പരീക്ഷ എളുപ്പമായതിന്‍റെ ആശ്വാസത്തിലാണ് വിദ്യാർഥികൾ. ബഹ്റൈനിൽ 1778 വിദ്യാർഥികളാണ് ഇത്തവണ പത്താം തരം പരീക്ഷയെഴുതുന്നത്. ഇന്ത്യൻ സിലബസ് പാഠ്യഭാഗമായുള്ള എല്ലാ രാജ്യത്തും ഇന്നെലെയായാണ് പരീക്ഷക്ക് തുടക്കം കുറിച്ചത്. ബഹ്റൈനിലെ ഇന്ത്യൻ സ്കൂളുകളിൽ രാവിലെ കൃത്യം എട്ടിന് തന്നെ പരീക്ഷ ആരംഭിച്ചിരുന്നു. ഇന്ത്യൻ സമയം 10.30ന് ഇന്ത്യയിലും പരീക്ഷ നടന്നു. രാവിലെ 7.30 ന് മുമ്പ് തന്നെ വിദ്യാർഥികൾ എക്സാം സന്‍ററുകളിലെത്തി. 7.45ന് ചോദ്യ പേപ്പർ കൈമാറുകയും 15 മിനിറ്റ് നേരത്തെ കൂളോഫ് ടൈമിന് ശേഷം കൃത്യം എട്ടിന് പരീക്ഷ ആരംഭിക്കുകയും ചെയ്തു. 11 വരെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ളതായിരുന്നു ആദ്യദിന പരീക്ഷ. തുടക്കം എളുപ്പമായതിന്‍റെ ആശ്വാസത്തിലാണ് വിദ്യാർഥികൾ പരീക്ഷാ സെന്‍ററുകളിൽ നിന്ന് ഇറങ്ങിയത്. ഇന്ത്യൻ എംബസിയിലെ സെക്കന്‍റ് സെക്രട്ടറിയുടെ പക്കൽനിന്നാണ് പരീക്ഷാ പേപ്പറുകൾ സ്കൂൾ അധികാരികൾ സ്വീകരിച്ചത്. രാവിലെ 5.15ന്…
മനാമ:- ഗ്ലോബൽ എൻ. ആർ. ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററും അൽഹിലാൽ മനാമ സെൻട്രലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.നാനൂറോളം പേർക്ക് ക്യാമ്പ് കൊണ്ട് വിവിധ ബ്ലഡ് ടെസ്റ്റ് നടത്തുവാനുള്ള സൗജന്യ അവസരം ലഭിച്ചു. തുടർന്നുള്ള 15 ദിവസം സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനവും നേത്രപരിശോധയും ക്യാമ്പിന്റെ ഭാഗമായി ഇതിൽ പങ്കെടുത്തവർക്ക് ലഭിക്കും. പ്രസിഡണ്ട് ജാബിർ വൈദ്യരകത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഗ്ലാഡ്സ്റ്റൺ റിക്കി സ്വാഗതം പറഞ്ഞു. ബഹ്റൈനിലെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറസാന്നിധ്യമായ ഫസൽ ഭായ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ എൻ. ആർ. ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ചടങ്ങിൽ അൽഹിലാൽ ഹോസ്പിറ്റലിന് വേണ്ടി നൗഫൽ ഫറോഖ് കിഷോർ മംഗലാപുരം എന്നിവർ ആശംസകളറിയിക്കുകയും സംഘടനാ രക്ഷാധികാരിയായ സലീന റാഫിയിൽ നിന് അൽഹിലാലിന് വേണ്ടി മെമൻ്റോ ഏറ്റുവാങ്ങുകയും ചെയ്തു. അൽഹിലാൽ മെഡിക്കൽ സെന്റർ ഡോക്ടേഴ്‌സിനും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും…
മനാമ: റമദാനിൽ സ്കൂൾ സമയം ഒമ്പത് ആക്കണമെന്ന പാർലമെന്റ് നിർദേശം തള്ളി സർക്കാർ. റമദാൻ മാസത്തിലെ സമയക്രമീകരണം ഇതിനകം തന്നെ നിലവിലുണ്ടെന്നും, സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും ഇതിനകംതന്നെ സമയം കുറച്ചിട്ടുണ്ടെന്നും പാർലമെന്റ് ശൂറ കൗൺസിൽ കാര്യ മന്ത്രി ഗാനിം അൽ ബൂഐൻ പറഞ്ഞു. രാവിലെ എട്ടുമണക്ക് എല്ലാ ക്ലാസുകളും ആരംഭിക്കും. പ്രൈമറി ക്ലാസുകൾക്ക് ഉച്ച 12.10 വരെയും ഇന്റർമീഡിയേറ്റിന് ഉച്ച 12.55 വരെയും സെക്കൻഡറിക്ക് 1.25 വരെയുമാണ് ക്ലാസുകളുണ്ടാവുക. അതുപോലെ സ്കൂൾ ബസുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.പ്രൈമറി, ഇന്റർമീഡിയേറ്റ് ക്ലാസുകളിലെ വിദ്യാർഥികൾക്ക് 7.10നും സെക്കൻഡറി വിദ്യാർഥികൾക്ക് 6.55നുമായിരിക്കും ബസ് കാത്തിരിപ്പ് സമയം.
മനാമ:- കോഴിക്കോട് ജില്ലയിലെ തുറയൂർ പയ്യോളി അങ്ങാടി കേന്ദ്രമായി അർബുദം, പക്ഷാഘാതം, വൃക്കരോഗം, എന്നിവയാൽ പ്രയാസമനുഭവിക്കുന്നവരെയും കിടപ്പു രോഗികളെയും പരിചരിച്ചു വരുന്ന സാന്ത്വനം പെയിൻ ആന്റ് പാലിയേറ്റിവ് കെയർ സൊസൈറ്റി ബഹ്റൈൻ ചാപ്റ്ററിന്റെ 2025 -26 വർഷത്തേക്കുള്ള കമ്മറ്റി വിപുലീക്കരിച്ചു…….ഉമ്മുൽഹസ്സമിൽ വെച്ച് നടന്ന യോഗത്തിന് സുബൈർ കണ്ണമ്പത്ത് സ്വാഗതവും കരീം പുളിയങ്കോട്ട് അധ്യക്ഷതയും വഹിച്ചു.സഹജീവികൾക്ക് ഒരു കൈതാങ്ങാവുന്നത് തന്നെ സമുഹത്തിലെ ഏറ്റവും നല്ല പുണ്യ പ്രവർത്തി തന്നെയെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. സാന്ത്വനം ബഹ്റൈൻ ചാപ്റ്റർ വിപുലീകരണത്തിൻ്റെ ഭാഗമായി കരീം പുളിയങ്കോട്ട് (പ്രസിഡണ്ട്), മലോൽ രാജൻ (ജനറൽ സെക്രട്ടറി), ഹരീഷ്. പി കെ (ഓർഗനൈസിംഗ് സെക്രട്ടറി), സുബൈർ കണ്ണമ്പത്ത് (ട്രഷറർ) എന്നിവരെ നിലവിലെ എക്സിക്യുട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു. സാലിഹ് മുണ്ടാളി, അഷ്റഫ് കെ.കെ, പ്രദീപൻ കെ.എം, സൈഫുള്ള ഖാസിം, അബ്ബാസ് അട്ടക്കുണ്ട് ,പി.ടി അബ്ദുള്ള, ഷിജു ടി എന്നിവരെ രക്ഷാധികാരികളായും ജാഫർ മുണ്ടാളി, മോഹൻ കുനിയിൽ, സമദ് ഇളവന, ഒ…
