- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്, കൂടുതൽ പേർക്ക് അവസരം, വെയ്റ്റിംഗ് ലിസ്റ്റ് നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം
- അവസാനം വരെയും പൊരുതി നാടിന്റെ അഭിമാനമായി; കേരള ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി
- പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സ്കൂൾ ഫെയർവെൽ സംഘടിപ്പിച്ചു
- ആർ.എം.എസ്. ഫീൽഡ് ആശുപത്രിയും സ്ട്രാറ്റജിക് വെയർഹൗസും ഉദ്ഘാടനം ചെയ്തു
- കോസ്റ്റ് ഗാർഡും ബാപ്കോ എനർജീസും സമുദ്ര അവബോധ കാമ്പയിൻ നടത്തി
- ഇന്ത്യ-മലേഷ്യ ബന്ധം കൂടുതൽ ആഴത്തിലാകും, 10 നിർണായക കരാറുകളിൽ ഒപ്പുവച്ച് പ്രധാനമന്ത്രി മോദി; ‘ആസിയാൻ കരാറിൽ പുനഃപരിശോധന വേഗത്തിലാക്കണം’
- മദേഴ്സ് യൂണിയൻ ബഹ്‌റൈനിൽ 150ാം വാർഷികം ആഘോഷിക്കും
- സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നേരിയ തീപിടിത്തം
Author: News Desk
കൊച്ചി:ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകര നിർമ്മിച്ച്, ഗോവിന്ദൻ നമ്പൂതിരി സഹ നിർമാതാവായി, ജയിൻ ക്രിസ്റ്റഫർ സംവിധാനവും,ക്യാമറയും നിർവഹിക്കുന്ന പുതിയ ചിത്രം ‘കാടകം ‘ വരുന്നു. ചിത്രം അടുത്ത മാസം ആദ്യവാരം റിലീസ് ചെയ്യും.2002-ൽ ഇടുക്കിയിലെ മുനിയറയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയണ് ചിത്രത്തിന്റ കഥയൊരു ക്കിയിരിക്കുന്നത്. സുധീഷ് കോശിയുടെതാണ് രചന. ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കൾ അവർ നേരിടുന്ന പ്രതിസന്ധികൾ, അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങൾ തുടങ്ങിയ പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്, മലയാളത്തിലെ അപൂർവം അതിജീവനം പ്രമേയമായ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു യഥാർത്ഥ സംഭവത്തിന്റെ ദ്രശ്യവിഷ്കാരമാണ് ഈ സിനിമ എന്ന് സംവിധായകൻ ജയിൻ ക്രിസ്റ്റഫർ പറഞ്ഞു. സംഭവബഹുലമായ ഒരു അതിജീവനത്തിന്റെ കഥയാണ് കാടകം പറയുന്നത്. അമ്പൂരി, തെന്മല, റാന്നി, വണ്ടിപെരിയാർ, ചുങ്കപ്പാറ, ഇടുക്കി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പൂർത്തിയായ കാടകത്തിൽ കഥാപാത്രങ്ങളായി ജീവിച്ചത് രാജ്യത്തെ പ്രമുഖ തിയേറ്റർ ആർട്ടിസ്റ്റുകളാണ്. ഡോ. രതീഷ്…
ഈ വരുന്ന വെള്ളിയാഴ്ച 21-02-2025 രാവിലെ 9 മണിക്ക് ബഹ്‌റൈൻ മറീന ഡോൾഫിൻ പാർക്കിൽ ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രാലയം പ്രതിനിധി ആമിന അൽ ജാസ്സിം പരിപാടി ഔപചാരീകമായി ഉൽഘാടനം ചെയ്യും, തുടർന്നു 200ൽ ഏറെ പേർ പങ്കെടുക്കുന്ന 5 കിലോമീറ്റർ നടത്തമുൾപ്പെടെയുള്ളവ ഉണ്ടായിരിക്കുമെന്ന് സങ്കാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ( Mob- 39605002) എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
കോഴിക്കോട്: കട്ടിപ്പാറയിൽ സ്കൂൾ അദ്ധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി. സ്കൂൾ അദ്ധ്യാപിക അലീന ബെന്നിയെയാണ് (29) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കട്ടിപ്പാറയിലെ സ്കൂളിൽ 5 വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരിയിലാണ് ജോലി ചെയ്യുന്നത്. കട്ടിപ്പാറയിലെ വീട്ടിലെ മുറിയിലാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അലീന ഇന്ന് സ്കൂളിൽ പോയിരുന്നില്ല. ഫോൺ സ്വിച്ച് ഓഫും ആയിരുന്നു. സ്കൂളിലെത്താതിരുന്നതിനാൽ അധികൃതർ പിതാവ് ബെന്നിയെ വിളിച്ച് കാര്യമന്വേഷിക്കുകയായിരുന്നു. മൂന്നു മണിയോടെ ബെന്നി വീട്ടിലെത്തിയപ്പോഴാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കോർപറേറ്റ് മാനേജ്മെന്റിനു കീഴിൽ ജോലി ചെയ്തിരുന്ന അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് മകൾ ജീവനൊടുക്കിയതെന്നു ബെന്നി പറഞ്ഞു. കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിലെ 5 വർഷത്തെ ശമ്പളമോ ആനുകൂല്യമോ ആവശ്യമില്ലെന്നു കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയിരുന്നെന്നും പിതാവ് ആരോപിച്ചു. ശമ്പള കുടിശ്ശിക കിട്ടാതെ വന്നതോടെ അലീന…
മനാമ: ബഹ്‌റൈൻ ബാഡ്മിന്റൺ ആൻ്റ് സ്ക്വാഷ് ഫെഡറേഷന് പുതിയ ഡയറക്ടർ ബോർഡിനെ നിയമിച്ചുകൊണ്ട് സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻ്റ് സ്‌പോർട്‌സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് 2025 (15) പുറപ്പെടുവിച്ചു. 2024-2028 കാലയളവിലേക്കുള്ള ബോർഡിന്റെ അദ്ധ്യക്ഷൻ ഡോ. സോസൻ ഹാജി മുഹമ്മദ് തഖാവിയാണ്. അബ്ദുല്ല അഹമ്മദ് ഖാമിസ് സബീൽ അൽ ബലൂഷി, ഹിഷാം അബ്ദുൽറഹ്മാൻ മുഹമ്മദ് അൽ അബ്ബാസി, ഇബ്രാഹിം അബ്ദുൾറഹിം മുഹമ്മദ് കമാൽ, ജാഫർ സയ്യിദ് മുഹമ്മദ് ഇബ്രാഹിം, ലഫ്‌ലാർ ഇബ്രാഹിം. ബുഹിജി, മുഹമ്മദ് മുഖ്താർ മാജിദ് ഷുബ്ബാർ മാജിദ്, ദന അലി അബ്ദുല്ല അലി എന്നിവർ അംഗങ്ങളുമാണ്.
മനാമ: ബഹ്‌റൈനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു.ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിക്കാൻ മലേഷ്യയിലെ ബഹ്‌റൈൻ അംബാസഡർ ഡോ. വലീദ് ഖലീഫ അൽ മനിയ, മുഹറഖ് ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ ജാസിം ബിൻ മുഹമ്മദ് അൽ ഖതം, ബഹ്‌റൈനിലെ മലേഷ്യൻ അംബാസഡർ ഷാസ്‌റിൽ സഹിറാൻ എന്നിവരും എത്തിയിരുന്നു.
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ദേശീയ അസംബ്ലി സ്പീക്കർ സർദാർ അയാസ് സാദിഖിന്റെ ക്ഷണപ്രകാരം രാജ്യം സന്ദർശിക്കുന്ന ബഹ്റൈൻ പ്രതിനിധി കൗൺസിൽ സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലമിൻ്റെ നേതൃത്വത്തിലുള്ള പാർലമെന്ററി പ്രതിനിധി സംഘത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് സ്വീകരിച്ചു. ബഹ്‌റൈൻ-പാക്കിസ്ഥാൻ ബന്ധത്തെയും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെയും നേതൃത്വത്തിൽ നിലനിൽക്കുന്ന തുടർച്ചയായ വികസനത്തെയും പ്രധാനമന്ത്രി ഷെരീഫ് പ്രശംസിച്ചു. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിൽ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ നൽകുന്ന പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു. വ്യാപാരം, സാമ്പത്തിക വളർച്ച, നിക്ഷേപം എന്നിവ വർദ്ധിപ്പിക്കുന്നതിൽ സ്വകാര്യ മേഖലയുടെ പങ്ക് ഉയർത്തിക്കാട്ടിക്കൊണ്ട്, പ്രധാനമന്ത്രി രാജാവിനും കിരീടാവകാശിക്കും പ്രധാനമന്ത്രിക്കും ആശംസകൾ നേർന്നു.അൽ മുസല്ലം, ബഹ്‌റൈൻ രാജാവിന്റെയും കിരീടാവകാശിയുടെയും ആശംസകൾ അറിയിച്ചു. പാക്കിസ്ഥാന്റെ തുടർച്ചയായ പുരോഗതിക്ക് ആശംസകളും നേർന്നു. ബഹ്‌റൈൻ പ്രതിനിധി കൗൺസിലും…
ധാക്ക ∙ ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ആഭ്യന്തര കലാപത്തിനിടെ രക്ഷതേടി ഇന്ത്യയിലേക്ക് എത്തിയ ഹസീന സൂം മീറ്റിങ്ങിൽ സംസാരിക്കുമ്പോഴാണ് യൂനുസിനെ വിമർശിച്ചത്. ക്രിമിനലുകളുടെ തലവൻ എന്നര്‍ഥമുള്ള ‘മോബ്സ്റ്റർ’ എന്ന പദമാണ് യൂനുസിനെ വിശേഷിപ്പിക്കാൻ ഹസീന ഉപയോഗിച്ചത്. യൂനുസ് രാജ്യത്ത് ഭീകരരെ അഴിച്ചുവിടുകയാണെന്നും അവർ ആരോപിച്ചു. രാജ്യത്ത് അധർമ്മം വളർത്തുന്നതിൽ യൂനുസ് പ്രധാന പങ്കാണ് വഹിക്കുന്നത്. അതേസമയം ഹസീനയെ തിരികെ എത്തിക്കുമെന്നും ഇതിനു മുഖ്യപരിഗണന നല്‍കുമെന്നും ബംഗ്ലദേശിലെ ഇടക്കാല ഭരണകൂടം ആവർത്തിച്ചിട്ടുമുണ്ട്. ‘എന്തിനാണ് ഇന്ത്യയ്ക്ക് പണം നൽകുന്നത്? ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്ന്’: ഡോജ് നടപടിയിൽ ട്രംപ്കഴിഞ്ഞ വർഷം വിദ്യാർഥി പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട 4 പൊലീസ് ഉദ്യോഗസ്ഥരുടെ വിധവകളുമായിട്ടാണ് ഇന്ത്യയിലുള്ള ഷെയ്ഖ് ഹസീന തിങ്കളാഴ്ച സൂം മീറ്റിങ്ങിലൂടെ സംസാരിച്ചത്. 2024 ഓഗസ്റ്റ് 5നുണ്ടായ ദാരുണ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഹസീന, താൻ തിരിച്ചെത്തി പൊലീസുകാരുടെ മരണത്തിനു പ്രതികാരം ചെയ്യുമെന്നും…
ന്യൂഡല്‍ഹി: ഡിവൈഎഫ്‌ഐ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിന് ക്ഷണം. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എംപി, സംസ്ഥാന സെക്രട്ടറി വി കെ സനോജ് എന്നിവര്‍ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മാര്‍ച്ച് 1,2 തിയതികളിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തു ആദ്യമായാണ് ഒരു യുവജന സംഘടന സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവല്‍ നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു. പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും ഈ രണ്ടു ദിവസങ്ങളിലും നേരത്തെ നിശ്ചയിച്ച പരിപാടികള്‍ക്കായി യാത്ര ഉള്ളതിനാല്‍ മാവാസോയില്‍ എത്തിച്ചേരാന്‍ സാധിക്കില്ല എന്ന് തരൂര്‍ ഡിവൈഎഫ്‌ഐ നേതാക്കളെ അറിയിച്ചു. വികസന കാര്യത്തില്‍ താന്‍ രാഷ്ട്രീയം നോക്കാറില്ലെന്ന് പറഞ്ഞ തരൂര്‍, ക്ഷണിക്കാന്‍ കാണിച്ച സന്മനസ്സിന് നന്ദി അറിയിച്ചെന്നും എ എ റഹിം വ്യക്തമാക്കി.
മനാമ: ഗാർഹിക,വാണിജ്യ വാതക ഉപയോഗത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഫൈബർഗ്ലാസ് സിലിണ്ടറുകൾ നിർദേശിച്ച് മുഹറഖ് കൗൺസിൽ. നിലവിൽ ഉപയോഗിച്ചുവരുന്ന ലോഹ വാതക സിലിണ്ടറുകൾക്ക് പകരമായാണ് ഫൈബർഗ്ലാസ് സിലിണ്ടറുകൾ നിർദേശിച്ചത്. കഴിഞ്ഞ ബുധനാഴ്ച അറാദിലുണ്ടായ ഗ്യാസ് സിലിണ്ടർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് അകപടത്തോത് കുറഞ്ഞതും സുരക്ഷിതവുമായ പുതിയ സിലിണ്ടറുകൾ കൗൺസിൽ അംഗങ്ങൾ നിർദേശിച്ചത്. അറാദിലെ അപകടത്തിൽ രണ്ടുപേർക്ക് ജീവഹാനിയും ആറുപേർക്ക് പരിക്കേൽക്കുകയും നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. പരമ്പരാഗത ലോഹ വാതക സിലിണ്ടറുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനും പകരമായി ഫൈബർഗ്ലാസ് സിലിണ്ടറുകൾ സ്ഥാപിക്കാനുമുള്ള ഈ നിർദേശം കൗൺസിലർമാർ ഏകകണ്ഠമായാണ് അംഗീകരിച്ചത്. ബുസൈതീനിലെ മുഹറഖ് മുനിസിപ്പാലിറ്റിയിൽ നടന്ന യോഗത്തിൽ കൗൺസിൽ സാമ്പത്തിക നിയമ നിർമാണ ചെയർമാൻ അഹമ്മദ് അൽ മേഖാവിയുടെ നേതൃത്വത്തിലാണ് നിർദേശം അവതരിപ്പിച്ചത്. സുരക്ഷാ ആശങ്കകൾ പങ്കുവെച്ച അദ്ദേഹം ഫൈബർഗ്ലാസ് സിലിണ്ടറുകളുടെ പ്രത്യേകതയും ഭാവിയിൽ അറാദിൽ സംഭവിച്ച പോലൊരു അപകടം ഇനിവരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുപറഞ്ഞു. പരമ്പരാഗത സ്റ്റീൽ സിലിണ്ടറുകളേക്കാൾ ഭാരം കുറഞ്ഞതും സുരക്ഷിതവും…
തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തൃശ്ശൂര്‍ താമരവെള്ളച്ചാല്‍ മേഖലയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. താമര വെള്ളച്ചാല്‍ സ്വദേശിയായ പ്രഭാകരന്‍ (60) ആണ് മരിച്ചത്. കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയസമയത്ത് ആനയുടെ ചവിട്ടേറ്റാണ് പ്രഭാകരന്‍ മരിച്ചത്. മൃതദേഹം കാടിനുള്ളിലാണ്. പീച്ചി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണ് ഇവിടം. ഉള്‍വനത്തിലാണ് പ്രഭാകരന് ആനയുടെ ആക്രമണം നേരിടേണ്ടി വന്നത്. ഇന്ന് രാവിലെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഭാകരനും മകനും മരുമകനും ചേര്‍ന്നാണ് കാട്ടിലേക്ക് പോയത്. കൂടെയുണ്ടായിരുന്നവര്‍ തന്നെയാണ് പ്രഭാകരന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം നാട്ടിലറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതിന് ശേഷമെ മറ്റ് നടപടികളുണ്ടാകു.
