- നെസ്റ്റോ ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ 17-ാമത് ഔട്ട്ലെറ്റ് സനദില്‍ പ്രവര്‍ത്തനമാരംഭിച്ചു
- പാക്ട് കായികമേള ശ്രദ്ധേയമായി
- ബഹ്റൈനിന്റെ ഭൂവിസ്തൃതി 787.79 ചതുരശ്ര കിലോമീറ്ററായി വര്‍ധിച്ചു
- ഓണ്‍ലൈനില്‍ അശ്ലീലം: ബഹ്റൈനില്‍ ശിക്ഷ കടുപ്പിക്കാന്‍ നിര്‍ദേശം
- പാര്‍ലമെന്റിലെ ചിരിയും തമാശയും: നടപടി വേണമെന്ന് എം.പി.
- കിംഗ് ഹമദ് ഹൈവേയില്‍ റോഡ് സുരക്ഷ ഉറപ്പാക്കണമെന്ന് എം.പിമാര്‍
- സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍മ്മിതബുദ്ധി ഉപയോഗപ്പെടുത്താന്‍ ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം
- ബഹ്റൈന്‍ അന്താരാഷ്ട്ര പൊതുജനാരോഗ്യ സമ്മേളനം സമാപിച്ചു
Author: News Desk
കൊച്ചി: മലയാള ചലച്ചിത്ര നടിയും , ടിവി അവതാരകയുമായിനമുക്ക് ഏറെ സുപരിചിതയാണ് മാല പാർവതി.ഉറച്ച നിലപാടുകളിലൂടെ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ ഇവർ, നാടകരംഗത്തും തിളങ്ങി നിൽക്കുന്നു ‘ഞാൻ സൈക്കോളജിയാണ് പഠിച്ചത് എങ്കിലും സിനിമാരംഗമാണ് എന്റെ പ്രവർത്തന മേഖല’ അവർ പറഞ്ഞു. നടനും, സംവിധായകനുമായ ജോയ് കെ മാത്യു ചെയർമാനായ ഗ്ലോബൽ മലയാളം സിനിമ നിർമ്മിക്കുന്ന ആദ്യ രണ്ട് മലയാള സിനിമകളിൽ ഒന്നിന്റെ ടൈറ്റിൽ റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു മാല പാർവ്വതി. ‘എയ്ഞ്ചൽസ് ആൻഡ് ഡെവിൾസ് ‘ എന്നാണ് മാല പാർവതി റിലീസ് ചെയ്ത ടൈറ്റിൽ. എയ്ഞ്ചൽ ആയ ഒരു വ്യക്തിത്വം തനിക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് അവർ പറഞ്ഞു എല്ലാവരുടെയും ഉള്ളിൽ നന്മയും, തിന്മയും ഒക്കെയുണ്ട്, ആണിലും,പെണ്ണിലും ഉണ്ട്. ഒരു നന്മ മരം- അങ്ങനെ ഒന്നില്ല. അതുകൊണ്ടാണ് നമുക്കൊക്കെ അഭിനയിക്കാനും പറ്റുന്നത്. നമ്മുടെ തലച്ചോറിൽ തന്നെ പുലിയും, പൂച്ചയും, മുയലും, സിംഹവും, പാമ്പും ഒക്കെ ഉണ്ട്. അപ്പോ ഇതിനെയൊക്കെ കണ്ടെത്തിയാണ് നമ്മൾ പലപ്പോഴും…
ശാസിക്കാനോ, തിരുത്താനോ ഒന്നും ഞങ്ങൾക്ക് ശേഷിയില്ല’; തരൂരിന്റെ പ്രതികരണത്തില്‍ വിഡി സതീശന്‍
തിരുവനന്തപുരം: ശശി തരൂരുമായി വഴക്കടിക്കാനോ തര്‍ക്കത്തിനോ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തരൂരുമായി വഴക്കിടാനോ കൊമ്പുകോര്‍ക്കാനോ ഞങ്ങളില്ല. അദ്ദേഹം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗമാണ്. അദ്ദേഹത്തോട് സംസാരിക്കേണ്ടത് അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വമാണ്. ഞങ്ങളൊക്കെ വളരെ താഴെ പൊസിഷനിലുള്ള ആളുകളാണ്. ഞങ്ങളേക്കാള്‍ മുകളില്‍ നില്‍ക്കുന്ന അദ്ദേഹത്തെ ശാസിക്കാനോ, തിരുത്താനോ ഒന്നും ശേഷിയുള്ള ആളുകളല്ല ഞങ്ങള്‍. അദ്ദേഹവുമായി ഒരു തര്‍ക്കത്തിനും പോകുന്നില്ല. അദ്ദേഹം പറഞ്ഞത് എന്താണെന്ന് ബാക്കിയുള്ളവർ വിലയിരുത്തട്ടെ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശശി തരൂർ പറഞ്ഞിട്ടുണ്ടല്ലോ, താന്‍ രാഷ്ട്രീയക്കാരന്‍ അല്ല, വേറൊരാളാണെന്ന്. അദ്ദേഹവുമായി തര്‍ക്കിക്കാനൊന്നും ഞങ്ങളില്ല. സര്‍ക്കാരുമായി പ്രതിപക്ഷം പോരാടുന്ന വിഷയത്തില്‍, അദ്ദേഹം സര്‍ക്കാരിന് അനുകൂലമായി ഒരു ലേഖനം എഴുതിയപ്പോള്‍, ആ ആര്‍ട്ടിക്കിളിലെ സ്റ്റാറ്റിസ്റ്റിക്‌സ് ശരിയല്ലെന്ന് പറയുക മാത്രമാണ് ചെയ്തത്. അദ്ദേഹം പറഞ്ഞ സ്റ്റാറ്റിസ്റ്റിക്‌സ് ശരിയല്ലെന്ന് താന്‍ തെളിയിച്ചതാണ്. സ്റ്റാര്‍ട്ടപ്പിന്റെ എക്കോ സിസ്റ്റം വാല്യൂവിനെക്കുറിച്ചാണ് തരൂര്‍ പറഞ്ഞത്. ആ സ്റ്റാര്‍ട്ടപ്പ് സിസ്റ്റത്തിന്റെ എക്കോ സിസ്റ്റം വാല്യൂ കേരളത്തിന്റേത് വളരെ മോശമാണ്.…
കൊച്ചി:ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകര നിർമ്മിച്ച്, ഗോവിന്ദൻ നമ്പൂതിരി സഹ നിർമാതാവായി, ജയിൻ ക്രിസ്റ്റഫർ സംവിധാനവും,ക്യാമറയും നിർവഹിക്കുന്ന പുതിയ ചിത്രം ‘കാടകം ‘ വരുന്നു. ചിത്രം അടുത്ത മാസം ആദ്യവാരം റിലീസ് ചെയ്യും.2002-ൽ ഇടുക്കിയിലെ മുനിയറയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയണ് ചിത്രത്തിന്റ കഥയൊരു ക്കിയിരിക്കുന്നത്. സുധീഷ് കോശിയുടെതാണ് രചന. ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കൾ അവർ നേരിടുന്ന പ്രതിസന്ധികൾ, അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങൾ തുടങ്ങിയ പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്, മലയാളത്തിലെ അപൂർവം അതിജീവനം പ്രമേയമായ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു യഥാർത്ഥ സംഭവത്തിന്റെ ദ്രശ്യവിഷ്കാരമാണ് ഈ സിനിമ എന്ന് സംവിധായകൻ ജയിൻ ക്രിസ്റ്റഫർ പറഞ്ഞു. സംഭവബഹുലമായ ഒരു അതിജീവനത്തിന്റെ കഥയാണ് കാടകം പറയുന്നത്. അമ്പൂരി, തെന്മല, റാന്നി, വണ്ടിപെരിയാർ, ചുങ്കപ്പാറ, ഇടുക്കി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പൂർത്തിയായ കാടകത്തിൽ കഥാപാത്രങ്ങളായി ജീവിച്ചത് രാജ്യത്തെ പ്രമുഖ തിയേറ്റർ ആർട്ടിസ്റ്റുകളാണ്. ഡോ. രതീഷ്…
ഈ വരുന്ന വെള്ളിയാഴ്ച 21-02-2025 രാവിലെ 9 മണിക്ക് ബഹ്‌റൈൻ മറീന ഡോൾഫിൻ പാർക്കിൽ ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രാലയം പ്രതിനിധി ആമിന അൽ ജാസ്സിം പരിപാടി ഔപചാരീകമായി ഉൽഘാടനം ചെയ്യും, തുടർന്നു 200ൽ ഏറെ പേർ പങ്കെടുക്കുന്ന 5 കിലോമീറ്റർ നടത്തമുൾപ്പെടെയുള്ളവ ഉണ്ടായിരിക്കുമെന്ന് സങ്കാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ( Mob- 39605002) എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
കോഴിക്കോട്: കട്ടിപ്പാറയിൽ സ്കൂൾ അദ്ധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി. സ്കൂൾ അദ്ധ്യാപിക അലീന ബെന്നിയെയാണ് (29) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കട്ടിപ്പാറയിലെ സ്കൂളിൽ 5 വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരിയിലാണ് ജോലി ചെയ്യുന്നത്. കട്ടിപ്പാറയിലെ വീട്ടിലെ മുറിയിലാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അലീന ഇന്ന് സ്കൂളിൽ പോയിരുന്നില്ല. ഫോൺ സ്വിച്ച് ഓഫും ആയിരുന്നു. സ്കൂളിലെത്താതിരുന്നതിനാൽ അധികൃതർ പിതാവ് ബെന്നിയെ വിളിച്ച് കാര്യമന്വേഷിക്കുകയായിരുന്നു. മൂന്നു മണിയോടെ ബെന്നി വീട്ടിലെത്തിയപ്പോഴാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കോർപറേറ്റ് മാനേജ്മെന്റിനു കീഴിൽ ജോലി ചെയ്തിരുന്ന അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് മകൾ ജീവനൊടുക്കിയതെന്നു ബെന്നി പറഞ്ഞു. കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിലെ 5 വർഷത്തെ ശമ്പളമോ ആനുകൂല്യമോ ആവശ്യമില്ലെന്നു കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയിരുന്നെന്നും പിതാവ് ആരോപിച്ചു. ശമ്പള കുടിശ്ശിക കിട്ടാതെ വന്നതോടെ അലീന…
മനാമ: ബഹ്‌റൈൻ ബാഡ്മിന്റൺ ആൻ്റ് സ്ക്വാഷ് ഫെഡറേഷന് പുതിയ ഡയറക്ടർ ബോർഡിനെ നിയമിച്ചുകൊണ്ട് സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻ്റ് സ്‌പോർട്‌സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് 2025 (15) പുറപ്പെടുവിച്ചു. 2024-2028 കാലയളവിലേക്കുള്ള ബോർഡിന്റെ അദ്ധ്യക്ഷൻ ഡോ. സോസൻ ഹാജി മുഹമ്മദ് തഖാവിയാണ്. അബ്ദുല്ല അഹമ്മദ് ഖാമിസ് സബീൽ അൽ ബലൂഷി, ഹിഷാം അബ്ദുൽറഹ്മാൻ മുഹമ്മദ് അൽ അബ്ബാസി, ഇബ്രാഹിം അബ്ദുൾറഹിം മുഹമ്മദ് കമാൽ, ജാഫർ സയ്യിദ് മുഹമ്മദ് ഇബ്രാഹിം, ലഫ്‌ലാർ ഇബ്രാഹിം. ബുഹിജി, മുഹമ്മദ് മുഖ്താർ മാജിദ് ഷുബ്ബാർ മാജിദ്, ദന അലി അബ്ദുല്ല അലി എന്നിവർ അംഗങ്ങളുമാണ്.
മനാമ: ബഹ്‌റൈനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു.ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിക്കാൻ മലേഷ്യയിലെ ബഹ്‌റൈൻ അംബാസഡർ ഡോ. വലീദ് ഖലീഫ അൽ മനിയ, മുഹറഖ് ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ ജാസിം ബിൻ മുഹമ്മദ് അൽ ഖതം, ബഹ്‌റൈനിലെ മലേഷ്യൻ അംബാസഡർ ഷാസ്‌റിൽ സഹിറാൻ എന്നിവരും എത്തിയിരുന്നു.
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ദേശീയ അസംബ്ലി സ്പീക്കർ സർദാർ അയാസ് സാദിഖിന്റെ ക്ഷണപ്രകാരം രാജ്യം സന്ദർശിക്കുന്ന ബഹ്റൈൻ പ്രതിനിധി കൗൺസിൽ സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലമിൻ്റെ നേതൃത്വത്തിലുള്ള പാർലമെന്ററി പ്രതിനിധി സംഘത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് സ്വീകരിച്ചു. ബഹ്‌റൈൻ-പാക്കിസ്ഥാൻ ബന്ധത്തെയും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെയും നേതൃത്വത്തിൽ നിലനിൽക്കുന്ന തുടർച്ചയായ വികസനത്തെയും പ്രധാനമന്ത്രി ഷെരീഫ് പ്രശംസിച്ചു. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിൽ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ നൽകുന്ന പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു. വ്യാപാരം, സാമ്പത്തിക വളർച്ച, നിക്ഷേപം എന്നിവ വർദ്ധിപ്പിക്കുന്നതിൽ സ്വകാര്യ മേഖലയുടെ പങ്ക് ഉയർത്തിക്കാട്ടിക്കൊണ്ട്, പ്രധാനമന്ത്രി രാജാവിനും കിരീടാവകാശിക്കും പ്രധാനമന്ത്രിക്കും ആശംസകൾ നേർന്നു.അൽ മുസല്ലം, ബഹ്‌റൈൻ രാജാവിന്റെയും കിരീടാവകാശിയുടെയും ആശംസകൾ അറിയിച്ചു. പാക്കിസ്ഥാന്റെ തുടർച്ചയായ പുരോഗതിക്ക് ആശംസകളും നേർന്നു. ബഹ്‌റൈൻ പ്രതിനിധി കൗൺസിലും…
ധാക്ക ∙ ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ആഭ്യന്തര കലാപത്തിനിടെ രക്ഷതേടി ഇന്ത്യയിലേക്ക് എത്തിയ ഹസീന സൂം മീറ്റിങ്ങിൽ സംസാരിക്കുമ്പോഴാണ് യൂനുസിനെ വിമർശിച്ചത്. ക്രിമിനലുകളുടെ തലവൻ എന്നര്‍ഥമുള്ള ‘മോബ്സ്റ്റർ’ എന്ന പദമാണ് യൂനുസിനെ വിശേഷിപ്പിക്കാൻ ഹസീന ഉപയോഗിച്ചത്. യൂനുസ് രാജ്യത്ത് ഭീകരരെ അഴിച്ചുവിടുകയാണെന്നും അവർ ആരോപിച്ചു. രാജ്യത്ത് അധർമ്മം വളർത്തുന്നതിൽ യൂനുസ് പ്രധാന പങ്കാണ് വഹിക്കുന്നത്. അതേസമയം ഹസീനയെ തിരികെ എത്തിക്കുമെന്നും ഇതിനു മുഖ്യപരിഗണന നല്‍കുമെന്നും ബംഗ്ലദേശിലെ ഇടക്കാല ഭരണകൂടം ആവർത്തിച്ചിട്ടുമുണ്ട്. ‘എന്തിനാണ് ഇന്ത്യയ്ക്ക് പണം നൽകുന്നത്? ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്ന്’: ഡോജ് നടപടിയിൽ ട്രംപ്കഴിഞ്ഞ വർഷം വിദ്യാർഥി പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട 4 പൊലീസ് ഉദ്യോഗസ്ഥരുടെ വിധവകളുമായിട്ടാണ് ഇന്ത്യയിലുള്ള ഷെയ്ഖ് ഹസീന തിങ്കളാഴ്ച സൂം മീറ്റിങ്ങിലൂടെ സംസാരിച്ചത്. 2024 ഓഗസ്റ്റ് 5നുണ്ടായ ദാരുണ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഹസീന, താൻ തിരിച്ചെത്തി പൊലീസുകാരുടെ മരണത്തിനു പ്രതികാരം ചെയ്യുമെന്നും…
ന്യൂഡല്‍ഹി: ഡിവൈഎഫ്‌ഐ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിന് ക്ഷണം. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എംപി, സംസ്ഥാന സെക്രട്ടറി വി കെ സനോജ് എന്നിവര്‍ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മാര്‍ച്ച് 1,2 തിയതികളിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തു ആദ്യമായാണ് ഒരു യുവജന സംഘടന സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവല്‍ നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു. പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും ഈ രണ്ടു ദിവസങ്ങളിലും നേരത്തെ നിശ്ചയിച്ച പരിപാടികള്‍ക്കായി യാത്ര ഉള്ളതിനാല്‍ മാവാസോയില്‍ എത്തിച്ചേരാന്‍ സാധിക്കില്ല എന്ന് തരൂര്‍ ഡിവൈഎഫ്‌ഐ നേതാക്കളെ അറിയിച്ചു. വികസന കാര്യത്തില്‍ താന്‍ രാഷ്ട്രീയം നോക്കാറില്ലെന്ന് പറഞ്ഞ തരൂര്‍, ക്ഷണിക്കാന്‍ കാണിച്ച സന്മനസ്സിന് നന്ദി അറിയിച്ചെന്നും എ എ റഹിം വ്യക്തമാക്കി.
