Author: News Desk

മനാമ: ഗാർഹിക,വാണിജ്യ വാതക ഉപയോഗത്തിന്‍റെ സുര‍ക്ഷ ഉറപ്പാക്കാൻ ഫൈബർഗ്ലാസ് സിലിണ്ടറുകൾ നിർദേശിച്ച് മുഹറഖ് കൗൺസിൽ. നിലവിൽ ഉപയോഗിച്ചുവരുന്ന ലോഹ വാതക സിലിണ്ടറുകൾക്ക് പകരമായാണ് ഫൈബർഗ്ലാസ് സിലിണ്ടറുകൾ നിർദേശിച്ചത്. കഴിഞ്ഞ ബുധനാഴ്ച അറാദിലുണ്ടായ ഗ്യാസ് സിലിണ്ടർ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് അകപടത്തോത് കുറഞ്ഞതും സുര‍ക്ഷ‍ിതവുമായ പുതിയ സിലിണ്ടറുകൾ കൗൺസിൽ അംഗങ്ങൾ നിർദേശിച്ചത്. അറാദിലെ അപകടത്തിൽ രണ്ടുപേർക്ക് ജീവഹാനിയും ആറുപേർക്ക് പരിക്കേൽക്കുകയും നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. പരമ്പരാഗത ലോഹ വാതക സിലിണ്ടറുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനും പകരമായി ഫൈബർഗ്ലാസ് സിലിണ്ടറുകൾ സ്ഥാപിക്കാനുമുള്ള ഈ നിർദേശം കൗൺസിലർമാർ ഏകകണ്ഠമായാണ് അംഗീകരിച്ചത്. ബുസൈതീനിലെ മുഹറഖ് മുനിസിപ്പാലിറ്റിയിൽ നടന്ന യോഗത്തിൽ കൗൺസിൽ സാമ്പത്തിക നിയമ നിർമാണ ചെയർമാൻ അഹമ്മദ് അൽ മേഖാവിയുടെ നേതൃത്വത്തിലാണ് നിർദേശം അവതരിപ്പിച്ചത്. സുരക്ഷാ ആശങ്കകൾ പങ്കുവെച്ച അദ്ദേഹം ഫൈബർഗ്ലാസ് സിലിണ്ടറുകളുടെ പ്രത്യേകതയും ഭാവിയിൽ അറാദിൽ സംഭവിച്ച പോലൊരു അപകടം ഇനിവരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതയും എടുത്തുപറഞ്ഞു. പരമ്പരാഗത സ്റ്റീൽ സിലിണ്ടറുകളേക്കാൾ ഭാരം കുറഞ്ഞതും സുരക്ഷിതവും…

Read More

തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തൃശ്ശൂര്‍ താമരവെള്ളച്ചാല്‍ മേഖലയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. താമര വെള്ളച്ചാല്‍ സ്വദേശിയായ പ്രഭാകരന്‍ (60) ആണ് മരിച്ചത്. കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയസമയത്ത് ആനയുടെ ചവിട്ടേറ്റാണ് പ്രഭാകരന്‍ മരിച്ചത്. മൃതദേഹം കാടിനുള്ളിലാണ്. പീച്ചി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണ് ഇവിടം. ഉള്‍വനത്തിലാണ് പ്രഭാകരന് ആനയുടെ ആക്രമണം നേരിടേണ്ടി വന്നത്. ഇന്ന് രാവിലെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഭാകരനും മകനും മരുമകനും ചേര്‍ന്നാണ് കാട്ടിലേക്ക് പോയത്. കൂടെയുണ്ടായിരുന്നവര്‍ തന്നെയാണ് പ്രഭാകരന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം നാട്ടിലറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതിന് ശേഷമെ മറ്റ് നടപടികളുണ്ടാകു.

Read More

മനാമ: ആഗോള സുരക്ഷയും സമാധാനവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യ ഇന്നലെ റിയാദിൽ സംഘടിപ്പിച്ച, റഷ്യയും അമേരിക്കയും തമ്മിലുള്ള ചർച്ചയെ ബഹ്‌റൈൻ സ്വാഗതം ചെയ്തു.അന്താരാഷ്ട്ര സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കാനുള്ള സൗദിയുടെ സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ചർച്ചയെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നല്ല ഫലങ്ങൾ കൈവരിക്കുന്നതിനായി ഈ ചർച്ചകൾ സുഗമമാക്കുന്നതിൽ സൗദി അറേബ്യ നടത്തിയ ശ്രമങ്ങളെ മന്ത്രാലയം പ്രശംസിച്ചു. സംഘർഷങ്ങളുടെ സമാധാനപരമായ പരിഹാരത്തിനായുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പ്രാദേശിക, ആഗോള തലങ്ങളിൽ ശാശ്വത സുരക്ഷ, സമാധാനം, സമൃദ്ധി എന്നിവ കൈവരിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കിടയിലും നയതന്ത്രത്തിനും ക്രിയാത്മക സംഭാഷണത്തിനും മുൻഗണന നൽകേണ്ടതുണ്ടന്നും പ്രസ്താവനയിൽ പറയുന്നു.

Read More

മാനന്തവാടി: വയനാട്ടിലെ കമ്പമലയിൽ പുൽമേടിന് തീയിട്ടെന്ന് സംശയിക്കുന്നയാൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി.തൃശ്ശിലേരി തച്ചറക്കൊല്ലി ഉന്നതിയിലെ വെള്ളച്ചാലിൽ വീട്ടിൽ സുധീഷാണ് (27) പിടിയിലായത്. ഇയാളെ തിരുനെല്ലി പോലീസിന് കൈമാറി. മുമ്പ് വിവിധ കേസുകളിൽ സുധീഷ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച കാട്ടുതീ പടർന്ന പ്രദേശത്തിന് തൊട്ടടുത്ത് ഇന്നലെ വീണ്ടും തീ പടർന്നിരുന്നു. അഗ്നിരക്ഷാ സേനയും വനപാലകരും ചേർന്നാണ് തീയണച്ചത്. അസ്വാഭാവിക സാഹചര്യത്തിൽ വനത്തിൽ വീണ്ടും തീ പടർന്നതോടെ തിരച്ചിൽ നടത്തിയപ്പോഴാണ് സുധീഷ് പിടിയിലായത്. വയനാട് തലപ്പുഴ മുനീശ്വരൻ കുന്നിലെ റവന്യൂ ഭൂമിയിലും ഇന്നലെ തീപിടിത്തമുണ്ടായിരുന്നു.

Read More

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയുടെ നടത്തില്‍ കെടുകാര്യസ്ഥതയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യാതൊരു ആസൂത്രണവുമില്ലാതെ നടത്തിയതിനാല്‍ ‘മൃത്യു കുംഭ്’ ആയി ‘മഹാ കുംഭ്’ മാറിയെന്നും മമത ആരോപിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിച്ചുകൊണ്ട് ബംഗാള്‍ നിയമസഭയിലാണ് മമത ഇക്കാര്യം പറഞ്ഞത്. ‘മഹാകുംഭമേളയേയും പരിശുദ്ധ ഗംഗാനദിയേയും ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ യാതൊരു ആസൂത്രണവുമില്ലാതെയാണ് കുംഭമേള നടക്കുന്നത്. വി.ഐ.പികളായ പണക്കാര്‍ക്ക് ഒരുലക്ഷം രൂപവരെ നല്‍കിയാല്‍ ടെന്റുകള്‍ ലഭിക്കാനുള്ള സംവിധാനമുണ്ട്. എന്നാല്‍ പാവപ്പെട്ടവര്‍ക്കായി കുംഭമേളയില്‍ യാതൊന്നും ഒരുക്കിയിട്ടില്ല. ഇത്തരം മേളകളില്‍ തിക്കും തിരക്കുമുണ്ടാകാനുള്ള സാഹചര്യം സാധാരമാണ്. എന്നാല്‍ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടത് സുപ്രധാനമാണ്. എന്ത് ആസൂത്രണമാണ് നിങ്ങള്‍ നടത്തിയത്?’ -മമത ചോദിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നൂറുകണക്കിന് പേരുടെ മൃതദേഹങ്ങള്‍ ഒളിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണവും മമത ബാനര്‍ജി ഉന്നയിച്ചു. മരണസംഖ്യ കുറച്ചുകാണിക്കാന്‍ വേണ്ടിയാണ് ബി.ജെ.പി. ഇങ്ങനെ ചെയ്തത്. ബി.ജെ.പിയുടെ ഭരണത്തില്‍ മഹാ കുംഭ് മൃത്യുകുംഭായി…

Read More

കൊയിലാണ്ടി: വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. ചെങ്ങോട്ടുകാവ് മേലൂർ കച്ചേരിപ്പാറ കൊളപ്പുറത്ത് സജിൽ ആണ് പിടിയിലായത്. മൂടാടിയിലെ സ്വകാര്യ കോളജ് വിദ്യാർഥിനിയാണ് യുവാവിനെതിരെ പരാതി നൽകിയത്. രണ്ട് ദിവസം മുമ്പാണ് സജിൽ വിദേശത്തു നിന്നും നാട്ടിലെത്തിയത്. വിദേശത്തായിരുന്ന പ്രതി പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയയ്ക്കാറുണ്ടായിരുന്നു. ശല്യം കാരണം ബ്ലോക്ക് ചെയ്‌തെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇന്നലെ ക്ലാസ് കഴിഞ്ഞ് മടങ്ങവെ വീടിന് സമീപത്തുവച്ച് പെണ്‍കുട്ടിയെ സജില്‍ തടഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തതിന്റെ പേരില്‍ മോശമായി പെരുമാറി. വിദ്യാര്‍ഥി ഇതിനെതിരെ പ്രതികരിച്ചതോടെ മദ്യലഹരിയിലായിരുന്ന സജില്‍ മര്‍ദിച്ചെന്നാണ് പരാതി. പരുക്കേറ്റ പെണ്‍കുട്ടി കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Read More

കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പാലാരിവട്ടം പ്രദേശത്തു ‘ജീനിയസ് കൺസൾട്ടൻസി’ സ്ഥാപനം നടത്തിയിരുന്ന ആലുവ പൂക്കാട്ടുപടി സ്വദേശി സജീനയാണ് (39) അറസ്റ്റിലായത്. പുത്തൻകുരിശ്, തൃശൂർ സ്വദേശികളായ യുവാക്കളുടെ പരാതിയിൽ പാലാരിവട്ടം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. സജീനയ്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി എട്ട് വഞ്ചനാകേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

മനാമ: ബഹ്‌റൈനിലേക്ക് പുതുതായി നിയമിതരായ അംബാസഡർമാരിൽനിന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഓൺലൈൻ കൂടിക്കാഴ്ചയിൽ യോഗ്യതാപത്രങ്ങൾ സ്വീകരിച്ചു.അബുദാബിയിൽ താമസിക്കുന്ന ബഹ്‌റൈനിലെ ടാൻസാനിയ അംബാസഡർ മേജർ ജനറൽ യാക്കൂബ് മുഹമ്മദ്, റിയാദിൽ താമസിക്കുന്ന ബഹ്‌റൈനിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ മൊഗോബോ ഡേവിഡ് മഗാബെ, കുവൈത്തിൽ താമസിക്കുന്ന ബഹ്‌റൈനിലെ സ്‌പെയിൻ അംബാസഡർ മാനുവൽ ഹെർണാണ്ടസ് ഗമല്ലോ, റിയാദിൽ താമസിക്കുന്ന ബഹ്‌റൈനിലെ ന്യൂസിലാൻഡ് അംബാസഡർ ചാൾസ് കിംഗ്സ്റ്റൺ, റിയാദിൽ താമസിക്കുന്ന ബഹ്‌റൈനിലെ താജിക്കിസ്ഥാൻ അംബാസഡർ അക്രം കരീമി എന്നിവരിൽനിന്നാണ് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങൾ സ്വീകരിച്ചത്. ബഹ്‌റൈനും അവരുടെ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഡോ. അൽ സയാനി അഭിനന്ദിച്ചു. പരസ്പര അഭിലാഷങ്ങളും ലക്ഷ്യങ്ങളും നിറവേറ്റാൻ ഈ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പരസ്പര പ്രതിബദ്ധത അദ്ദേഹം ചൂണ്ടിക്കാട്ടി. നയതന്ത്ര ചുമതലകൾ നിർവഹിക്കുന്നതിൽ അവർക്ക് വിജയം ആശംസിച്ചു.തങ്ങളുടെ യോഗ്യതാപത്രങ്ങൾ സമർപ്പിക്കുന്നതിൽ അംബാസഡർമാർ അഭിമാനം പ്രകടിപ്പിക്കുകയും വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച്…

Read More

തിരുവനന്തപുരം: തിരക്കിനിടെ ബെവ്‌കോ ഔട്ട് ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചാല്‍ ഇനി പിടി വീഴൂം. ഔട്ട്ലെറ്റുകളില്‍ നിന്ന് തുടര്‍ച്ചയായി മദ്യകുപ്പികള്‍ മോഷണം പോകുന്നത് പതിവായതോടെയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനം. ബില്ലടിക്കാതെ മദ്യക്കുപ്പിയുമായി പുറത്തുകടന്നാല്‍ സെന്‍സറില്‍ നിന്ന് ശബ്ദം ഉണ്ടാകും. 1000 രൂപയിലേറെ വിലയുള്ള മദ്യക്കുപ്പികളിലാണ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) ലോക്ക് ഘടിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം പവര്‍ഹൗസിലെ ഷോപ്പിലാണ് സംവിധാനം ആദ്യമായി സ്ഥാപിച്ചത്. ഇത് സാങ്കേതികമായി വിജയിക്കുന്ന പക്ഷം സംസ്ഥാനത്തെ എല്ലാ ചില്ലറവില്‍പ്പന ശാലകളിലും ടാഗിങ് സംവിധാനം ഏര്‍പ്പെടുത്തും. ഓണം, ക്രിസ്മസ്, ന്യൂയര്‍ പോലെയുള്ള തിരക്കേറിയ സീസണുകളില്‍ ജീവനക്കാര്‍ക്ക് തിരക്ക് നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്. സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടും ചിലപ്പോള്‍ മോഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെ പോകും. ഈ സാഹചര്യത്തിലാണ് ടാഗ് സംവിധാനം ഏര്‍പ്പെടുത്തി മോഷണം തടയാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. കുപ്പികളില്‍ ഘടിപ്പിച്ചിട്ടുള്ള ഈ ടാഗുകള്‍ ഉപഭോക്താവിന് സ്വയം നീക്കം ചെയ്യാന്‍ കഴിയില്ല.ബില്ലിങ് വിഭാഗത്തില്‍ പ്രത്യേകം ഏര്‍പ്പെടുത്തിയിട്ടുള്ള മാഗ്‌നെറ്റിക് ഡിസ്മാന്റ്ലര്‍ വഴി മാത്രമേ ഇത്…

Read More

മുംബൈ: കാന്‍സറിനെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ക്ക് രാജ്യത്ത് ആറ് മാസത്തിനുള്ളില്‍ വാക്‌സിന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ് റാവു ജാദവ്. ഒന്‍പതു വയസ്സുമുതല്‍ പതിനാറ് വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ ഗവേഷണം ഏതാണ്ട് പൂര്‍ത്തിയായെന്നും പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായും മന്ത്രി പറഞ്ഞു. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. 30 വയസ്സിന് മുകളിലുള്ളവരെ ആശുപത്രികളില്‍ പരിശോധനയ്ക്ക് വിധേയമാക്കും. രോഗനിര്‍ണയം നേരത്തെ കണ്ടെത്തുന്നതിനായി ഡേ കെയര്‍ കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കാന്‍സര്‍ ചികിത്സയ്ക്കായുള്ള മരുന്നുകള്‍ക്കുള്ള കസ്റ്റംസ് തിരുവ സര്‍ക്കാര്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. വാക്‌സിന്‍ അഞ്ചോ ആറോ മാസത്തിനുളളില്‍ ലഭ്യമാകുമെന്നും ഒമ്പത് മുതല്‍ 16വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്തനാര്‍ബുദം,ഗര്‍ഭാശയമുഖ അര്‍ബുദം, വായിലെ കാന്‍സര്‍ തുടങ്ങിയവക്കെതിരെയുള്ള വാക്‌സിന്‍ ഗവേഷണമാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More