Author: News Desk

ന്യൂഡൽഹി : വനിതാ ദിനമായ മാർച്ച് 8 മുതൽ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 2500 രൂപ എത്തുമെന്ന് പ്രഖ്യാപിച്ച് ‌ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സുപ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.’പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുകയെന്നത് രാജ്യതലസ്ഥാനത്തെ 48 ബിജെപി എം.എൽ.എമാരുടേയും ഉത്തരവാദിത്തമാണ്. സ്ത്രീകൾക്ക് നൽകുമെന്ന് പറഞ്ഞ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ നടപ്പാക്കും. മാർച്ച് എട്ടിന് തന്നെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണമെത്തും’, രേഖ ഗുപ്ത പറഞ്ഞു.ലക്ഷകണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി രാംലീല മൈതാനത്ത് ഉച്ചയ്ക്കായിരുന്നു  രേഖാ ഗുപ്‌ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. പർവേഷ് സാഹിബ് സിംഗ് വെർമ, ആശിഷ് സൂദ്, മൻജീന്ദർ സിംഗ് സിർസ, രവീന്ദർ ഇന്ദ്രജ് സിംഗ്, കപിൽ മിശ്ര, പങ്കജ് കുമാർ സിംഗ് എന്നിവരും  മന്ത്രിമാരായി ചുമതലയേറ്റു. ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ…

Read More

കൊല്ലം: അഞ്ചലിൽ പ്ലസ്‌വൺ വിദ്യാർത്ഥികളെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചു. രണ്ടു പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ തലയിൽ മുറിവേറ്റു.അഞ്ചൽ കോട്ടുക്കൽ വയലയിൽ പരീക്ഷയെഴുതാൻ ബസിൽ വന്നിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്ടു വിദ്യാർത്ഥികൾ കൂട്ടംകൂടി ആക്രമിക്കുകയായിരുന്നു. വയല വി.വി.എം.ജി.എച്ച്.എസ്. സ്കൂളിലെ വിദ്യാർത്ഥികളാണിവർ.ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം.പ്ലസ് വൺ വിദ്യാർത്ഥികളും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിൽ സ്കൂളിൽ ഏറെ നാളുകളായി തർക്കം നടക്കുന്നുണ്ടായിരുന്നു. പ്ലസ് വൺ വിദ്യാർത്ഥികൾ സ്കൂൾ യൂണിഫോമായ ഹാഫ് കൈ ഷർട്ട് ധരിക്കാത്തത് പ്ലസ് ടു വിദ്യാർത്ഥികൾ ചോദ്യംചെയ്തതാണ് തർക്കത്തിന് തുടക്കം. ഇതു പിന്നീട് സംഘർഷത്തിൽ കലാശിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഭവം ഒത്തുതീർപ്പാക്കിയെന്നും മർദനമേറ്റ വിദ്യാർത്ഥികൾ പറയുന്നു.അതിനിടെ, കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പ്ലസ്‌വൺ വിദ്യാർത്ഥികൾ പങ്കുവെച്ച ഫോട്ടോയിൽ പ്ലസ്ടു വിദ്യാർത്ഥികൾ മോശം കമന്റിട്ടതിന്റെ പേരിൽ വാക്കേറ്റവും അസഭ്യം വിളിയും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളെ മുതിർന്ന വിദ്യാർഥികൾ മർദിച്ചത്.…

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളിൽ ഫെയർമീറ്റ‌ർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ സ‌ർക്കുലർ. മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി സംഘർഷത്തിന് ഇടയാക്കുന്നത് പരിഗണിച്ചാണ് തീരുമാനം.ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി പതിവായി സംഘർഷത്തിന് ഇടയാക്കുന്നുണ്ടെന്നത് പരിഗണിച്ചാണ് തീരുമാനം. മോട്ടോർ വാഹനവകുപ്പിന് കൊച്ചി സ്വദേശി കെ.പി. മത്യാസ് ഫ്രാൻസീസ് സമർപ്പിച്ച നിർദ്ദേശമാണ് മാർച്ച് ഒന്നുമുതൽ പ്രാവർത്തികമാക്കുന്നത്,കേരളത്തിൽ സർവീസ് നടത്തുന്ന ഓട്ടോകളിൽ യാത്രാവേളയിൽ ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തന രഹിതമായിരിക്കുകയോ ചെയ്താൽ യാത്ര സൗജന്യം എന്ന് മലയാളത്തിലും ‘If the fare meter is not working, journey is free എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കർ ഡ്രൈവർ സീറ്റിന് പിറകിലായോ യാത്രക്കാർക്ക് അഭിമുഖമായോ പതിച്ചിരിക്കണം. അല്ലെങ്കിൽ ഇതേസ്ഥാനത്ത് ഇരുണ്ട പശ്ചാത്തലത്തിൽ വെള്ള അക്ഷരത്തിൽ വായിക്കാൻ കഴിയുന്ന ഫോണ്ട് വലുപ്പത്തിൽ എഴുതിവയ്ക്കണം.കഴിഞ്ഞ 24ന് ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട്…

Read More

ദുബായ്: ഏകദിന ക്രിക്കറ്റില്‍ പതിനൊന്നായിരം റണ്‍സ് നേട്ടവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു ചരിത്രനേട്ടം. മത്സരത്തില്‍ 36 പന്തില്‍ നിന്ന് താരം 41 റണ്‍സ് നേടി. സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നാണ് അതിവേഗം പതിനൊന്നായിരം ക്ലബില്‍ എത്തുന്ന രണ്ടാമത്തെ താരമായത്. വിരാട് കോഹ് ലിയാണ് അതിവേഗം ഈ നേട്ടം കൈവരിച്ച താരം. 222 മത്സരങ്ങളില്‍ നിന്നാണ് കോഹ് ലി പതിനൊന്നായിരം റണ്‍സ് നേടിയത്. 261 മത്സരങ്ങളില്‍ നിന്നാണ് രോഹിതിന്റെ നേട്ടം. സച്ചിന്‍ 276 മത്സരങ്ങളില്‍ നിന്നും റിക്കി പോണ്ടിങ് 286 മത്സരങ്ങളില്‍ നിന്നും സൗരവ് ഗാംഗുലി 288 മത്സരങ്ങളില്‍ നിന്നും ജാക്വിസ് കാലിസ് 293 മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്. പതിനൊന്നായിരം ക്ലബില്‍ എത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. 2007ല്‍ അയര്‍ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച രോഹിതിന്റെ 260 മത്സരങ്ങളില്‍ നിന്നായി 10,987 റണ്‍സ് നേടിയിരുന്നു. അടുത്തിടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ രണ്ടാമനെന്ന…

Read More

ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ബംഗ്ലാദേശിനെതിരെ 10 ഓവറില്‍ 53 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമി ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കി. ഏറ്റവും കുറഞ്ഞ പന്തുകളില്‍ ഏകദിനത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറും ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ പേസ് ബൗളറുമെന്ന റെക്കോര്‍ഡും ഷമി ഇന്നത്തെ മത്സരത്തിലൂടെ സ്വന്തമാക്കി 5126 പന്തുകളെറിഞ്ഞാണ് ഷമി 200 വിക്കറ്റ് തികച്ചത്. ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരിലുള്ള റെക്കോര്‍ഡ്(5240 പന്തുകള്‍) പഴംകഥയായി. സഖ്ലിയന്‍ മുഷ്താഖ്(5451 പന്തുകള്‍), ട്രെന്റ് ബോള്‍ട്ട്(5783 പന്തുകള്‍), വഖാര്‍ യൂനിസ്(5883) പന്തുകള്‍ എന്നിവരാണ് ഈ നേട്ടത്തില്‍ ഷമിക്ക് പിന്നിലുള്ളത് 104 മത്സരങ്ങളില്‍ നിന്ന് 200 വിക്കറ്റ് തികച്ച ഷമി ഏറ്റവും കുറവ് മത്സരങ്ങളില്‍ 200 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ബൗളറായി. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരിലാണ് (102 മത്സരങ്ങളില്‍)…

Read More

ഇംഫാല്‍: കൊള്ളയടിച്ചതും നിയമവിരുദ്ധവുമായി കൈവശം വച്ചതുമായ ആയുധങ്ങള്‍ ഒരാഴ്ചയ്ക്കകം അടിയറവയ്ക്കണമെന്ന അന്ത്യശാസനവുമായി മണിപ്പൂര്‍ ഗവര്‍ണര്‍. ഒരാഴ്ചയ്ക്കുള്ളില്‍ പൊലീസ് സ്റ്റേഷനിലോ സുരക്ഷാ സേന ക്യാംപുകളിലോ എത്തിക്കണമെന്ന് ഗവര്‍ണര്‍ അജയ്കുമാര്‍ ഭല്ല ജനങ്ങളോട് അഭ്യര്‍ഥിച്ചു. ആയുധങ്ങള്‍ തിരികെ ഏല്‍പ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 20 മാസത്തിലേറെ നീണ്ട കലാപം മൂലം നിരവധി ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായെന്നും ഇതേുടര്‍ന്ന് മണിപ്പൂരിലൊന്നാകെ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി കൈവശം വച്ചിരിക്കുന്നവര്‍ ആയുധങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സമീപത്തെ പൊലീസ് സ്റ്റേഷന്‍, ഔട്ട് പോസ്റ്റ്, സുരക്ഷാ ക്യാംപ് എന്നിവിടങ്ങളിലായി തിരികെയേല്‍പ്പിക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. ഇത്തരത്തില്‍ കൈവശം വച്ച ആയൂധം തിരിച്ചേല്‍പ്പിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഒന്നും സ്വീകരിക്കില്ലെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കി. ഒരാഴ്ച കഴിഞ്ഞും ആയുധം കൈവശം വച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആയൂധങ്ങള്‍ തിരികെയേല്‍പ്പിക്കുന്ന ഒറ്റ പ്രവൃത്തി കൊണ്ട് സമാധാനം ഉറപ്പാക്കുന്നതിനുള്ള ശക്തമായ നടപടിയാകും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

തിരുവനന്തപുരം: പി.എസ്.സി. ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വൻതോതിൽ വർദ്ധിപ്പിച്ച നടപടി അനുചിതമാണെന്നും ന്യായമായ വേതന വർദ്ധന ആവശ്യപ്പെട്ടുകൊണ്ട് വിവിധ വിഭാഗക്കാർ പ്രക്ഷോഭം നടത്തുന്ന അവസരത്തിൽ കൈക്കൊണ്ട തീരുമാനം അംഗീകരിക്കാനാവില്ലെന്നും എ.ഐ.വൈ.എഫ്. സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രസ്താവിച്ചു. സർക്കാർ ജീവനക്കാർക്കും സ്കൂൾ പാചക തൊഴിലാളികൾക്കും വിവിധ ക്ഷേമ പെൻഷൻകാർക്കും കൃത്യമായ വേതനം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇപ്രകാരമൊരു തീരുമാനം സർക്കാർ കൈകൊള്ളുന്നതെന്നത് ആശങ്കയുളവാക്കുന്നു. പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യതയുണ്ടാക്കുന്ന നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും ഇടതു നയത്തിൽനിന്ന് സർക്കാർ വ്യതിചലിക്കരുതെന്നും എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ്‌ എൻ. അരുണും സെക്രട്ടറി ടി.ടി. ജിസ്‌മോനും ആവശ്യപ്പെട്ടു.

Read More

കോഴിക്കോട്: കട്ടിപ്പാറയിൽ ആത്മഹത്യ ചെയ്ത സ്കൂൾ അദ്ധ്യാപിക അലീന ബെന്നിയുടെ നിയമനം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്.താമരശ്ശേരി രൂപതയുടെ കോർപറേറ്റ് മാനേജ്മെന്റിന് വീഴ്ച പറ്റിയെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിൽ സൂചനയുണ്ട്. റിപ്പോർട്ട് വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി.കട്ടിപ്പാറ നസ്രത്ത് എൽ.പി. സ്കൂളിലായിരുന്നു അലീനയ്ക്ക് ആദ്യം നിയമനം നൽകിയത്. എന്നാൽ ഈ തസ്തികയിലേക്ക് ആശ്രിത നിയമനത്തിന് അവകാശപ്പെട്ട മറ്റൊരാൾ വന്നതോടെ നിയമനം സ്ഥിരപ്പെടുത്താൻ സാധിക്കാതെവന്നു. തുടർന്നാണ് കഴിഞ്ഞ വർഷം ജൂണിൽ കോടഞ്ചേരിയിലേക്ക് മാറ്റിയത്. കോടഞ്ചേരി സെന്റ്. ജോസഫ് എൽ.പി. സ്കൂളിലെ നിയമനവും വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ല. ഭിന്നശേഷി സംവരണമാണ് ഇവിടെ നിയമനത്തിന് തടസ്സമായതെന്ന് അറിയുന്നു.വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ചപറ്റി എന്നായിരുന്നു മാനേജ്‌മെന്റ് ആരോപിച്ചിരുന്നത്. സ്ഥിരനിയമനത്തിനുള്ള അപേക്ഷ നല്‍കിയിരുന്നെന്നും എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് കൃത്യമായി ഇടപെട്ടില്ലെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍ മാനേജ്‌മെന്റിന്റെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

Read More

കോഴിക്കോട്: 16കാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ നാലുപേരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു.കുറ്റ്യാടി എടത്തും വേലിക്കകത്ത് മുനീർ (48), മുഫീദ് (25), മുബഷിർ (21), വേളം ശാന്തിനഗർ പറമ്പത്ത് മീത്തൽ ജുനൈദ് (29) തുടങ്ങിയവരാണ് അറസ്റ്റിലായത്. ജനുവരി 11നായിരുന്നു കേസിനാസ്പദമായ സംഭവം. പേരാമ്പ്ര ബസ് സ്റ്റാൻഡിനു സമീപം കള്ളുഷാപ്പ് റോഡിൽവെച്ച് വിദ്യാർത്ഥിയെ പ്രതികൾ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോകുകയും കാറിൽവെച്ചും കുറ്റ്യാടി ഊരത്തെ ഒരു വീട്ടിൽവെച്ചും ഇരുമ്പുവടികൊണ്ട് ക്രൂരമായി മർദിക്കുകയും അടിവയറ്റിൽ ശക്തിയായി ചവിട്ടുകയും ചെയ്തു എന്നാണ് പരാതി. പേരാമ്പ്ര പോലീസ് ഇൻസ്‌പെക്ടർ പി. ജംഷിദിന്റെ നിർദേശാനുസരണം സബ് ഇൻസ്‌പെക്ടർ പി. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് കോടതി റിമാന്റ് ചെയ്തു.

Read More

മനാമ: പരസ്പര ധാരണയും സമാധാനപരമായ സഹവർത്തിത്വവും ഉയർത്തിപ്പിടിച്ച് ബഹ്റൈനിൽ നടന്ന ഇൻട്രാ-ഇസ്ലാമിക് ഡയലോഗ് കോൺഫറൻസ് ക്രിയാത്മക സംവാദത്തിന് വേദിയായി.വിവിധ വിഭാഗങ്ങൾക്കിടയിൽ ധാരണയുടെയും സഹിഷ്ണുതയുടെയും സംസ്കാരം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇസ്ലാമിക പണ്ഡിതന്മാരും ചിന്തകരും ചൂണ്ടിക്കാട്ടി. സംഭാഷണത്തിനുള്ള തടസ്സങ്ങൾ മറികടക്കുന്നതിലും ഇസ്ലാമിക വിഭാഗങ്ങൾ തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിലും പണ്ഡിതർക്കും മത അധികാരികൾക്കും നിർണായക പങ്കുണ്ടെന്ന് അവർ പറഞ്ഞു.’ഒരു രാഷ്ട്രം, ഒരു പങ്കിട്ട വിധി’ എന്ന പ്രമേയത്തിലാണ് ഇൻട്രാ ഇസ്ലാമിക് ഡയലോഗ് കോൺഫറൻസ് നടന്നത്. പ്രമുഖ മത ബുദ്ധിജീവികളും വ്യക്തികളും പങ്കടുത്തു. കുവൈത്തിലെ ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ സെന്റർ ഫോർ മോഡറേഷൻ പ്രമോഷന്റെ ഡയറക്ടർ ഡോ. അബ്ദുല്ല ബിൻ ഇബ്രാഹിം അൽ ശ്രൈഖ രണ്ടാം സെഷനിൽ മോഡറേറ്ററായി.പണ്ഡിത അഭിപ്രായങ്ങളിലെ വ്യത്യാസങ്ങൾ ഒരിക്കലും തങ്ങളുടെ അനുയായികൾക്കിടയിൽ ഭിന്നതയ്ക്ക് കാരണമായിട്ടില്ലെന്ന് കോൺഫറൻസിൽ സംസാരിച്ച മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ് അംഗം സയ്യിദ് അലി അൽ അമീൻ പറഞ്ഞു. പൗരത്വം എന്ന ആശയം ഇസ്ലാമുമായി വൈരുദ്ധ്യമുള്ള…

Read More