- ഇസ്രയേലിനെയും അമേരിക്കയെയും വിറപ്പിച്ച ഹമാസ് തലവൻ യഹ്യാ സിൻവാറിന്റെ അന്ത്യനിമിഷങ്ങൾ അതിദയനീയം
- യുവതിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത ബന്ധുവിന് ഏഴ് വർഷം കഠിന തടവും പിഴയും
- എ.ഡി.എമ്മിന്റെ മരണത്തില്‍ പിപി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തു
- വയനാട്ടില്‍ സത്യന് മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി
- മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ഒരു നൂറ്റാണ്ട്; ബഹ്റൈൻ സ്മരണിക സ്റ്റാമ്പുകൾ ഇറക്കും
- അസം ഉടമ്പടി അംഗീകരിക്കുന്ന പൗരത്വ നിയമത്തിലെ പ്രധാന വ്യവസ്ഥ ശരിവെച്ച് സുപ്രീംകോടതി
- ‘ഞങ്ങൾ അറബിയിൽ എഴുതുന്നു’; പുതിയ സംരംഭവുമായി ബഹ്റൈൻ ഇസ്ലാമിക് ബാങ്ക്
- ആവേശകരമായി ഇടപ്പാളയം ഓണാഘോഷം
Author: newadmin3 newadmin3
മനാമ: രണ്ടാമത് ബഹ്റൈന്‍ സൈക്യാട്രി കോണ്‍ഫറന്‍സ് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.എജുക്കേഷന്‍ പ്ലസിന്റെ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ ആശുപത്രികളാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ബഹ്റൈന്‍, മറ്റു ജി.സി.സി, രാഷ്ട്രങ്ങള്‍, ഈജിപ്ത്, യു.കെ. എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി വൈദഗ്ദ്ധ്യം കൈമാറുന്നതിനും മാനസികാരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുമുള്ള വേദിയാണ് കോണ്‍ഫറന്‍സ് നല്‍കുന്നതെന്ന് സൈക്യാട്രിക് ഹോസ്പിറ്റലിലെ മെഡിക്കല്‍ സര്‍വീസസ് മേധാവിയും കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണുമായ ഡോ. ഷൈമ ബുച്ചേരി പറഞ്ഞു.
കോഴിക്കോട്: തിരുവമ്പാടിയിൽനിന്ന് കാണാതായ 14 വയസുകാരിയെ കോയമ്പത്തൂരിൽ കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. മുക്കം പോലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്. റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിന്ന കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍വേ പോലീസ് മുക്കം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 10 മണിക്കാണ് ഡാൻസ് പഠിക്കാൻ എന്നു പറഞ്ഞു സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ കുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
പട്ന: പാമ്പു പ്രദർശനത്തിനിടെ ബാലൻ പാമ്പു കടിയേറ്റു മരിച്ച കേസിൽ പാമ്പാട്ടിയെ പത്തു വർഷം തടവിനു ശിക്ഷിച്ച് ഭാഗൽപുർ കോടതി. പ്രദർശനം കാണാനെത്തിയ ബാലന്റെ കഴുത്തിൽ പാമ്പിനെ ചുറ്റിയിട്ടു മകുടിയൂതിയപ്പോഴാണു കടിയേറ്റത്. 2011 ഓഗസ്റ്റ് 24നു ഭാഗൽപുരിലെ പീർപെയിന്റി ബസാറിലായിരുന്നു സംഭവം. പതിനഞ്ചു വയസുണ്ടായിരുന്ന ദിവാകർ കുമാറാണു പാമ്പാട്ടി മുഹമ്മദ് ഷംസുലിന്റെ സാഹസത്തിന് ഇരയായത്. ദിവാകറിന്റെ കഴുത്തിൽ ചുറ്റിയിരുന്ന പാമ്പ് പെട്ടെന്നു വലതു കയ്യിൽ കടിച്ചു. ബോധരഹിതനായി നിലത്തു വീണ ബാലനെ രക്ഷിക്കാൻ പാമ്പാട്ടി ചില മന്ത്രപ്രയോഗങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കൊച്ചി: ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാനാണ് നടി പ്രയാഗ മാർട്ടിൻ. ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസിൽ അന്വേഷണ സംഘം ചോദ്യം ചെയ്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രയാഗ. ഹോട്ടലിൽ പല സുഹൃത്തുക്കളുണ്ടായിരുന്നു. അവിടെ ഇങ്ങനെ ഒരാളുണ്ടെന്ന് അറിയില്ലായിരുന്നു. പല ചോദ്യങ്ങളും പൊലീസ് ചോദിച്ചു. ഓം പ്രകാശിനെ അറിയില്ല. വാർത്ത വന്ന ശേഷം ഗൂഗിൾ ചെയ്താണ് ഓം പ്രകാശ് ആരാണെന്ന് മനസിലാക്കുന്നത്. പലയിടത്തും പോകുമ്പോൾ പലരെയും കാണും. ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെ ക്രിമിനലുകൾ ഉണ്ടോയെന്ന് അന്വേഷിക്കാൻ പറ്റില്ലല്ലോ എന്നും പ്രയാഗ പറഞ്ഞു. ഹോട്ടലിൽ ലഹരി പാർട്ടി നടന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് ചില ചോദ്യങ്ങൾ പൊലീസ് ചോദിക്കുമ്പോൾ മാത്രം ഉത്തരം പറയേണ്ടതാണെന്നായിരുന്നു പ്രയാഗയുടെ പ്രതികരണം. എല്ലാ ചോദ്യത്തിനും ഉത്തരം മാധ്യമങ്ങളോട് പറയേണ്ടതില്ല. പൊലീസിനു നൽകിയ ഉത്തരങ്ങൾ ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. വാർത്ത വന്ന ശേഷം രണ്ട് ഫോണുകളും അടിക്കാൻ തുടങ്ങിയിട്ട് നിന്നിട്ടില്ല. തനിക്കെതിരെ വന്ന വാർത്തകളൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നും പ്രയാഗ പറഞ്ഞു. ബിനു…
ന്യൂഡൽഹി: 200 കിലോ ഗ്രാം കൊക്കെയ്ൻ പിടികൂടി ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ. 2000 കോടി രൂപ മൂല്യം വരും ഇതിനെന്ന് അധികൃതർ അറിയിച്ചു. രമേഷ് നഗറിലെ ഒരു ഗോഡൗണിൽനിന്നാണ് ഇത്രയും അളവിൽ മയക്കുമരുന്ന് പിടികൂടിയത്. കൊക്കെയ്ൻ കടത്താനുപയോഗിച്ച കാറിൽ ജി.പി.എസ് ഘടിപ്പിച്ചിരുന്നതാണ് സംഘത്തെ പിടികൂടാൻ സഹായകമായത്. ഈ ജി.പി.എസ് സിഗ്നൽ ട്രാക്ക് ചെയ്ത പോലീസ് ഗോഡൗണിലെത്തുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയുമായിരുന്നു. കൊക്കെയ്ൻ രാജ്യതലസ്ഥാനത്തേക്ക് കൊണ്ടുവന്ന പ്രതി ലണ്ടനിലേക്ക് രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം. ഈ മാസം രണ്ടാംതീയതി സൗത്ത് ഡൽഹിയിലെ മഹിപാൽപുരിൽനിന്ന് 5620 കോടി വിലവരുന്ന 600 കിലോ മയക്കുമരുന്ന് പിടികൂടിയതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടെന്നാണ് കരുതുന്നത്. രണ്ടാം തീയതി പോലീസ് പിടിച്ചെടുത്തതിൽ 560 കിലോഗ്രാം കൊക്കെയ്നും 40 കിലോഗ്രാം ഹൈഡ്രോപോണിക് മരിജുവാനയുമാണ് ഉണ്ടായിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് അമൃത്സര്‍, ചെന്നൈ എന്നിവിടങ്ങളിൽനിന്നായി നാലുപേർ പിടിയിലായിരുന്നു. തുഷാർ ഗോയൽ (40), ഹിമാൻഷു കുമാർ (27), ഔറംഗസേബ് സിദ്ദിഖി (23), ഭറത് കുമാർ ജെയിൻ…
പി.വി അൻവറിന് യോഗം നടത്താൻ പത്തടിപ്പാലം PWD റസ്റ്റ് ഹൗസിൽ ഹാള്‍ നൽകിയില്ല; മുറ്റത്ത് കസേരയിട്ട് യോഗം
കൊച്ചി: എറണാകുളം പത്തടിപാലം പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് യോഗം ചേരുന്നതിനായി ഹാള്‍ അനുവദിച്ചില്ലെന്ന് പരാതി. ഇതേത്തുടര്‍ന്ന് പി.വി.അന്‍വറും അനുഭാവികളും റസ്റ്റ്ഹൗസിന്റെ മുന്നില്‍ കസേരയിട്ട് പ്രതിഷേധിച്ചു. ‘മുഖ്യമന്ത്രി എനിക്കെതിരെ വാളെടുത്ത് വീശുമ്പോള്‍ മരുമകന് വടിയെടുത്ത് ഇറങ്ങിയിരിക്കുകയാണ്. ഇതുകൊണ്ടെന്നും എന്റെ നീക്കത്തെ തടയാന്‍ കഴിയല്ല’ അന്‍വര്‍ പറഞ്ഞു. ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി സ്വകാര്യ യോഗം നടത്താനാണ് ഹാള്‍ ചോദിച്ചത്. 50 ആളുകള്‍ക്ക് ഇരിക്കാനായുള്ള ഹാളിനാണ് രാവിലെ അപേക്ഷ നല്‍കിയതെന്നും അത് നിഷേധിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. ‘മെയിലിലൂടെ ബുക്ക് ചെയ്തപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവദിക്കില്ലെന്നാണ് പിഡബ്ല്യുഡി അസി.എഞ്ചിനിയര്‍ അറിയിച്ചത്. രാഷ്ട്രീയ യോഗമല്ലെന്നും സാമൂഹിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട യോഗമാണെന്നും ചൂണ്ടിക്കാട്ടി വീണ്ടും കത്ത് നല്കി. എന്നാല്‍ അതിന് മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അസി.എഞ്ചിനിയര്‍ ഫോണ്‍ കട്ട് ചെയ്തു. ബുക്കിങ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അനുമതി നല്‍കേണ്ടെന്ന നിര്‍ദേശമുണ്ടെന്നും അറിയിച്ചു’ അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന് വടിയെടുത്തിറങ്ങിയിരിക്കുകയാണ്. മരുമകന്റെ വകുപ്പാണ് പിഡബ്ല്യുഡി. റസ്റ്റ്ഹൗസിന്റെ മുറ്റത്ത്…
കൊല്ലം: പിണറായി വിജയൻ തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചില നേതാക്കള്‍ ചേര്‍ന്നാണ് തന്നെ രാഷ്ട്രിയത്തിലേക്ക് ഇറക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ‘സഖാവ് പിണറായി വിജയന് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ചങ്കൂറ്റമുണ്ടെങ്കില്‍ പറയട്ടേ. വിജയേട്ടാ എനിക്ക് പറ്റില്ല, എനിക്കീ പരിപാടി ഇഷ്ടമല്ല എന്നാണ് താന്‍ അന്ന് പ്രതികരിച്ചത്, സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഇതുതന്നെയാണ് എല്ലാ നേതാക്കളോടും പറഞ്ഞിട്ടുള്ളത്.
തിരുവനന്തപുരം: സുഹൃത്തിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയും മൃതദേഹം വീട്ടിൽ ഒളിപ്പിച്ചുവെച്ചശേഷം പുരയിടത്തിൽതള്ളി തെളിവ് നശിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും. നെയ്യാറ്റിൻകര ചെങ്കൽ, കുഴിച്ചാണി അശ്വതി ഭവനിൽ ജോണി (53)നെയാണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. ചെങ്കൽ തൃക്കണ്ണപുരം, പുല്ലുവിള പുത്തൻ വീട്ടിൽ തോമസ് (43)നെയാണ് ജോൺ കൊലപ്പെടുത്തിയത്.കൊലചെയ്യപ്പെട്ട തോമസിനോട് മുൻവിരോധത്തിൽ കഴിഞ്ഞുവന്നയാളാണ് പ്രതി ജോണി. നിരവധി കേസുകളിൽ പ്രതിയായ ജോണി, തോമസിന്റെ സഹോദരിയോട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചത് തോമസ് പറഞ്ഞു വിലക്കിയിരുന്നു. തുടർന്ന് ഇവർ തമ്മിൽ ഉന്തും തള്ളും പിടിവലിയും, കളിയാക്കലുകളും പതിവായിരുന്നു. 2021 ജൂൺ 23-ന് രാത്രി ചെങ്കൽ വട്ടവിള ജംഗ്ഷനിൽ ജോജു എന്നയാൾ നടത്തിയിരുന്ന മുത്തൂസ് ഹോട്ടലിനു മുൻവശം വച്ചാണ് കുറ്റകൃത്യത്തിന്റെ തുടക്കം. കാപ്പി കുടിക്കാൻ എത്തിയ തോമസിനെ പിന്തുടർന്ന് എത്തിയ പ്രതി ജോണി നാട്ടുകാരുടെ മുന്നിൽവെച്ച് പിടിച്ചുതള്ളുകയും കളിയാക്കുകയും ചെയ്തു. തുടർന്ന് സ്വന്തം…
കോഴിക്കോട്: സ്വകാര്യ ബസിലെ കണ്ടക്ടറെ കോഴിക്കോട് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ സ്വദേശി ബിജുവാണ് പിടിയിലായത്. കോഴിക്കോട് സിറ്റി – ഫറോക്ക് കോളേജ് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരനാണ്. ഇയാളിൽ നിന്ന് 30 ഗ്രാം എംഡിഎംഎ കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. ബേപ്പൂർ ചെറുകുറ്റിവയൽ സ്വദേശിയാണ് 29 വയസുകാരനായ ബിജു. ഫറോക്ക് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതി മയക്കു മരുന്ന് വിൽപ്പന നടത്തുന്നതായുള്ള രഹസ്യ വിവരം പൊലീസിന് കിട്ടിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബാംഗ്ലൂരിൽ നിന്നും വലിയ തോതിൽ മയക്കുമരുന്ന് കോഴിക്കോട് എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നതാണ് രീതിയാണ് ഇയാളുടേതെന്ന് വ്യക്തമായി. സ്കൂൾ – കോളേജ് വിദ്യാർത്ഥികളാണ് ബിജുവിൽ നിന്ന് എംഡിഎംഎ വാങ്ങുന്നവരിൽ ഏരെയും. രാമനാട്ടുകരയിലെ ആളൊഴിഞ്ഞ പറമ്പി നിന്നാണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് വിൽക്കാനായാണ് ഇയാൾ ഇവിടെ എ്തിയത്. ഫറോക് എസ്ഐ ആർഎസ് വിനയൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ പിസി സുജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സി.പി.ഒ. മാരായ…
തിരുവനന്തപുരം : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പ്രസ്താവനക്കെതിരെ പൊലീസ്. സ്വർണ്ണക്കടത്ത് പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നുവെന്ന് പൊലീസ് വെബ്സൈറ്റിലുണ്ടെന്ന ഗവർണറുടെ പ്രസ്താവനക്കെതിരെയാണ് പൊലീസ് വാർത്താക്കുറിപ്പിറക്കിയത്. അത്തരമൊരു പ്രസ്താവന കേരളാ പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റിലില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഗവർണറുടെ പ്രസ്താവന വന്ന് മണിക്കുറുകൾക്ക് ശേഷമാണ് വിശദീകരണം. പൊലീസ് ഇതുവരെ പിടിച്ച സ്വർണ്ണ, ഹവാല ഇടപാടുകളുടെ വിവരങ്ങളാണ് സൈറ്റിലുളളതെന്നും ഏതെങ്കിലും വ്യക്തി ഈ പണം ഉപയോഗിച്ചതായി സൈറ്റിലില്ലെന്നും പൊലീസ് വ്യക്തമാക്കി.