- ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’
Author: News Desk
മനാമ : മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വദിനം ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. മനാമ കെ സിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രെഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട് പുഷ്പാർച്ചന നടന്നു. ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹിം മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യൻ വിവര സാങ്കേതിക വിദ്യയെ ലോകത്തിന്റെ മുമ്പിൽ വളരെ മികച്ചതാക്കുന്നതിൽ രാജീവ് ഗാന്ധി സ്വീകരിച്ച നടപടികൾ എന്നും വിലമതിക്കുന്നതാണ്. രാജ്യത്തിന്റെ നന്മക്ക് ദീർഘ വീക്ഷണത്തോടെ ഇദ്ദേഹം നടത്തിയ കാര്യങ്ങളും, ലോകത്തിൻ്റെ മുമ്പിൽ തല ഉയർത്തി നിൽക്കാൻ ഇന്നിന്റെ ഇന്ത്യയെ പ്രാപ്തമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ടെന്ന് അനസ് റഹിം അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ദേശീയ ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന, ഐ.വൈ.സി.സി…
യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
മലപ്പുറം: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കുമെന്ന് പി വി അന്‍വര്‍. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. പിണറായിസത്തിന്റെ അവസാനത്തെ ആണി അടിച്ചിരിക്കുമെന്നു പറഞ്ഞാല്‍ അടിച്ചിരിക്കും. അതില്‍ ആത്മവിശ്വാസമുണ്ട്. പിണറായിസം എന്താണെന്ന് വിസ്തരിക്കപ്പെടുന്ന തെരഞ്ഞെടുപ്പായിരിക്കും നിലമ്പൂരില്‍ നടക്കാനിരിക്കുന്നത്. യുഡിഎഫ് പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാര്‍ത്ഥിയായാലും അംഗീകരിക്കും. അത് ജനങ്ങളുടെ സ്ഥാനാര്‍ത്ഥിയാണ്. ജനങ്ങളും പിണറായിസവും തമ്മിലുള്ള ഏറ്റുമുട്ടലാണ് നിലമ്പൂരില്‍ നടക്കുക. ആ ഏറ്റുമുട്ടലില്‍ ആരെ നിര്‍ത്തിയാലും, കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ പ്രതിനിധിയായിട്ടാണ് നിലമ്പൂരിലെ ജനങ്ങള്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ കാണാന്‍ പോകുന്നത്. നിലമ്പൂരില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കാര്‍ഷിക മേഖല തകര്‍ന്നു. വന്യജീവി ശല്യം രൂക്ഷമാണ്. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം പിണറായിസവും നിലമ്പൂരില്‍ ചര്‍ച്ച ചെയ്യപ്പെടും. നമ്മള് കണ്ടുകൊണ്ടിരിക്കുന്നത് കുടുംബാധിപത്യമാണ്. മരുമോനിസമാണ് നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഒരു സര്‍ക്കാരിനെയും ഒരു പാര്‍ട്ടിയേയും ഒരു കുടുംബത്തിന്റെ കാല്ക്കീഴില് അടിച്ചിരുത്തി ചവിട്ടി മെതിക്കുന്നതാണ് നമ്മള് കാണുന്നത്. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം പാവപ്പെട്ട തൊഴിലാളികളും സഖാക്കളും ഇത് കണ്ടുകൊണ്ടിരിക്കുകയും സഹിക്കുകയും ചെയ്യുകയാണ്. പി…
തിരുവനന്തപുരം: യുഡിഎഫിന് വേണ്ടിയുള്ള നെറികെട്ട പ്രവര്‍ത്തനമാണ്, ഒറ്റുകൊടുക്കുന്ന നിലയാണ്, യൂദാസിന്റെ രൂപമാണ് യഥാര്‍ത്ഥത്തില്‍ പി വി അന്‍വറിന്റെ ഭാഗത്തു നിന്നുണ്ടായത്. ഈ തെറ്റായ എല്ലാ സമീപനങ്ങളെയും ചെറുത്തുകൊണ്ട് ഇടതുമുന്നണി വലിയ കുതിപ്പ് തന്നെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും, വലിയ വിജയത്തോടെ എല്‍ഡിഎഫിന് മുന്നേറാന്‍ കഴിയുമെന്നും എം വി ഗോവിന്ദന് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന് പി വി അന്‍വര്‍ യുഡിഎഫിനു വേണ്ടി ഇടതുമുന്നണിയെ ഒറ്റുകൊടുത്തു. ആ നിലപാടാണ് പരസ്യമായി പുറത്തു വന്നത്. ഡിഎംകെയുടേയോ, തൃണമൂല്‍ കോണ്‍ഗ്രസിന്റെയോ പേര് ഉപയോഗിക്കുമെങ്കിലും, ആത്യന്തികമായി അന്‍വറിന്റെ യാത്ര യുഡിഎഫിന് വേണ്ടിയാണ്. എം വി ഗോവിന്ദന് പറഞ്ഞു. കാലുമാറി യൂദാസിനെപ്പോലെ ആ പാളയത്തിലേക്ക് പോകാന്‍ ശ്രമിച്ച അന്‍വറിനെ ആദ്യം, പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച സാമാജികനെന്ന പേരില്‍ യുഡിഎഫിനകത്ത് പ്രശ്നമുണ്ടായിരുന്നു. പിന്നീട് യുഡിഎഫിന്റെ അവസരവാദ രാഷ്ട്രീയ്തതിന്റെ ഭാഗമായി പി വി അന്‍വറിനെ ഒപ്പം ചേര്‍ക്കാനും, മാപ്പ് അപേക്ഷിച്ചതിനെ സ്വാഗതം ചെയ്യുകയുമാണ് ഉണ്ടായത്. എന്തെല്ലാം…
ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ ജൂണ്‍ 23 ന് നടക്കും. ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ രണ്ട് ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്. വോട്ടെടുപ്പിന് ഇനി 25 ദിവസങ്ങള്‍ മാത്രമാണുള്ളത്. നിലമ്പൂരിനൊപ്പം ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങള്‍, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ബംഗാളിലെ കാളിഗഞ്ച് മണ്ഡലങ്ങളിലും ഉപതെഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിട്ടുണ്ട്.
മനാമ: ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികൾ സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് സിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അംഗത്വം എടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പ്രസ്തുത പത്രസമ്മേളനത്തിൽ കൂട്ടായ്മയുടെ രക്ഷാധികാരി ബഷീർ അമ്പലായി ആനുകൂല്യങ്ങൾ വിശദീകരിച്ചു. പ്രസിഡൻ്റ് സലാം മമ്പാട്ടുമൂല, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ട്രഷറർ അലി അഷറഫ്, ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, മീഡിയ കൺവീനർ ഫസലുൽ ഹഖ്, മെഡിക്കൽ അഡ്വൈസർ ഡോക്ടർ യാസർ ചോമയിൽ, ജോ: സെക്രട്ടറി മുനീർ ഒരവക്കോട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു. ബഹറൈൻ പ്രവാസികളായ മലപ്പുറം ജില്ലയിൽ നിന്നുള്ളവർക്ക് ആയിരിക്കും ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറത്തിൽ അംഗങ്ങളാവാൻ സാധിക്കുക. അംഗത്വം എടുത്തവർക്ക് മാരക രോഗങ്ങൾക്കുള്ള ചികിത്സ ധനസഹായം പരമാവധി ഒരുലക്ഷം രൂപ വരെ നൽകും. അർഹരായ അംഗങ്ങളുടെ കുടുംബങ്ങൾക്ക് മരണാനന്തര ധനസഹായം പരമാവധി ഒരു ലക്ഷം രൂപ വരെ നൽകുന്നതാണ് രോഗം മൂലം ജോലി നഷ്ടപ്പെട്ട് തിരിച്ചുപോകുന്ന അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതാണ്. അംഗങ്ങൾക്ക് ബഹറൈനിലെ സ്വകാര്യ…
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു. വെസ്റ്റ് റിഫ ദിശ സെന്ററിൽ നടന്ന സംഗമം യൂനുസ് സലീമിൻ്റെ ഉദ്ബോധന ക്ലാസോടെ ആരംഭിച്ചു. ജീവിതത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും വൈജ്ഞാനിക വികാസവും, ധിഷണയും നേടിയെടുക്കാൻ ശ്രമമുണ്ടാകണം. ആത്മ പരിശോധന ശക്തമാക്കുകയും സജീവതയും സാമൂഹിക അവബോധവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം ആമുഖ ഭാഷണം നടത്തി. ധാർമിക ജീവിതത്തിലൂടെ സമൂഹത്തിന് മാതൃകയാവാൻ ഓരോ പ്രവർത്തകനും ശ്രമിക്കണമെന്നും പ്രതി സന്ധികളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റാനും വിമർശനങ്ങളെ ഉൾക്കൊണ്ട് തിരുത്തൽ വരുത്താനും സന്നദ്ധമാകേണ്ടതുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. ജാസിർ പി.പി പഠന ക്ലാസ് നടത്തിയ പരിപാടിയിൽ ജന. സെക്രട്ടറി സഈദ് റമദാൻ നദ് വി സ്വാഗതമാശംസിച്ചു. വാർഷിക റിപ്പോർട്ട് അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ അവതരിപ്പിച്ചു. അമൽ, തഹിയ ഫാറൂഖ്, ശമ്മാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. റിഫ ഏരിയ ആക്ടിംഗ് പ്രസിഡൻ്റ് അഹ് മദ് റഫീഖ് സമാപനം നിർവഹിച്ചു.
മനാമ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷൻ സ്ഥാപക സെക്രട്ടറി കിഷോർ കുമാറിന് കെ . പി . എ ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി . കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു. ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, സാമൂഹ്യ പ്രവർത്തകനായ സെയ്ദ് ഹനീഫ, കെ പി എ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, കെ പി എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , സെക്രട്ടറി അനിൽകുമാർ , സെക്രട്ടറി രജീഷ് പട്ടാഴി ,കെ പി എ സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ , കെ പി എ സ്ഥാപക ട്രഷറർ രാജ് ഉണ്ണി കൃഷ്ണൻ , മുൻ കെ പി എ അസിസ്റ്റന്റ് ട്രഷറർ…
മനാമ: കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഇ കെ നായനാർ അനുസ്മരണം സംഘടിപ്പിച്ചു. ബഹ്റൈൻ പ്രതിഭ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിക്ക് പ്രസിഡണ്ട് ബിനു മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം ആശംസിച്ചു. കേന്ദ്ര കമ്മറ്റി അംഗം നിരൻ സുബ്രഹ്മണ്യൻ അനുസ്മരണ പ്രഭാഷണവും രക്ഷാധികാരി സമിതി അംഗം എൻ വി ലിവിൻ കുമാർ രാഷ്ട്രീയ വിശദീകരണവും നടത്തി. കേരളയീരുടെ ജീവിതത്തെ പുതുക്കി പണിത ഭരണാധികാരിയും ജനകീയ നേതാവുമായിരുന്നു ഇ കെ നായനാർ എന്നും സാധാരണക്കാരന് വേണ്ടി എക്കാലവും നിലകൊള്ളുകയും സ്വാതന്ത്ര്യ സമരത്തിൽ ഉൾപ്പെടെ പോരാടുകയും ചെയ്ത മനുഷ്യസ്നേഹിയും കൂടെയായിരുന്നു അദ്ദേഹം എന്നും അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പ്രധാന പദ്ധതികളായ കർഷകത്തൊഴിലാളി പെൻഷൻ ,സമ്പൂർണ്ണ സാക്ഷരതാ യജ്ഞം , രാജ്യത്തെ തന്നെ ആദ്യത്തെ ഐടി പാർക്ക് , ജനകീയാസൂത്രണം, മാവേലി സ്റ്റോറുകൾ തുടങ്ങിയ പല പദ്ധതികളും കേരളത്തെ സാമൂഹ്യമായും സാമ്പത്തികമായും മുന്നോട്ട്…
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ അന്താരാഷ്ട്ര നേഴ്സസ് ഡേ വിപുലമായ രീതിയിൽ ആഘോഷിച്ചു. സൊസൈറ്റി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ സൊസൈറ്റിയിലെ കുടുംബാംഗങ്ങളിൽ ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന 21 നേഴ്സുമാരെ ആദരിക്കുകയും, ബഹറിനിൽ വർദ്ധിച്ചുവരുന്ന ഹാർട്ടറ്റാക്കിന്റെ കാരണവും പ്രതിവിധിയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചടങ്ങിൽ കാൻസർ കെയർ ഗ്രൂപ്പുമായി സഹകരിച്ച് ഏഴു കുടുംബാംഗങ്ങൾ അവരുടെ മുടി കാൻസർ കെയർ ഗ്രൂപ്പിന് ദാനം ചെയ്യുകയുണ്ടായി. കൂടാതെ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഒരു വെർച്വൽ ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തുകയുണ്ടായി. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹറിനിലെ ആതുര സേവന രംഗത്ത് കഴിഞ്ഞ 46 വർഷമായി നിറസാന്നിധ്യവും കാൻസർ കെയർ ഗ്രൂപ്പിൻറെ പ്രസിഡന്റുമായ ഡോക്ടർ പി. വി. ചെറിയാൻ ചടങ്ങുകൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ക്യാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ K.T സലീം ചടങ്ങുകളിൽ പങ്കെടുത്ത് ക്യാൻസർ…
‘വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം, ഖേദപ്രകടനം സ്വീകാര്യമല്ല’; വിജയ് ഷായ്ക്കെതിരെ സുപ്രീം കോടതി
ദില്ലി : കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മന്ത്രി വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. മന്ത്രിയുടെ ഖേദപ്രകടനം സ്വീകാര്യമല്ലെന്നും വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പൊതുപ്രവര്‍ത്തകനും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനുമാണ്. വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശത്തിലെ അന്വേഷണത്തിന് സുപ്രീം കോടതി പ്രത്യേക സംഘം രൂപീകരിച്ചു. വനിത ഉദ്യോഗസ്ഥ ഉള്‍പ്പെടെ 3 ഐപിഎസ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. മെയ് 28 അന്വേഷണ പുരോഗതി അറിയിച്ച് റിപ്പോര്‍ട്ട് നല്കാന് സുപ്രീംകോടതി നിര്‍ദേശം നൽകി. വിദ്വേഷ പരാമർശത്തിൽ തനിക്കെതിരായി എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി വിജയ് ഷാ സുപ്രീംകോടതിയെ സമീപിച്ചത്. വിജയ് ഷായുടെ അറസ്റ്റ് സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞു.